HOME
DETAILS

തുർക്കിയിലെ ഇസ്താംബൂളിൽ ശക്തമായ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി

  
April 23, 2025 | 11:25 AM

62 Magnitude Earthquake Strikes Istanbul Turkey

 

ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂളിലും സമീപ പ്രദേശങ്ങളിലും റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോർട്ട് . മർമര കടലിൽ, ഇസ്താംബൂളിന് സമീപം സിലിവ്രി പ്രദേശത്ത് നിന്ന് 80 കിലോമീറ്റർ അകലെ, 6.92 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 16 ദശലക്ഷം ജനസംഖ്യയുള്ള ഇസ്താംബൂളിൽ സമീപ വർഷങ്ങളിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണിതെന്ന് തുർക്കിയുടെ ദുരന്ത നിവാരണ ഏജൻസിയായ എ.എഫ്.എ.ഡി അറിയിച്ചു.

ഭൂകമ്പത്തെ തുടർന്ന് നിരവധി താമസക്കാർ കെട്ടിടങ്ങൾ ഒഴിപ്പിച്ചെങ്കിലും, നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ തകർന്ന കെട്ടിടങ്ങളെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിട്ടില്ല, ഇസ്താംബുൾ ഗവർണർഷിപ്പിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നഗരത്തിലുടനീളം പരിശോധനകൾ നടക്കുകയാണെന്നും, കേടുപാടുകൾ സംഭവിച്ചേക്കാവുന്ന കെട്ടിടങ്ങൾക്ക് സമീപം പോകരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഹൈവേകൾ, വിമാനത്താവളങ്ങൾ, ട്രെയിനുകൾ, സബ്‌വേ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിൽ യാതൊരു കേടുപാടുകളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുർക്കിയിലെ ഗതാഗത, അടിസ്ഥാന സൗകര്യ മന്ത്രി അബ്ദുൾകാദിർ ഉറലോഗ്‌ലു അറിയിച്ചു. “നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്,” ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു.

ഭൂകമ്പത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ആഭ്യന്തര മന്ത്രാലയം, പരിസ്ഥിതി, നഗരവൽക്കരണ, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഇസ്താംബുൾ ഗവർണർ, എ.എഫ്.എ.ഡി എന്നിവരുമായി ചർച്ച നടത്തി. തുടർനടപടികൾക്കായി അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

 

A 6.2-magnitude earthquake struck Istanbul, Turkey, on Wednesday, centered in the Marmara Sea near Silivri, 80 km west of the city. No damage or casualties have been reported. Authorities are inspecting buildings and urge residents to avoid potentially affected structures. Infrastructure remains intact, and President Erdoğan is coordinating with ministries for updates.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിച്ച് ഉത്തരവിറക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി

Kerala
  •  4 days ago
No Image

പന്ത് ഇനി സഞ്ജുവിനൊപ്പം; ചരിത്രനേട്ടത്തില്‍ തിളങ്ങി ലഖ്നൗ നായകന്‍, രാജസ്ഥാന് 221 റൺസ് വിജയലക്ഷ്യം!

Cricket
  •  4 days ago
No Image

'ഗുരുവിനെ' വീഴ്ത്തി ടീമിലേക്ക്! ഐപിഎല്ലിൽ കോഹ്‌ലിയെ ഞെട്ടിച്ച എൽഎസ്ജിയുടെ പ്രിൻസ് യാദവ് ഇനി ഇന്ത്യൻ ഏകദിന ടീമിൽ

Cricket
  •  4 days ago
No Image

ഔദ്യോഗിക കാറിന്റെ നമ്പറിലും ആ 'മാന്ത്രിക സംഖ്യ'; മന്ത്രി ഒ.ജെ. ജനീഷിന് വീണ്ടുമൊരു സർപ്രൈസ്

Kerala
  •  4 days ago
No Image

വടകര വില്യാപ്പള്ളിയിൽ ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

Kerala
  •  4 days ago
No Image

കന്റോൺമെന്റ് ഹൗസിൽ രാത്രി വൈകിയും സന്ദർശകർ; സെക്രട്ടേറിയറ്റിൽ ധവളപത്ര ചർച്ചകൾ, രണ്ടാം നാളും സജീവമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  4 days ago
No Image

ഇന്ധനവില വർധന: കെനിയയിൽ ആളിക്കത്തി പ്രതിഷേധം; 4 മരണം, രാജ്യവ്യാപക ഗതാഗത പണിമുടക്ക് താൽക്കാലികമായി പിൻവലിച്ചു

International
  •  4 days ago
No Image

1 ബില്യൺ ദിർഹത്തിന്റെ ആഗോള ബഹിരാകാശ സഹകരണ പദ്ധതി പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ

uae
  •  4 days ago
No Image

ഐപിഎല്ലിൽ തിളങ്ങിയില്ലെങ്കിലും ടീം ഇന്ത്യയിലേക്ക് വിളി; ആരാണ് 6'5" ഉയരമുള്ള ഈ പഞ്ചാബ് പേസർ?

Cricket
  •  4 days ago
No Image

ബലിപെരുന്നാള്‍ പ്രമാണിച്ച് ബഹ്‌റൈനില്‍ ഈദ് അല്‍ അദ്ഹയ്ക്ക് നാല് ദിവസത്തെ ഔദ്യോഗിക അവധി

bahrain
  •  4 days ago