HOME
DETAILS

സർക്കാർ സർവീസുകളിലെ ആശ്രിത നിയമനങ്ങൾക്ക് ഇനി പുതിയ നിബന്ധനകൾ; പരിഷ്കരണത്തിന് മന്ത്രിസഭാ അം​ഗീകാരം

  
Web Desk
March 26, 2025 | 3:41 PM

kerala cabinet meeting approves new revision in compassionate appointment

തിരുവനന്തപുരം: ആശ്രിത നിയമന വ്യവസ്ഥകളിൽ സമ​ഗ്ര മാറ്റത്തിനൊരുങ്ങി കേരളം. പുതിയ തീരുമാനമനുസരിച്ച് സംസ്ഥാന സർവീസിൽ ഇരിക്കെ മരിക്കുന്ന എല്ലാ ജീവനക്കാരുടെയും ആശ്രിതർക്ക് ജോലിക്ക് അർഹത ഉണ്ടായിരിക്കും. ജീവനക്കാരൻ മരണമടയുന്ന സാഹചര്യം പരി​ഗണിക്കാതെ തന്നെ നിയമനം നൽകാനാണ് തീരുമാനം. പരിഷ്കരിച്ച നിയമന വ്യവസ്ഥകൾക്ക് മന്തിസഭാ അം​ഗീകാരം നൽകി. 

13 വയസോ അതിന് മുകളിലോ പ്രായമുള്ള ആശ്രിതർക്കാണ് നിയമനത്തിന് അർഹത. അവിവാഹിതരായ ജീവനക്കാരനാണെങ്കിൽ അച്ഛൻ, അമ്മ, അവിവാഹിതരായ സഹോദരി, സഹോദരൻ എന്നിങ്ങനെയാണ് മുൻഗണനാ ക്രമത്തിലൂടെ നിയമനം നടക്കുക. ആശ്രിതർ തമ്മിൽ അഭിപ്രായ സമന്വയമുണ്ടെങ്കിൽ അപ്രകാരവും അല്ലാത്ത പക്ഷം മുൻഗണനാ ക്രമത്തിലുമായിരിക്കും നിയമനം. ആശ്രിത നിയമന അപേക്ഷകളില‍െ കാലതാമസം പരിഹരിക്കുകയെന്ന ലക്ഷ്യവും പുതിയ തീരുമാനത്തിന് പുറകിലുണ്ട്. 

സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (കോളജുകളിലെ പ്രിൻസിപ്പൽമാർ ഉൾപ്പെടെ) അധ്യാപകരുടെ ആശ്രിതർക്കും നിയമനത്തിന് അർഹതയുണ്ടായിരിക്കും. എന്നാൽ ഈ ആനുകൂല്യം എയ്ഡഡ് സ്ഥാപനങ്ങൾക്ക് ബാധകമല്ല. ഉപാധികൾ അനുസരിച്ച് നിലവിൽ എയ്ഡഡ് സ്ഥാപനങ്ങളിൽ നടക്കുന്ന ആശ്രിത നിയമനങ്ങൾ നടക്കുന്നുണ്ടെങ്കിലും പുതിയ തീരുമാനത്തിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല. 

അതേസമയം ഇൻവാലിഡ് പെൻഷണർ ആയ ജീവനക്കാർ മരണപ്പെട്ടാൽ ആശ്രിതർക്ക് നിയമനം ലഭിക്കില്ല. മാത്രമല്ല സർവീസ് നീട്ടിക്കൊടുക്കൽ വഴിയോ,  പുനർനിയമനം മുഖേനയോ സർവീസിൽ തുടരാൻ അനുമതി ലഭിക്കുകയും, ഈ കാലയളവിൽ മരണപ്പെടുകയും ചെയ്ത ജീവനക്കാരുടെ ആശ്രിതർക്കും ജോലിക്ക് അർ​ഹതയുണ്ടായിരിക്കില്ലെന്നും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. മാത്രമല്ല സ്വമേധയാ വിരമിച്ച ജീവനക്കാർ മരണപ്പെട്ടാലും അവരുടെ ആശ്രിതർക്ക് നിയമനത്തിന് അർ​ഹതയുണ്ടായിരിക്കില്ലെന്നും വ്യവസ്ഥയുണ്ട്. 

kerala cabinet meeting approves new revision in compassionate appointment

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നേപ്പാളിൽ ബൈക്ക് ടാക്സി ഡ്രൈവറുടെ ആത്മഹത്യ: മേയർക്കെതിരെ ജനങ്ങൾ തെരുവിലേക്ക്, സംഘർഷം

International
  •  2 days ago
No Image

'ഏത് ടീമിനെയും ഏത് നിമിഷവും പുറത്താക്കാൻ റഫറിമാർക്ക് കഴിയും'; ലോകകപ്പിലെ റഫറിയിംഗിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് പരിശീലകൻ

Football
  •  2 days ago
No Image

പൊതുചടങ്ങിനിടെ വിദ്യാര്‍ഥികളെ അപമാനിച്ച സംഭവം; കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍ 

Kerala
  •  2 days ago
No Image

ഫിഫ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രത്തിലാദ്യം; കനൽപ്പാതയിൽ ഫുട്ബോൾ ലോകം!

Football
  •  2 days ago
No Image

നാഗാലാൻഡിൽ ഐഇഡി സ്ഫോടനം: അസം റൈഫിൾസ് ജവാന് വീരമൃത്യു; നാല് സൈനികർക്ക് പരുക്ക്

National
  •  2 days ago
No Image

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ വീട് കുത്തിത്തുറന്ന് മോഷണം

Kerala
  •  2 days ago
No Image

കന്നുകാലി അറവ് നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതിയുടെ ഇടക്കാല സ്റ്റേ

National
  •  2 days ago
No Image

റെയ്‌നയെ വീഴ്ത്താൻ ഹിറ്റ്മാൻ; ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിൽ രോഹിത് ശർമയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്!

Cricket
  •  2 days ago
No Image

കോവിഡിന് ശേഷം 140 ശതമാനം വളർച്ച; വജ്ര വ്യാപാരത്തിൽ പുതിയ ചരിത്രമെഴുതി ദുബൈ

uae
  •  2 days ago
No Image

'മെസ്സി മികച്ചവനാണ്, പക്ഷേ റൊണാൾഡോയ്ക്ക് ശേഷം മാത്രം'; ലോകകപ്പ് ഒത്തുകളിയാണെന്ന് ആരോപിച്ച ഈജിപ്ത് താരത്തിന്റെ വാക്കുകൾ ചർച്ചയാകുന്നു

Football
  •  2 days ago