HOME
DETAILS

'വിദേശനയത്തിന്റെ ഉത്തരവാദിത്തം മോദി സര്‍ക്കാറിന്' ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ നിന്ന് പത്താനെ പിന്‍വലിച്ച് മമത, തൃണമൂല്‍ സഹകരിക്കില്ലെന്ന് പ്രഖ്യാപനം

  
Web Desk
May 19 2025 | 07:05 AM



ന്യൂഡല്‍ഹി: പാകിസ്താന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരായ ക്യാംപയിന്റെ ഭാഗമായി ലോക രാജ്യങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഇന്ത്യ അയക്കുന്ന പ്രതിനിധി സംഘത്തില്‍ യൂസുഫ് പത്താനോ മറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരോ പങ്കെടുക്കില്ലെന്ന് കേന്ദ്രത്തോട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. യൂസുഫ് പത്താനോ തങ്ങളുടെ എം.പിമാരോ പ്രതിനിധി സംഘത്തിലുണ്ടാവില്ലെന്ന് തൃണമൂല്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം നടത്തുന്ന ആഗോള സന്ദര്‍ശനത്തിന്റെ ഭാഗമാകേണ്ടതില്ല എന്ന് പാര്‍ട്ടി തീരുമാനിച്ചതായും വൃത്തങ്ങള്‍ വ്യക്തമാക്കി.

നേതൃത്വവുമായി കൂടിയാലോചിക്കാതെ എം.പിമാരെ തെരഞ്ഞടുക്കുന്ന കേന്ദ്രത്തിന്റെ നിലപാടിനോട് മമത ബാനര്‍ജിയുടെ പാര്‍ട്ടിക്ക് നേരത്തെ തന്നെ വിയോജിപ്പുണ്ടായിരുന്നു. ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കമാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. 

ആരോഗ്യ കാരണങ്ങളാല്‍ പ്രതിനിധി സംഘത്തില്‍ ചേരാന്‍ കഴിയില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ലോക്‌സഭ അംഗവുമായ സുദീപ് ബന്ധ്യോപാധ്യായ അറിയിച്ചതിന് പിന്നാലെ മുര്‍ഷിദാബാദ് എം.പിയായ യൂസുഫ് പത്താനെ കേന്ദ്രം സംഘത്തിലേക്ക് തെരഞ്ഞെടുത്തത്. എന്നാല്‍ പാര്‍ട്ടിയുമായി കൂടിയാലോചിക്കാതെയാണ് കേന്ദ്രം തീരുമാനമെടുത്തതെന്ന് തൃണമൂല്‍ ആരോപിക്കുന്നു.

ഇന്ത്യോനേഷ്യ, മലേഷ്യ, സൗത്ത് കൊറിയ, സിങ്കപ്പൂര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ജെ.ഡി.യു എം.പി സജ്ഞയ് ഝാ യുടെ സംഘത്തിലേക്കാണ് യൂസുഫ് പത്താനെ തെരഞ്ഞെടുത്തിരുന്നത്. ജോണ്‍ ബ്രിട്ടാസ്, സല്‍മാന്‍ ഖുര്‍ഷിദ്, ബ്രിജ് ലാല്‍ എന്നിവരടങ്ങുന്ന ഒന്‍പതംഗ സംഘം മേയ് 21ന് ജപ്പാനിലേക്ക് തിരിക്കേണ്ടതായിരുന്നു.

നേരത്തെ കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. പാര്‍ട്ടി നല്‍കിയ നാലു പേരില്‍ മൂന്നു പേരെ തള്ളി പാര്‍ട്ടി ഉള്‍പ്പെടുത്താത്ത നാലു പേരെ തെരഞ്ഞെടുത്തതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. നേതൃത്വത്തെ സമീപിക്കുന്നതിന് മുമ്പ് തന്നെ കേന്ദ്രം ആളുകളെ തെരഞ്ഞെടുത്തിരുന്നതായും ആരോപണമുണ്ട്.

ഭീകരതക്കെതിരായ സന്ദേശം എത്തിക്കാനും ഓപറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കുന്നതിനുമായി വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി രൂപീകരിച്ച സംഘത്തിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രം പുറത്തു വിട്ടത്. മുതിര്‍ന്ന നയതന്ത്രജ്ഞരടക്കം ഉള്‍പ്പെടുന്ന 59 അംഗ സംഘത്തെയാണ് 32 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ളത്. ഏഴ് സംഘങ്ങളിലായാണ് 59 അംഗങ്ങള്‍. എന്‍.ഡി.എയുടെ ഭാഗമായ 31 ഉം പ്രതിപക്ഷത്തെ 20ഉം നേതാക്കള്‍ ഉള്‍പ്പെടുന്നതാണ് പ്രതിനിധിസംഘം.

ബി.ജെ.പി എം.പിമാരായ ബൈജയന്ത് ജയ് പാണ്ഡ, രവിശങ്കര്‍ പ്രസാദ്, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, ജെ.ഡി.യു നേതാവ് സഞ്ജയ് ഝാ, ശിവസേനാ നേതാവ് ശ്രീകാന്ത് ഷിന്‍ഡെ, ഡി.എം.കെ നേതാവ് കനിമൊഴി, എന്‍.സി.പി (ശരദ് പവാര്‍) നേതാവ് സുപ്രിയ സുലെ എന്നിവാണ് വിവിധ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 32 രാഷ്ട്രങ്ങളും ബ്രസല്‍സിലെ യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനവും പ്രതിനിധിസംഘം സന്ദര്‍ശിക്കും. മെയ് 23 മുതലാണ് സന്ദര്‍ശനം തീരുമാനിച്ചിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: സേവനങ്ങൾ നിർത്തിവയ്ക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്ത് വിവിധ വിമാനക്കമ്പനികൾ; കൂടുതലറിയാം

uae
  •  4 days ago
No Image

'ഇറാന് മേല്‍ യുദ്ധം വേണ്ട' ഒരിക്കല്‍ കൂടി പ്രതിഷേധക്കടലായി യു.എസ് നഗരങ്ങള്‍ 

International
  •  4 days ago
No Image

അങ്കണവാടിയിലെ ഫാന്‍ പൊട്ടീവീണ് മൂന്ന് വയസുകാരന്റെ തലക്ക് പരിക്കേറ്റു

Kerala
  •  4 days ago
No Image

അവൻ ഫുട്ബോൾ കളിക്കാൻ വേണ്ടി മാത്രമാണ് ജീവിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് പുയോൾ

Football
  •  4 days ago
No Image

ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങ്; ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ

National
  •  4 days ago
No Image

യുദ്ധ ഭീതിക്കിടെ ചർച്ച വിളിച്ച് ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും; പങ്കെടുക്കുമെന്ന് ഇറാൻ

International
  •  4 days ago
No Image

വിടാതെ മഴ; കുട്ടനാട് താലൂക്കില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  4 days ago
No Image

ഇസ്‌റാഈലില്‍ അല്‍ജസീറയുടെ പ്രക്ഷേപണം അനുവദിക്കില്ല, കാണുന്നവരെ കുറിച്ച് പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആഭ്യന്തര സുരക്ഷാ മന്ത്രി

International
  •  4 days ago
No Image

രോഹിത്തിന്റെയും കോഹ്‌ലിയുടെയും അഭാവത്തിൽ ആ മൂന്ന് താരങ്ങൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം: ഇർഫാൻ പത്താൻ 

Cricket
  •  4 days ago
No Image

പൊലിസ് കസ്റ്റഡിയില്‍ ആദിവാസി യുവാവ് മരിച്ച സംഭവം; കേസന്വേഷണം സിബിഐ ഏറ്റെടുത്തു

Kerala
  •  4 days ago