
ലണ്ടനില്‍ പഠിക്കുന്നതിനിടെ അപകടം, 20 വര്‍ഷമായി കോമയില്‍, കഴിഞ്ഞദിവസം 36 -ാം ജന്മദിനം; സഊദി രാജകുടുംബത്തിലെ നോവായി 'ഉറങ്ങുന്ന രാജകുമാരന്'

റിയാദ്: സമ്പന്നതയിലും ഐശ്വര്യത്തിലും എല്ലാം മുന്നിലായിട്ടും സഊദി അറേബ്യയിലെ രാജകുടുംബമായ അല്‍ സഊദ് കുടുംബത്തിന് നോവായ ഓര്‍മകളിലൊന്നാണ്, അല്‍വലീദ് ബിന്‍ ഖാലിദ് രാജകുമാരന്റെ കിടപ്പ്. 'ഉറങ്ങുന്ന രാജകുമാരന്' എന്നറിയപ്പെടുന്ന അല്‍വലീദ് ബിന്‍ ഖാലിദ് കോമ അവസ്ഥയിലായിട്ട് 20 വര്‍ഷമായി. അതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹത്തിന് 36 വയസ്സ് തികയുകയുംചെയ്തു.

ലണ്ടനിലെ സൈനിക കോളജില്‍ പഠിക്കുന്നതിനിടെ ഉണ്ടായ വാഹനാപകടമാണ് പഠനത്തില്‍ മിടുക്കനായിരുന്ന അല്‍വലീദ് ബിന്‍ ഖാലിദിന്റെ ജീവതത്തിന്റെ താളംതെറ്റിച്ചത്. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് 2005 മുതല്‍ അദ്ദേഹം കോമയിലാണ്. അതിനുശേഷം അദ്ദേഹം വെന്റിലേറ്ററിലും മെഡിക്കല്‍ പരിചരണത്തിലുമായി തുടരുന്നു. കഴിഞ്ഞദിവസം സോഷ്യല്‍മീഡിയകളില്‍ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്ന നിരവധി പോസ്റ്റുകള്‍ ആണ് സഊദി രാജകുടുംബങ്ങളില്‍ ഉള്ളവര്‍ പങ്കുവച്ചത്. പ്രാര്‍ത്ഥനകളും പിന്തുണാ സന്ദേശങ്ങളും നിറഞ്ഞതായിരുന്നു മിക്ക കുറിപ്പുകളും.

രാജകുമാരന്റെ കുട്ടിക്കാലം മുതല്‍ അടുത്ത കാലം വരെയുള്ള ഫോട്ടോകള്‍ റിമ ബിന്ത് തലാല്‍ രാജകുമാരി പങ്കുവെച്ചു. 'എന്റെ പ്രിയപ്പെട്ട അല്‍വലീദ് ബിന്‍ ഖാലിദ്, ഞങ്ങളുടെ പ്രാര്‍ത്ഥനകളിലൂടെ ഞങ്ങളുടെ ഹൃദയങ്ങളിലും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഹൃദയങ്ങളിലും നിങ്ങള്‍ എപ്പോഴും സന്നിഹിതനാണ്. അല്ലാഹുവേ, നിങ്ങളുടെ ദാസനായ അല്‍വലീദിനെ സുഖപ്പെടുത്തണമേ. കാരണം ആകാശത്തിന്റെയും ഭൂമിയുടെയും നാഥനായ നീയല്ലാതെ മറ്റാര്‍ക്കും അദ്ദേഹത്തിന്റെ ബലഹീനത അറിയില്ല.- രാജകുമാരി കുറിച്ചു.
അല്‍വലീദിന്റെ ചികിത്സയ്ക്കായി സഊദി രാജകുടുംബം ലോകത്തെ പ്രമുഖ ഡോക്ടര്മാരെയെല്ലാം സമീപിച്ചതാണ്. മൂന്ന് അമേരിക്കക്കാരും ഒരു സ്പാനിഷ് സ്പെഷ്യലിസ്റ്റും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ബോര്‍ഡ് രൂപീരിച്ച് ചികിത്സ നടത്തിയെങ്കിലും രാജകുമാരന് ഒരിക്കലും ബോധം വീണ്ടെടുക്കാനായില്ല. എങ്കിലും ഒരിക്കലും പ്രതീക്ഷ കൈവിടാതെ പിതാവ് ഖാലിദ് ബിന്‍ തലാല്‍ അടുത്ത് പരിചരിക്കുന്നത് തുടരുന്നുണ്ട്.
'അപകടത്തില്‍ മരിക്കണമെന്ന് ദൈവം ഉദ്ദേശിച്ചിരുന്നെങ്കില്‍, അദ്ദേഹം ഇപ്പോള്‍ ഖബറില്‍ ആയിരിക്കുമായിരുന്നു. ഇത്രയും വര്‍ഷമായി അദ്ദേഹത്തിന്റെ ആത്മാവിനെ സംരക്ഷിച്ചവന് അദ്ദേഹത്തെ സുഖപ്പെടുത്താനും ആരോഗ്യം പുനഃസ്ഥാപിക്കാനും കഴിയും.- ഖാലിദ് ബിന്‍ തലാല്‍ പറഞ്ഞു.
2019ല്‍ വിരല്‍ ഉയര്‍ത്തല്‍, തലയുടെ നേരിയ ചലനങ്ങള്‍ തുടങ്ങിയ ചെറിയ അനക്കത്തിന്റെ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായപ്പോള്‍ പ്രതീക്ഷ കൂടിയെങ്കിലും പക്ഷേ അവ ബോധം തിരിച്ചുവരുന്നതിലേക്കുള്ള സൂചനയായിരുന്നില്ല.

നിലവില്‍ റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തിലാണ് അല്‍വലീദ് ബിന്‍ ഖാലിദ് കഴിയുന്നത്. ഇവിടെ പരിചണത്തിനായി നഴ്സുമാരടങ്ങുന്ന സമിതിയുണ്ട്. ഇത്രയും നീണ്ട കോമയ്ക്ക് ശേഷം സുഖം പ്രാപിക്കുന്നത് സാധ്യതയില്ലെന്ന് വിദഗ്ധര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഭാവിയിലെ വൈദ്യശാസ്ത്ര മുന്നേറ്റങ്ങള്‍ മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് അല്‍ സഊദ് രാജകുടുബം.
സഊദിയിലെ ഏറ്റവും സമ്പന്നരില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ ബന്ധുവാണ് അല്‍വലീദ് ബിന്‍ ഖാലിദ്. ടൈം മാഗസിന്റെ സ്വാധീനം ചെലുത്തിയ 100 പ്രശസ്തരുടെ പട്ടികയിലും ഇദ്ദേഹം സ്ഥാനം പിടിച്ചിട്ടുണ്ട്.
Saudi royal famili member ‘Sleeping Prince’ turns 36 while in coma
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഡി.എ ജീവനക്കാരുടെ അവകാശമെന്ന സുപ്രിംകോടതി വിധി; സർക്കാരിന് തിരിച്ചടി
Kerala
• 2 days ago
കരിപ്പൂർ ഹജ്ജ് ക്യാംപ് ഇന്ന് സമാപിക്കും; അവസാന സർവിസ് നാളെ പുലർച്ചെ 1.10 ന്
Kerala
• 2 days ago
കറന്റ് അഫയേഴ്സ്20-05-2025
PSC/UPSC
• 2 days ago
റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം
Kerala
• 2 days ago
രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്
Kerala
• 2 days ago
വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്വി
National
• 2 days ago
മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ
National
• 2 days ago
അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്
uae
• 2 days ago
ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍
National
• 2 days ago
അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം
National
• 2 days ago
സർക്കാർ മേഖലയിലെ സാമ്പത്തികമോ ഭരണപരമോ ആയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ പുതിയ നടപടി പ്രഖ്യാപിച്ച് ദുബൈ
uae
• 2 days ago
ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വെച്ച സംഭവം: പൊലീസിന് ഗുരുതര വീഴ്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• 2 days ago
വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയുമായി അബൂദബി; സൈബർ കുറ്റവാളികൾക്ക് രണ്ട് വർഷം വരെ തടവും 200,000 ദിർഹം പിഴയും
uae
• 2 days ago
ഗസ്സയിൽ അടുത്ത 48 മണിക്കൂറിനകം സഹായമെത്തിയില്ലെങ്കിൽ 14,000 കുഞ്ഞു ജീവനുകൾ പൊലിയും; മുന്നറിയിപ്പുമായി യുഎൻ
International
• 2 days ago
എമിലിയാനോ മാർട്ടിനെസ് ആസ്റ്റൺ വില്ല വിടുന്നു; അർജന്റൈൻ താരത്തെ റാഞ്ചാൻ വമ്പൻ ക്ലബ്ബുകൾ
Football
• 2 days ago
2025 ൽ മാത്രം യുഎഇ ട്രാവൽ ആന്റ് ടൂറിസം മേഖലയിൽ പ്രതീക്ഷിക്കുന്നത് ഒരു ദശലക്ഷം തൊഴിലവസരങ്ങൾ
uae
• 2 days ago
കളിക്കളത്തിൽ മെസിക്ക് ശേഷം മികച്ച പാസുകൾ നൽകാൻ കഴിവുള്ള താരം അവനാണ്: ഗ്വാർഡിയോള
Football
• 2 days ago
തമിഴ്നാട് തിരുപ്പൂരിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു
National
• 2 days ago
ഖോർ ഫക്കാൻ ബീച്ചിൽ എണ്ണ ചോർച്ചയെ തുടർന്ന് നീന്തൽ താൽക്കാലികമായി നിർത്തിവച്ചു; നീന്തൽ നിരോധിച്ചിട്ട് ഇന്ന് തുടർച്ചയായ രണ്ടാം ദിവസം
uae
• 2 days ago
2 ഓവറിൽ 40 റൺസ് ജയിക്കാനാണെങ്കിലും അദ്ദേഹം അത് അടിച്ചെടുക്കും: സഞ്ജു സാംസൺ
Cricket
• 2 days ago
തുർക്കിക്കും,അസർബൈജാനും വീണ്ടും ഇന്ത്യൻ തിരിച്ചടി; 42 ശതമാനം ഇന്ത്യൻ യാത്രക്കാർ കൈവിട്ടതായി റിപ്പോർട്ട്
International
• 2 days ago