HOME
DETAILS

ഇസ്‌റാഈല്‍ ആക്രമണം രൂക്ഷം; കൊന്നൊടുക്കിയത് 64 ലേറെ മനുഷ്യരെ, ഹമാസിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ നെതന്യാഹു 

  
Web Desk
April 20, 2025 | 6:37 AM

Israel Intensifies Gaza Attacks Over 60 Killed Amid Ongoing Humanitarian Crisis

ഗസ്സയില്‍ ആക്രമണം രൂക്ഷമായി തുടര്‍ന്ന് ഇസ്‌റാഈല്‍. ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ 64 പേരാണ് കൊല്ലപ്പെട്ടത്. ബന്ദി മോചനത്തിന് ഹമാസിനെ നിര്‍ബന്ധിക്കാനെന്ന പേരില്‍ ഗസ്സയില്‍ ചോരപ്പുഴ തീര്‍ക്കുയാണ് ഇസ്‌റാഈല്‍. ഭക്ഷണവും മരുന്നും നിഷേധിക്കപ്പെട്ട് പട്ടിണിയോടും രോഗങ്ങളോടും മല്ലടിക്കുന്നവരെയാണ് ഇസ്‌റാഈല്‍ ഭീകരര്‍ കൊന്നൊടുക്കുന്നത്. 48 മണിക്കൂറിനിടെ ഇവിടെ നൂറോളം ആളുകള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഖാന്‍യൂനുസില്‍ 20ഓളം പിഞ്ചു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളിലുണ്ട്. 

സുരക്ഷിത കേന്ദ്രങ്ങള്‍ നോക്കിയാണ് നിലവില്‍ ആക്രമണം നടത്തുന്നത്. മവാസിയില്‍ സുരക്ഷിത കേന്ദ്രമായി ഇസ്‌റാഈല്‍ തന്നെ നിശ്ചയിച്ച കേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. 

ഹമാസിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഇസ്‌റാഈലിന്റെ നീക്കമെന്നാണ് സൂചന. വെടിനിര്‍ത്തലിനായി ഇസ്‌റാഈല്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശം തള്ളുകയും ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേസം മന്നോട്ട് വെച്ച ഹമാസിനെ പാഠം പഠിപ്പിക്കാനാണ് ആക്രമണം ശക്തമാക്കുന്നതെന്നാണ് നെതന്യാഹു തങ്ങളുടെ ക്രൂരതയെ ന്യായീകരിക്കുന്നത്. 

അതിനിടെ, പട്ടിണി പിടിമുറുക്കിയ ഗസ്സക്കു മേല്‍ തുടരുന്ന ഉപരോധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ലോകാരോഗ്യ സംഘടന കിഴക്കന്‍ മെഡിറ്ററേനിയന്‍ ഓഫിസ് മേധാവി ഡോ. ഹനാന്‍ ബല്‍ഖി ഇസ്‌റാഈലിലെ യു.എസ് അംബാസഡര്‍ മൈക് ഹക്കാബിയോട് ആവശ്യപ്പെട്ടു. അതേസമയം, ബന്ദികളെ തിരിച്ചെത്തിക്കുന്നതിനാണ് തന്റെ മുന്‍ഗണനയെന്നും ഹക്കാബി പറഞ്ഞു. എന്നാല്‍ ഹമാസുമായി വെടിനിര്‍ത്തല്‍ കരാറില്ലെന്നും ഗസ്സയിലേക്ക് മാനുഷിക സഹായം കടക്കുന്നത് അനുവദിക്കില്ലെന്നുമാണ് ഇസ്‌റാഈല്‍ ദേശീയ സുരക്ഷ മന്ത്രി ഇല്‍തമര്‍ ബെന്‍ ഗ്വിറും പറഞ്ഞത്. ഗസ്സയില്‍ വെടിനിര്‍ത്താതെ ബന്ദികളെ വിട്ടയക്കില്ലെന്ന് ഹമാസ് നേതാവ് ഖലീല്‍ ഹയ്യയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്‌റാഈല്‍ വീണ്ടും ആക്രമണം ശക്തമാക്കിയ മാര്‍ച്ച് അവസാനം മുതല്‍ 4,20,000 ഫലസ്തീനികള്‍ പുതുതായി കുടിയിറക്കപ്പെട്ടതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നു. 

 

 

Israel escalates its military offensive in Gaza, killing 64 people in a single day. Amid severe food and medicine shortages, the attacks target designated safe zones, claiming the lives of women and children. International calls grow to end the siege as civilian suffering worsens.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രിസഭാ പ്രാതിനിധ്യം; തീരുമാനമെടുക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തി മുസ്‌ലിം ലീഗ്

Kerala
  •  a day ago
No Image

അബ്ദുറഹീമിന് എമർജൻസി പാസ്പോർട്ട് ആയി; എക്സിറ്റ് വിസ ലഭിച്ച് പുറത്തിറങ്ങിയാൽ ഉടൻ നാട്ടിലേക്ക്

Saudi-arabia
  •  a day ago
No Image

ഇൻഡക്‌സ് കാർഡ് പുറത്തിറക്കി; പോളിങ് ശതമാനം 80 കടന്നില്ല; അസാധുവായത് 33,964 പോസ്റ്റൽ വോട്ടുകൾ

Kerala
  •  a day ago
No Image

എസ്എസ്എല്‍സി ഫലം ഇനി 'നമ്മുടെ കേരളം' ആപ്പിലൂടെയും; അറിയേണ്ടതെല്ലാം

Kerala
  •  a day ago
No Image

സസ്പെൻസ് തുടരുന്നു; കെ.സി വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ; ചർച്ച അരമണിക്കൂർ പിന്നിട്ടു

National
  •  a day ago
No Image

നീറ്റ് നിർത്തലാക്കണം; പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം അനുവദിക്കണം; കേന്ദ്രത്തോട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

National
  •  a day ago
No Image

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം വൈകും; മൂല്യനിര്‍ണയത്തിലെ പ്രതിസന്ധികള്‍ തിരിച്ചടിയായി

Kerala
  •  a day ago
No Image

12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു: ജർമ്മനിയിൽ ശിശുരോഗ വിദഗ്ധൻ അറസ്റ്റിൽ

International
  •  a day ago
No Image

കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് നിയമപരം; പരാതി തള്ളി മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  a day ago
No Image

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം; മൺസൂൺ മുന്നൊരുക്കത്തിന് ജില്ലകൾക്ക് ഒരു കോടി വീതം

Kerala
  •  a day ago