HOME
DETAILS

കരിപ്പൂരിലും കണ്ണൂരിലും ഒരേ വിമാനം; കരിപ്പൂരില്‍ നിന്നുള്ളവരില്‍ നിന്ന് അധികമായി ഈടാക്കുന്നത് നാല്‍പ്പതിനായിരത്തിലധികം രൂപ

  
Shaheer
April 28 2025 | 01:04 AM

Same Flight Different Fees Karipur Passengers Charged Over Forty Thousand Rupees Extra Compared to Kannur

കൊണ്ടോട്ടി: കരിപ്പൂര്‍, കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് ഒരേ ശ്രേണിയിലുള്ള വിമാനം ഉപയോഗിച്ച് ഹജ്ജ് സര്‍വിസ് നടത്തുമ്പോള്‍ കരിപ്പൂരില്‍ മാത്രം വിമാന ടിക്കറ്റ് നിരക്കില്‍ വിവേചനം. കരിപ്പൂരില്‍ ചെറിയ വിമാനം ഉപയോഗിക്കുന്നതിനാലാണ് നിരക്ക് ഉയരുന്നതെന്ന അധികൃതരുടെ വാദമാണ് ഇതോടെ അസ്ഥാനത്താവുന്നത്.

 കരിപ്പൂരില്‍ നിന്നും കണ്ണൂരില്‍ നിന്നും  200 ല്‍ താഴെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന  വിമാനങ്ങളാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ഹജ്ജ് സര്‍വിസിന് ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്. കരിപ്പൂരില്‍ നിന്ന് ഓരോ വിമാനത്തിലും 173 പേരും കണ്ണൂരില്‍ നിന്ന് 171 പേരുമാണ് യാത്രയാവുക.  രണ്ടിടങ്ങളില്‍ നിന്നും ജിദ്ദയിലേക്കുള്ള ആകാശ ദൂരത്തില്‍ 71 കിലോമീറ്റര്‍ മാത്രമാണ് വ്യത്യസമുള്ളത്. എന്നിട്ടും കരിപ്പൂരില്‍ നിന്ന് 41,580 രൂപയാണ് വിമാന കമ്പനി അധിക ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്.

വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനാവത്തിനാല്‍ ചെറിയവ ഉപയോഗിക്കേണ്ടി  വരുന്നതിനാലാണ് കരിപ്പൂരിലെ  നിരക്ക് ഉയരുന്നതെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. കണ്ണൂര്‍  ജിദ്ദ  4016 കിലോമീറ്റും, കരിപ്പൂര്‍ജിദ്ദ സെക്ടറില്‍ 4088 കിലോമീറ്ററുമാണുള്ളത്.  കണ്ണൂരില്‍ 94,248 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. കരിപ്പൂരില്‍ ഇത് 1,35,828 രൂപയാണ്.  കരിപ്പൂരില്‍ നിന്ന് ഈ വര്‍ഷം 5386 പേരാണ് ഹജ്ജിന് പോകുന്നത്. ഇതിനായി 31 സര്‍വിസുകളാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നത്.  

കണ്ണൂരില്‍ നിന്ന് 29 സര്‍വിസുകളിലായ 4680 പേരും തീര്‍ഥാടനത്തിന് പോകും. കൊച്ചിയില്‍ നിന്ന് സഊദി എയര്‍ലെന്‍സാണ് ഹജ്ജ് സര്‍വിസ് നടത്തുന്നത്. 21 സര്‍വിസുകളാണ് ഉള്ളത്. എന്നാല്‍ വിമാന ടിക്കറ്റ് നിരക്ക് 93,231 രൂപയാണ്. കഴിഞ്ഞ വര്‍ഷം കരിപ്പൂരില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് 145 പേരെയാണ് ഓരോ സര്‍വിസിലും കൊണ്ടു പോയിരുന്നത്. ലഗേജ് ഇനത്തില്‍ ഓരോ തീര്‍ഥാടകനും 40 കിലോയും ഹാന്‍ഡ് ബാഗേജ് ഏഴ് കിലോയും അനുവദിച്ചിരുന്നു. എന്നാല്‍ ഈവര്‍ഷം 173 തീര്‍ഥാടകരെയും ഹാന്‍ഡ് ബാഗേജ് അടക്കം 47 കിലോ ലഗേജ് വീതവും കൊണ്ടു പോകുന്നുണ്ട്. കരിപ്പൂരില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധവിനെ തുടര്‍ന്ന് 513 പേര്‍ ഈവര്‍ഷം എംബാര്‍ക്കേഷന്‍ കണ്ണൂരിലേക്ക് മാറ്റിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  a day ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  a day ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  a day ago
No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  a day ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  a day ago
No Image

മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു

Kerala
  •  a day ago
No Image

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്

Kerala
  •  a day ago
No Image

എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്‍കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച്‌ ഡി.ഇ.ഒ റിപ്പോർട്ട്

Kerala
  •  a day ago
No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്

International
  •  a day ago