HOME
DETAILS

വമ്പൻ തിരിച്ചടി! ബാംഗ്ലൂരിനെതിരെ രാജസ്ഥാന് കിട്ടേണ്ട അഞ്ച് റൺസ് നിഷേധിച്ച് അമ്പയർ

  
April 25, 2025 | 7:47 AM

Huge setback Umpire denies Rajasthan five runs on the field

ബാംഗ്ലൂർ: ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. 11 റൺസിനായിരുന്നു ആർസിബിയുടെ വിജയം.

മത്സരത്തിൽ ആർസിബി താരം സായുഷ്‌ ശർമ്മ നടത്തിയ നിയമവിരുന്ധമായ ഒരു ഫീൽഡിങ് ആണിപ്പോൾ ചർച്ചയാവുന്നത്. മത്സരത്തിന്റെ ഒമ്പതാം ഓവറിൽ ആയിരുന്നു സംഭവം നടന്നത്. രാജസ്ഥാൻ താരം ധ്രുവ് ജുറാളിന്റെ ഷോട്ടിൽ സായുഷ്‌ ശർമ്മ പന്ത് തടഞ്ഞു നിർത്തിയത് തന്റെ തൊപ്പി ഉപയോഗിച്ചായിരുന്നു. ഐസിസിയുടെ നിയമപ്രകാരം ഇത് തെറ്റായ ഒരു കാര്യമാണ്. 

ഐസിസി നിയമ പ്രകാരം ഇത്തരത്തിൽ കൈകൾക്ക് പകരം മറ്റൊരു വസ്തുകൊണ്ട് ഫീൽഡ് ചെയ്‌താൽ എതിർ ടീമിന് അഞ്ചു റൺസ് പെനാൽറ്റി നൽകും. എന്നാൽ അമ്പയർ രാജസ്ഥാന് അഞ്ചു റൺസ് അധികമായി കൊടുക്കാതെ പോവുകയായിരുന്നു. മത്സരത്തിൽ കമന്റേറ്റർമാർ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. 

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് ആണ് നേടിയത്. വിജയലക്ഷം പിന്തുടർന്നിറങ്ങിയ രാജസ്ഥാന്റെ ഇന്നിംഗ്സ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 194 റൺസിൽ അവസാനിക്കുകയായിരുന്നു.

മത്സരത്തിൽ രാജസ്ഥനായി യശ്വസി ജെയ്‌സ്വാൾ 19 പന്തിൽ 49 റൺസ് നേടി തിളങ്ങി. ഏഴു ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ധ്രുവ് ജുറൽ 34 പന്തിൽ 47 റൺസ് നേടി മികച്ചു നിന്നു. മൂന്നു വീതം ഫോറുകളും സിക്സുകളും ആണ് താരം സ്വന്തമാക്കിയത്. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആർസിബിക്ക് വേണ്ടി വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കൽ എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 42 പന്തിൽ എട്ട് ഫോറുകളും രണ്ട് സിക്സുകളും ഉൾപ്പെടെ 70 റൺസ് ആണ് വിരാട് നേടിയത്. 27 പന്തിൽ 50 റൺസ് ആണ് പടിക്കൽ സ്വന്തമാക്കിയത്. നാലു ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 

ബെംഗളൂരുവിന്റെ ബൗളിങ്ങിൽ ജോഷ് ഹേസൽവുഡ് നാല് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയതും ഹേസൽവുഡ് തന്നെയാണ്. 

Huge setback Umpire denies Rajasthan five runs on the field



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ

Kerala
  •  3 days ago
No Image

കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി

Kerala
  •  3 days ago
No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  3 days ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  3 days ago
No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  3 days ago
No Image

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

National
  •  3 days ago
No Image

സാമ്പത്തിക സഹായ നിബന്ധനകളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഒമാന്‍

oman
  •  3 days ago
No Image

എം.കെ. മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

Kerala
  •  3 days ago
No Image

കിവികളുടെ ചിറകരിഞ്ഞു; 2026ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം

Cricket
  •  3 days ago
No Image

ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  3 days ago