HOME
DETAILS

ഇസ്‌റാഈല്‍ ആക്രമണം രൂക്ഷം; കൊന്നൊടുക്കിയത് 64 ലേറെ മനുഷ്യരെ, ഹമാസിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ നെതന്യാഹു 

  
Web Desk
April 20, 2025 | 6:37 AM

Israel Intensifies Gaza Attacks Over 60 Killed Amid Ongoing Humanitarian Crisis

ഗസ്സയില്‍ ആക്രമണം രൂക്ഷമായി തുടര്‍ന്ന് ഇസ്‌റാഈല്‍. ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ 64 പേരാണ് കൊല്ലപ്പെട്ടത്. ബന്ദി മോചനത്തിന് ഹമാസിനെ നിര്‍ബന്ധിക്കാനെന്ന പേരില്‍ ഗസ്സയില്‍ ചോരപ്പുഴ തീര്‍ക്കുയാണ് ഇസ്‌റാഈല്‍. ഭക്ഷണവും മരുന്നും നിഷേധിക്കപ്പെട്ട് പട്ടിണിയോടും രോഗങ്ങളോടും മല്ലടിക്കുന്നവരെയാണ് ഇസ്‌റാഈല്‍ ഭീകരര്‍ കൊന്നൊടുക്കുന്നത്. 48 മണിക്കൂറിനിടെ ഇവിടെ നൂറോളം ആളുകള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഖാന്‍യൂനുസില്‍ 20ഓളം പിഞ്ചു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളിലുണ്ട്. 

സുരക്ഷിത കേന്ദ്രങ്ങള്‍ നോക്കിയാണ് നിലവില്‍ ആക്രമണം നടത്തുന്നത്. മവാസിയില്‍ സുരക്ഷിത കേന്ദ്രമായി ഇസ്‌റാഈല്‍ തന്നെ നിശ്ചയിച്ച കേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. 

ഹമാസിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഇസ്‌റാഈലിന്റെ നീക്കമെന്നാണ് സൂചന. വെടിനിര്‍ത്തലിനായി ഇസ്‌റാഈല്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശം തള്ളുകയും ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേസം മന്നോട്ട് വെച്ച ഹമാസിനെ പാഠം പഠിപ്പിക്കാനാണ് ആക്രമണം ശക്തമാക്കുന്നതെന്നാണ് നെതന്യാഹു തങ്ങളുടെ ക്രൂരതയെ ന്യായീകരിക്കുന്നത്. 

അതിനിടെ, പട്ടിണി പിടിമുറുക്കിയ ഗസ്സക്കു മേല്‍ തുടരുന്ന ഉപരോധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ലോകാരോഗ്യ സംഘടന കിഴക്കന്‍ മെഡിറ്ററേനിയന്‍ ഓഫിസ് മേധാവി ഡോ. ഹനാന്‍ ബല്‍ഖി ഇസ്‌റാഈലിലെ യു.എസ് അംബാസഡര്‍ മൈക് ഹക്കാബിയോട് ആവശ്യപ്പെട്ടു. അതേസമയം, ബന്ദികളെ തിരിച്ചെത്തിക്കുന്നതിനാണ് തന്റെ മുന്‍ഗണനയെന്നും ഹക്കാബി പറഞ്ഞു. എന്നാല്‍ ഹമാസുമായി വെടിനിര്‍ത്തല്‍ കരാറില്ലെന്നും ഗസ്സയിലേക്ക് മാനുഷിക സഹായം കടക്കുന്നത് അനുവദിക്കില്ലെന്നുമാണ് ഇസ്‌റാഈല്‍ ദേശീയ സുരക്ഷ മന്ത്രി ഇല്‍തമര്‍ ബെന്‍ ഗ്വിറും പറഞ്ഞത്. ഗസ്സയില്‍ വെടിനിര്‍ത്താതെ ബന്ദികളെ വിട്ടയക്കില്ലെന്ന് ഹമാസ് നേതാവ് ഖലീല്‍ ഹയ്യയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്‌റാഈല്‍ വീണ്ടും ആക്രമണം ശക്തമാക്കിയ മാര്‍ച്ച് അവസാനം മുതല്‍ 4,20,000 ഫലസ്തീനികള്‍ പുതുതായി കുടിയിറക്കപ്പെട്ടതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നു. 

 

 

Israel escalates its military offensive in Gaza, killing 64 people in a single day. Amid severe food and medicine shortages, the attacks target designated safe zones, claiming the lives of women and children. International calls grow to end the siege as civilian suffering worsens.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  9 hours ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  10 hours ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  10 hours ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  10 hours ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  10 hours ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  10 hours ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  11 hours ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  11 hours ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  11 hours ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  11 hours ago