HOME
DETAILS

മഹാരാഷ്ട്രയിൽ ദർഗക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; അതിക്രമിച്ച് കയറിയ സംഘം പച്ചക്കൊടി കീറിയെറിഞ്ഞു, കാവിക്കൊടി നാട്ടി 

  
Web Desk
March 28, 2025 | 7:33 AM

Hindutva Group Attacks Maharashtra Dargah Replaces Flag with saffron  Flag

മുംബൈ: മഹാരാഷ്ട്രയിൽ ദർഗക്ക് നേരെ ഹിന്ദുത്വ ആൾക്കൂട്ടത്തിന്റെ ആക്രമണം. മഹാരാഷ്ട്രയിലെ രാഹുരിയിൽ ഹസ്രത്ത് അഹമ്മദ് ചിഷ്തി ദർഗക്ക് നേരെയായിരുന്നു ആക്രമണം. 

ദർഗയിൽ അതിക്രമിച്ച് കയറിയ ജനക്കൂട്ടം അവിടെയുള്ള പച്ചക്കൊടി നീക്കം ചെയ്യുകയും പകരം കാവിക്കൊടി സ്ഥാപിക്കുകയും ചെയ്തു. ഹിന്ദുത്വ സംഘം ദർഗയിൽ അതിക്രമിച്ചു കയറുന്നതിന്റെയും കൊടി സ്ഥാപിക്കുന്നതിന്റേയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജയ് ശ്രീറാം വിളികളോടെയാണ് സംഘത്തിന്റെ പ്രവൃത്തി. കാവിക്കൊടി നാട്ടുമ്പോൾ ചുറ്റും നിൽക്കുന്നവർ കയ്യടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 

അക്രമികളുടെ അഴിഞ്ഞാട്ടം പൊലിസ് നോക്കി നിന്നു- പ്രദേശവാസികൾ 

അവർ ഞങ്ങൾക്ക് നേരെ വിദ്വഷ മുദ്രാവാക്യങ്ങൾ വിളിച്ചു. വീടുകൾക്ക് നേരെ കല്ലെറിഞ്ഞു. പ്രദേശവാസികൾ പറയുന്നു. 

അവർ ദർഗ അക്രമിക്കുകയും കാവിക്കൊടി നാട്ടുകയും ചെയ്തപ്പോൾ പൊലിസ് അവിടെ ഉണ്ടായിരുന്നു. എന്നാൽ പൊലിസ് അവരെ തടഞ്ഞില്ലെന്നും അവർ ആരോപിച്ചു. 

ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ അജ്ഞാതരായ അക്രമികൾ നശിപ്പിച്ചെന്ന വാർത്ത് പ്രചരിച്ചതിന് പിന്നാലെയാണ് ദർഗക്ക് നേരെ ആക്രമണമുണ്ടായത്. 

മുസ്‌ലിംകളും ഹിന്ദുക്കളും ഒരുപോലെ സന്ദർശിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്ന ഇടമാണ് രാഹുരി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ദർഗ. വിശ്വാസങ്ങളും ആചാരങ്ങളും സമന്വയിപ്പിക്കുന്ന പരമ്പരാഗത രീതികളാണ് ഈ ദർഗയിൽ പ്രതിഫലിക്കുന്നത്. 

അതേസമയം, സമീപ കാലത്ത് ദർഗയെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾ നടന്നിരുന്നു. ദർഗ യഥാർത്ഥത്തിൽ ഒരു ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും, അത് പുനഃസ്ഥാപിക്കണം എന്നുമുള്ള വാദങ്ങൾ ഹിന്ദുത്വ ഗ്രൂപ്പുകൾ ശക്തമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

രാഹുരിയിൽ ഏകദേശം 53,000 ജനസംഖ്യയുണ്ട്. ന്യൂനപക്ഷമായ മുസ്‌ലിം വിഭാഗത്തിൽ പെട്ടവർ 14,000 പേർ മാത്രമാണ് ഇവിടെ.  ദർഗയും പതിറ്റാണ്ടുകൾ പഴക്കമുള്ള ഖാന പള്ളിയും ഉള്ള പ്രദേശത്ത് ഏകദേശം 25-30 മുസ്‌ലിം കുടുംബങ്ങളാണ് താമസിക്കുന്നത്.

ദർഗയുടെ പരിസരത്ത് മഹാ ആരതി നടത്തുമെന്ന് ഹിന്ദുത്വ സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. രാഹുരി താലൂക്കിലെ സകൽ ഹിന്ദു സമാജിന്റെ ബാനറിലാണ് പരിപാടി . ദർഗയെ ശ്രീ ബുവാസിന്ധ് ദേവ് മഹാരാജ് ക്ഷേത്രംഎന്നാണ് പരിപാടിയുടെ നോട്ടിസിൽ  പരാമർശിച്ചിരുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയിലെ ശിയ പള്ളിയിലുണ്ടായ സ്‌ഫോടനം; മരണം എട്ടായി; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് 'സറായ അന്‍സാറുസുന്ന'

International
  •  10 days ago
No Image

തായ്‌വാനിൽ ഒരാഴ്ചക്കിടെ രണ്ടാമത്തെ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തി; നാശനഷ്ടങ്ങൾ വിലയിരുത്തുന്നു

International
  •  10 days ago
No Image

വിഴിഞ്ഞത്ത് തിരയിൽപ്പെട്ട് വള്ളത്തിന്റെ എൻജിൻ കടലിൽ താഴ്ന്നു; മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി കോസ്റ്റൽ പൊലിസ്

Kerala
  •  10 days ago
No Image

ത്രിതല പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പ്; അട്ടിമറിയും, കാലുവാരലും; മുന്നണികള്‍ക്ക് തലവേദന

Kerala
  •  10 days ago
No Image

തൊഴിലുറപ്പിൽ കേന്ദ്ര-കോൺഗ്രസ് പോര് മുറുകുന്നു; ജനുവരി 5 മുതൽ 'എംജിഎൻആർഇജിഎ ബച്ചാവോ ആന്ദോളൻ'; പ്രഖ്യാപനവുമായി ഖർ​ഗെ

National
  •  10 days ago
No Image

കണ്ണൂരിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം; ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായെന്ന് പരാതി; അന്വേഷണം

Kerala
  •  10 days ago
No Image

മറ്റത്തൂരിൽ അപ്രതീക്ഷിത നീക്കം; കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ച് ബിജെപിക്കൊപ്പം ചേർന്നു; ഇരു കൂട്ടരുടെയും പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വിജയം

Kerala
  •  10 days ago
No Image

കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി കലുങ്കില്‍ തട്ടി മറിഞ്ഞു; കണ്ണൂരില്‍ വന്‍ അപകടം; രണ്ട് തൊഴിലാളികള്‍ മരിച്ചു, പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  10 days ago
No Image

കളിക്കുന്നതിനിടെ പിണങ്ങിയിറങ്ങി, പിന്നെ മടങ്ങിവന്നില്ല; ആറ് വയസ്സുകാരൻ സുഹാനായി വ്യാപക തിരച്ചിൽ‌

Kerala
  •  10 days ago
No Image

ഗസ്സയിലെ കുരുന്നുകൾക്ക് ആശ്വാസം; പോഷകാഹാരങ്ങളും മരുന്നുകളുമായി 30 ടൺ സഹായമെത്തിച്ച് യുഎഇ

uae
  •  10 days ago