HOME
DETAILS

തുർക്കിയിലെ ഇസ്താംബൂളിൽ ശക്തമായ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി

  
April 23, 2025 | 11:25 AM

62 Magnitude Earthquake Strikes Istanbul Turkey

 

ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂളിലും സമീപ പ്രദേശങ്ങളിലും റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോർട്ട് . മർമര കടലിൽ, ഇസ്താംബൂളിന് സമീപം സിലിവ്രി പ്രദേശത്ത് നിന്ന് 80 കിലോമീറ്റർ അകലെ, 6.92 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 16 ദശലക്ഷം ജനസംഖ്യയുള്ള ഇസ്താംബൂളിൽ സമീപ വർഷങ്ങളിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണിതെന്ന് തുർക്കിയുടെ ദുരന്ത നിവാരണ ഏജൻസിയായ എ.എഫ്.എ.ഡി അറിയിച്ചു.

ഭൂകമ്പത്തെ തുടർന്ന് നിരവധി താമസക്കാർ കെട്ടിടങ്ങൾ ഒഴിപ്പിച്ചെങ്കിലും, നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ തകർന്ന കെട്ടിടങ്ങളെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിട്ടില്ല, ഇസ്താംബുൾ ഗവർണർഷിപ്പിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നഗരത്തിലുടനീളം പരിശോധനകൾ നടക്കുകയാണെന്നും, കേടുപാടുകൾ സംഭവിച്ചേക്കാവുന്ന കെട്ടിടങ്ങൾക്ക് സമീപം പോകരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഹൈവേകൾ, വിമാനത്താവളങ്ങൾ, ട്രെയിനുകൾ, സബ്‌വേ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിൽ യാതൊരു കേടുപാടുകളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുർക്കിയിലെ ഗതാഗത, അടിസ്ഥാന സൗകര്യ മന്ത്രി അബ്ദുൾകാദിർ ഉറലോഗ്‌ലു അറിയിച്ചു. “നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്,” ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു.

ഭൂകമ്പത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ആഭ്യന്തര മന്ത്രാലയം, പരിസ്ഥിതി, നഗരവൽക്കരണ, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഇസ്താംബുൾ ഗവർണർ, എ.എഫ്.എ.ഡി എന്നിവരുമായി ചർച്ച നടത്തി. തുടർനടപടികൾക്കായി അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

 

A 6.2-magnitude earthquake struck Istanbul, Turkey, on Wednesday, centered in the Marmara Sea near Silivri, 80 km west of the city. No damage or casualties have been reported. Authorities are inspecting buildings and urge residents to avoid potentially affected structures. Infrastructure remains intact, and President Erdoğan is coordinating with ministries for updates.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം ബീച്ച് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Kerala
  •  9 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോടിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറ്

Kerala
  •  9 hours ago
No Image

തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; - വി.ഡി. സതീശൻ

Kerala
  •  10 hours ago
No Image

നോൾ കാർഡ് എടുക്കാൻ മറന്നോ?, ഇനി ഡിജിറ്റലാക്കാം; ഇങ്ങനെ ചെയ്താൽ മതി | Digital Nol Card

uae
  •  9 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  10 hours ago
No Image

യുഎഇയിൽ തണുപ്പേറുന്നു; നാളെ തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

uae
  •  10 hours ago
No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  11 hours ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  11 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  11 hours ago
No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  11 hours ago