ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈനികൻ വീരമൃത്യു വരിച്ചു, മൂന്ന് ഭീകരരെ വധിച്ചു
ഡൽഹി: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും മൂന്ന് ഭീകരർ വധി്ക്കുകയും ചെയ്തു. കൊല്ലപ്പെട്ട ഭീകരരിൽ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലെ ഒരു കമാൻഡറും ഉൾപ്പെടുന്നതായും സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഭീകരരുടെ പിടിയിൽ നിന്ന് എം4 റൈഫിളുകൾ, എകെ സീരീസിലെ തോക്കുകൾ എന്നിവയും മറ്റു യുദ്ധായുധങ്ങളും കണ്ടെടുത്തതായി സുരക്ഷാ സേന അറിയിച്ചു. അതിര്‍ത്തി കടന്നെത്തിയ ഭീകരരാണ് കിഷ്ത്വാർ മേഖലയിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയത്. കിഷ്ത്വാറിൽ ഏറ്റുമുട്ടലിനൊപ്പം ജമ്മുവിലെ അഖ്നൂർ മേഖലയിലും ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുണ്ട്.
ഇവിടങ്ങളിൽ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും പ്രദേശത്ത് ഉയർന്ന ജാഗ്രതാ നിലയാണ് തുടരുന്നതെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
A fierce encounter broke out between security forces and terrorists in Jammu and Kashmir's Kishtwar and Akhnoor regions. One soldier was martyred, and three terrorists, including a Jaish-e-Mohammed commander, were gunned down. Weapons including M4 and AK-series rifles were recovered. The operation is still underway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."