HOME
DETAILS

തുർക്കിയിലെ ഇസ്താംബൂളിൽ ശക്തമായ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി

  
April 23, 2025 | 11:25 AM

62 Magnitude Earthquake Strikes Istanbul Turkey

 

ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂളിലും സമീപ പ്രദേശങ്ങളിലും റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോർട്ട് . മർമര കടലിൽ, ഇസ്താംബൂളിന് സമീപം സിലിവ്രി പ്രദേശത്ത് നിന്ന് 80 കിലോമീറ്റർ അകലെ, 6.92 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 16 ദശലക്ഷം ജനസംഖ്യയുള്ള ഇസ്താംബൂളിൽ സമീപ വർഷങ്ങളിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണിതെന്ന് തുർക്കിയുടെ ദുരന്ത നിവാരണ ഏജൻസിയായ എ.എഫ്.എ.ഡി അറിയിച്ചു.

ഭൂകമ്പത്തെ തുടർന്ന് നിരവധി താമസക്കാർ കെട്ടിടങ്ങൾ ഒഴിപ്പിച്ചെങ്കിലും, നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ തകർന്ന കെട്ടിടങ്ങളെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിട്ടില്ല, ഇസ്താംബുൾ ഗവർണർഷിപ്പിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നഗരത്തിലുടനീളം പരിശോധനകൾ നടക്കുകയാണെന്നും, കേടുപാടുകൾ സംഭവിച്ചേക്കാവുന്ന കെട്ടിടങ്ങൾക്ക് സമീപം പോകരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഹൈവേകൾ, വിമാനത്താവളങ്ങൾ, ട്രെയിനുകൾ, സബ്‌വേ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിൽ യാതൊരു കേടുപാടുകളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുർക്കിയിലെ ഗതാഗത, അടിസ്ഥാന സൗകര്യ മന്ത്രി അബ്ദുൾകാദിർ ഉറലോഗ്‌ലു അറിയിച്ചു. “നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്,” ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു.

ഭൂകമ്പത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ആഭ്യന്തര മന്ത്രാലയം, പരിസ്ഥിതി, നഗരവൽക്കരണ, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഇസ്താംബുൾ ഗവർണർ, എ.എഫ്.എ.ഡി എന്നിവരുമായി ചർച്ച നടത്തി. തുടർനടപടികൾക്കായി അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

 

A 6.2-magnitude earthquake struck Istanbul, Turkey, on Wednesday, centered in the Marmara Sea near Silivri, 80 km west of the city. No damage or casualties have been reported. Authorities are inspecting buildings and urge residents to avoid potentially affected structures. Infrastructure remains intact, and President Erdoğan is coordinating with ministries for updates.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉയര്‍ന്ന താപനില മുന്നറിയിപ്പ്, സംസ്ഥാനത്ത് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

താമരയ്ക്ക് വോട്ട് ചെയ്യാനായി അഭ്യര്‍ഥിച്ചതായി പരാതി; മാനന്തവാടിയില്‍ പോളിങ് ഓഫിസറെ മാറ്റി

Kerala
  •  3 days ago
No Image

പ്രകൃതിയുടെ അപൂര്‍വ സ്വര്‍ഗമായി മാറി ദൈമാനിയാത്ത് ദ്വീപുകള്‍; വിനോദസഞ്ചാരികളുടെ ഒഴുക്ക്

oman
  •  3 days ago
No Image

11 ദിവസംകൊണ്ട് പണം ഇരട്ടിയാവും; വാഗ്ദാനത്തില്‍ ഡോക്ടര്‍ക്ക് നഷ്ടമായത് 12 കോടി രൂപ

National
  •  3 days ago
No Image

രാജ്യവ്യാപകമായി യുഎഇ പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് ദുബൈ ഭരണാധികാരി

uae
  •  3 days ago
No Image

ആഗോള പ്രതിസന്ധികൾക്കിടയിലും കുലുങ്ങാതെ ദുബൈ; വിപണിയിൽ ഭക്ഷ്യധാന്യ വിതരണം സജീവം

uae
  •  3 days ago
No Image

ബസ്‌റയില്‍ കുവൈത്ത് കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണം; ഒമാന്‍ ശക്തമായി അപലപിച്ചു

oman
  •  3 days ago
No Image

കണ്ണൂരില്‍ കിണര്‍ കുഴിക്കുന്നതിനിടെ കയര്‍ പൊട്ടിവീണ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം 

Kerala
  •  3 days ago
No Image

ദുബൈയിൽ സ്വർണ്ണ വിലയിൽ നേരിയ ഇടിവ്; വിപണിയിൽ കണ്ണുനട്ട് നിക്ഷേപകർ

uae
  •  3 days ago
No Image

ചിറ്റൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കായി വോട്ട് അഭ്യര്‍ഥിച്ച് ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്; 'ഡീല്‍' ന്റെ തെളിവെന്ന് കോണ്‍ഗ്രസ്

Kerala
  •  3 days ago


No Image

യുഎഇയിൽ തിങ്കളാഴ്ച വരെ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; വാഹനമോടിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശവുമായി അധികൃതർ

uae
  •  3 days ago
No Image

വാഗ്ദാനങ്ങൾ നൽകുന്നവർ പലരുണ്ടാകാം, എന്നാൽ അത് പാലിക്കുന്നവരാണ് യഥാർത്ഥ നേതാക്കൾ, മുഹമ്മദ് ബിൻ സായിദ് അത്തരമൊരു നായകനാണ്: ശൈഖ് ഹംദാൻ

uae
  •  3 days ago
No Image

സ്ഥിരതയും സുരക്ഷയും പ്രധാനം; പശ്ചിമേഷ്യയുടെ നല്ല ഭാവിക്ക് സത്യസന്ധമായ നിലപാടുകളാണ് വേണ്ടതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  3 days ago
No Image

ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തെ പിന്തുണച്ച് ഭൂരിപക്ഷം അമേരിക്കക്കാരും; ഇറാന്‍ യുദ്ധത്തില്‍ പ്രസിഡന്റിനെതിരെ ജനരോഷമിരമ്പുന്നു

International
  •  3 days ago