HOME
DETAILS

മഹാരാഷ്ട്രയിൽ ദർഗക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; അതിക്രമിച്ച് കയറിയ സംഘം പച്ചക്കൊടി കീറിയെറിഞ്ഞു, കാവിക്കൊടി നാട്ടി 

  
Web Desk
March 28, 2025 | 7:33 AM

Hindutva Group Attacks Maharashtra Dargah Replaces Flag with saffron  Flag

മുംബൈ: മഹാരാഷ്ട്രയിൽ ദർഗക്ക് നേരെ ഹിന്ദുത്വ ആൾക്കൂട്ടത്തിന്റെ ആക്രമണം. മഹാരാഷ്ട്രയിലെ രാഹുരിയിൽ ഹസ്രത്ത് അഹമ്മദ് ചിഷ്തി ദർഗക്ക് നേരെയായിരുന്നു ആക്രമണം. 

ദർഗയിൽ അതിക്രമിച്ച് കയറിയ ജനക്കൂട്ടം അവിടെയുള്ള പച്ചക്കൊടി നീക്കം ചെയ്യുകയും പകരം കാവിക്കൊടി സ്ഥാപിക്കുകയും ചെയ്തു. ഹിന്ദുത്വ സംഘം ദർഗയിൽ അതിക്രമിച്ചു കയറുന്നതിന്റെയും കൊടി സ്ഥാപിക്കുന്നതിന്റേയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജയ് ശ്രീറാം വിളികളോടെയാണ് സംഘത്തിന്റെ പ്രവൃത്തി. കാവിക്കൊടി നാട്ടുമ്പോൾ ചുറ്റും നിൽക്കുന്നവർ കയ്യടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 

അക്രമികളുടെ അഴിഞ്ഞാട്ടം പൊലിസ് നോക്കി നിന്നു- പ്രദേശവാസികൾ 

അവർ ഞങ്ങൾക്ക് നേരെ വിദ്വഷ മുദ്രാവാക്യങ്ങൾ വിളിച്ചു. വീടുകൾക്ക് നേരെ കല്ലെറിഞ്ഞു. പ്രദേശവാസികൾ പറയുന്നു. 

അവർ ദർഗ അക്രമിക്കുകയും കാവിക്കൊടി നാട്ടുകയും ചെയ്തപ്പോൾ പൊലിസ് അവിടെ ഉണ്ടായിരുന്നു. എന്നാൽ പൊലിസ് അവരെ തടഞ്ഞില്ലെന്നും അവർ ആരോപിച്ചു. 

ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ അജ്ഞാതരായ അക്രമികൾ നശിപ്പിച്ചെന്ന വാർത്ത് പ്രചരിച്ചതിന് പിന്നാലെയാണ് ദർഗക്ക് നേരെ ആക്രമണമുണ്ടായത്. 

മുസ്‌ലിംകളും ഹിന്ദുക്കളും ഒരുപോലെ സന്ദർശിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്ന ഇടമാണ് രാഹുരി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ദർഗ. വിശ്വാസങ്ങളും ആചാരങ്ങളും സമന്വയിപ്പിക്കുന്ന പരമ്പരാഗത രീതികളാണ് ഈ ദർഗയിൽ പ്രതിഫലിക്കുന്നത്. 

അതേസമയം, സമീപ കാലത്ത് ദർഗയെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾ നടന്നിരുന്നു. ദർഗ യഥാർത്ഥത്തിൽ ഒരു ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും, അത് പുനഃസ്ഥാപിക്കണം എന്നുമുള്ള വാദങ്ങൾ ഹിന്ദുത്വ ഗ്രൂപ്പുകൾ ശക്തമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

രാഹുരിയിൽ ഏകദേശം 53,000 ജനസംഖ്യയുണ്ട്. ന്യൂനപക്ഷമായ മുസ്‌ലിം വിഭാഗത്തിൽ പെട്ടവർ 14,000 പേർ മാത്രമാണ് ഇവിടെ.  ദർഗയും പതിറ്റാണ്ടുകൾ പഴക്കമുള്ള ഖാന പള്ളിയും ഉള്ള പ്രദേശത്ത് ഏകദേശം 25-30 മുസ്‌ലിം കുടുംബങ്ങളാണ് താമസിക്കുന്നത്.

ദർഗയുടെ പരിസരത്ത് മഹാ ആരതി നടത്തുമെന്ന് ഹിന്ദുത്വ സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. രാഹുരി താലൂക്കിലെ സകൽ ഹിന്ദു സമാജിന്റെ ബാനറിലാണ് പരിപാടി . ദർഗയെ ശ്രീ ബുവാസിന്ധ് ദേവ് മഹാരാജ് ക്ഷേത്രംഎന്നാണ് പരിപാടിയുടെ നോട്ടിസിൽ  പരാമർശിച്ചിരുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  6 days ago
No Image

കോൺ​ഗ്രസിനെ ഉലച്ച് പാർട്ടിക്കുള്ളിലെ വിവാദങ്ങൾ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  6 days ago
No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  6 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  6 days ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  7 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  7 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  7 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  7 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  7 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  7 days ago