HOME
DETAILS

കുവൈത്തില്‍ മൂന്ന് ദിവസത്തെ പരിശോധനയില്‍ പിടികൂടിയത് 400ലധികം അനധികൃത താമസക്കാരെ

  
April 20, 2025 | 6:02 AM

Kuwait Arrests Over 400 Illegal Residents in Nationwide Three-Day Raid

കുവൈത്ത് സിറ്റി: ഏപ്രില്‍ മാസത്തിലെ ആദ്യ മൂന്ന് ദിവസത്തിനിടെ രാജ്യത്തെ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടത്തിയ വ്യാപകമായ തിരച്ചിലില്‍ 400 ലധികം പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍.

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏപ്രില്‍ 6 മുതല്‍ 8 വരെ ആറ് ഗവര്‍ണറേറ്റുകളിലുമായി നടത്തിയ ശക്തമായ സുരക്ഷാ നടപടികളില്‍ 419 നിയമലംഘകരെയാണ് പിടികൂടിയത്. ദേശീയ നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ പ്രേരിപ്പിക്കുന്ന 'സമ്പൂര്‍ണ്ണ സുരക്ഷാ പദ്ധതിയുടെ' കീഴില്‍ കര്‍ശന നടപടി തുടരാനുള്ള പ്രതിജ്ഞാബദ്ധത മന്ത്രാലയം വീണ്ടും ഉറപ്പിച്ചു.


ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും തൊഴില്‍ വിപണിയില്‍ സന്തുലിതാവസ്ഥ കൊണ്ടുവരുന്നതിനുമുള്ള കുവൈത്തിന്റെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ ക്യാമ്പയിന്‍. രാജ്യത്തെ 4.9 ദശലക്ഷം ജനസംഖ്യയില്‍ ഭൂരിഭാഗവും വിദേശ പൗരന്മാരാണ്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ച മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിച്ചതിന് ശേഷമാണ് അറസ്റ്റ്. നിയമവിരുദ്ധ താമസക്കാര്‍ക്ക് അവരുടെ വിസ സ്ഥിരപ്പെടുത്താനോ പിഴയില്ലാതെ രാജ്യം വിടാനോ പൊതുമാപ്പ് പദ്ധതി അനുവദിച്ചിരുന്നു. പാസ്‌പോര്‍ട്ടില്ലാത്തവര്‍ക്ക് പിഴയില്ലാതെ കുവൈത്തില്‍ നിന്ന് പുറത്തുകടക്കാനും പിന്നീട് വീണ്ടും പ്രവേശിക്കാനും അനുവാദമുണ്ടായിരുന്നു.

എന്നാല്‍ പൊതുമാപ്പിന്റെ സമയപരിധിക്കുള്ളില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തവര്‍ ഇപ്പോള്‍ നിയമത്തിന് വിധേയരാണ്. 

പുതുക്കിയ നിയമപ്രകാരം, റെഗുലര്‍ റെസിഡന്‍സി പെര്‍മിറ്റുകള്‍ അഞ്ച് വര്‍ഷമായി പരിമിതപ്പെടുത്തിയിരുന്നു. പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് 10 വര്‍ഷം വരെയും നിക്ഷേപകര്‍ക്ക് 15 വര്‍ഷം വരെയും കാലാവധിയുണ്ട്.

താമസ നിയമങ്ങളോ വിസ നിയമങ്ങളോ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകളാണ്. ലംഘനത്തിന്റെ തരം അനുസരിച്ച് ഒരു വര്‍ഷം വരെ തടവും 1,200 മുതല്‍ 2,000 വരെ കുവൈത്തി ദീനാര്‍ പിഴയും ചുമത്തും.

Kuwaiti authorities arrested more than 400 illegal residents in a major three-day crackdown across all six governorates, targeting residency and labor law violators as part of intensified efforts to enforce immigration regulations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനശബ്ദമെന്ന്; പൊലിസെത്തി പരിശോധിച്ചപ്പോള്‍ ബസിന്റെ ടയര്‍ പൊട്ടിയത് 

National
  •  7 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: പവർ ബാങ്കിനും ഇ-സിഗരറ്റിനും പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഒമാൻ എയർ

oman
  •  7 days ago
No Image

എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍, സുപ്രിംകോടതിയെ സമീപിച്ചുകൂടെയെന്ന് ഹൈക്കോടതി

Kerala
  •  7 days ago
No Image

കന്നഡ സൂപ്പർസ്റ്റാർ ഉപേന്ദ്രയുടെ ഫോൺ ഹാക്ക് ചെയ്ത് വാട്സാപ്പ് തട്ടിപ്പ്; പ്രതി പിടിയിൽ

crime
  •  7 days ago
No Image

തുർക്കി സൈനിക വിമാന ദുരന്തം; അനുശോചനം രേഖപ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  7 days ago
No Image

എസ്.എസ്.കെ ഫണ്ട് കിട്ടിയിട്ടില്ലെങ്കില്‍ എനിക്ക് ഉത്തരവാദിത്തമില്ല, ഞങ്ങളൊന്നും മണ്ടന്മാരല്ല; ബിനോയ് വിശ്വത്തിനെതിരെ മന്ത്രി ശിവന്‍കുട്ടി

Kerala
  •  7 days ago
No Image

പാകിസ്താനിലെ സ്ഫോടനം; ഭയന്ന താരങ്ങളെ വിരട്ടി കളിപ്പിക്കാൻ ലങ്കൻ ക്രിക്കറ്റ് ബോർഡ്; പരമ്പര റദ്ദാക്കിയാൽ കർശന നടപടി

Cricket
  •  7 days ago
No Image

കുതിച്ചുയർന്ന് സ്വർണവില: 24കാരറ്റ് ഗ്രാമിന് 500 ദിർഹം കടന്നു

uae
  •  7 days ago
No Image

കണ്ണൂരില്‍ നഗരഭരണം പിടിക്കാന്‍ കച്ചകെട്ടി മുന്നണികള്‍; ജില്ലാപഞ്ചായത്തിലേക്ക് പുതുമുഖ പട്ടികയുമായി സി.പി.എം

Kerala
  •  7 days ago
No Image

ജന്മദിനാഘോഷത്തിനിടെ ദളിത് നേതാവ് കുത്തേറ്റു മരിച്ചു; പ്രതിയെ തല്ലിക്കൊന്ന് ജനക്കൂട്ടം

crime
  •  7 days ago