HOME
DETAILS

കുവൈത്തില്‍ മൂന്ന് ദിവസത്തെ പരിശോധനയില്‍ പിടികൂടിയത് 400ലധികം അനധികൃത താമസക്കാരെ

  
April 20, 2025 | 6:02 AM

Kuwait Arrests Over 400 Illegal Residents in Nationwide Three-Day Raid

കുവൈത്ത് സിറ്റി: ഏപ്രില്‍ മാസത്തിലെ ആദ്യ മൂന്ന് ദിവസത്തിനിടെ രാജ്യത്തെ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടത്തിയ വ്യാപകമായ തിരച്ചിലില്‍ 400 ലധികം പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍.

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏപ്രില്‍ 6 മുതല്‍ 8 വരെ ആറ് ഗവര്‍ണറേറ്റുകളിലുമായി നടത്തിയ ശക്തമായ സുരക്ഷാ നടപടികളില്‍ 419 നിയമലംഘകരെയാണ് പിടികൂടിയത്. ദേശീയ നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ പ്രേരിപ്പിക്കുന്ന 'സമ്പൂര്‍ണ്ണ സുരക്ഷാ പദ്ധതിയുടെ' കീഴില്‍ കര്‍ശന നടപടി തുടരാനുള്ള പ്രതിജ്ഞാബദ്ധത മന്ത്രാലയം വീണ്ടും ഉറപ്പിച്ചു.


ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും തൊഴില്‍ വിപണിയില്‍ സന്തുലിതാവസ്ഥ കൊണ്ടുവരുന്നതിനുമുള്ള കുവൈത്തിന്റെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ ക്യാമ്പയിന്‍. രാജ്യത്തെ 4.9 ദശലക്ഷം ജനസംഖ്യയില്‍ ഭൂരിഭാഗവും വിദേശ പൗരന്മാരാണ്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ച മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിച്ചതിന് ശേഷമാണ് അറസ്റ്റ്. നിയമവിരുദ്ധ താമസക്കാര്‍ക്ക് അവരുടെ വിസ സ്ഥിരപ്പെടുത്താനോ പിഴയില്ലാതെ രാജ്യം വിടാനോ പൊതുമാപ്പ് പദ്ധതി അനുവദിച്ചിരുന്നു. പാസ്‌പോര്‍ട്ടില്ലാത്തവര്‍ക്ക് പിഴയില്ലാതെ കുവൈത്തില്‍ നിന്ന് പുറത്തുകടക്കാനും പിന്നീട് വീണ്ടും പ്രവേശിക്കാനും അനുവാദമുണ്ടായിരുന്നു.

എന്നാല്‍ പൊതുമാപ്പിന്റെ സമയപരിധിക്കുള്ളില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തവര്‍ ഇപ്പോള്‍ നിയമത്തിന് വിധേയരാണ്. 

പുതുക്കിയ നിയമപ്രകാരം, റെഗുലര്‍ റെസിഡന്‍സി പെര്‍മിറ്റുകള്‍ അഞ്ച് വര്‍ഷമായി പരിമിതപ്പെടുത്തിയിരുന്നു. പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് 10 വര്‍ഷം വരെയും നിക്ഷേപകര്‍ക്ക് 15 വര്‍ഷം വരെയും കാലാവധിയുണ്ട്.

താമസ നിയമങ്ങളോ വിസ നിയമങ്ങളോ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകളാണ്. ലംഘനത്തിന്റെ തരം അനുസരിച്ച് ഒരു വര്‍ഷം വരെ തടവും 1,200 മുതല്‍ 2,000 വരെ കുവൈത്തി ദീനാര്‍ പിഴയും ചുമത്തും.

Kuwaiti authorities arrested more than 400 illegal residents in a major three-day crackdown across all six governorates, targeting residency and labor law violators as part of intensified efforts to enforce immigration regulations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി പി പ്രസാദിന് ഗുരുത്വമില്ല; വിജയം തുലാസില്‍: ജി സുധാകരന്‍

Kerala
  •  2 days ago
No Image

'ഗള്‍ഫ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ അക്രമിക്കും' ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി

International
  •  2 days ago
No Image

എല്‍.പി.ജി ക്ഷാമം രൂക്ഷം; പൊറോട്ടയ്ക്ക് വിലകൂടി, ചായയ്ക്കും; കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടി

Kerala
  •  2 days ago
No Image

'അലി വീട്ടിലില്ലെങ്കില്‍ എനിക്ക് എന്റെ കൈകള്‍ അറുത്തുമാറ്റപ്പെട്ട പോലെയാണ്' കൊല്ലപ്പെട്ട ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ നേതാവ് അലി ലാരിജാനിയെ കുറിച്ച് പ്രിയതമ ഫരീദയുടെ വാക്കുകള്‍

International
  •  2 days ago
No Image

വര്‍ക്കലയില്‍ വി. ജോയിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകളും കൊടിമരങ്ങളും നശിപ്പിച്ചു: പൊലീസില്‍ പരാതി നല്‍കി സി.പി.എം

Kerala
  •  2 days ago
No Image

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ ഉൾപ്പെടെ മരണം 4 ആയി; കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു

oman
  •  2 days ago
No Image

സഊദി എയർപോർട്ടുകൾ ഗൾഫ് രാജ്യങ്ങളിലെ വിമാന കമ്പനികളുടെ ഒപ്പറേറ്റിങ് കേന്ദ്രങ്ങളാകുന്നു; ദമാമിൽ നിന്നടക്കം വിവിധ രാജ്യങ്ങളിലേക്ക് ഗൾഫ് വിമാന കമ്പനികളുടെ നേരിട്ടുള്ള സർവീസുകൾ

Saudi-arabia
  •  2 days ago
No Image

ഏപ്രിൽ 1 മുതൽ പാൻ കാർഡ് അപേക്ഷയിൽ മാറ്റം: ജനനത്തീയതി തെളിയിക്കാൻ അധിക രേഖ; പുതിയ നിബന്ധനകൾ അറിയാം

National
  •  2 days ago
No Image

പാചകവാതകക്ഷാമത്തിന് ആശ്വാസമായി 'പിക്സിസ് പയനിയർ'; 47,000 ടൺ എൽപിജിയുമായി അമേരിക്കൻ കപ്പൽ മംഗളൂരു തുറമുഖത്തെത്തി

National
  •  2 days ago
No Image

കടക്കെണിയിൽ കേരളം: 3700 കോടി രൂപ കൂടി വായ്പയെടുക്കാൻ സർക്കാർ; ഈ വർഷത്തെ ആകെ കടം 49,547 കോടി

Kerala
  •  2 days ago