HOME
DETAILS

"എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തൂടെ?" ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യയ്ക്ക് കാരണം നോബിയുടെ മാനസിക പീഡനമാണെന്ന് പൊലിസ്

  
March 25, 2025 | 10:16 AM

Why dont you and your kids go die without troubling me Police say Nobis mental harassment led to Ettumanoor family suicide

 

കോട്ടയം: "നിനക്ക് ഇനി എന്റെ നാട്ടിലേക്ക് വരണമെങ്കിൽ നീയും മക്കളും മരിക്കണം," എന്ന് നോബി പറഞ്ഞതായി  പൊലിസ് 
കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോട്ടയം ഏറ്റുമാനൂരിൽ ഷൈനിയുടെയും അവരുടെ പെൺമക്കളുടെയും കൂട്ട ആത്മഹത്യയ്ക്ക് പിന്നിൽ നോബിയുടെ മാനസിക പീഡനമാണെന്ന്  പൊലിസ് ആരോപിക്കുന്നു. 2024-ൽ ഷൈനി തൊടുപുഴ പൊലിസ് സ്റ്റേഷനിൽ നോബിക്കെതിരെ ഗാർഹിക പീഡന പരാതി നൽകിയിരുന്നു. ഷൈനി മരിക്കുന്നതിന് തലേ ദിവസം രാത്രി 10:30-ന് നോബി വാട്സാപ്പ് വഴി വിളിച്ച് ഭീഷണിപ്പെടുത്തിയത് ആത്മഹത്യയിലേക്ക് നയിച്ചതായി പൊലിസ് സ്ഥിരീകരിച്ചു.

ഈ കേസിൽ നോബിയുടെ അമ്മയും പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്. ജോലി ലഭിക്കാത്തതും വിവാഹമോചന കേസ് നീണ്ടുപോയതും ഷൈനിയെ കടുത്ത മാനസിക സമ്മർദത്തിലാക്കിയിരുന്നതായി സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തിൽ നിന്ന് വ്യക്തമാണ്. ഭർത്താവ് വിവാഹമോചനത്തിന് സഹകരിക്കുന്നില്ലെന്നും ഷൈനി സുഹൃത്തിനോട് പറഞ്ഞിരുന്നു. "നീയും നിന്റെ രണ്ട് മക്കളും അവിടെത്തന്നെ ഇരുന്നോ. എനിക്ക് നാട്ടിലേക്ക് വരണമെങ്കിൽ നീയും മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തൂടെ?" എന്നാണ് നോബി ഫോണിൽ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ നോബി ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായി പൊലിസ് കോടതിയിൽ റിപ്പോർട്ട് നൽകി.

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോട്ടയം ജില്ലാ സെഷൻസ് കോടതി ബുധനാഴ്ചയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ കോടതി പൊലിസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ജാമ്യം എതിർത്ത് പൊലിസ് റിപ്പോർട്ട് സമർപ്പിച്ചു. ഷൈനിയുടെ പിതാവ് കുര്യാക്കോസും നോബിക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് കക്ഷി ചേർന്നിട്ടുണ്ട്. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതി നോബിയുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. അതിനെ തുടർന്നാണ് സെഷൻസ് കോടതിയെ സമീപിച്ചത്.

നോബിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കുള്ള കുറ്റം പൊലിസ് ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നോബിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തെങ്കിലും അവൻ സഹകരിച്ചിരുന്നില്ല. നോബിയുടെയും ഷൈനിയുടെയും മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി പൊലിസ് അയച്ചിട്ടുണ്ട്. ഭാര്യയെയും മക്കളെയും നോബിയുടെ മാനസിക പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് പൊലിസിന്‍റെ പ്രാഥമിക നിഗമനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒന്നുകിൽ കരാർ, അല്ലെങ്കിൽ നാശം'; ഇറാനെതിരെ കടുത്ത നിലപാടുമായി ട്രംപ്

International
  •  6 days ago
No Image

രാജ്യത്ത് ഇന്ധനവില കുതിച്ചുയർന്നേക്കും; പെട്രോളിനും ഡീസലിനും 5 രൂപ വരെയും എൽ.പി.ജി സിലിണ്ടറിന് 50 രൂപയും വർധിക്കാൻ സാധ്യത

National
  •  6 days ago
No Image

പ്രവാസികൾക്ക് ആശ്വാസം; കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ 13 പുതിയ റൂട്ടുകളിലേക്ക് കൂടി സർവീസ് ആരംഭിക്കാനൊരുങ്ങി കുവൈത്ത് എയർവേയ്സ്

Kuwait
  •  6 days ago
No Image

ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്ദുൽ മജീദ് അന്തരിച്ചു

Kerala
  •  6 days ago
No Image

കേന്ദ്ര ജീവനക്കാരെ വോട്ടെണ്ണൽ ഡ്യൂട്ടിക്ക് നിയോഗിച്ചതിനെതിരെ തൃണമൂൽ സുപ്രിം കോടതിയിൽ; നാളെ പ്രത്യേക സിറ്റിംഗ്

National
  •  6 days ago
No Image

അഴിമതിക്കാർക്കെതിരെ കർശന നടപടിയുമായി സഊദി; 97 പേർ അറസ്റ്റിൽ, 259 പേർക്കെതിരെ അന്വേഷണം

Saudi-arabia
  •  6 days ago
No Image

സന്ദർശന വിസയിൽ എത്തുന്നവർക്ക് ഹജ്ജ് നിർവഹിക്കാനാവില്ല; കർശന മുന്നറിയിപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  6 days ago
No Image

ട്രംപിന്റെ മാനസിക നിലയിൽ ആശങ്ക; ഡെമോക്രാറ്റുകളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ പതറി പ്രതിരോധ സെക്രട്ടറി; യുഎസ് സഭയിൽ നാടകീയ രംഗങ്ങൾ

International
  •  6 days ago
No Image

ആഗോള പ്രതിസന്ധി; വിദേശത്തെ സ്വർണശേഖരം വൻതോതിൽ തിരികെ എത്തിച്ച് ആർ.ബി.ഐ

National
  •  6 days ago
No Image

'ഉടൻ ദുബൈയിൽ വെച്ച് കണ്ടുമുട്ടാം'; ദുബൈയിലേക്ക് വരാൻ വേണ്ടി കരഞ്ഞ കെനിയൻ ബാലനെ സ്വാഗതം ചെയ്ത് ശൈഖ് ഹംദാൻ

uae
  •  6 days ago