HOME
DETAILS

ഇസ്‌റാഈല്‍ ആക്രമണം രൂക്ഷം; കൊന്നൊടുക്കിയത് 64 ലേറെ മനുഷ്യരെ, ഹമാസിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ നെതന്യാഹു 

  
Web Desk
April 20, 2025 | 6:37 AM

Israel Intensifies Gaza Attacks Over 60 Killed Amid Ongoing Humanitarian Crisis

ഗസ്സയില്‍ ആക്രമണം രൂക്ഷമായി തുടര്‍ന്ന് ഇസ്‌റാഈല്‍. ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ 64 പേരാണ് കൊല്ലപ്പെട്ടത്. ബന്ദി മോചനത്തിന് ഹമാസിനെ നിര്‍ബന്ധിക്കാനെന്ന പേരില്‍ ഗസ്സയില്‍ ചോരപ്പുഴ തീര്‍ക്കുയാണ് ഇസ്‌റാഈല്‍. ഭക്ഷണവും മരുന്നും നിഷേധിക്കപ്പെട്ട് പട്ടിണിയോടും രോഗങ്ങളോടും മല്ലടിക്കുന്നവരെയാണ് ഇസ്‌റാഈല്‍ ഭീകരര്‍ കൊന്നൊടുക്കുന്നത്. 48 മണിക്കൂറിനിടെ ഇവിടെ നൂറോളം ആളുകള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഖാന്‍യൂനുസില്‍ 20ഓളം പിഞ്ചു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളിലുണ്ട്. 

സുരക്ഷിത കേന്ദ്രങ്ങള്‍ നോക്കിയാണ് നിലവില്‍ ആക്രമണം നടത്തുന്നത്. മവാസിയില്‍ സുരക്ഷിത കേന്ദ്രമായി ഇസ്‌റാഈല്‍ തന്നെ നിശ്ചയിച്ച കേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. 

ഹമാസിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഇസ്‌റാഈലിന്റെ നീക്കമെന്നാണ് സൂചന. വെടിനിര്‍ത്തലിനായി ഇസ്‌റാഈല്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശം തള്ളുകയും ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേസം മന്നോട്ട് വെച്ച ഹമാസിനെ പാഠം പഠിപ്പിക്കാനാണ് ആക്രമണം ശക്തമാക്കുന്നതെന്നാണ് നെതന്യാഹു തങ്ങളുടെ ക്രൂരതയെ ന്യായീകരിക്കുന്നത്. 

അതിനിടെ, പട്ടിണി പിടിമുറുക്കിയ ഗസ്സക്കു മേല്‍ തുടരുന്ന ഉപരോധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ലോകാരോഗ്യ സംഘടന കിഴക്കന്‍ മെഡിറ്ററേനിയന്‍ ഓഫിസ് മേധാവി ഡോ. ഹനാന്‍ ബല്‍ഖി ഇസ്‌റാഈലിലെ യു.എസ് അംബാസഡര്‍ മൈക് ഹക്കാബിയോട് ആവശ്യപ്പെട്ടു. അതേസമയം, ബന്ദികളെ തിരിച്ചെത്തിക്കുന്നതിനാണ് തന്റെ മുന്‍ഗണനയെന്നും ഹക്കാബി പറഞ്ഞു. എന്നാല്‍ ഹമാസുമായി വെടിനിര്‍ത്തല്‍ കരാറില്ലെന്നും ഗസ്സയിലേക്ക് മാനുഷിക സഹായം കടക്കുന്നത് അനുവദിക്കില്ലെന്നുമാണ് ഇസ്‌റാഈല്‍ ദേശീയ സുരക്ഷ മന്ത്രി ഇല്‍തമര്‍ ബെന്‍ ഗ്വിറും പറഞ്ഞത്. ഗസ്സയില്‍ വെടിനിര്‍ത്താതെ ബന്ദികളെ വിട്ടയക്കില്ലെന്ന് ഹമാസ് നേതാവ് ഖലീല്‍ ഹയ്യയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്‌റാഈല്‍ വീണ്ടും ആക്രമണം ശക്തമാക്കിയ മാര്‍ച്ച് അവസാനം മുതല്‍ 4,20,000 ഫലസ്തീനികള്‍ പുതുതായി കുടിയിറക്കപ്പെട്ടതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നു. 

 

 

Israel escalates its military offensive in Gaza, killing 64 people in a single day. Amid severe food and medicine shortages, the attacks target designated safe zones, claiming the lives of women and children. International calls grow to end the siege as civilian suffering worsens.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി 850 ലോക്‌സഭാ സീറ്റുകള്‍; ബില്‍ ഇന്ന് പാര്‍ലമെന്റില്‍

National
  •  5 days ago
No Image

ആൻഡമാൻ കടലിൽ റോഹിംങ്ക്യൻ അഭയാർത്ഥികളുടെ ബോട്ട് മുങ്ങി വൻ ദുരന്തം; കുട്ടികളടക്കം 250-ഓളം പേരെ കാണാതായതായി ഐക്യരാഷ്ട്രസഭ 

International
  •  5 days ago
No Image

വിവാഹിതയെ പ്രണയിച്ച യുവാവിനെ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു; പഞ്ചാബില്‍ അതിക്രൂരമായ ദുരഭിമാനക്കൊല

National
  •  5 days ago
No Image

പ്രണയക്കെണിയില്‍ വീണത് 180 പെണ്‍കുട്ടികള്‍; അശ്ലീല വിഡിയോകള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിങ്; എം.പി പരാതിപ്പെട്ടതോടെ പ്രതി പിടിയില്‍

National
  •  5 days ago
No Image

പേരാമ്പ്രയിൽ പുതുമുഖത്തിന് മുമ്പിൽ ടി.പി രാമകൃഷ്ണന് അടിപതറുമോ

Kerala
  •  5 days ago
No Image

ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയം: ഓരോ സംസ്ഥാനങ്ങളിലും എത്ര കൂടും?; എന്താണ് ദക്ഷിണേന്ത്യയുടെ ആശങ്ക? | Explainer

National
  •  5 days ago
No Image

വിജയ പ്രതീക്ഷ നഷ്ടപ്പെട്ട് ബി.ജെ.പി; എഫ്.സി.ആർ.എയും പാർട്ടിക്കകത്തെ അതൃപ്തിയും തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ

Kerala
  •  5 days ago
No Image

വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഇനി പൊലിസിന്റെ കാവല്‍; സുരക്ഷയ്ക്കായി ഒരുങ്ങി 'സിഐഎംഎസ്' സംവിധാനം 

Kerala
  •  5 days ago
No Image

ശബരിമലയിൽ കവർന്നത് 1700 ഗ്രാം സ്വര്‍ണം!

Kerala
  •  5 days ago
No Image

തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നതിനിടയിൽ സ്ഥലംമാറ്റം; പൊലിസിൽ അതൃപ്തിപുകയുന്നു

Kerala
  •  5 days ago