HOME
DETAILS

തുർക്കിയിലെ ഇസ്താംബൂളിൽ ശക്തമായ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി

  
April 23, 2025 | 11:25 AM

62 Magnitude Earthquake Strikes Istanbul Turkey

 

ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂളിലും സമീപ പ്രദേശങ്ങളിലും റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോർട്ട് . മർമര കടലിൽ, ഇസ്താംബൂളിന് സമീപം സിലിവ്രി പ്രദേശത്ത് നിന്ന് 80 കിലോമീറ്റർ അകലെ, 6.92 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 16 ദശലക്ഷം ജനസംഖ്യയുള്ള ഇസ്താംബൂളിൽ സമീപ വർഷങ്ങളിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണിതെന്ന് തുർക്കിയുടെ ദുരന്ത നിവാരണ ഏജൻസിയായ എ.എഫ്.എ.ഡി അറിയിച്ചു.

ഭൂകമ്പത്തെ തുടർന്ന് നിരവധി താമസക്കാർ കെട്ടിടങ്ങൾ ഒഴിപ്പിച്ചെങ്കിലും, നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ തകർന്ന കെട്ടിടങ്ങളെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിട്ടില്ല, ഇസ്താംബുൾ ഗവർണർഷിപ്പിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നഗരത്തിലുടനീളം പരിശോധനകൾ നടക്കുകയാണെന്നും, കേടുപാടുകൾ സംഭവിച്ചേക്കാവുന്ന കെട്ടിടങ്ങൾക്ക് സമീപം പോകരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഹൈവേകൾ, വിമാനത്താവളങ്ങൾ, ട്രെയിനുകൾ, സബ്‌വേ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിൽ യാതൊരു കേടുപാടുകളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുർക്കിയിലെ ഗതാഗത, അടിസ്ഥാന സൗകര്യ മന്ത്രി അബ്ദുൾകാദിർ ഉറലോഗ്‌ലു അറിയിച്ചു. “നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്,” ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു.

ഭൂകമ്പത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ആഭ്യന്തര മന്ത്രാലയം, പരിസ്ഥിതി, നഗരവൽക്കരണ, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഇസ്താംബുൾ ഗവർണർ, എ.എഫ്.എ.ഡി എന്നിവരുമായി ചർച്ച നടത്തി. തുടർനടപടികൾക്കായി അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

 

A 6.2-magnitude earthquake struck Istanbul, Turkey, on Wednesday, centered in the Marmara Sea near Silivri, 80 km west of the city. No damage or casualties have been reported. Authorities are inspecting buildings and urge residents to avoid potentially affected structures. Infrastructure remains intact, and President Erdoğan is coordinating with ministries for updates.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്തേക്ക് പെപ്പര്‍ സ്‌പ്രേ അടിച്ചു സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ച രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  2 days ago
No Image

ഭിന്നശേഷി പ്രതിസന്ധി നീങ്ങുന്നു; എയ്ഡഡ് സ്കൂളുകളിൽ നിയമന ശുപാർശ 14മുതൽ

Kerala
  •  2 days ago
No Image

തെരഞ്ഞെടുപ്പ് വിജ്ഞാപനം അരികെ; ഓവർസിയർമാരും എസ്.ഐ.ആർ ഡ്യൂട്ടിയിലേക്ക്; തദ്ദേശ പദ്ധതികൾക്ക് തിരിച്ചടി

Kerala
  •  2 days ago
No Image

അതിദാരിദ്ര്യ നിർമാർജനം; വീട് ലഭിക്കാനുള്ളത് 672 കുടുംബങ്ങൾക്ക്; പട്ടികയിൽ വീട് ലഭിക്കാത്തവരിൽ കൂടുതലും മലപ്പുറത്ത്

Cricket
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് നടക്കും

Kerala
  •  2 days ago
No Image

ചരിത്രം കുറിച്ച് ഇന്ത്യൻ പെൺപട; സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോക കിരീടം

Cricket
  •  2 days ago
No Image

തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

National
  •  2 days ago
No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  2 days ago
No Image

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; നിര്‍ണായക സംവിധാനവുമായി കുവൈത്ത്‌

Kuwait
  •  2 days ago
No Image

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; പ്രതി പിടിയിൽ

crime
  •  2 days ago