
എ.ഐ പിടിമുറുക്കുന്നു; ആദ്യ അടി ഐ.ടി മേഖലയ്ക്ക്

തിരുവനന്തപുരം: നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഇടത്തരക്കാരുടെ തൊഴിൽ മേഖലയുടെ അടിവേരറുക്കുന്നു. എ.ഐ എല്ലാ മേഖലയിലും ഗുണകരമായ പരിവർത്തനം കൊണ്ടുവരുമെന്നും അതിന്റെ കെടുതികളായി പ്രതിസന്ധികൾ ഉണ്ടാകുമെന്നും മുന്നറിയിപ്പുകൾ പുറത്തുവന്നിരുന്നു. എന്നാൽ, അതിന്റെ ആദ്യ ആഘാതത്തിൽ ആടിയുലയുകയാണ് ഐ.ടി മേഖല.
കണക്കുകൾ അനുസരിച്ച് ഇതുവരെ രാജ്യത്തെ 22,000 പേർക്കാണ് എ.ഐ കാരണം തൊഴിൽ നഷ്ടമായത്. ഫെബ്രുവരിയിൽ മാത്രം 16,000 പേർ തൊഴിൽ രഹിതരായി. ഐ.ടി മേഖലയ്ക്കു പുറമേ റിയൽ എസ്റ്റേറ്റ്, ബിസിനസ്, ഇൻവെസ്റ്റ്‌മെന്റ് മേഖലകളിലും ഐ.ഐ തൊഴിൽ നഷ്ടമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഐ.ബി.എം അവരുടെ മനുഷ്യവിഭവ ശേഷി മേഖലയിൽ നിന്ന് ജൂനിയറായ 100 എച്ച്.ആർമാരെ ഒറ്റയടിക്ക് പുറത്താക്കിയതാണ് ഇതിൽ ഏറ്റവും പുതിയ സംഭവം. ഐ.ടി മേഖലയിലെ ചെറുതും വലുതുമായ വിവിധ കമ്പനികളിൽ പിരിച്ചുവിടൽ തുടരുകയാണെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തുന്നത്.
ഐ.ടി മേഖലയിലെ സോഫ്റ്റ് വെയർ ടെസ്റ്റിങ്, എൻട്രി ലെവൽ ജോലികളിലും ബി.പി.ഒ മേഖലയിലുമാണ് 50 ശതമാനത്തോളം തൊഴിൽ നഷ്ടമുണ്ടാകുക എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ മേഖലയിൽ പ്രധാനമായി ജോലിക്കാർ മലയാളികളാണെന്നത് സംസ്ഥാനത്തിനും മുന്നറിയിപ്പാണ്. കോഡിങ് തൊഴിലുകൾ പൂർണമായും നിന്നുപോകുമെന്നും പറയപ്പെടുന്നു. കോഡ് എഴുതൽ, ഡാറ്റ അനാലിസിസ്, സോഫ്റ്റ്‍വെയർ നിർമിതി എന്നിവയിലുള്ള എ.ഐ കഴിവിനോടെതിരിടുക ശ്രമകരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
2022ലെ ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ടിൽ 2025ലെ 75 ശതമാനം തൊഴിലുകളും നിർമിത ബുദ്ധിയുടെ സ്വാധീനത്തിലാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്ന സംഭവങ്ങളാണിപ്പോൾ നടക്കുന്നത്. മനുഷ്യ വിഭവശേഷിക്ക് പകരം എ.ഐ വരുമെന്ന പ്രവചനങ്ങളാണ് തൊഴിൽ മേഖലയിലുള്ളത്. എ.ഐയുടെ വളർച്ചയ്ക്ക് ആനുപാതികമായി കാര്യങ്ങൾ ഗ്രഹിക്കാനും തൊഴിലിൽ മാറ്റം വരുത്താനും കഴിയുന്നവർക്കേ തുടരാനാവുകയുള്ളൂ എന്നതും മറ്റൊരു പ്രതിസന്ധിയാണ്. വേഗതയാണ് ഇവിടെ പ്രധാന ഘടകം. ചെറിയ മത്സ്യങ്ങളെ വലിയവ തിന്നുകയല്ല. വേഗം കുറഞ്ഞവയെ വേഗം കൂടിയവ തിന്നുമെന്നതാണ് ഫലമെന്ന് ലോക സാമ്പത്തിക ഫോറം ചെയർമാൻ ക്ലോസ് ഷ്വാബ് വ്യക്തമാക്കിയിരുന്നു.
അതേസമയം, നിർമിത ബുദ്ധിയുടെ സ്വാധീനത്താൽ തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നതിനനുസരിച്ച് ആനുപാതികമായെല്ലെങ്കിലും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് വിദഗ്ധരെ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
വരുന്ന രണ്ടുവർഷത്തിൽ രാജ്യത്ത് എ.ഐ പ്രൊഫഷനലുകളുടെ അഭാവം കാരണം 23 ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ ഒഴിഞ്ഞു കിടക്കുമെന്ന ബെയ്ൻ ആൻഡ് കമ്പനിയുടെ പഠനവും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. ഡാറ്റ സയന്റിസ്റ്റ്, എ.ഐ എതിസിസ്റ്റ്, നാച്ചുറൽ ലാംഗ്വേജ് പ്രൊസസിങ് സ്‌പെഷ്യലിസ്റ്റ്, ഓട്ടോമേഷൻ-മെഷിൻ ലേണിങ്-റോബോട്ടിക്ക്‌സ് എൻജിനിയർ, സൈബർ സെക്യൂരിറ്റി എന്നീ മേഖലകളിലാണ് ഐ.ഐ അവസരങ്ങൾ. ആഗോള ടാലന്റ് ഹബ്ബ് ആയി രാജ്യത്തെ മാറ്റുമെന്ന് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനവും ഈ വഴിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക നിർമിത ബുദ്ധി നയവും ഗുണകാരമാകുമെന്ന് പ്രതീക്ഷിക്കാം.
AI is taking hold the first blow to the IT sector
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംഗീതപ്രതിരോധം; മൈക്കിള്‍ ജാക്സൺന്റെയും വേടന്റെയും പാട്ടുകൾ പഠന വിഷയമാകുന്നു
Kerala
• 3 days ago
മഴ കനക്കുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 3 days ago
പൂനെയിൽ പാലം തകർന്ന അപകടത്തിൽ രണ്ട് മരണം; 38 പേരെ രക്ഷപ്പെടുത്തി
National
• 3 days ago
കേരളത്തിൽ കനത്ത മഴയും ശക്തമായ കാറ്റും; നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം
Kerala
• 3 days ago
ശക്തമായ മഴ; മലപ്പുറം ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (16-6-2025) അവധി
Kerala
• 3 days ago
ഇറാനിൽ ഇസ്റാഈൽ ആക്രമണങ്ങളിൽ 80 പേർ കൊല്ലപ്പെട്ടു; 800 പേർക്ക് പരുക്ക്; സംഘർഷം മൂന്നാം ദിവസവും തുടരുന്നു
International
• 3 days ago
അഹമ്മദാബാദ് വിമാന ദുരന്തം: അപകടം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ തിരിച്ചറിയാനുള്ളത് ഇനിയും അനേകം മൃതദേഹങ്ങൾ
National
• 3 days ago
മഴ ശക്തമാവുന്നു; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 3 days ago
പൂനെയിൽ പാലം തകർന്നു: നിരവധി പേർ ഒഴുക്കിൽപ്പെട്ടു; രക്ഷാപ്രവർത്തനം തുടരുന്നു
National
• 3 days ago
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടികയില്‍ എമിറേറ്റ്‌സും ഖത്തര്‍ എയര്‍വേഴ്‌സും മൂന്നാമത്; ഇത്തിഹാദ് അഞ്ചാം സ്ഥാനത്ത്
uae
• 3 days ago
വേനല്‍ക്കാലത്ത് ജീവനക്കാര്‍ക്ക് ഫ്ളെക്സിബിള്‍ വര്‍ക്ക് ടൈം പ്രഖ്യാപിച്ച് ദുബൈ സര്‍ക്കാര്‍
uae
• 3 days ago
ഹൈഫയിലെ എണ്ണ ശുദ്ധീകരണ ശാലയും ഭാഗികമായി തകര്‍ന്നു; ഇറാന്റെ തിരിച്ചടിയില്‍ ഇസ്റാഈലിന് കനത്ത നാശനഷ്ടം
International
• 3 days ago
മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ കുടുങ്ങിയ അഭയാര്‍ഥികള്‍ക്ക് രക്ഷകരായി കുവൈത്തിന്റെ എണ്ണ കപ്പല്‍
Kuwait
• 3 days ago
ഇതിഹാസ പരിശീലകന്റെ കീഴിൽ പന്തുതട്ടാൻ നെയ്മർ; സൂപ്പർതാരത്തെ സ്വന്തമാക്കാൻ യൂറോപ്യൻ ക്ലബ്
Football
• 3 days ago
സ്വന്തം മണ്ണിൽ ഇന്ത്യക്കായി മിന്നി തിളങ്ങാൻ സഞ്ജു; വമ്പൻ പോരട്ടം ഒരുങ്ങുന്നു
Cricket
• 3 days ago
അവൻ ഇന്ത്യയുടെ വലിയ താരം, ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം നടത്തും: മൈക്കൽ ക്ലർക്ക്
Cricket
• 3 days ago
വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; സംസ്ക്കാര ചടങ്ങുകള്‍ ഗുജറാത്തിലെ രാജ്കോട്ടില്‍, ഇതുവരെ തിരിച്ചറിഞ്ഞത് 32 മൃതദേഹങ്ങള്‍
National
• 3 days ago
ഫുട്ബോൾ കളിക്കാൻ എന്നെ പ്രചോദിപ്പിച്ചത് അദ്ദേഹമാണ്: ഇതിഹാസത്തെക്കുറിച്ച് ഡെമ്പലെ
Football
• 3 days ago
സംസ്ഥാനത്ത് അതിതീവ്രമഴ, നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
Weather
• 3 days ago
ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്റാഈല്‍? ജനങ്ങള്‍ ഒഴിയണമെന്ന് മുന്നറിയിപ്പ്, പ്രതിരോധ മന്ത്രാലയത്തിന് നേരെ ആക്രമണമെന്നും റിപ്പോര്‍ട്ട്
International
• 3 days ago
മരണപ്പെട്ട ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റാന്‍ ഗുജറാത്തിലെത്തി; എയര്‍ ഇന്ത്യാ വിമാനാപകടത്തില്‍ ജീവന് പൊലിഞ്ഞു, നൊമ്പരമായി അര്ജുന് പഠോലിയ
National
• 3 days ago