HOME
DETAILS

ഓര്‍മകളില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍; വിട പറഞ്ഞിട്ട് മൂന്നു വര്‍ഷം 

  
May 13 2025 | 15:05 PM


ദുബൈ: രാജ്യത്തിന്റെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഓര്‍മകളിലാണ് ഇന്ന് യുഎഇ. 2004 മുതല്‍ 2022 മെയ് 13ന് മരിക്കുന്നതുവരെ അദ്ദേഹം യുഎഇയുടെ പ്രസിഡന്റായിരുന്നു. ഇതിനുപുറമേ അബൂദബി എമിറേറ്റിന്റെ ഭരണാധികാരിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 

അല്‍ ഐനില്‍ ജനിച്ച ഷെയ്ഖ് ഖലീഫ ബാനി യാസ് ഗോത്രത്തില്‍ പെട്ടയാളാണ്. പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ നിര്‍മ്മിച്ച നഗരത്തിലെ ആദ്യത്തെ സ്‌കൂളില്‍ നിന്നാണ് അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്.

1948ല്‍ അല്‍ ഐനിലെ അല്‍ മുവൈജിയിലാണ് ഷെയ്ഖ് ഖലീഫ ജനിച്ചത്. ഷെയ്ഖ് സായിദിന്റെ മൂത്ത മകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മാതാവ് ഷെയ്ഖ ഹെസ്സ ബിന്‍ത് മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആയിരുന്നു. ബാനി യാസ് ഗോത്ര കോണ്‍ഫെഡറേഷന്റെ അല്‍ ബു ഫലാഹ് ഉപവിഭാഗത്തിന്റെയും അല്‍ നഹ്യാന്‍ ഭരണകുടുംബത്തിന്റെയും സ്വാധീന കേന്ദ്രമായിരുന്നു അല്‍ മുവൈജി ഗ്രാമം.

അക്കാലത്ത് അല്‍ ഐന്‍ മേഖല ഭരിച്ചിരുന്ന പിതാവിനൊപ്പം അല്‍ ഐനിലെയും അല്‍ ബുറൈമിയിലെയും മരുപ്പച്ചകളിലാണ് ഷെയ്ഖ് ഖലീഫ തന്റെ ബാല്യത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്.

1966 ഓഗസ്റ്റില്‍ എമിറേറ്റിന്റെ ഭരണാധികാരിയാകാന്‍ ഷെയ്ഖ് സായിദ് അബൂദബി നഗരത്തിലേക്ക് താമസം മാറിയപ്പോള്‍, അന്ന് 18 വയസ്സുള്ള ഷെയ്ഖ് ഖലീഫയെ കിഴക്കന്‍ പ്രവിശ്യയിലെ തന്റെ പ്രതിനിധിയായും അവിടുത്തെ നിയമവ്യവസ്ഥയുടെ പ്രസിഡന്റായും നിയമിച്ചു. തുടര്‍ന്നുള്ള ജീവിതത്തില്‍ ഷെയ്ഖ് ഖലീഫ നിരവധി പ്രധാന പദവികള്‍ വഹിച്ചു. തന്റെ പരേതനായ പിതാവിന്റെ സര്‍ക്കാരിന്റെ പ്രധാന എക്‌സിക്യൂട്ടീവ് നേതാവായി അദ്ദേഹം മാറി. എല്ലാ പ്രധാന പദ്ധതികളുടെയും പ്രാദേശിക, ഫെഡറല്‍ തലങ്ങളില്‍ മേല്‍നോട്ടം വഹിച്ചു.

1969 ഫെബ്രുവരി 1നാണ് ഷെയ്ഖ് ഖലീഫ അബൂദബി കിരീടാവകാശിയായത്. അടുത്ത ദിവസം, അബൂദബിയിലെ പ്രതിരോധ വകുപ്പിന്റെ തലവനായി അദ്ദേഹത്തെ നിയമിച്ചു. പിന്നീട് യുഎഇ സായുധ സേനയുടെ കേന്ദ്രമായി മാറിയ അബൂദബി പ്രതിരോധ സേനയുടെ (എഡിഡിഎഫ്) രൂപീകരണത്തിന് അദ്ദേഹമാണ് മേല്‍നോട്ടം വഹിച്ചത്.

1971 ജൂലൈ 1ന്, എമിറേറ്റ് ഗവണ്‍മെന്റിന്റെ പുനഃസംഘടനയുടെ ഭാഗമായി അദ്ദേഹത്തെ അബൂദബി ഭരണാധികാരിയായും പ്രതിരോധധനകാര്യ മന്ത്രിയായും നിയമിച്ചു. 1973 ഡിസംബര്‍ 23ന്, രണ്ടാം മന്ത്രിസഭയില്‍ ഷെയ്ഖ് ഖലീഫ ഉപപ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തു. ഷെയ്ഖ് സായിദിന്റെ മരണശേഷം 2004 നവംബര്‍ 3നാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് നിരോധനത്തെ എതിര്‍ത്തു; ഇന്ന് ഇറാന്റെ അപ്രതീക്ഷിത ക്ലസ്റ്റര്‍ ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഇസ്‌റാഈല്‍; നൂറുകണക്കിന് ചെറു ബോംബുകള്‍ ചിതറുന്ന ക്ലസ്റ്റര്‍ ബോംബിനെക്കുറിച്ചറിയാം | Iran Fires Cluster Bombs On Israel

International
  •  2 days ago
No Image

വാല്‍പ്പാറയില്‍ പുലി പിടിച്ച നാല് വയസുകാരിയെ കണ്ടെത്താനായില്ല; തിരച്ചില്‍ പുനരാരംഭിച്ചു; കുട്ടിയുടെ വസ്ത്ര ഭാഗം കണ്ടെത്തിയതായി റിപ്പോർട്ട്

Kerala
  •  2 days ago
No Image

ഈ ജീവന് ഉത്തരവാദികളാര്? വന്യജീവി ആക്രമണത്തിൽ ഒൻപത് വർഷത്തിനിടെ 300 മരണം

Kerala
  •  2 days ago
No Image

ഇന്ന് ലോക സംഗീത ദിനം; തലമുറകളിലേക്ക് സംഗീതസൗന്ദര്യം പകർന്ന് മുഹ്‌സിൻ കുരിക്കളുടെ ജീവിതയാത്ര

Kerala
  •  2 days ago
No Image

മൺസൂണിൽ ജലശേഖരം 50%: പ്രളയ സാധ്യത; ഒഴുകിയെത്തിയത് പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലധികം 

Kerala
  •  2 days ago
No Image

വൈദ്യുതിവേലി നിർമാണത്തിന് പ്രത്യേക അനുമതി നിർബന്ധം; രണ്ടു വര്‍ഷത്തിനിടെ ഷോക്കേറ്റ് മരിച്ചത് 24 പേര്‍

Kerala
  •  2 days ago
No Image

നിലമ്പൂർ: വൻ വിജയം പ്രതീക്ഷിച്ച് യു.ഡി.എഫ്; ഫലം കോൺഗ്രസ് നേതൃത്വത്തിന് നിർണായകം

Kerala
  •  2 days ago
No Image

മഴക്കാലത്ത് ലഭ്യത കുറഞ്ഞിട്ടും വില ലഭിക്കാതെ റബർ കർഷകർ

Kerala
  •  2 days ago
No Image

'മാർഗദീപ'ത്തിലും വിവേചനം; മുസ്‌ലിം അപേക്ഷകരിൽ 1.56 ലക്ഷം പേരും പുറത്ത്

Domestic-Education
  •  2 days ago
No Image

ഓപ്പറേഷന്‍ സിന്ധു; ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി എത്തും; ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്ന് ഇറാന്‍

National
  •  2 days ago