HOME
DETAILS

തുർക്കിയിലെ ഇസ്താംബൂളിൽ ശക്തമായ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി

  
April 23, 2025 | 11:25 AM

62 Magnitude Earthquake Strikes Istanbul Turkey

 

ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂളിലും സമീപ പ്രദേശങ്ങളിലും റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോർട്ട് . മർമര കടലിൽ, ഇസ്താംബൂളിന് സമീപം സിലിവ്രി പ്രദേശത്ത് നിന്ന് 80 കിലോമീറ്റർ അകലെ, 6.92 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 16 ദശലക്ഷം ജനസംഖ്യയുള്ള ഇസ്താംബൂളിൽ സമീപ വർഷങ്ങളിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണിതെന്ന് തുർക്കിയുടെ ദുരന്ത നിവാരണ ഏജൻസിയായ എ.എഫ്.എ.ഡി അറിയിച്ചു.

ഭൂകമ്പത്തെ തുടർന്ന് നിരവധി താമസക്കാർ കെട്ടിടങ്ങൾ ഒഴിപ്പിച്ചെങ്കിലും, നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ തകർന്ന കെട്ടിടങ്ങളെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിട്ടില്ല, ഇസ്താംബുൾ ഗവർണർഷിപ്പിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നഗരത്തിലുടനീളം പരിശോധനകൾ നടക്കുകയാണെന്നും, കേടുപാടുകൾ സംഭവിച്ചേക്കാവുന്ന കെട്ടിടങ്ങൾക്ക് സമീപം പോകരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഹൈവേകൾ, വിമാനത്താവളങ്ങൾ, ട്രെയിനുകൾ, സബ്‌വേ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിൽ യാതൊരു കേടുപാടുകളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുർക്കിയിലെ ഗതാഗത, അടിസ്ഥാന സൗകര്യ മന്ത്രി അബ്ദുൾകാദിർ ഉറലോഗ്‌ലു അറിയിച്ചു. “നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്,” ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു.

ഭൂകമ്പത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ആഭ്യന്തര മന്ത്രാലയം, പരിസ്ഥിതി, നഗരവൽക്കരണ, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഇസ്താംബുൾ ഗവർണർ, എ.എഫ്.എ.ഡി എന്നിവരുമായി ചർച്ച നടത്തി. തുടർനടപടികൾക്കായി അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

 

A 6.2-magnitude earthquake struck Istanbul, Turkey, on Wednesday, centered in the Marmara Sea near Silivri, 80 km west of the city. No damage or casualties have been reported. Authorities are inspecting buildings and urge residents to avoid potentially affected structures. Infrastructure remains intact, and President Erdoğan is coordinating with ministries for updates.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെൻസസ് സെൽഫ് എന്യൂമറേഷൻ: സമയപരിധി നാളെ അവസാനിക്കും; ജൂലൈ 1 മുതൽ ഉദ്യോഗസ്ഥർ വീടുകളിലെത്തും

National
  •  5 days ago
No Image

ആർഎസ്എസ് പ്രവർത്തകന്റെ സംസ്കാരചടങ്ങ്; സംഘപരിവാറിന്റെ വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി ഇർഫാന; സംസ്കാരം നടത്തിയത് സേവാഭാരതിയല്ല

Kerala
  •  5 days ago
No Image

ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് നാളെ മുതൽ; അബുദബി - ഫുജൈറ യാത്രയ്ക്ക് 50% ഇളവ്, ടിക്കറ്റ് ബുക്കിംഗ് ഇങ്ങനെ

uae
  •  5 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതി ചേർക്കപ്പെടുമെന്ന ആശങ്ക, മുൻകൂർ ജാമ്യാപേക്ഷ നൽകി ഡിവൈഎഫ്ഐ നേതാവ്

Kerala
  •  5 days ago
No Image

ട്രക്കിങ്ങിനിടെ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ സംഭവം; പ്രതി സിയഗോയല്‍ കേതന്റെ പക്കല്‍ നിന്ന് ഒരു കോടി രൂപ വാങ്ങി കാമുകന് നല്‍കിയതായി കണ്ടെത്തല്‍ 

National
  •  5 days ago
No Image

രാമക്ഷേത്ര സംഭാവന തട്ടിപ്പ്: "ആകാശം ഇടിഞ്ഞുവീഴില്ലല്ലോ", സമയബന്ധിത അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രിം കോടതി

National
  •  5 days ago
No Image

ദുബൈയിലെ ജുമൈറ ബീച്ചിന് അന്താരാഷ്ട്ര ഗോൾഡ് സർട്ടിഫിക്കേഷൻ; മിഡിൽ ഈസ്റ്റിലെ ആദ്യ 'സെൻസറി റൂം' ഇനി ഇവിടെ

uae
  •  5 days ago
No Image

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala
  •  5 days ago
No Image

പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ മൗലാന സയ്യിദ് സൽമാൻ ഹുസൈനി നദ്‌വി അന്തരിച്ചു

National
  •  5 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; മൂന്ന് മാസം മുന്‍പ് വിവരം നല്‍കിയിരുന്നതായി എസ്.ബി.ഐയുടെ വെളിപ്പെടുത്തല്‍; ട്രസ്റ്റ് അധികാരികള്‍ മറച്ചുവെച്ചു; ഗുരുതര ആരോപണം 

National
  •  5 days ago