HOME
DETAILS

'ഞങ്ങളുടെ യഥാര്‍ഥ ശത്രു ഹമാസല്ല, നെതന്യാഹു' സര്‍ക്കാറിനെതിരെ പ്രതിഷേധക്കടലായി ഇസ്‌റാഈല്‍ തെരുവുകള്‍; ബന്ദിമോചനമാവശ്യപ്പെട്ട് രാജ്യമെങ്ങും കൂറ്റന്‍ റാലികള്‍

  
Web Desk
May 11 2025 | 05:05 AM

Mass Protests Erupt in Tel Aviv Demanding Hostage Release and End to Gaza War

തെല്‍ അവീവ്: ബന്ദിമോചനം ഇനിയും സാധ്യമാവാത്തതില്‍ പ്രതിഷേധമിരമ്പുകയാണ് ഇസ്‌റാഈല്‍ തെരുവുകളില്‍. ഗസ്സക്കു മേല്‍ തുടരുന്ന യുദ്ധം ഇസ്‌റാഈല്‍ അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തെല്‍ അവീവില്‍ കഴിഞ്ഞ ദിവസം കൂറ്റന്‍ റാലി നടന്നു. ബന്ദിമോചനത്തിന് ഹമാസുമായി കരാര്‍ വേണമെന്നും റാലിയില്‍ ആവശ്യമുടര്‍ന്നു. ആയിരങ്ങള്‍ പങ്കെടുത്ത റാലിയില്‍ ബന്ദികളെ കൊലക്ക് കൊടുക്കാന്‍ നെതന്യാഹുവിനെ അനുവദിക്കില്ലെന്ന് ഓര്‍മിപ്പിച്ചു. ഹമാസല്ല നെതന്യാഹുവാണ് തങ്ങളുടെ യഥാര്‍ഥ ശത്രുവെന്നും പ്രക്ഷോഭകര്‍ പ്രഖ്യാപിച്ചു. റിസര്‍വ് സൈനികരില്‍ ചിലരും റാലിയില്‍ പങ്കെടുത്തിരുന്നു. 

'യഥാര്‍ത്ഥ ശത്രു ഹമാസല്ല, മറിച്ച് ജൂത, ജനാധിപത്യ രാഷ്ട്രമായ ഇസ്‌റാഈലിനെ നശിപ്പിക്കുന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ്' പ്രക്ഷോഭകരിലൊരാള്‍ പ്രതികരിച്ചു. ഇയാളുടെ മാതാപിതാക്കള്‍ ബന്ദികളായി പിടിക്കപ്പെടുകയും രണ്ട് ഘട്ടങ്ങളിലായി മോചിതരാവുകയും ചെയ്തതാണ്. ഏതെങ്കിലും തരത്തിലുള്ള വെടിനിര്‍ത്തല്‍ കരാറിന് നെതന്യാഹു തയ്യാറാവുന്നില്ല. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് നെതന്യാഹു യുദ്ധം നീട്ടിക്കൊണ്ടു പോവുന്നതെന്നും ബന്ദികളുടെ കുടുംബാംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു. 

അതേസമയം, ഇസ്‌റാഈലും ഹമാസും തമ്മില്‍ വെടിനിര്‍ത്തലിനുള്ള നീക്കം തുടരുന്നതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ആശയവിനിമയം നിര്‍ത്തിയതായി കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വന്തം നേട്ടത്തിന് വേണ്ടി തന്നെ ഉപയോഗിക്കുന്നു എന്ന് മനസിലാക്കിയതിനാലാണ് ട്രംപ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ഇസ്‌റാഈല്‍ ആര്‍മി റേഡിയോയുടെ ലേഖകന്‍ യാനിര്‍ കോസിന്‍ എക്സില്‍ കുറിച്ചത്. നെതന്യാഹുവിനെ ഉള്‍പ്പെടുത്താതെ മിഡില്‍ ഈസ്റ്റ് വിഷയങ്ങളില്‍ മുന്നോട്ട് പോകാനാണ് ട്രംപ് ഉദ്ദേശിക്കുന്നതെന്നും കോസിന്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ഇറാനെയും യമനിലെ ഹൂത്തികളെയും സംബന്ധിച്ച് വ്യക്തമായ ഒരു പദ്ധതിയും സമയക്രമവും അവതരിപ്പിക്കുന്നതില്‍ ഇസ്‌റാഈല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് യുഎസ്-ഇസ്‌റാഈല്‍ ബന്ധം വഷളാകാനുള്ള കാരണമായതായി കോസിന്‍ ചൂണ്ടിക്കാട്ടുന്നത്. ഗസ്സയെയെക്കുറിച്ച് വ്യക്തമായ ഒരു നിര്‍ദേശം നല്‍കുന്നതില്‍ നെതന്യാഹു സര്‍ക്കാര്‍ പരാജയപ്പെട്ടതും ഇവര്‍ ഇടയാനുളള കാരണമായി കോസിന്‍ കുറിപ്പില്‍ എടുത്തു പറയുന്നു. 

അതിനിടെ, ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം ശക്തമായി തുടരുകയാണ്.  ആക്രമണത്തില്‍ ഇന്നലെ മാത്രം കുഞ്ഞുങ്ങള്‍ ഉള്‍പെടെ 28 പേര്‍ കൊല്ലപ്പെട്ടു. ഹമാസ് ചെറുത്ത് നില്‍പ്പില്‍ 7 സൈനികര്‍ക്ക് പരിക്കേറ്റതായും ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Thousands rally in Tel Aviv urging the Israeli government to secure a deal with Hamas for hostage release and end the ongoing Gaza war, as criticism mounts against Prime Minister Netanyahu's leadership and handling of the crisis.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിർത്തൽ വീണ്ടും ലംഘിച്ച് പാകിസ്ഥാൻ; പാക് ഡ്രോണുകൾ തകർത്ത് ഇന്ത്യ , അമൃത്‌സറിലേക്കുള്ള വിമാനം തിരിച്ചുവിട്ടു

National
  •  13 hours ago
No Image

യുദ്ധക്കൊതിയിലെ നിരാശ; വിക്രം മിസ്രിയെ ഉന്നംവെക്കുന്ന സോഷ്യൽ മീഡിയ കൊലവിളികൾ?

National
  •  13 hours ago
No Image

കോഹ്‌ലിയുടെ റെക്കോർഡ് തകർക്കാൻ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ: മുൻ ഇന്ത്യൻ താരം

Cricket
  •  14 hours ago
No Image

13കാരനിൽ നിന്ന് ഗർഭം; വിദ്യാർത്ഥിയുമായി ശാരീരിക ബന്ധം; പോക്സോ കേസിൽ അധ്യാപിക അറസ്റ്റിൽ

National
  •  14 hours ago
No Image

ടോണി ക്രൂസ് വീണ്ടും റയലിനായി കളിക്കും; ആവേശത്തിൽ ഫുട്ബോൾ ലോകം

Football
  •  15 hours ago
No Image

വംശനാശ ഭീഷണിയിൽ 'മിസ് കേരള'; ബ്രിട്ടീഷുകാരൻ പേരിട്ട മലയാളി മീൻ അപ്രത്യക്ഷമാകുന്നു

Kerala
  •  15 hours ago
No Image

നിപ സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; മൊത്തം നെഗറ്റീവ് കേസുകൾ 49 ആയി

Kerala
  •  15 hours ago
No Image

ഖത്തർ ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷം സാധാരണ തൊഴിലാളികൾക്കുള്ള ആദരം പ്രശംസനീയം: ഇന്ത്യൻ അംബാസിഡർ

qatar
  •  15 hours ago
No Image

സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശനവിപണനമേള മികച്ച കവറേജിനുള്ള പുരസ്‌കാരം സുപ്രഭാതത്തിന്

Kerala
  •  15 hours ago
No Image

പത്മശ്രീ ജേതാവും ശാസ്ത്രജ്ഞനുമായ ഡോ. സുബണ്ണ അയ്യപ്പൻ മരിച്ച നിലയിൽ; കാവേരി നദിയിൽ മൃതദേഹം കണ്ടെത്തി

National
  •  16 hours ago