പരസ്യ ബോര്‍ഡുകള്‍ക്ക് മാത്രം 15 കോടി; വാര്‍ഷികാഘോഷത്തിനായി കോടികളുടെ ധൂര്‍ത്തിനൊരുങ്ങി പിണറായി സര്‍ക്കാര്‍
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിയുള്ള അവസരത്തില്‍, രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം വിപുലമായി ആഘോഷിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. തലസ്ഥാനത്ത് സമാപനമാകുന്ന ഒരു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം നാളെ (ഏപ്രില്‍ 21) കാസര്‍ഗോഡ് പിലിക്കോട് ഗ്രാമപഞ്ചായത്തിലെ കാലിക്കടവ് മൈതാനത്ത് നടക്കും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
നേട്ടങ്ങള്‍ വമ്പിച്ച പരസ്യ പ്രചാരണം
വിഴിഞ്ഞം തുറമുഖവും ദേശീയപാത വികസനവും പ്രധാന നേട്ടങ്ങളായി പരിഗണിച്ച്, തുടര്‍ഭരണം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. "നവകേരളം" എന്ന മുദ്രാവാക്യത്തില്‍ ഭരണനേട്ടങ്ങള്‍ വൃത്തിയായി പാക്ക് ചെയ്തുകൊണ്ട് പുറത്തിറക്കുന്ന പ്രോഗ്രസ് കാര്‍ഡ് മുഖേനയാകും പൊതുജനങ്ങളെ സമീപിക്കുന്നത്.
വാർഷികാഘോഷത്തിന് കോടികളിന്റെ ചെലവ്
വാര്‍ഷികാഘോഷ പരിപാടികളിലേക്കായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ധനസഹായം വാര്‍ത്തയാകുന്നത് ആഘോഷങ്ങളുടെ വിപുലതയും ചെലവും കൊണ്ടാണ്. ഈ ആഘോഷങ്ങള്‍ക്കായി ധനവകുപ്പ് അനുവദിച്ച തുക മാത്രം 25 കോടി 91 ലക്ഷം രൂപയാണ്.മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള പരസ്യ ബോര്‍ഡുകള്‍ 500 എണ്ണം സംസ്ഥാനതലത്തില്‍ സ്ഥാപിക്കാനാണ് തീരുമാനം. ഇതിന് മാത്രം ചെലവ് 15 കോടി രൂപയ്ക്ക് മുകളിലാണ്.
- ബോര്‍ഡുകളുടെ ഡിസൈനിങ് അലോണി-ന് 10 ലക്ഷം രൂപ ചെലവാക്കും.
- ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കാനായി 3.3 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
- റെയില്‍വേയും കെഎസ്ആര്‍ടിസിയും ഉൾപ്പെടെ വിവിധ ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങളില്‍ പരസ്യങ്ങള്‍ നല്‍കാന്‍ ഒരുകോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
- ജില്ലാതല പരിപാടികള്‍ക്കും മുടക്കില്ല
- ജില്ലാതലത്തിലെയും പരിപാടികള്‍ക്കായി വന്‍ തുക ചെലവഴിക്കപ്പെടുന്നു.
- ശീതീകരിച്ച പന്തലുകള്‍ ഒരുക്കാന്‍ ഏകദേശം 3 കോടി രൂപ.
- ടൂറിസം വകുപ്പിന്റെ സ്റ്റാളിനായി 1.65 കോടി രൂപ.
- ജില്ലാതല യോഗങ്ങള്‍ക്കായി 42 ലക്ഷം രൂപയും
- സാംസ്കാരിക പരിപാടികള്‍ക്കായി 2.10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
പ്രതിപക്ഷ പ്രതിഷേധം
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് ഈ ആഘോഷങ്ങള്‍ വിവാദമാവുകയാണ്. ധൂര്‍ത്ത് ആഘോഷങ്ങളായി പ്രതിപക്ഷം വിമര്‍ശിക്കുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് പ്രതിപക്ഷം ഇത്തവണ പരിപാടികളില്‍ സഹകരിക്കാതിരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
തുടര്‍ഭരണത്തിന് മുന്നൊരുക്കം
തുടര്‍ഭരണത്തിലൂടെ ഒമ്പതാം വര്‍ഷവും മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരത്തില്‍ തുടരുകയാണ്. മൂന്നാം പിണറായി സര്‍ക്കാരിനായി വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സിപിഐഎം മുന്നോട്ടുപോകുന്നത്. ഭരണവിരുദ്ധ വികാരങ്ങള്‍ മറികടക്കാനും സംഘടനാ ശക്തിയും രാഷ്ട്രീയ കണിശതയും പ്രയോജനപ്പെടുത്തി വിജയം ഉറപ്പാക്കാനുമാണ് ശ്രമം.
- ആഘോഷങ്ങള്‍ക്ക് സമാപനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്
- വാര്‍ഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തും. തിയതി പിന്നീട് പ്രഖ്യാപിക്കും.
"എന്റെ കേരളം" എന്ന പേരിലാണ് ഈ വിപുലമായ ആഘോഷപരിപാടികള്‍ സംസ്ഥാനത്ത് വ്യാപകമായി സംഘടിപ്പിക്കപ്പെടുന്നത്.
The second Pinarayi Vijayan government is set to begin its 4th anniversary celebrations on April 21 in Kasaragod, aiming for a third term with massive promotional campaigns. Despite the ongoing financial crisis, the state plans to spend over ₹25.91 crore on advertisements alone—₹15 crore for 500 billboards featuring the CM’s image. Opposition parties have announced a boycott, calling it an extravagant misuse of public funds ahead of elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."