
'എന്ത് ക്ഷമാപണമാണത്..വെറും മുതലക്കണ്ണീര്' സോഫിയ ഖുറൈഷിക്കെതിരായ പരാമര്‍ശത്തിലെ ബി.ജെപി മന്ത്രിയുടെ മാപ്പപേക്ഷ തള്ളി സുപ്രിം കോടതി; പ്രത്യേക അന്വേഷണത്തിന് ഉത്തരവ്

ന്യൂഡല്‍ഹി: ഓപറേഷന് സിന്ദൂറിലെ ഇന്ത്യന്‍ മുഖമായ ആര്‍മി ഓഫിസര്‍ സോഫിയ ഖുറേഷിയെക്കുറിച്ച് വിദേ്വഷ പരാമര്‍ശം നടത്തിയ ബി.ജെ.പി മന്ത്രി കുന്‍വാര്‍ വിജയ് ഷായുടെ ക്ഷമാപണം സുപ്രിം കോടതി തള്ളി. രൂക്ഷമായ ചോദ്യങ്ങളുയര്‍ത്തിയാണ് മധ്യപ്രദേശ് മന്ത്രിയുടെ മാപ്പപേക്ഷ പരമോന്നത കോടതി തള്ളിയത്. ആത്മാര്‍ത്ഥതയില്ലാത്ത മാപ്പുപറച്ചിലാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ കോടതി വെറും മുതലക്കണ്ണീരാണതെന്നും രൂക്ഷമായി പരിഹസിച്ചു. വിഷയം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.
'എന്ത് മാപ്പപേക്ഷയാണത്?. എന്ത് തരത്തിലുള്ള ക്ഷമാപണമാണ് നിങ്ങള്‍ നടത്തിയത്? മാപ്പ് എന്നവാക്കിന് ഒരര്‍ത്ഥമുണ്ട്. നടപടിക്രമങ്ങളില്‍ നിന്ന് പിന്മാറാന് വേണ്ടി മാത്രം ആളുകള്‍ ചിലപ്പോള്‍ മാന്യമായ ഭാഷ ഉപയോഗിക്കുന്നു! അതിനായ് ചിലപ്പോള്‍ അവര്‍ മുതലക്കണ്ണീര് പൊഴിക്കുന്നു. ഇതില്‍ ഏതുതരം ക്ഷമാപണമായിരുന്നു നിങ്ങളുടേത്?' ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.
സായുധസേനയെ സംബന്ധിടത്തോളം വൈകാരികമായ ഈ വിഷയത്തില്‍ മന്ത്രി അല്പം കൂടി വിവേക പൂര്‍വ്വം പെരുമാറേണ്ടതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. മന്ത്രിക്കെതിരായ കേസ് അന്വേഷിക്കാന്‍ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സംഘത്തില്‍ ഒരു വനിതാ ഉദ്യോഗസ്ഥയെ ഉള്‍പ്പെടുത്തണം. ചൊവ്വാഴ്ച രാവിലെയോടെ തന്നെ ഇത് രൂപീകരിച്ച് മെയ് 28 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
തെറ്റുകാരനെന്ന് കണ്ടാല്‍ കനത്ത അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്നും കോടതി ഷാക്ക് മുന്നറിയിപ്പ് നല്കി. മന്ത്രിക്കെതിരെ നടപടിയെടുക്കേണ്ടതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി മധ്യപ്രദേശ് സര്‍ക്കാരിന് നോട്ടിസ് അയക്കുകയും ചെയ്തു. 'ഞങ്ങള്‍ക്ക് സൂക്ഷ്മ നിരീക്ഷണം നടത്താന്‍ ആഗ്രഹമുണ്ട്. ഇത് നിങ്ങള്‍ക്ക് ഒരു ലിറ്റ്മസ് പരീക്ഷണമാണ്,' കോടതി സര്‍ക്കാരിനോട് പറഞ്ഞു.
കഴിഞ്ഞയാഴ്ച മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലെ മഹുവില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. 'ഭീകരവാദികള്‍ നമ്മുടെ സഹോദരിമാരുടെയും പെണ്മക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവര്‍ക്ക് ഉചിതമായ മറുപടി നല്കാന് ഞങ്ങള്‍ അവരുടെ സ്വന്തം സഹോദരിയെ അയച്ചു' ഇതായിരുന്നു വിജയ് ഷായുടെ പരാമര്‍ശം.
പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്നുള്ള രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. എതിര്‍പ്പിനെ തുടര്‍ന്ന് വിവാദ പരാമര്‍ശത്തില്‍ മാപ്പു ചോദിച്ച് മന്ത്രി സുപ്രിം കോടതിയില്‍ ക്ഷമാപണം നടത്തി മന്ത്രി. എന്റെ കുടുംബത്തിന് സൈനിക പശ്ചാത്തലമുണ്ട്, കാര്‍ഗില്‍ യുദ്ധത്തില്‍ ഉള്‍പ്പെടെ നിരവധി അംഗങ്ങള്‍ രക്തസാക്ഷികളായിട്ടുണ്ട്. ഇത്രയും ദുഃഖത്തോടെ പ്രസംഗിക്കുമ്പോള്‍, ഞാന്‍ എന്തെങ്കിലും ആക്ഷേപകരമായ വാചകങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍, പത്ത് തവണ ക്ഷമാപണം നടത്താന്‍ ഞാന്‍ തയാറാണ് എന്നായിരുന്നു മന്ത്രിയുടെ മാപ്പപേക്ഷ.
ഇന്ത്യന്‍ സേനയുടെ പെണ്‍കരുത്തിന്റെ മുഖമായാണ് കരസേനയിലെ കേണല്‍ സോഫിയയേയും വ്യോമസേന കമാന്‍ഡര്‍ വ്യോമിക സിങ്ങിനേയും രാജ്യം ഉയര്‍ത്തിക്കാട്ടിയത്. ഓപ്പറേഷന് സിന്ദൂറിന് ശേഷം സംഭവം വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചത് സോഫിയയും വ്യോമികയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്20-05-2025
PSC/UPSC
• a day ago
റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം
Kerala
• a day ago
രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്
Kerala
• 2 days ago
വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്വി
National
• 2 days ago
മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ
National
• 2 days ago
അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്
uae
• 2 days ago
ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍
National
• 2 days ago
അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം
National
• 2 days ago
ന്യൂസിലാന്റിലെ കുട്ടികളുടെ വകുപ്പിൽ നിന്ന് 10 കോടി തട്ടിയ ഇന്ത്യൻ ദമ്പതികൾ പിടിയിൽ; ഭാര്യക്ക് 3 വർഷം തടവ്
International
• 2 days ago
സർക്കാർ മേഖലയിലെ സാമ്പത്തികമോ ഭരണപരമോ ആയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ പുതിയ നടപടി പ്രഖ്യാപിച്ച് ദുബൈ
uae
• 2 days ago
വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയുമായി അബൂദബി; സൈബർ കുറ്റവാളികൾക്ക് രണ്ട് വർഷം വരെ തടവും 200,000 ദിർഹം പിഴയും
uae
• 2 days ago
ഗസ്സയിൽ അടുത്ത 48 മണിക്കൂറിനകം സഹായമെത്തിയില്ലെങ്കിൽ 14,000 കുഞ്ഞു ജീവനുകൾ പൊലിയും; മുന്നറിയിപ്പുമായി യുഎൻ
International
• 2 days ago
ഖോർ ഫക്കാൻ ബീച്ചിൽ എണ്ണ ചോർച്ചയെ തുടർന്ന് നീന്തൽ താൽക്കാലികമായി നിർത്തിവച്ചു; നീന്തൽ നിരോധിച്ചിട്ട് ഇന്ന് തുടർച്ചയായ രണ്ടാം ദിവസം
uae
• 2 days ago
2 ഓവറിൽ 40 റൺസ് ജയിക്കാനാണെങ്കിലും അദ്ദേഹം അത് അടിച്ചെടുക്കും: സഞ്ജു സാംസൺ
Cricket
• 2 days ago
കളിക്കളത്തിൽ മെസിക്ക് ശേഷം മികച്ച പാസുകൾ നൽകാൻ കഴിവുള്ള താരം അവനാണ്: ഗ്വാർഡിയോള
Football
• 2 days ago
തമിഴ്നാട് തിരുപ്പൂരിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു
National
• 2 days ago
അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ സമയമായി: ജോഗീന്ദർ ശർമ്മ
Cricket
• 2 days ago
കണ്ണൂരില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു; ഭാര്യക്കും പരുക്ക്
Kerala
• 2 days ago
തുർക്കിക്കും,അസർബൈജാനും വീണ്ടും ഇന്ത്യൻ തിരിച്ചടി; 42 ശതമാനം ഇന്ത്യൻ യാത്രക്കാർ കൈവിട്ടതായി റിപ്പോർട്ട്
International
• 2 days ago
എക്സ്ചേഞ്ച് ഹൗസിന് 200 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്
uae
• 2 days ago
എമിലിയാനോ മാർട്ടിനെസ് ആസ്റ്റൺ വില്ല വിടുന്നു; അർജന്റൈൻ താരത്തെ റാഞ്ചാൻ വമ്പൻ ക്ലബ്ബുകൾ
Football
• 2 days ago