വാറന്റിയുള്ള ഫോൺ നന്നാക്കാൻ കമ്പനി പണം ആവിശ്യപ്പെട്ടെന്ന പരാതി; 98,690 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവ്
കൊച്ചി: വാറന്റി കാലയളവിൽ തന്നെ ഫോണിലെ തകരാർ പരിഹരിക്കാതെ ഉപഭോക്താവിനോടും പണം ആവശ്യപ്പെട്ട സാംസങ് ഇന്ത്യ ഇലക്ട്രോണിക്സ് കമ്പനിയോടു എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ 98,690 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. മൂവാറ്റുപുഴ പോത്താനിക്കാട് സ്വദേശി ജോജോമോൻ സേവിയറാണ് കമ്പനിയെതിരെ പരാതി നൽകിയത്.
2022 നവംബർ മാസത്തിൽ ജോജോമോൻ കോതമംഗലത്തെ സെൽസ്പോട്ട് മൊബൈൽസ് എന്ന സ്ഥാപനത്തിൽ നിന്നാണ് സാംസങിന്റെ ഫ്ലിപ്പ് മോഡൽ മൊബൈൽ ഫോൺ വാങ്ങിയത്. എന്നാൽ 2023 ഒക്ടോബറിൽ ഫോണിന്റെ ഫ്ലിപ്പ് സംവിധാനത്തിൽ തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് ഓതറൈസ്ഡ് സർവീസ് സെന്ററെ സമീപിച്ചപ്പോൾ, 33,218 രൂപ പണമടച്ചാൽ മാത്രമേ റിപ്പയർ ചെയ്യാനാകൂവെന്ന് അറിയിക്കുകയായിരുന്നു.
തകരാർ വാറന്റിയിലുള്ള സമയത്താണ് സംഭവിച്ചതിനാൽ കമ്പനി സൗജന്യമായി പരിഹാരമൊരുക്കേണ്ട ഉത്തരവാദിത്വം വഹിക്കേണ്ടതാണ്. എന്നാൽ അതിൽ നിന്ന് കമ്പനി ഒഴിഞ്ഞുനിൽക്കുകയായിരുന്നു. ഇതിനെ തുടർന്ന് കമ്മീഷനെ സമീപിച്ചിട്ടാണ് ഉപഭോക്താവിന് നീതി ലഭിച്ചത്.
ഫോൺ ഉപയോക്താവിന്റെ അശ്രദ്ധ മൂലമാണ് തകരാർ ഉണ്ടായതെന്ന കമ്പനി വാദം അംഗീകരിക്കാനാകില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. സേവനത്തിലെ വീഴ്ചയാണ് പ്രശ്നത്തിനു കാരണമായതെന്നും, ഇതിനു കമ്പനി ഉത്തരവാദിയാണെന്നും കമ്മീഷൻ അധ്യക്ഷൻ ഡി.ബി. ബിനു, അംഗങ്ങളായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഫോൺ 11 മാസം ഉപയോഗിച്ചതിനാൽ 10% മൂല്യനഷ്ടം കണക്കാക്കി 83,690 രൂപയും, കോടതി ചെലവിനും മാനസികയാതനയ്ക്കും 15,000 രൂപയും ഉൾപ്പെടെ മൊത്തം 98,690 രൂപ 45 ദിവസത്തിനകം നൽകിയേ മതിയാകൂവെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. പരാതിക്കാരനായി അഡ്വ. ടോം ജോസഫ് ഹാജരായി.
A consumer court in Ernakulam has ordered Samsung India Electronics to pay ₹98,690 in compensation to a customer after the company demanded ₹33,218 to repair a flip phone that was still under warranty. The court ruled that the fault was not due to the customer’s negligence and highlighted a lapse in service by the company. The compensation includes phone value after depreciation and legal costs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."