HOME
DETAILS

മഹാരാഷ്ട്രയിൽ ദർഗക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; അതിക്രമിച്ച് കയറിയ സംഘം പച്ചക്കൊടി കീറിയെറിഞ്ഞു, കാവിക്കൊടി നാട്ടി 

  
Web Desk
March 28, 2025 | 7:33 AM

Hindutva Group Attacks Maharashtra Dargah Replaces Flag with saffron  Flag

മുംബൈ: മഹാരാഷ്ട്രയിൽ ദർഗക്ക് നേരെ ഹിന്ദുത്വ ആൾക്കൂട്ടത്തിന്റെ ആക്രമണം. മഹാരാഷ്ട്രയിലെ രാഹുരിയിൽ ഹസ്രത്ത് അഹമ്മദ് ചിഷ്തി ദർഗക്ക് നേരെയായിരുന്നു ആക്രമണം. 

ദർഗയിൽ അതിക്രമിച്ച് കയറിയ ജനക്കൂട്ടം അവിടെയുള്ള പച്ചക്കൊടി നീക്കം ചെയ്യുകയും പകരം കാവിക്കൊടി സ്ഥാപിക്കുകയും ചെയ്തു. ഹിന്ദുത്വ സംഘം ദർഗയിൽ അതിക്രമിച്ചു കയറുന്നതിന്റെയും കൊടി സ്ഥാപിക്കുന്നതിന്റേയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജയ് ശ്രീറാം വിളികളോടെയാണ് സംഘത്തിന്റെ പ്രവൃത്തി. കാവിക്കൊടി നാട്ടുമ്പോൾ ചുറ്റും നിൽക്കുന്നവർ കയ്യടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 

അക്രമികളുടെ അഴിഞ്ഞാട്ടം പൊലിസ് നോക്കി നിന്നു- പ്രദേശവാസികൾ 

അവർ ഞങ്ങൾക്ക് നേരെ വിദ്വഷ മുദ്രാവാക്യങ്ങൾ വിളിച്ചു. വീടുകൾക്ക് നേരെ കല്ലെറിഞ്ഞു. പ്രദേശവാസികൾ പറയുന്നു. 

അവർ ദർഗ അക്രമിക്കുകയും കാവിക്കൊടി നാട്ടുകയും ചെയ്തപ്പോൾ പൊലിസ് അവിടെ ഉണ്ടായിരുന്നു. എന്നാൽ പൊലിസ് അവരെ തടഞ്ഞില്ലെന്നും അവർ ആരോപിച്ചു. 

ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ അജ്ഞാതരായ അക്രമികൾ നശിപ്പിച്ചെന്ന വാർത്ത് പ്രചരിച്ചതിന് പിന്നാലെയാണ് ദർഗക്ക് നേരെ ആക്രമണമുണ്ടായത്. 

മുസ്‌ലിംകളും ഹിന്ദുക്കളും ഒരുപോലെ സന്ദർശിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്ന ഇടമാണ് രാഹുരി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ദർഗ. വിശ്വാസങ്ങളും ആചാരങ്ങളും സമന്വയിപ്പിക്കുന്ന പരമ്പരാഗത രീതികളാണ് ഈ ദർഗയിൽ പ്രതിഫലിക്കുന്നത്. 

അതേസമയം, സമീപ കാലത്ത് ദർഗയെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾ നടന്നിരുന്നു. ദർഗ യഥാർത്ഥത്തിൽ ഒരു ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും, അത് പുനഃസ്ഥാപിക്കണം എന്നുമുള്ള വാദങ്ങൾ ഹിന്ദുത്വ ഗ്രൂപ്പുകൾ ശക്തമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

രാഹുരിയിൽ ഏകദേശം 53,000 ജനസംഖ്യയുണ്ട്. ന്യൂനപക്ഷമായ മുസ്‌ലിം വിഭാഗത്തിൽ പെട്ടവർ 14,000 പേർ മാത്രമാണ് ഇവിടെ.  ദർഗയും പതിറ്റാണ്ടുകൾ പഴക്കമുള്ള ഖാന പള്ളിയും ഉള്ള പ്രദേശത്ത് ഏകദേശം 25-30 മുസ്‌ലിം കുടുംബങ്ങളാണ് താമസിക്കുന്നത്.

ദർഗയുടെ പരിസരത്ത് മഹാ ആരതി നടത്തുമെന്ന് ഹിന്ദുത്വ സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. രാഹുരി താലൂക്കിലെ സകൽ ഹിന്ദു സമാജിന്റെ ബാനറിലാണ് പരിപാടി . ദർഗയെ ശ്രീ ബുവാസിന്ധ് ദേവ് മഹാരാജ് ക്ഷേത്രംഎന്നാണ് പരിപാടിയുടെ നോട്ടിസിൽ  പരാമർശിച്ചിരുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

5 വയസ്സുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 40 വയസ്സുള്ള സ്ത്രീകള്‍ വരെ; പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന നടത്തിയ യുവാവ് പിടിയിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kerala
  •  13 hours ago
No Image

മൈസൂരിലെ കോളജുകളില്‍ വൃത്തിഹീനമായ ഭക്ഷണം നല്‍കിയ സംഭവം: ഇടപെട്ട് കെ.സി വേണുഗോപാല്‍

Kerala
  •  13 hours ago
No Image

വനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story

National
  •  13 hours ago
No Image

വെറുതെയല്ല യു.എസിന്റെ പിന്മാറ്റം; ഇറാന്റെ തിരിച്ചടിയിൽ ഗൾഫിലെ യു.എസ് താവളങ്ങൾക്കുണ്ടായത് കനത്ത നാശം; ബഹ്‌റൈനിലെ കാലാൾപ്പട ആസ്ഥാനം പുനർനിർമ്മിക്കാൻ മാത്രം 200 മില്യൺ ഡോളർ വേണം; മേഖലയിലെ യു.എസ് പ്രതിരോധം പ്രതിസന്ധിയിൽ

International
  •  13 hours ago
No Image

'മരണകാരണം തണ്ണിമത്തനല്ല': ഹൃദയവും കരളും പച്ചനിറമായി; മുംബൈയിലെ നാലംഗകുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

National
  •  14 hours ago
No Image

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ തൃണമൂല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാതെ സുപ്രീം കോടതി 

Kerala
  •  14 hours ago
No Image

കുസാറ്റില്‍ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി 

Kerala
  •  14 hours ago
No Image

യുണൈറ്റഡിലെ ആ 6 മാസങ്ങൾ; റൊണാൾഡോ എന്ന അത്ഭുതത്തെക്കുറിച്ച് വെളിപ്പെടുത്തി ആന്റണി

Football
  •  14 hours ago
No Image

തിരിച്ചുകയറി പൊന്ന്; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന

Business
  •  14 hours ago
No Image

കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി രണ്ട് നാള്‍: വിജയപ്രതീക്ഷയില്‍ മുന്നണികള്‍, ചര്‍ച്ച ചെയ്യപ്പെടുന്ന എക്സ്റ്റ് പോള്‍ ഫലങ്ങളും 

Kerala
  •  15 hours ago