HOME
DETAILS

ഇസ്‌റാഈല്‍ ആക്രമണം രൂക്ഷം; കൊന്നൊടുക്കിയത് 64 ലേറെ മനുഷ്യരെ, ഹമാസിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ നെതന്യാഹു 

  
Web Desk
April 20, 2025 | 6:37 AM

Israel Intensifies Gaza Attacks Over 60 Killed Amid Ongoing Humanitarian Crisis

ഗസ്സയില്‍ ആക്രമണം രൂക്ഷമായി തുടര്‍ന്ന് ഇസ്‌റാഈല്‍. ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ 64 പേരാണ് കൊല്ലപ്പെട്ടത്. ബന്ദി മോചനത്തിന് ഹമാസിനെ നിര്‍ബന്ധിക്കാനെന്ന പേരില്‍ ഗസ്സയില്‍ ചോരപ്പുഴ തീര്‍ക്കുയാണ് ഇസ്‌റാഈല്‍. ഭക്ഷണവും മരുന്നും നിഷേധിക്കപ്പെട്ട് പട്ടിണിയോടും രോഗങ്ങളോടും മല്ലടിക്കുന്നവരെയാണ് ഇസ്‌റാഈല്‍ ഭീകരര്‍ കൊന്നൊടുക്കുന്നത്. 48 മണിക്കൂറിനിടെ ഇവിടെ നൂറോളം ആളുകള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഖാന്‍യൂനുസില്‍ 20ഓളം പിഞ്ചു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളിലുണ്ട്. 

സുരക്ഷിത കേന്ദ്രങ്ങള്‍ നോക്കിയാണ് നിലവില്‍ ആക്രമണം നടത്തുന്നത്. മവാസിയില്‍ സുരക്ഷിത കേന്ദ്രമായി ഇസ്‌റാഈല്‍ തന്നെ നിശ്ചയിച്ച കേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. 

ഹമാസിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഇസ്‌റാഈലിന്റെ നീക്കമെന്നാണ് സൂചന. വെടിനിര്‍ത്തലിനായി ഇസ്‌റാഈല്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശം തള്ളുകയും ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേസം മന്നോട്ട് വെച്ച ഹമാസിനെ പാഠം പഠിപ്പിക്കാനാണ് ആക്രമണം ശക്തമാക്കുന്നതെന്നാണ് നെതന്യാഹു തങ്ങളുടെ ക്രൂരതയെ ന്യായീകരിക്കുന്നത്. 

അതിനിടെ, പട്ടിണി പിടിമുറുക്കിയ ഗസ്സക്കു മേല്‍ തുടരുന്ന ഉപരോധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ലോകാരോഗ്യ സംഘടന കിഴക്കന്‍ മെഡിറ്ററേനിയന്‍ ഓഫിസ് മേധാവി ഡോ. ഹനാന്‍ ബല്‍ഖി ഇസ്‌റാഈലിലെ യു.എസ് അംബാസഡര്‍ മൈക് ഹക്കാബിയോട് ആവശ്യപ്പെട്ടു. അതേസമയം, ബന്ദികളെ തിരിച്ചെത്തിക്കുന്നതിനാണ് തന്റെ മുന്‍ഗണനയെന്നും ഹക്കാബി പറഞ്ഞു. എന്നാല്‍ ഹമാസുമായി വെടിനിര്‍ത്തല്‍ കരാറില്ലെന്നും ഗസ്സയിലേക്ക് മാനുഷിക സഹായം കടക്കുന്നത് അനുവദിക്കില്ലെന്നുമാണ് ഇസ്‌റാഈല്‍ ദേശീയ സുരക്ഷ മന്ത്രി ഇല്‍തമര്‍ ബെന്‍ ഗ്വിറും പറഞ്ഞത്. ഗസ്സയില്‍ വെടിനിര്‍ത്താതെ ബന്ദികളെ വിട്ടയക്കില്ലെന്ന് ഹമാസ് നേതാവ് ഖലീല്‍ ഹയ്യയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്‌റാഈല്‍ വീണ്ടും ആക്രമണം ശക്തമാക്കിയ മാര്‍ച്ച് അവസാനം മുതല്‍ 4,20,000 ഫലസ്തീനികള്‍ പുതുതായി കുടിയിറക്കപ്പെട്ടതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നു. 

 

 

Israel escalates its military offensive in Gaza, killing 64 people in a single day. Amid severe food and medicine shortages, the attacks target designated safe zones, claiming the lives of women and children. International calls grow to end the siege as civilian suffering worsens.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിന്ദുഭൂരിപക്ഷ മേഖലയിൽ ഇറച്ചി വലിച്ചെറിഞ്ഞ സംഭവം: ബുർഖ ധരിച്ചെത്തിയത് ഹിന്ദു യുവതിയെന്ന് പൊലിസ്; പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന

National
  •  10 days ago
No Image

ഹാട്രിക്കിന് പിന്നാലെ മെസ്സിക്ക് ആശംസകളുമായി ലോക ടെന്നിസ് ഇതിഹാസം

Football
  •  10 days ago
No Image

പള്ളികൾക്കും മദ്രസകൾക്കും ഒരു ദിവസത്തെ ഒഴിപ്പിക്കൽ നോട്ടീസ്; രാജസ്ഥാൻ സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

National
  •  10 days ago
No Image

'ഭാവിയിൽ ആവർത്തിക്കരുത്'; ഉദ്യോഗസ്ഥ യോഗം വിളിച്ചതിൽ ഗവർണറോട് കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ

Kerala
  •  10 days ago
No Image

ഡി.ആർ കോംഗോയ്‌ക്കെതിരെയുള്ള കളി മറന്നേക്കു; ഉസ്ബെക്കിസ്ഥാനെതിരെ സിആർ7-നെ കാത്തിരിക്കുന്നത് ഒന്നല്ല, രണ്ട് ഐതിഹാസിക റെക്കോർഡുകൾ!

Football
  •  10 days ago
No Image

അഞ്ചാമത് ഖോർഫക്കാൻ മാമ്പഴോത്സവം ജൂൺ 26 മുതൽ; കാർഷിക വിപണനത്തിനും മത്സരങ്ങൾക്കുമായി ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  10 days ago
No Image

ലഹരിവേട്ട തുടരുന്നു: നെടുമങ്ങാട്ട് 150 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ ക്ഷേത്ര പൂജാരിയെ ജാമ്യത്തിൽ വിട്ടു

Kerala
  •  10 days ago
No Image

മൂത്രം കുടിപ്പിച്ചു, ഷോക്കടിപ്പിച്ചു; അശ്ലീലദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിങ്; മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച ആൾദൈവവും കൂട്ടാളികളും അറസ്റ്റിൽ

National
  •  10 days ago
No Image

'ഒറ്റയ്ക്കുണ്ടാക്കിയ സാമ്രാജ്യത്തിൽ റൊണാൾഡോ ഒടുവിൽ ഒറ്റപ്പെട്ടുപോയി..'; പോർച്ചുഗൽ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് സി.കെ വിനീത്

Football
  •  10 days ago
No Image

ജനങ്ങളിലേക്ക് അതിവേഗമെത്താൻ കൃത്രിമബുദ്ധി; യുഎഇയുടെ പുതിയ എഐ വക്താവായി 'സായിദ്'

uae
  •  10 days ago