HOME
DETAILS

തിരിച്ചടിച്ച് ചൈന; അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 125% അധിക തീരുവ ചുമത്തും

  
Web Desk
April 11 2025 | 08:04 AM

China retaliates Will impose additional 125 tariffs on American products

ബെയ്ജിംങ്: അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള അധിക തീരുവ 84 ശതമാനത്തില്‍ നിന്ന് 125 ശതമാനമായി ഉയര്‍ത്തിയതായി പ്രഖ്യപിച്ച് ചൈനീസ് ധനകാര്യ മന്ത്രാലയം. 

'ചൈനയ്ക്ക് മേല്‍ ഉയര്‍ന്ന തീരുവ ചുമത്തിയ യുഎസ് നടപടി അന്താരാഷ്ട്ര സാമ്പത്തിക വ്യാപാര നിയമങ്ങള്‍ക്കും അടിസ്ഥാന സാമ്പത്തിക നിയമങ്ങള്‍ക്കും സാമാന്യബുദ്ധിക്കും നിരയ്ക്കാത്തതാണ്. ഇത് പൂര്‍ണ്ണമായും ഏകപക്ഷീയമായ ഭീഷണിപ്പെടുത്തലും നിര്‍ബന്ധവുമാണ്,' ചൈനീസ് ധനകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് പറഞ്ഞു.

'ചൈനയുടെ താല്‍പ്പര്യങ്ങള്‍ക്ക് മേല്‍ കാര്യമായ രീതിയില്‍ കടന്നുകയറ്റം തുടരാന്‍ അമേരിക്ക നിര്‍ബന്ധം പിടിച്ചാല്‍, ചൈന ദൃഢനിശ്ചയത്തോടെ പ്രതികാര നടപടികള്‍ സ്വീകരിക്കുകയും അവസാനം വരെ പോരാടുകയും ചെയ്യും,' മന്ത്രാലയം പറഞ്ഞു.

'യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്നത് യുഎസ് തുടര്‍ന്നാല്‍, ചൈന അത് അവഗണിക്കും,' ചൈനീസ് ധനകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയം ലോക വിപണികളില്‍ കുഴപ്പമുണ്ടാക്കിയതിനെത്തുടര്‍ന്ന്, ഏകപക്ഷീയമായ ഭീഷണിയെ ചെറുക്കുന്നതില്‍ ചൈനയുമായി കൈകോര്‍ക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് നേരത്തെ യൂറോപ്യന്‍ യൂണിയനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

'ചൈനയും യൂറോപ്പും അവരുടെ അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം, ഏകപക്ഷീയമായ ഭീഷണിപ്പെടുത്തല്‍ രീതികളെ സംയുക്തമായി ചെറുക്കണം,' ചൈനീസ് നേതാവിനെ ഉദ്ധരിച്ച് എഎഫപി പറഞ്ഞു.

ചൈനയ്ക്കുമേലുള്ള ട്രംപിന്റെ അധികതീരുവ ആകെ 145% ആണ്. നേരത്തെ ട്രംപ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 104% തീരുവ വര്‍ധിപ്പിച്ചതിന് ശേഷമാണ് ബുധനാഴ്ച വൈകുന്നേരം യുഎസില്‍ നിന്നുള്ള എല്ലാ ഇറക്കുമതികള്‍ക്കും 84% തീരുവ ചുമത്തുമെന്ന് ചൈന പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് യുഎസ് അധികതീരുവ വീണ്ടും വര്‍ധിപ്പിച്ചത്.

യു.എസിനെതിരേ ചൈന ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ)യ്ക്കും പരാതി നല്‍കിയിരുന്നു. 12 യു.എസ് കമ്പനികള്‍ക്ക് നിരോധന നിയന്ത്രണവും ചൈന ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഈ കമ്പനികള്‍ക്ക് ചൈനയില്‍നിന്ന് കയറ്റുമതി ചെയ്യാനാകാത്ത സാഹചര്യമുണ്ടാകും.

ഡസന്‍ കണക്കിന് രാജ്യങ്ങളുടെ മേല്‍ അധികതീരുവ ഏര്‍പ്പെടുത്തിയിരുന്ന ട്രംപ് 90 ദിവസത്തേക്ക് ഇത് മരവിപ്പിച്ചിരുന്നു. ദ്രുതഗതിയിലുള്ള ട്രംപിന്റെ തീരുവാപ്രഖ്യാപനങ്ങള്‍ സാമ്പത്തിക വിപണിയെ പിടിച്ചുകുലുക്കിയിരുന്നു. കോവിഡ്19 മാന്ദ്യത്തിനുശേഷം ചൈനീസ് നയരൂപകര്‍ത്താക്കള്‍ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ പാടുപെടുന്നതിനിടെയാണ് അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കം.

കഴിഞ്ഞ വർഷം, ചൈനയിൽ നിന്നുള്ള യുഎസ് ഇറക്കുമതിയിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് വസ്തുക്കൾ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ലിഥിയം-അയൺ ബാറ്ററികൾ എന്നിവയായിരുന്നു, അതേസമയം ലിക്വിഡ് പെട്രോളിയം ഗ്യാസ്, എണ്ണ, സോയാബീൻ, ഗ്യാസ് ടർബൈനുകൾ, സെമികണ്ടക്ടറുകൾ നിർമ്മിക്കാനുള്ള യന്ത്രങ്ങൾ എന്നിവയാണ് ചൈന പ്രധാനമായും അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം ചിതറയില്‍ ലഹരിസംഘം യുവാവിനെ കുത്തിക്കൊന്നു; ഒരാള്‍ പരിക്കേറ്റ് ആശുപത്രിയില്‍

Kerala
  •  2 days ago
No Image

അന്താരാഷ്ട്ര ബുക്കർ പുരസ്കാരം: ബാനു മുഷ്താഖിന്റെ 'ഹാർട്ട് ലാംപ്' എന്ന കന്നഡ സാഹിത്യത്തിന്

International
  •  2 days ago
No Image

UAE Weather Updates: യുഎഇയില്‍ ഇന്ന് മേഘാവൃതമായ അന്തരീക്ഷം, അല്‍ ഐനിലെ ചില ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ

latest
  •  2 days ago
No Image

ന്യൂനമര്‍ദ്ദം തീരം തൊടുന്നു; വടക്കന്‍ കേരളത്തില്‍ ജാഗ്രത വേണം; രണ്ട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്; 

Kerala
  •  2 days ago
No Image

ഡബ്ല്യു.എം.ഒ മുട്ടിൽ 17ാമത് സ്ത്രീധനരഹിത വിവാഹസംഗമം ഇന്ന് 

Kerala
  •  2 days ago
No Image

പാകിസ്ഥാനിൽ ഒരു കോടിയിലേറെ പേർ പട്ടിണിയിൽ; 21 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നുവെന്നും യു.എൻ റിപ്പോർട്ട്

International
  •  2 days ago
No Image

ജ്യോതി മൽഹോത്ര; ഇന്ത്യൻ ഏജന്റുമാരെ തിരിച്ചറിയാനുള്ള ഐ.എസ്.ഐയുടെ 'ടൂൾ'

National
  •  2 days ago
No Image

'ഷോക്കടി' @ നൈറ്റ്; ഇവികൾ രാത്രി ചാർജ് ചെയ്താൽ ചാ‍ർജ് കൂടും; നിരക്ക് കൂട്ടി കെഎസ്ഇബി

Kerala
  •  2 days ago
No Image

ഡി.എ ജീവനക്കാരുടെ അവകാശമെന്ന സുപ്രിംകോടതി വിധി; സർക്കാരിന് തിരിച്ചടി

Kerala
  •  2 days ago
No Image

കരിപ്പൂർ ഹജ്ജ് ക്യാംപ് ഇന്ന് സമാപിക്കും; അവസാന സർവിസ് നാളെ പുലർച്ചെ 1.10 ന്

Kerala
  •  2 days ago