
സംസ്ഥാനത്തെ അപൂർവ കൊലപാതക കേസ്: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം

കൊല്ലം: സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം തടവുശിക്ഷ. പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), അമ്മ ഗീത ലാലി (62) എന്നിവർക്കാണ് കൊല്ലം അഡിഷനൽ സെഷൻസ് ജഡ്ജി എസ്. സുഭാഷ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. കേസിലെ മൂന്നാം പ്രതിയായ ചന്തുലാലിന്റെ പിതാവ് ലാലി (66) ഒന്നര വർഷം മുമ്പ് ഇത്തിക്കര ആറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയതിനാൽ കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടു.
സംസ്ഥാനത്ത് പട്ടിണി മൂലമുള്ള കൊലപാതകവുമായി ബന്ധപ്പെട്ട ആദ്യ കേസാണിത്. ആസൂത്രിതമായി നടപ്പാക്കിയ ഈ കൊലപാതകം സമൂഹത്തിന് ഒരു സന്ദേശമായിരിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അപൂർവങ്ങളിൽ അപൂർവമായ ഈ കേസിൽ പരമാവധി ശിക്ഷ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
2013-ലാണ് കരുനാഗപ്പള്ളി അയണിവേലിൽ സൗത്ത് തുഷാര ഭവനിൽ തുഷാരയും (28) ചന്തുലാലും വിവാഹിതരായത്. അഞ്ചര വർഷത്തിന് ശേഷം, 2019 മാർച്ച് 21-ന് തുഷാര മരിച്ചെന്ന വിവരം ഒരു ഓട്ടോറിക്ഷ ഡ്രൈവർ അവരുടെ വീട്ടിൽ അറിയിച്ചു. തുഷാരയുടെ മാതാപിതാക്കളും ബന്ധുക്കളും കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിയപ്പോൾ മൃതദേഹം ശോഷിച്ച നിലയിലായിരുന്നു. പൂയപ്പള്ളി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ക്രൂരമായ കൊലപാതകത്തിന്റെ വിശദാംശങ്ങൾ വെളിവായി. മൃതദേഹത്തിന്റെ ഭാരം 21 കിലോ മാത്രമായിരുന്നു. ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശങ്ങളില്ലായിരുന്നു, ചർമം എല്ലിനോട് ചേർന്ന് മാംസം ഇല്ലാത്ത നിലയിലായിരുന്നു. വയർ ഒട്ടി, വാരിയെല്ലുകൾ തെളിഞ്ഞ്, നട്ടെല്ലിനോട് ചേർന്നിരുന്നു. ആന്തരിക അവയവങ്ങളിൽ നീർക്കെട്ടും കണ്ടെത്തി.
തുഷാരയുടെ നിർധന കുടുംബം 20 പവൻ സ്വർണവും 2 ലക്ഷം രൂപയും സ്ത്രീധനമായി നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. മൂന്ന് വർഷത്തിനുള്ളിൽ പണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ 5 സെന്റ് സ്ഥലം നൽകണമെന്ന കരാറിൽ തുഷാരയെക്കൊണ്ട് പ്രതികൾ ഒപ്പുവപ്പിച്ചു. എന്നാൽ, മൂന്ന് മാസം കഴിഞ്ഞപ്പോൾ മുതൽ സ്ത്രീധനത്തുക ആവശ്യപ്പെട്ട് തുഷാരയെയും കുടുംബത്തെയും ശാരീരിക-മാനസിക പീഡനത്തിന് ഇരയാക്കി. തുഷാരയെ മാതാപിതാക്കളുമായി ബന്ധപ്പെടാനോ വീട്ടിൽ പോകാനോ അനുവദിച്ചില്ല. രണ്ട് പെൺകുട്ടികൾ ജനിച്ചെങ്കിലും, അവരെ കാണാൻ പോലും തുഷാരയുടെ കുടുംബത്തിന് അനുമതി നിഷേധിച്ചു. മരണസമയത്ത് കുട്ടികൾക്ക് മൂന്നര, ഒന്നര വയസ്സായിരുന്നു.
ശാസ്ത്രീയ തെളിവുകൾക്ക് പുറമെ, അയൽവാസികളുടെയും മൂന്നര വയസ്സുള്ള കുട്ടിയുടെ അധ്യാപികയുടെയും മൊഴികൾ കേസിൽ നിർണായകമായി. കുട്ടിയെ നഴ്സറിയിൽ ചേർത്തപ്പോൾ, അമ്മയുടെ അഭാവം അന്വേഷിച്ച അധ്യാപികയോട് പ്രതികൾ തുഷാര കിടപ്പുരോഗിയാണെന്ന് പറഞ്ഞു. അമ്മയുടെ പേര് തുഷാര എന്നതിന് പകരം ഗീത എന്നാണ് അവർ അധ്യാപികയെ വിശ്വസിപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകൻ കെ.ബി. മഹേന്ദ്ര ഹാജരായി. ഡിവൈഎസ്പിമാരായ ദിനരാജ്, നാസറുദ്ദീൻ എന്നിവർ അന്വേഷണം നടത്തി. സിവിൽ പൊലീസ് ഓഫിസർമാരായ അജിത്, വിദ്യ എന്നിവർ പ്രോസിക്യൂഷന് സഹായം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്തെത്തും
Kerala
• 21 hours ago
ആശകളോടെ, ആശാസമരം 80-ാം ദിവസത്തിലേക്ക്
Kerala
• a day ago
ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല; യൂണിഫോംഡ് വിഭാഗങ്ങളിലെ നിയമനത്തിൽ മാനദണ്ഡം മാറുന്നു
Kerala
• a day ago
ചക്ക മുറിച്ചുകൊണ്ടിരിക്കെ കൊടുവാളിലേക്ക് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം
Kerala
• a day ago
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a day ago
എല്ലാ പൗരന്‍മാര്‍ക്കും ഡിജിറ്റല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കല്‍ ഭരണഘടനാപരമായ അവകാശം: സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്
National
• a day ago
ജാതി സെന്‍സസ് നടത്തുക പൊതു സെന്‍സസിനൊപ്പം; ഇതുവരെ മുടങ്ങാതെ നടന്ന ജനസംഖ്യാ കണക്കെടുത്തിട്ട് 14 വര്‍ഷം; അറിഞ്ഞിരിക്കാം ജാതി സെന്‍സസിനെക്കുറിച്ച്
National
• a day ago
സംഘര്‍ഷാവസ്ഥയ്ക്ക് ലഘൂകരണം? സൈനിക ഉദ്യോഗസ്ഥര്‍മാര്‍ തമ്മില്‍ ആശവിനിമയം നടന്നു, യു.എസ് ഇന്ത്യയെയും പാകിസ്താനെയും വിളിച്ചു
latest
• a day ago
പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; കോഴിക്കോട് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
crime
• a day ago
കത്തിയമർന്ന് ജറുസലേം; ഇസ്‌റാഈലിൽ അടിയന്തരാവസ്ഥ
International
• a day ago
തീരദേശ നഗരങ്ങളില്‍ കനത്ത ചൂട്; യുഎഇയെ കാത്തിരിക്കുന്നത് പൊള്ളുന്ന പകലുകള്‍ | UAE Weather Updates
uae
• a day ago
'ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെ ദര്‍ശനം, പഹല്‍ഗാം ആക്രമണത്തില്‍ ശക്തമായ നടപടി കൈകൊള്ളണം'; രാഹുല്‍ ഗാന്ധി
National
• a day ago
'പിന്നാക്കമോ മുന്നാക്കമോ ലഹരി കേസുകളിൽ ഇല്ല'; മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• a day ago
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബൈയില്‍; അല്‍മക്തൂം എയര്‍പോട്ടിന്റെ നിര്‍മ്മാണം അതിവേഗത്തില്‍
uae
• a day ago
കുവൈത്തില്‍ വീട്ടുതടങ്കലിലായിരുന്ന മലയാളി യുവതിക്ക് മോചനം; നിര്‍ണായ ഇടപെടല്‍ നടത്തിയത് പട്ടാമ്പി സിഐ
Kuwait
• 2 days ago
പുലിപ്പല്ല് കൈവശം വെച്ച കേസ്; റാപ്പര്‍ വേടന് ഉപാധികളോടെ ജാമ്യം
Kerala
• 2 days ago
ജാതി സെന്‍സസ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ലക്ഷ്യം ബീഹാര്‍ തെരഞ്ഞെടുപ്പോ?
National
• 2 days ago
'ജീവനും കൊണ്ട് ഓടി; വീണിടത്ത് വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു'; മംഗളൂരുവിലെ സംഘ്പരിവാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ എഫ്ഐആര്‍ റിപ്പോര്‍ട്ട്
National
• 2 days ago
ലോക്മാന്യ തിലക് ട്രെയിനിൽ യുവാവിന്റെ മൃതദേഹം, പോക്കറ്റിൽ കണ്ണൂർ വരെയുള്ള ടിക്കറ്റ്
Kerala
• a day ago
അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി ഷാര്‍ജ
latest
• a day ago
ഏറ്റുമാനൂരില്‍ പിഞ്ചുമക്കളുമായി യുവതി ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍
Kerala
• a day ago