HOME
DETAILS

സംസ്ഥാനത്തെ അപൂർവ കൊലപാതക കേസ്: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം

  
Web Desk
April 28, 2025 | 10:43 AM

Rare Murder Case in Kerala Husband and Mother-in-Law Sentenced to Life for Starving Wife to Death Over Dowry

 

കൊല്ലം: സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം തടവുശിക്ഷ. പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), അമ്മ ഗീത ലാലി (62) എന്നിവർക്കാണ് കൊല്ലം അഡിഷനൽ സെഷൻസ് ജഡ്ജി എസ്. സുഭാഷ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. കേസിലെ മൂന്നാം പ്രതിയായ ചന്തുലാലിന്റെ പിതാവ് ലാലി (66) ഒന്നര വർഷം മുമ്പ് ഇത്തിക്കര ആറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയതിനാൽ കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടു.

സംസ്ഥാനത്ത് പട്ടിണി മൂലമുള്ള കൊലപാതകവുമായി ബന്ധപ്പെട്ട ആദ്യ കേസാണിത്. ആസൂത്രിതമായി നടപ്പാക്കിയ ഈ കൊലപാതകം സമൂഹത്തിന് ഒരു സന്ദേശമായിരിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അപൂർവങ്ങളിൽ അപൂർവമായ ഈ കേസിൽ പരമാവധി ശിക്ഷ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

2013-ലാണ് കരുനാഗപ്പള്ളി അയണിവേലിൽ സൗത്ത് തുഷാര ഭവനിൽ തുഷാരയും (28) ചന്തുലാലും വിവാഹിതരായത്. അഞ്ചര വർഷത്തിന് ശേഷം, 2019 മാർച്ച് 21-ന് തുഷാര മരിച്ചെന്ന വിവരം ഒരു ഓട്ടോറിക്ഷ ഡ്രൈവർ അവരുടെ വീട്ടിൽ അറിയിച്ചു. തുഷാരയുടെ മാതാപിതാക്കളും ബന്ധുക്കളും കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിയപ്പോൾ മൃതദേഹം ശോഷിച്ച നിലയിലായിരുന്നു. പൂയപ്പള്ളി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ക്രൂരമായ കൊലപാതകത്തിന്റെ വിശദാംശങ്ങൾ വെളിവായി. മൃതദേഹത്തിന്റെ ഭാരം 21 കിലോ മാത്രമായിരുന്നു. ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശങ്ങളില്ലായിരുന്നു, ചർമം എല്ലിനോട് ചേർന്ന് മാംസം ഇല്ലാത്ത നിലയിലായിരുന്നു. വയർ ഒട്ടി, വാരിയെല്ലുകൾ തെളിഞ്ഞ്, നട്ടെല്ലിനോട് ചേർന്നിരുന്നു. ആന്തരിക അവയവങ്ങളിൽ നീർക്കെട്ടും കണ്ടെത്തി.

തുഷാരയുടെ നിർധന കുടുംബം 20 പവൻ സ്വർണവും 2 ലക്ഷം രൂപയും സ്ത്രീധനമായി നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. മൂന്ന് വർഷത്തിനുള്ളിൽ പണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ 5 സെന്റ് സ്ഥലം നൽകണമെന്ന കരാറിൽ തുഷാരയെക്കൊണ്ട് പ്രതികൾ ഒപ്പുവപ്പിച്ചു. എന്നാൽ, മൂന്ന് മാസം കഴിഞ്ഞപ്പോൾ മുതൽ സ്ത്രീധനത്തുക ആവശ്യപ്പെട്ട് തുഷാരയെയും കുടുംബത്തെയും ശാരീരിക-മാനസിക പീഡനത്തിന് ഇരയാക്കി. തുഷാരയെ മാതാപിതാക്കളുമായി ബന്ധപ്പെടാനോ വീട്ടിൽ പോകാനോ അനുവദിച്ചില്ല. രണ്ട് പെൺകുട്ടികൾ ജനിച്ചെങ്കിലും, അവരെ കാണാൻ പോലും തുഷാരയുടെ കുടുംബത്തിന് അനുമതി നിഷേധിച്ചു. മരണസമയത്ത് കുട്ടികൾക്ക് മൂന്നര, ഒന്നര വയസ്സായിരുന്നു.

ശാസ്ത്രീയ തെളിവുകൾക്ക് പുറമെ, അയൽവാസികളുടെയും മൂന്നര വയസ്സുള്ള കുട്ടിയുടെ അധ്യാപികയുടെയും മൊഴികൾ കേസിൽ നിർണായകമായി. കുട്ടിയെ നഴ്സറിയിൽ ചേർത്തപ്പോൾ, അമ്മയുടെ അഭാവം അന്വേഷിച്ച അധ്യാപികയോട് പ്രതികൾ തുഷാര കിടപ്പുരോഗിയാണെന്ന് പറഞ്ഞു. അമ്മയുടെ പേര് തുഷാര എന്നതിന് പകരം ഗീത എന്നാണ് അവർ അധ്യാപികയെ വിശ്വസിപ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകൻ കെ.ബി. മഹേന്ദ്ര ഹാജരായി. ഡിവൈഎസ്പിമാരായ ദിനരാജ്, നാസറുദ്ദീൻ എന്നിവർ അന്വേഷണം നടത്തി. സിവിൽ പൊലീസ് ഓഫിസർമാരായ അജിത്, വിദ്യ എന്നിവർ പ്രോസിക്യൂഷന് സഹായം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ യുദ്ധത്തിന് പിന്നാലെ സഖ്യകക്ഷികൾക്കെതിരെ അമേരിക്ക; നേറ്റോയിൽ പിളർപ്പിന്റെ ആശങ്ക

International
  •  5 days ago
No Image

മക്കയിൽ ആദ്യ ഇന്ത്യൻ ഗവർമെൻറ് ഹജ്ജ് സംഘത്തിന് മക്ക വിഖായ സ്വീകരണം നൽകി

Saudi-arabia
  •  5 days ago
No Image

മദീന സന്ദർശനം പൂർത്തിയാക്കി ആദ്യ ഇന്ത്യൻ ഹാജിമാർ മക്കയിൽ

Saudi-arabia
  •  5 days ago
No Image

ഡൽഹിയിൽ തൊഴിലാളികളുടെ പാർട്ടിക്കിടെ ഉണ്ടായ ബഹളം ചോദ്യം ചെയ്ത് പൊലിസുകാരന്റെ വെടിവെപ്പ്; അതിഥി തൊഴിലാളി കൊല്ലപ്പെട്ടു

crime
  •  6 days ago
No Image

ദുബൈയിൽ മഴക്കെടുതി നേരിടാൻ പുത്തൻ സാങ്കേതികവിദ്യ; 25 ടാങ്കറുകളുടെ കരുത്തുള്ള വാഹനവുമായി ആർടിഎ

uae
  •  6 days ago
No Image

ട്രംപിനെയും ഭരണകൂട ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് വധശ്രമം; വൈറ്റ് ഹൗസ് വിരുന്നിനിടെയുണ്ടായ വെടിവെപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

International
  •  6 days ago
No Image

യുഎഇയിൽ ക്ലൗഡ് സീഡിംഗ് തുടരുന്നു; ഈ വർഷം മാത്രം നടത്തിയത് 80 ദൗത്യങ്ങൾ

uae
  •  6 days ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരണം 16 ആയി; ചികിത്സയിലുണ്ടായിരുന്ന എടപ്പാൾ സ്വദേശിയും വിടവാങ്ങി

Kerala
  •  6 days ago
No Image

എസ്.എം.എഫ് ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം

Kerala
  •  6 days ago
No Image

ലഖ്നൗ-കൊൽക്കത്ത മത്സരത്തിനിടെ കടുത്ത വാദപ്രതിവാദം! രഘുവൻഷിക്ക് 'ഒബ്‌സ്ട്രക്റ്റിംഗ് ദ ഫീൽഡ്' വിധിച്ച അമ്പയറുടെ തീരുമാനം വൈറലാകുന്നു

Cricket
  •  6 days ago