നൈജീരിയയിലെ പള്ളിക്ക് നേരെയുണ്ടായ ബോംബാക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു
ദോഹ: നൈജീരിയയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഒരു പള്ളിയെ ലക്ഷ്യമിട്ട് നടന്ന ബോംബാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തതിനെ ഖത്തർ ശക്തമായി അപലപിക്കുകയും സുരക്ഷ നിലനിർത്താൻ സ്വീകരിച്ച എല്ലാ നടപടികളിലും നൈജീരിയൻ സർക്കാരിനോടുള്ള പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
അക്രമം, ഭീകരത, ക്രിമിനൽ പ്രവർത്തനങ്ങൾ എന്നിവക്കെതിരെ ഖത്തർ ഉറച്ച നിലപാട് സ്വീകരിക്കുന്നുവെന്നും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
ഇരകളുടെ കുടുംബങ്ങൾക്കും നൈജീരിയൻ സർക്കാരിനും ജനങ്ങൾക്കും ഖത്തർ അനുശോചനം അറിയിച്ചു. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് മന്ത്രാലയം പ്രസ്താവനയിൽ ആശംസിക്കുകയും ചെയ്തു.
Qatar strongly condemned the bomb attack on a mosque in southwestern Nigeria, which resulted in several casualties and injuries. The country expressed full solidarity with the Nigerian government and reaffirmed its commitment to supporting all measures aimed at maintaining security and combating terrorism.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."