HOME
DETAILS

തുർക്കിയിലെ ഇസ്താംബൂളിൽ ശക്തമായ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി

  
Sabiksabil
April 23 2025 | 11:04 AM

62 Magnitude Earthquake Strikes Istanbul Turkey

 

ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂളിലും സമീപ പ്രദേശങ്ങളിലും റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോർട്ട് . മർമര കടലിൽ, ഇസ്താംബൂളിന് സമീപം സിലിവ്രി പ്രദേശത്ത് നിന്ന് 80 കിലോമീറ്റർ അകലെ, 6.92 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 16 ദശലക്ഷം ജനസംഖ്യയുള്ള ഇസ്താംബൂളിൽ സമീപ വർഷങ്ങളിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണിതെന്ന് തുർക്കിയുടെ ദുരന്ത നിവാരണ ഏജൻസിയായ എ.എഫ്.എ.ഡി അറിയിച്ചു.

ഭൂകമ്പത്തെ തുടർന്ന് നിരവധി താമസക്കാർ കെട്ടിടങ്ങൾ ഒഴിപ്പിച്ചെങ്കിലും, നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ തകർന്ന കെട്ടിടങ്ങളെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിട്ടില്ല, ഇസ്താംബുൾ ഗവർണർഷിപ്പിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നഗരത്തിലുടനീളം പരിശോധനകൾ നടക്കുകയാണെന്നും, കേടുപാടുകൾ സംഭവിച്ചേക്കാവുന്ന കെട്ടിടങ്ങൾക്ക് സമീപം പോകരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഹൈവേകൾ, വിമാനത്താവളങ്ങൾ, ട്രെയിനുകൾ, സബ്‌വേ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിൽ യാതൊരു കേടുപാടുകളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുർക്കിയിലെ ഗതാഗത, അടിസ്ഥാന സൗകര്യ മന്ത്രി അബ്ദുൾകാദിർ ഉറലോഗ്‌ലു അറിയിച്ചു. “നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്,” ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു.

ഭൂകമ്പത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ആഭ്യന്തര മന്ത്രാലയം, പരിസ്ഥിതി, നഗരവൽക്കരണ, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഇസ്താംബുൾ ഗവർണർ, എ.എഫ്.എ.ഡി എന്നിവരുമായി ചർച്ച നടത്തി. തുടർനടപടികൾക്കായി അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

 

A 6.2-magnitude earthquake struck Istanbul, Turkey, on Wednesday, centered in the Marmara Sea near Silivri, 80 km west of the city. No damage or casualties have been reported. Authorities are inspecting buildings and urge residents to avoid potentially affected structures. Infrastructure remains intact, and President Erdoğan is coordinating with ministries for updates.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന്‍ സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന്‍ പിടിയിൽ

Kerala
  •  a day ago
No Image

മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി 

Kerala
  •  a day ago
No Image

ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  a day ago
No Image

വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോ​ഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി

Kerala
  •  a day ago
No Image

നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Kerala
  •  a day ago
No Image

സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ

Kuwait
  •  a day ago
No Image

അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

International
  •  a day ago
No Image

സഊദി അറേബ്യ: ജിസിസി‌ രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം

uae
  •  a day ago
No Image

കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍

National
  •  a day ago