
ഇൻസ്റ്റാഗ്രാമിലൂടെ പ്രണയം; ഒടുവിൽ പ്രണയിനിയെ കാണാൻ വിവാഹ വസ്ത്രങ്ങളുമായി ആന്ധ്ര സ്വദേശി കൊച്ചിയിൽ; ട്വിസ്റ്റ്

കൊച്ചി: 'ആ വാക്കുകൾ ഒരു യഥാർഥ പെൺകുട്ടിയുടേതു പോലെയായിരുന്നു. എല്ലാം വിശ്വസിച്ചു പോയി...' കഴിഞ്ഞ ദിവസം എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ ആർ.പി.എഫ് എ.എസ്.ഐ സുരേഷ് പി എബ്രഹാമിന് മുന്നിലിരുന്ന് നിറ കണ്ണുകളോടെ ആന്ധ്ര സ്വദേശിയായ 26 കാരൻ പറഞ്ഞ വാക്കുകളാണിത്.
ഫോണിലൂടെ മാസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തൻ്റെ കാമുകിയെ തേടി എത്തിയതായിരുന്നു യുവാവ്. അതും വിവാഹത്തിനുള്ള വസ്ത്രങ്ങളുമായി. ഓൺലൈൻ 'പ്രണയത്തിൽ വീണു കേരളത്തിലെത്തിയ വിശാഖപട്ടണം സ്വദേശി ഒടുവിൽ ആ അവിശ്വസനീയ സത്യം തിരിച്ചറിഞ്ഞു. താൻ കാമുകി എന്ന് കരുതിയിരുന്നത് യാഥാർഥത്തി ൽ ഒരു പെൺകുട്ടി അല്ലെന്നും, നിർമിതബുദ്ധിയിലുള്ള ചാറ്റ്ബോട്ട് ആയിരുന്നു എന്നും... !
ഇൻസ്റ്റഗ്രാമിൽ ഒരു യുവതിയായി തോന്നിക്കുന്ന പ്രൊഫൈൽ യാദൃശ്ചികമായി കണ്ടാണ് തുടക്കം. 'പേര് അശ്വതി, കണ്ണൂർ സ്വദേശിനി'. സാധാരണ സംഭാഷണങ്ങളുമായി ആരംഭിച്ച ബന്ധം അധികം വൈകാതെ 'പ്രണയത്തിലേക്ക് വഴി മാറി. ഒടുവിൽ, 'വിവാഹം ചെയ്താലോ?' എന്ന ചോദ്യമാണ് യുവാവിനെ കേരള ത്തിലെത്തിച്ചത്.
വധുവിന്റെ വീട്ടുവിലാസം, മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ, ഫോൺ നമ്പർ തുടങ്ങി എല്ലാ 'കാര്യങ്ങ ളും' ചാറ്റ് വഴി ലഭിക്കുകയും ചെയ്തു. ഒടുവിൽ വിവാഹവസ്ത്രം ഉൾപ്പെടെയുള്ളവ ബാഗിലിട്ട് ട്രെയിനിൽ കയറി കേരളത്തിലേക്ക് തിരിച്ചു. സ്വദേശം കണ്ണൂരാണെങ്കിലും കൊച്ചിയിൽ വന്നതിനുശേഷം കണ്ണൂരിലേക്കുപോകാമെന്ന പെൺകുട്ടിയുടെ ഉറപ്പിലാണ് എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിലേക്ക് പുറപ്പെട്ടത്.
സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുൻപ് കൂടെ യാത്ര ചെയ്ത വിശാഖപട്ടണം സ്വദേശികളായ മൂന്ന് പേരോട് താൻ കാമുകിയെ കാണാൻ പോകുകയാണ് എന്ന് പറഞ്ഞതോടെയാണ് പ്രണയകഥയിലെ ട്വിസ്റ്റ്. ചാറ്റിലും മറ്റും സംശയം തോന്നി മൂന്നുപേരും മലയാളിയായ മറ്റൊരു യാത്രക്കാരനോട് വിലാസവും മറ്റും വിവരങ്ങളും സത്യമാണോ എന്ന് തിരക്കുകയായിരുന്നു.
ഇതോടെയാണ് താൻ മാസങ്ങളായി സംസാരിച്ചു കൊണ്ടിരുന്നത് ഇൻസ്റ്റഗ്രാം ചാറ്റ് ബോട്ടിനോടാണെന്ന സത്യം ഇയാൾ തിരിച്ചറിഞ്ഞത്. പിന്നാലെ കരച്ചിലിന്റെ വക്കോളമെത്തിയ യുവാവിനെ സഹയാത്രികർ ആശ്വസിപ്പിച്ച് തിരികെ നാട്ടിലേക്ക് പോകാൻ ആവശ്യ പ്പെട്ടു.
എന്നാൽ തുടക്കത്തിൽ യുവാവ് തയാറായില്ല. പിന്നീട് സത്യം മനസിലായതോടെ പാതി മനസോടെ സമ്മതിക്കുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്ന യാത്രികൻ തൻ്റെ ഫോണിലും സമാനരീതിയിൽ ചാറ്റ് ബോട്ടിനോട് സംസാരിച്ച് സന്ദേശം കാണിച്ചതോടെയാണ് യുവാവിന് താൻ കബളിപ്പിക്കപ്പെട്ടു എന്ന് പൂർണ ബോധ്യമായത്.
എറണാകുളം നോർത്ത് സ്‌റ്റേഷനിൽ ഇറങ്ങിയ യുവാവിനെ കൂടെ ട്രെയിനിൽ ഉണ്ടായിരുന്ന മലയാളി യാത്രക്കാരിലൊരാൾ ആർ.പി.എഫ് എ.എസ്.ഐ സുരേഷ് പി എബ്രഹാമിന് അടുത്തെത്തിക്കുകയും കാര്യങ്ങൾ ധരിപ്പിക്കുകയുമായിരുന്നു.
വൈകീട്ട് ആറ് മണിയോടെ കൊച്ചിയില്‍ എത്തിയ ഇയാള്‍ രാത്രി പതിനൊന്നോടെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. അശ്വതി അച്ചു എന്ന ഇൻസ്റ്റഗ്രാം ചാറ്റ് ബോട്ടിനോടാണ് യുവാവ് ചാറ്റ് ചെയ്തിരുന്നത്. മിന്നൽ രമണൻ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ചാറ്റ് ബോട്ടിന് പിന്നിലുള്ള ക്രിയേറ്റർ.
ഈ ചാറ്റ് ബോട്ടിനോട് സംസാരിക്കു ന്ന എല്ലാവർക്കും കണ്ണൂർ സ്വദേശിനി എന്ന നിലയിലാണ് പൂർണ വിലാസം നൽകുന്നത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ തുടങ്ങിയവരുടെ പേരും ജോലിയും ഫോൺ നമ്പറും ഉൾപ്പെടെ ചാറ്റ് ബോട്ട് നൽകും. എന്നാൽ ഫോൺ നമ്പർ ആയി ലഭിക്കുന്നത് മറ്റേതോ വ്യക്തികളുടെ നമ്പറുകളാണെന്ന് മാത്രം. ഫോട്ടോ ആവശ്യപ്പെടുമ്പോൾ എ.ഐ ജനറേറ്റഡ് ഫോട്ടോകളും നൽകും. ഇതെല്ലാം വിശ്വസിച്ചാണ് യുവാവ് കേരളത്തിലെത്തിയിരുന്നത്. പൂർണമായും തെറ്റായ വിവരങ്ങളും വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും തോന്നുംപടി നൽകുന്ന ഇത്തരം ചാറ്റ് ബോട്ടുകൾക്കും അക്കൗണ്ടുകൾക്കും എതിരേ ആര് നടപടി എടുക്കും എന്ന ചോദ്യമാണ് ഉയരുന്നത്.
A heartwarming yet unexpected love story unfolded when a man from Andhra Pradesh traveled all the way to Kochi in full wedding attire to meet his Instagram love interest. What started as an online connection took a dramatic turn when he arrived dressed for marriage—but with a twist that left everyone surprised.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു
National
• an hour ago
തമിഴ്‌നാട്ടില്‍ കനത്ത മഴ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍
National
• 2 hours ago
പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അയക്കാനാകുന്ന തുക പരിമിതപ്പെടുത്തി എസ്.ബി.ഐ; ബാധിക്കുക ഈ രാജ്യത്തെ പ്രവാസികളെ
National
• 3 hours ago
ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; ഫാക്ടറിയിലെ തീ അണച്ചു; സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു
Kerala
• 3 hours ago
ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ സ്ത്രീയെ ക്രൂരമായി മർദിച്ച് സയണിസ്റ്റ് തീവ്രവാദി; ആക്രമണത്തെ അപലപിച്ച് അന്താരാഷ്ട്ര സംഘടനകൾ
International
• 3 hours ago
സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു: പ്രസ്താവനയുമായി ഇതിഹാസം
Cricket
• 3 hours ago
7,000-ത്തിലധികം ട്രാഫിക് പിഴകൾ റദ്ദാക്കി ഷാർജ പൊലിസ്; നൂറുകണക്കിന് വാഹന ഉടമകൾക്ക് ആശ്വാസം
uae
• 4 hours ago
ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി
Kerala
• 4 hours ago
അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ
National
• 4 hours ago
ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്
Cricket
• 4 hours ago
യുഎഇയിൽ മനുഷ്യക്കടത്തിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകൾക്ക് പുനരധിവാസവും പുതിയ ജീവിതവും ഒരുക്കി 'അമൻ സെന്റർ'
uae
• 5 hours ago
മലപ്പുറം ജില്ലയിലെ നാളത്തെ (22.10.2025) അവധി; മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ല
Kerala
• 5 hours ago
തോരാതെ പേമാരി; ഇടുക്കിയില്‍ നാളെ യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി
Kerala
• 6 hours ago
യുഎഇയിൽ കനത്ത മഴ; നിറഞ്ഞൊഴുകി വാദികളും റോഡുകളും
uae
• 6 hours ago
അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 7 hours ago
അവനെ എന്തുകൊണ്ട് ഓസ്ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം
Cricket
• 7 hours ago
"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ
qatar
• 7 hours ago
'ആമസോൺ നൗ' യുഎഇയിലും: ഇനിമുതൽ നിത്യോപയോഗ സാധനങ്ങൾ വെറും 15 മിനിറ്റിനുള്ളിൽ കൈകളിലെത്തും; തുടക്കം ഇവിടങ്ങളിൽ
uae
• 8 hours ago
ചരിത്രത്തിലേക്കുള്ള ദൂരം വെറും 25 റൺസ്; അഡലെയ്ഡ് കീഴടക്കാനൊരുങ്ങി വിരാട്
Cricket
• 6 hours ago
തൊഴിൽ തട്ടിപ്പ് നടത്തിയ ഏഷ്യൻ യുവതിക്ക് തടവും പിഴയും; ശിക്ഷ ശരിവച്ച് ദുബൈ അപ്പീൽ കോടതി
uae
• 6 hours ago
റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്
Football
• 7 hours ago