
ഇൻസ്റ്റാഗ്രാമിലൂടെ പ്രണയം; ഒടുവിൽ പ്രണയിനിയെ കാണാൻ വിവാഹ വസ്ത്രങ്ങളുമായി ആന്ധ്ര സ്വദേശി കൊച്ചിയിൽ; ട്വിസ്റ്റ്

കൊച്ചി: 'ആ വാക്കുകൾ ഒരു യഥാർഥ പെൺകുട്ടിയുടേതു പോലെയായിരുന്നു. എല്ലാം വിശ്വസിച്ചു പോയി...' കഴിഞ്ഞ ദിവസം എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ ആർ.പി.എഫ് എ.എസ്.ഐ സുരേഷ് പി എബ്രഹാമിന് മുന്നിലിരുന്ന് നിറ കണ്ണുകളോടെ ആന്ധ്ര സ്വദേശിയായ 26 കാരൻ പറഞ്ഞ വാക്കുകളാണിത്.
ഫോണിലൂടെ മാസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തൻ്റെ കാമുകിയെ തേടി എത്തിയതായിരുന്നു യുവാവ്. അതും വിവാഹത്തിനുള്ള വസ്ത്രങ്ങളുമായി. ഓൺലൈൻ 'പ്രണയത്തിൽ വീണു കേരളത്തിലെത്തിയ വിശാഖപട്ടണം സ്വദേശി ഒടുവിൽ ആ അവിശ്വസനീയ സത്യം തിരിച്ചറിഞ്ഞു. താൻ കാമുകി എന്ന് കരുതിയിരുന്നത് യാഥാർഥത്തി ൽ ഒരു പെൺകുട്ടി അല്ലെന്നും, നിർമിതബുദ്ധിയിലുള്ള ചാറ്റ്ബോട്ട് ആയിരുന്നു എന്നും... !
ഇൻസ്റ്റഗ്രാമിൽ ഒരു യുവതിയായി തോന്നിക്കുന്ന പ്രൊഫൈൽ യാദൃശ്ചികമായി കണ്ടാണ് തുടക്കം. 'പേര് അശ്വതി, കണ്ണൂർ സ്വദേശിനി'. സാധാരണ സംഭാഷണങ്ങളുമായി ആരംഭിച്ച ബന്ധം അധികം വൈകാതെ 'പ്രണയത്തിലേക്ക് വഴി മാറി. ഒടുവിൽ, 'വിവാഹം ചെയ്താലോ?' എന്ന ചോദ്യമാണ് യുവാവിനെ കേരള ത്തിലെത്തിച്ചത്.
വധുവിന്റെ വീട്ടുവിലാസം, മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ, ഫോൺ നമ്പർ തുടങ്ങി എല്ലാ 'കാര്യങ്ങ ളും' ചാറ്റ് വഴി ലഭിക്കുകയും ചെയ്തു. ഒടുവിൽ വിവാഹവസ്ത്രം ഉൾപ്പെടെയുള്ളവ ബാഗിലിട്ട് ട്രെയിനിൽ കയറി കേരളത്തിലേക്ക് തിരിച്ചു. സ്വദേശം കണ്ണൂരാണെങ്കിലും കൊച്ചിയിൽ വന്നതിനുശേഷം കണ്ണൂരിലേക്കുപോകാമെന്ന പെൺകുട്ടിയുടെ ഉറപ്പിലാണ് എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിലേക്ക് പുറപ്പെട്ടത്.
സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുൻപ് കൂടെ യാത്ര ചെയ്ത വിശാഖപട്ടണം സ്വദേശികളായ മൂന്ന് പേരോട് താൻ കാമുകിയെ കാണാൻ പോകുകയാണ് എന്ന് പറഞ്ഞതോടെയാണ് പ്രണയകഥയിലെ ട്വിസ്റ്റ്. ചാറ്റിലും മറ്റും സംശയം തോന്നി മൂന്നുപേരും മലയാളിയായ മറ്റൊരു യാത്രക്കാരനോട് വിലാസവും മറ്റും വിവരങ്ങളും സത്യമാണോ എന്ന് തിരക്കുകയായിരുന്നു.
ഇതോടെയാണ് താൻ മാസങ്ങളായി സംസാരിച്ചു കൊണ്ടിരുന്നത് ഇൻസ്റ്റഗ്രാം ചാറ്റ് ബോട്ടിനോടാണെന്ന സത്യം ഇയാൾ തിരിച്ചറിഞ്ഞത്. പിന്നാലെ കരച്ചിലിന്റെ വക്കോളമെത്തിയ യുവാവിനെ സഹയാത്രികർ ആശ്വസിപ്പിച്ച് തിരികെ നാട്ടിലേക്ക് പോകാൻ ആവശ്യ പ്പെട്ടു.
എന്നാൽ തുടക്കത്തിൽ യുവാവ് തയാറായില്ല. പിന്നീട് സത്യം മനസിലായതോടെ പാതി മനസോടെ സമ്മതിക്കുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്ന യാത്രികൻ തൻ്റെ ഫോണിലും സമാനരീതിയിൽ ചാറ്റ് ബോട്ടിനോട് സംസാരിച്ച് സന്ദേശം കാണിച്ചതോടെയാണ് യുവാവിന് താൻ കബളിപ്പിക്കപ്പെട്ടു എന്ന് പൂർണ ബോധ്യമായത്.
എറണാകുളം നോർത്ത് സ്‌റ്റേഷനിൽ ഇറങ്ങിയ യുവാവിനെ കൂടെ ട്രെയിനിൽ ഉണ്ടായിരുന്ന മലയാളി യാത്രക്കാരിലൊരാൾ ആർ.പി.എഫ് എ.എസ്.ഐ സുരേഷ് പി എബ്രഹാമിന് അടുത്തെത്തിക്കുകയും കാര്യങ്ങൾ ധരിപ്പിക്കുകയുമായിരുന്നു.
വൈകീട്ട് ആറ് മണിയോടെ കൊച്ചിയില്‍ എത്തിയ ഇയാള്‍ രാത്രി പതിനൊന്നോടെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. അശ്വതി അച്ചു എന്ന ഇൻസ്റ്റഗ്രാം ചാറ്റ് ബോട്ടിനോടാണ് യുവാവ് ചാറ്റ് ചെയ്തിരുന്നത്. മിന്നൽ രമണൻ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ചാറ്റ് ബോട്ടിന് പിന്നിലുള്ള ക്രിയേറ്റർ.
ഈ ചാറ്റ് ബോട്ടിനോട് സംസാരിക്കു ന്ന എല്ലാവർക്കും കണ്ണൂർ സ്വദേശിനി എന്ന നിലയിലാണ് പൂർണ വിലാസം നൽകുന്നത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ തുടങ്ങിയവരുടെ പേരും ജോലിയും ഫോൺ നമ്പറും ഉൾപ്പെടെ ചാറ്റ് ബോട്ട് നൽകും. എന്നാൽ ഫോൺ നമ്പർ ആയി ലഭിക്കുന്നത് മറ്റേതോ വ്യക്തികളുടെ നമ്പറുകളാണെന്ന് മാത്രം. ഫോട്ടോ ആവശ്യപ്പെടുമ്പോൾ എ.ഐ ജനറേറ്റഡ് ഫോട്ടോകളും നൽകും. ഇതെല്ലാം വിശ്വസിച്ചാണ് യുവാവ് കേരളത്തിലെത്തിയിരുന്നത്. പൂർണമായും തെറ്റായ വിവരങ്ങളും വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും തോന്നുംപടി നൽകുന്ന ഇത്തരം ചാറ്റ് ബോട്ടുകൾക്കും അക്കൗണ്ടുകൾക്കും എതിരേ ആര് നടപടി എടുക്കും എന്ന ചോദ്യമാണ് ഉയരുന്നത്.
A heartwarming yet unexpected love story unfolded when a man from Andhra Pradesh traveled all the way to Kochi in full wedding attire to meet his Instagram love interest. What started as an online connection took a dramatic turn when he arrived dressed for marriage—but with a twist that left everyone surprised.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഏഴുവയസുകാരിയുടെ ജീവൻ അപായത്തിൽ: പേവിഷബാധയ്ക്ക് മറുമരുന്നില്ലേ? കുട്ടികളെ രക്ഷിക്കാൻ എന്താണ് വഴി?
Kerala
• 11 hours ago
മകന്‍ ഹിന്ദുത്വ സഹചാരി; രാഷ്ട്രീയക്കാര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി യുവാക്കളെ ഉപയോഗിക്കുന്നു; കൊല്ലപ്പെട്ട സുഹാസിന്റെ കുടുംബം
National
• 11 hours ago
കളമശേരിയിൽ ആമസോൺ ഗോഡൗണിൽ പരിശോധന; വ്യാജ ഐഎസ്ഐ മാർക്ക് പതിച്ച ഉത്പന്നങ്ങൾ പിടികൂടി
Kerala
• 11 hours ago.png?w=200&q=75)
ചവിട്ടിപ്പൊളിച്ച ഡോറുകൾ ,രോഗികളുമായി കുതിച്ചു പായുന്ന ആംബുലൻസുകൾ, രക്ഷിച്ച ജീവനുകൾ: കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്നത് പറഞ്ഞറിയിക്കാനാകാത്ത രക്ഷാപ്രവർത്തനം
Kerala
• 11 hours ago
കള്ളപ്പണം: ദുബായിലെ ഇന്ത്യൻ വ്യവസായിക്ക് അഞ്ചു വർഷം ജയിലും ഒരു കോടി രൂപ പിഴയും, സ്വത്ത് കണ്ടുകെട്ടും; ഫാൻസി നമ്പറിനായി 76 കോടി ചെലവിട്ട ബൽവീന്ദർ സിംഗ് സാഹ്നി എന്ന അബു സബാഹിനെ അറിയാം
uae
• 11 hours ago
ഐപിഎല്ലിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് അദ്ദേഹമാണ്: കോഹ്‌ലി
Cricket
• 12 hours ago
റൊണാൾഡോയുടെയും മെസിയുടെയും ലെവലിലെത്താൻ യമാൽ ആ കാര്യം ചെയ്താൽ മതി: ഹാൻസി ഫ്ലിക്ക്
Football
• 12 hours ago.png?w=200&q=75)
ഇന്ത്യയെ ഭയന്ന് പാകിസ്താൻ; മദ്രസകളും, സ്കൂളുകളും അടച്ചുപൂട്ടി പാക് സൈന്യം ജനങ്ങളെ യുദ്ധത്തിന് തയ്യാറാക്കുന്നു
National
• 12 hours ago
കാമുകി പിണങ്ങിയതിന് പിന്നാലെ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചു; യുവാവ് പിടിയിൽ
Kerala
• 13 hours ago.png?w=200&q=75)
മരിച്ചത് പുക ശ്വസിച്ചോ ? അസ്വാഭാവിക മരണത്തില്‍ കേസെടുത്ത് പൊലീസ്, മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കോഴിക്കോട്ടേക്ക്
Kerala
• 13 hours ago
അതിദാരുണം! അമ്മ മകനെയും എടുത്ത് കിണറ്റിൽ ചാടി; രണ്ടര വയസുകാരൻ മരിച്ചു, അമ്മ ആശുപത്രിയിൽ
Kerala
• 13 hours ago
മെസിക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം; പടിയിറങ്ങും മുമ്പേ ചരിത്രമെഴുതി ഡി ബ്രൂയ്ൻ
Football
• 13 hours ago
190 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
Kerala
• 14 hours ago
തെരുവുനായ ആക്രമണം; കേരളത്തിൽ മരണങ്ങളുടെ എണ്ണം കൂടുന്നു, 2025ൽ ജീവൻ നഷ്ടമായത് 12 പേർക്ക്
Kerala
• 14 hours ago
ഗസ്സയോട് വീണ്ടും ക്രൂരത; സഹായ വസ്തുക്കളുമായി പോയ കപ്പലിന് നേരെ ആക്രമണം
International
• 15 hours ago
തൊഴിലുടമയെ കൊലപ്പെടുത്തി; കുവൈത്തിൽ ഗുജറാത്ത് സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി
latest
• 15 hours ago.png?w=200&q=75)
കോഴിക്കോട് മെഡിക്കൽ കോളേജ് ദുരന്തം: അഞ്ച് മരണങ്ങളിൽ ദുരൂഹത, കാരണം തേടി ഉന്നതതല മെഡിക്കൽ യോഗം ഇന്ന്
Kerala
• 15 hours ago
പൊതുപരിപാടികളിൽ വേദിയിൽ ഭാരവാഹികൾ മാത്രം മതി; പെരുമാറ്റച്ചട്ടവുമായി കോൺഗ്രസ്
Kerala
• 15 hours ago
വിദ്യാർഥികളിലെ അമിതവണ്ണം, സ്കൂൾ ഭക്ഷണത്തിലെ എണ്ണയുടെ അളവ് കുറക്കും; പുതിയ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്
Kerala
• 15 hours ago
ഒൻപത് വർഷമായിട്ടും വേതന വർധനവില്ലാതെ സ്പെഷൽ എജ്യുകേറ്റർമാരും സ്പെഷലിസ്റ്റ് അധ്യാപകരും
Kerala
• 15 hours ago
ഷിർഗാവ് ഘോഷയാത്രക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് ഏഴ് മരണം; 50ലധികം പേർക്ക് പരിക്ക്
National
• 15 hours ago