HOME
DETAILS

'ശരീരം മുഴുവന്‍ ചങ്ങലകളാല്‍ ബന്ധിച്ചു, എന്റെ നിഴലുകള്‍ പോലും എനിക്ക് നഷ്ടമായി' ഫലസ്തീനെ പിന്തുണച്ചതിന് യു.എസ് തടവിലിട്ട ഇന്ത്യന്‍ ഗവേഷകന്‍ ജയില്‍ ജീവിതം പറയുന്നു

  
Web Desk
May 16 2025 | 06:05 AM

Indian researcher Badar Khan Suri recounts detention horror in US

'ആദ്യത്തെ ഏഴ്, എട്ട് ദിവസം എനിക്ക് എന്റെ നിഴല്‍ പോലും നഷ്ടമായിരുന്നു. അത്രമേല്‍ കനത്ത ഭീകരമായ ഒരിടം. കഫ്കയ്സ്‌ക് ആയിരുന്നു അത്, അവര്‍ എന്നെ എവിടെയാണ് കൊണ്ടുപോകുന്നത്, അവര്‍ എന്നോട് എന്താണ് ചെയ്യുന്നത്. എന്നെ ചങ്ങലയില്‍ ബന്ധിച്ചിരുന്നു - എന്റെ കണങ്കാലുകള്‍, എന്റെ കൈത്തണ്ട, എന്റെ ശരീരം. എല്ലാം ചങ്ങലയില്‍ ബന്ധിക്കപ്പെട്ടിരുന്നു' ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്തതിനും ഇസ്റാഈലിനോടുള്ള യു.എസിന്റെ വിദേശനയത്തെ എതിര്‍ത്തുവെന്നും കുറ്റം ചുമത്തി ട്രംപ് ഭരണകൂടം തടവിലിട്ട ഇന്ത്യന്‍ ഗവേഷകന്‍ ബദര്‍ഖാന്‍ സൂരി തന്റെ ജയിലനുഭവങ്ങള്‍ പറയുന്നു.

'എന്റെ മേല്‍ കുറ്റമൊന്നും ചുമത്തിയിരുന്നില്ല. ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍ അവരെന്നെ ഒരു മനുഷ്യനായി പോലും പരിഗണിച്ചില്ല' അദ്ദേഹം പറയുന്നു. 

കഴിഞ്ഞ ദിവസമാണ്  രണ്ട് മാസത്തെ ജയില്‍വാസത്തിനൊടുവില്‍ ബദര്‍ കാന്‍ മോചിതനാവുന്നത്. യു.എസിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ പോസ്റ്റ്ഡോക്ടറല്‍ ഫെലോ ആയ സൂരിയെ മാര്‍ച്ച് 17നാണ് വിര്‍ജീനിയയിലെ വീട്ടില്‍ വച്ച് ഫെഡറല്‍ ഏജന്റുമാര്‍ അറസ്റ്റ് ചെയ്തത്. 

തന്റെ തടവറ അങ്ങേഅറ്റം വൃത്തിഹീനമായിരുന്നുവെന്നും സൂരി പറയുന്നു. ഉദ്യോഗസ്ഥരില്‍ നിന്ന് യാതൊരു പ്രതികരണവുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. 

'സൗകര്യങ്ങള്‍ വൃത്തിഹീനമായിരുന്നു, ഓംബുഡ്‌സ്മാനെ ആശങ്ക അറിയിക്കാന്‍ ഞാന്‍ ശ്രമിച്ചു, പക്ഷേ എനിക്ക് ഒരിക്കലും മറുപടി ലഭിച്ചില്ല,'' അദ്ദേഹം പറഞ്ഞു. തടവറക്കാലത്ത് തന്റെ മൂന്ന് മക്കളെ കുറിച്ചോര്‍ത്താണ് അദ്ദേഹം ഏറ്റവും വിഷമിച്ചത്. 

'എന്റെ മൂത്ത മകന് ഒമ്പത് വയസ്സാണ് പ്രായം. അതിന് താഴെയുള്ള  ഇരട്ടകള്‍ക്ക് അഞ്ച് വയസ്സ് . എന്റെ ഒമ്പത് വയസ്സുള്ള മകന് ഞാന്‍ എവിടെയാണെന്ന് അറിയാമായിരുന്നു. അവന്‍ വളരെ ദുഷ്‌കരമായ സമയങ്ങളിലൂടെയാണ് കടന്നുപോയത്,'' സൂരി പറഞ്ഞതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

മോന്‍ എന്നെ കുറിച്ചോര്‍ത്ത് എപ്പോഴും കരച്ചിലാണെന്ന് ഭാര്യ പറയാറുണ്ടായിരുന്നു. അവന് കൗണ്‍സലിങ് നല്‍കേണ്ടി വരുമെന്നും. അപ്പോഴൊക്കെ ഞാന്‍ പറയും. ഞാന്‍ ഒന്ന് കെട്ടിപ്പിടിച്ചാല്‍ അവന്റെ എല്ലാ സങ്കടവും മാറും.- അദ്ദേഹം വികാരഭരിതനായി. 

വൈകിയെത്തിയ നീതി  നീതി നിഷേധത്തിന് തുല്യമാണ്. എന്നാല്‍ വൈകിയാണെങ്കിലും ഈ നീതി അദ്ദേഹത്തിന് ലഭ്യമാക്കിയ ന്യാധിപന്‍മാര്‍ക്ക് സ്‌നേഹത്തോടെയുള്ള ആലിംഗനം നല്‍കാന്‍ ആഗ്രഹിക്കുന്നു എന്റെ കുഞ്ഞുമക്കള്‍- പ്രിയപ്പെട്ടവന്റെ മോചനമറിഞ്ഞ മപീസ് സാലിഹ് പ്രതികരിച്ചതിങ്ങനെ. 

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളുടെ ലംഘനമാണ് ബദര്‍ ഖാന്‍ സൂരിയുടെ തടങ്കലെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി പട്രീഷ്യ ടോളിവര്‍ ഗൈല്‍സ് ജാമ്യം അനുവദിച്ചത്. ഭാര്യ വഴി സൂരിക്ക് ഹമാസുമായി ബന്ധമുണ്ടെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് കസ്റ്റഡിയില്‍ ആദിവാസി യുവാവ് മരിച്ച സംഭവം; കേസന്വേഷണം സിബിഐ ഏറ്റെടുത്തു

Kerala
  •  2 days ago
No Image

ഖാംനഇയെ വധിക്കുക തന്നെ ചെയ്യുമെന്ന് ഇസ്‌റാഈല്‍,  അതാണ് യുദ്ധത്തിന്റെ പരമലക്ഷ്യമെന്ന് ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി; വധഭീഷണി വെറും വിഢിത്തമെന്ന് ഹിസ്ബുല്ല

International
  •  2 days ago
No Image

മെസിയുടെ മൂന്ന് ഗോളിൽ റൊണാൾഡോ വീഴും; വമ്പൻ നേട്ടത്തിനരികെ ഇന്റർ മയാമി നായകൻ

Football
  •  2 days ago
No Image

ഹിജ്‌റ പുതുവര്‍ഷം: കുവൈത്തില്‍ പൊതുമേഖലയ്ക്ക് ജൂണ്‍ 27ന് അവധി

Kuwait
  •  2 days ago
No Image

വിവാഹമോചനം നേടിയ ഭാര്യ മനസ്സ് മാറി തിരിച്ചുവരാന്‍ മന്ത്രവാദം; യുവാവിന് ആറ് മാസം തടവുശിക്ഷ വിധിച്ച് ഫുജൈറ കോടതി

uae
  •  2 days ago
No Image

അന്നം കാണിച്ച് കൊന്നൊടുക്കുന്നു; ഗസ്സയില്‍ കൊടുംക്രൂരത തുടര്‍ന്ന് ഇസ്‌റാഈല്‍, ഇന്ന് കൊലപ്പെടുത്തിയത് 18 ഫലസ്തീനികളെ 

International
  •  2 days ago
No Image

ഇസ്‌റാഈലിന്റെ പ്രതിരോധ സംവിധാനം ഉപയോഗശൂന്യം, തങ്ങളുടെ കൃത്യത ലോകത്തിന് ബോധ്യപ്പെട്ടുവെന്നും ഇറാന്‍ 

International
  •  2 days ago
No Image

അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ ഈ സീറ്റിന് പിന്നാലെ; കാരണമിത്

uae
  •  2 days ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ; തിരുവനന്തപുരത്തും കൊല്ലത്തും ഇടത്തരം മഴ, ശക്തമായ കാറ്റ്

Kerala
  •  2 days ago
No Image

ഗള്‍ഫ് നഗരങ്ങള്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങള്‍ ആവുന്നതിനു പിന്നിലെ കാരണമിത്

uae
  •  2 days ago