HOME
DETAILS

ജനവാസമേഖലകളില്‍ വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുമ്പോഴും ശാശ്വത പരിഹാരം കാണാനാവാതെ വനംവകുപ്പ്; നഷ്ടപരിഹാരം, താല്‍ക്കാലിക ജോലി തുടങ്ങി കേവല സമാശ്വാസ നടപടികളിലൊതുങ്ങി സര്‍ക്കാര്‍

  
എം.ശംസുദ്ദീൻ ഫൈസി 
May 16 2025 | 02:05 AM

Wildlife Attacks on the Rise Forest Department Struggles to Find Sustainable Solution

മലപ്പുറം: ജനവാസമേഖലകളിൽ വന്യജീവി ആക്രമണങ്ങൾ വർധിക്കുമ്പോഴും ശാശ്വത പരിഹാരം കാണാനാവാതെ വനംവകുപ്പ്. സംസ്ഥാനത്തെ മലയോരമേഖലകളിൽ ഉൾപ്പെടെ വന്യമൃഗങ്ങളുടെ  ആക്രമണവും മനുഷ്യക്കുരുതിയും തുടർക്കഥയാവുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരമാണ് ഇന്നലെ മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളി കളപ്പറമ്പിൽ അബ്ദുൽ ഗഫൂർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അതിദാരുണ സംഭവം. മനുഷ്യജീവൻ പൊലിയുമ്പോൾ മാത്രമാണ് വനംവകുപ്പ് നിസംഗത വെടിയുന്നത്. പുതിയ ആക്രമണങ്ങളും മരണവും ഉണ്ടാവുമ്പോൾ നഷ്ടപരിഹാരം, താൽക്കാലിക ജോലി എന്നിങ്ങനെയുള്ള കേവല സമാശ്വാസ നടപടികൾക്കപ്പുറം മറ്റു കാര്യമായ പരിഹാരങ്ങളൊന്നും സർക്കാർ ഭാഗത്തു നിന്നും ഉണ്ടാവാറില്ല. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 218 വില്ലേജുകൾ വന്യജീവി ആക്രമണങ്ങളാൽ ഗുരുതര പ്രതസന്ധി നേരിടുന്നുണ്ടന്നാണ് കണ്ടത്തിയിരിക്കുന്നത്. വന്യജീവികൾ ജനവാസ മേഖവലകളിലേക്ക് ഇറങ്ങുന്നത് നിയന്ത്രിക്കാൻ സൗരോർജ വേലി, കിടങ്ങുകൾ ഉൾപ്പെടെ വിവിധ സംവിധാനങ്ങളൊരുക്കിയാണ് സർക്കാർ പരിഹാരം കാണാൻ ശ്രമിക്കുന്നത്. ഇതിനായി 33 കോടിയോളം സംസ്ഥാനം  ചെലവഴിച്ചു. എന്നിട്ടും  കടുവ, പുലി, ആന എന്നീ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം വർധിച്ചു വരുന്നതായാണ് കണക്കുകൾ. കഴിഞ്ഞ പത്തു വർഷത്തിനിടെ 996 പേർ വന്യജീവി അക്രമണത്തിൽ കൊല്ലപ്പെടുകയും എണ്ണായിരത്തിലേറെ പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തുവെന്നാണ് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്. മനുഷ്യർക്കു നേരെയുള്ള വന്യജീവി ആക്രമണങ്ങൾ തടയുന്നതിൽ നിലവിലെ ന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.  കേന്ദ്ര വന്യജീവി സംരക്ഷണ നിയമ പ്രകാരം കർശന നിയന്ത്രണങ്ങളാണ് നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ വന്യജീവി ആക്രമണം നേരിടുന്നതിനു നിയമ ഭേദഗതി വേണമെന്ന ആവശ്യവും ശക്തമാണ്.

കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകണമെന്ന് വി.ഡി സതീശൻ

കോഴിക്കോട്: മലയോര മേഖലയിലെ ജനങ്ങളെ കൂടുതൽ ഭീതിയിലാക്കുന്ന സംഭവമാണ് മലപ്പുറം കാളികാവിലുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രദേശത്ത് കടുവയുടേയും പുലിയുടേയും സാന്നിധ്യമുണ്ടെന്ന് ദിവസങ്ങൾക്ക് മുൻപ് നാട്ടുകാർ പരാതിപ്പെട്ടിട്ടും വനവകുപ്പ് ഒരു പ്രതിരോധ നടപടിയും സ്വീകരിക്കാൻ തയാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 
അബ്ദുൽ ഗഫൂറിന്റെ മരണത്തോടെ മൂന്ന് കുട്ടികൾ ഉൾപ്പെട്ട കുടുംബമാണ് അനാഥമായത്. ധനസഹായം മാത്രം  പോര. കുടുംബത്തിലെ ഒരാൾക്ക് ജോലി കൂടി നൽകാൻ സർക്കാർ തയാറാകണമെന്നും വി.ഡി സതീശൻ പറഞ്ഞു.

Despite increasing wildlife attacks on human settlements, the forest department is yet to find a sustainable solution. The government has been offering temporary relief measures, such as compensation and temporary jobs, but a long-term solution remains elusive, leaving residents vulnerable to repeated attacks [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

Kerala
  •  18 hours ago
No Image

കെജ്‌രിവാളിനും ആംആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടി; ഡല്‍ഹിയില്‍ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവച്ചു

National
  •  19 hours ago
No Image

കാളികാവിലെ കടുവാദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം

Kerala
  •  20 hours ago
No Image

60,000 റിയാലിന് മുകളില്‍ മൂല്യമുള്ള സാധനങ്ങളുമായാണ് യാത്രയെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം; ഹജ്ജ് തീര്‍ത്ഥാടകരോട് സഊദി ഹജ്ജ് ഉംറ മന്ത്രാലയം

Saudi-arabia
  •  20 hours ago
No Image

ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

latest
  •  20 hours ago
No Image

എ. പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

Kerala
  •  a day ago
No Image

വാക്കുതര്‍ക്കത്തിനിടെ തിരുവനന്തപുരത്ത് ബസ് ഡ്രൈവര്‍ കണ്ടക്ടറെ കുത്തി പരിക്കേല്‍പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  a day ago
No Image

കേരളത്തിൽ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  a day ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം ആദരവായി കാണുന്നു; മാറിനില്‍ക്കില്ലെന്ന് ശശി തരൂര്‍

National
  •  a day ago
No Image

ഇംഗ്ലണ്ടിനെ വീഴ്ത്താൻ മലയാളിയും; വമ്പൻ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ എ ടീം

Cricket
  •  a day ago