
തീ തിന്നത് കോടികള്‍, തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും കത്തി; കോഴിക്കോട് തീപിടിത്തത്തിന്റെ കാരണം തേടി പരിശോധന

കോഴിക്കോട്: നഗരഹൃദയത്തിലെ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്‌സില്‍ ഇന്നലെയുണ്ടായ (മെയ് 18) തീപിടുത്തത്തില്‍ കോടികളുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. ടെക്‌സ്‌റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകള്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യൂണിഫോമടക്കമുള്ള പുതിയ സ്റ്റോക്കുകള്‍ ഗോഡൗണില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. പെരുന്നാള്‍ സീസണ്‍ ആയതിന്റെ വസ്ത്രങ്ങളും ഉണ്ടായിരുന്നു. ഇതെല്ലാം കത്തിനശിച്ചു. തൊട്ടുടത്തുണ്ടായിരുന്ന മെഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും ചാമ്പലായിയിട്ടുണ്ട്.
തീ പിടിച്ച കെട്ടിടത്തില്‍ ജില്ലാ ഫയര്‍ ഫോഴ്‌സ് മേധാവിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നുണ്ട്. തീ പിടിത്തതിന്റെ കാരണം ഉള്‍പ്പെടെ അറിയുന്നതിനാണ് പരിശോധന.
തീപിടിത്തത്തിന്റെ കാരണത്തെ കുറിച്ച് പരിശോധിക്കുമെന്നും കെട്ടിടത്തിലെ കൂട്ടിചേര്‍ക്കല്‍ അനുമതിയോടെയാണോ എന്ന കാര്യം ഉറപ്പു വരുത്തുമെന്നും മേയര്‍ ബിന ഫിലിപ്പ് വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ ശശീന്ദ്രനും പ്രതികരിച്ചു. വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്ത് കൊണ്ടുള്ള സ്റ്റിയറിങ് കമ്മിറ്റി യോഗവും ഇന്ന് ചേരുന്നുണ്ട്.
രക്ഷാ പ്രവര്‍ത്തനം വൈകിച്ചത് അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാരണമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അതേസമയം, കോഴിക്കോട് ബീച്ചില്‍ പ്രവര്‍ത്തിച്ചിരുന്ന ഫയര്‍ സ്റ്റേഷന്‍ അടച്ചുപൂട്ടിയതാണ് പുതിയ ബസ്റ്റാന്റിലെ അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നഗരത്തില്‍ തീപിടിത്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് കിലോമീറ്ററുകള്‍ക്കപ്പുറം മീഞ്ചന്തയില്‍ നിന്നും വെള്ളിമാട് കുന്നില്‍ നിന്നും ഫയര്‍ യൂണിറ്റ് എത്തേണ്ട സ്ഥിതിയാണെന്നും 2023 സെപ്റ്റംബറില്‍ അടച്ചുപൂട്ടിയ ബീച്ച് ഫയര്‍ സ്റ്റേഷന്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടി പാതിവഴിയിലാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ഉണ്ടായ തീപിടിത്തം പതിനൊന്ന് മണിയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന തുണിക്കടയുടെ ഒന്നാം നിലയില്‍ ആരംഭിച്ച തീ, വേഗത്തില്‍ മറ്റ് നിലകളിലേക്കും കോംപ്ലക്‌സിന്റെ വിവിധ ഭാഗങ്ങളിലേക്കും പടര്‍രുകയായിരുന്നു. നഗരമാകെ കനത്ത പുകയില്‍ മുങ്ങി.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 14 ഫയര്‍ യൂണിറ്റുകളും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള പ്രത്യേക ഫയര്‍ യൂണിറ്റും സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. എയര്‍ കണ്ടീഷന്‍ ചെയ്ത കെട്ടിടത്തിന്റെ ഘടനയും ഗോഡൗണില്‍ കൂട്ടിയിട്ടിരുന്ന വന്‍തോതിലുള്ള വസ്ത്രങ്ങളും തീയുടെ തീവ്രത കൂട്ടി. ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിച്ച് അഗ്‌നിശമന സേനാംഗങ്ങള്‍ കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും, കനത്ത ചൂടും പുകയും വലിയ വെല്ലുവിളിയായി.
തീ അടുത്തുള്ള വാണിജ്യ കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാന്‍ ഫയര്‍ യൂണിറ്റുകള്‍ കോംപ്ലക്‌സിന്റെ ഇരുവശങ്ങളിലും ബസ് സ്റ്റാന്‍ഡിന് സമീപവും തന്ത്രപരമായി നിലയുറപ്പിച്ചു. ജെസിബിയും ക്രെയിനും ഉപയോഗിച്ച് കടകളുടെ ചില്ലുകള്‍ തകര്‍ത്ത് ഉള്ളിലേക്ക് വെള്ളമടിക്കുന്നത് തുടര്‍ന്നു. അഞ്ച് മണിക്കൂറുകളോളം നീണ്ട തീവ്രമായ ശ്രമങ്ങള്‍ക്കൊടുവില്‍ തീ നിയന്ത്രണവിധേയമായെങ്കിലും, കെട്ടിടത്തിനുള്ളിലെ ചില ഭാഗങ്ങളില്‍ തീ പൂര്‍ണമായി അണഞ്ഞിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

13ാം വയസിൽ അടിച്ചെടുത്തത് ട്രിപ്പിൾ സെഞ്ച്വറി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വൈഭവിന്റെ കൂട്ടുകാരൻ
Cricket
• 6 days ago
തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയിൽ വഴി; സുരക്ഷ ശക്തമാക്കി
Kerala
• 6 days ago
ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം; 24 പേരെ രക്ഷപ്പെടുത്തി യുഎഇ
uae
• 6 days ago
യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ വൻ വളർച്ച; രണ്ട് വർഷം കൊണ്ട് 4 ട്രില്യൺ ദിർഹമാകുമെന്ന് ദുബൈ ഭരണാധികാരി
uae
• 6 days ago
നിരോധിത ബെറ്റിങ് ആപ്പുകളുടെ പ്രൊമോഷൻ; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇഡി
National
• 6 days ago
തെഹ്‌റാന്‍ ഒഴിയാന്‍ നിര്‍ദ്ദേശം,ജി-7 ഉച്ചകോടി വെട്ടിച്ചുരുക്കി മടക്കം; യുദ്ധക്കളത്തിലിറങ്ങുമോ ട്രംപ്
International
• 6 days ago
അധ്യാപികയുടെ കാർ സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് വിദ്യാർഥിനിയെ ഇടിച്ചു; പ്രതിഷേധവുമായി വിദ്യാർഥികൾ
Kerala
• 6 days ago
യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി; സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു
uae
• 6 days ago.jpeg?w=200&q=75)
ഇറാനിലും ഇസ്‌റാഈലിലുമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നീക്കം; കരമാർഗം അയൽരാജ്യങ്ങളിലേക്ക് എത്തിക്കും, ആശങ്കയിൽ വിദ്യാർഥികൾ
National
• 6 days ago
ഞാൻ കൊടുത്ത ബാറ്റ് കൊണ്ടാണ് അവൻ മികച്ച പ്രകടനം നടത്തിയത്: സഞ്ജു സാംസൺ
Cricket
• 6 days ago
ജിഫ്രി തങ്ങളെ സന്ദർശിച്ച് പി.വി അൻവർ; നിലമ്പൂരിൽ പ്രചാരണം അവസാനഘട്ടത്തിൽ
Kerala
• 6 days ago
സ്പെയ്നല്ല, 2026 ലോകകപ്പ് നേടുക ആ ടീമായിരിക്കും: പുയോൾ
Football
• 6 days ago
100ശതമാനം ട്യൂഷൻ ഫീസ് ഇളവുകൾ, മികച്ച സ്കോളർ ഷിപ്പുകൾ: യുഎഇ സർവകലാശാലകൾ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നത് എങ്ങനെ
uae
• 6 days ago
അഹമ്മദാബാദ് വിമാന ദുരന്തം: ഇതുവരെ തിരിച്ചറിഞ്ഞത് 131 മൃതദേഹങ്ങൾ, മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല
National
• 6 days ago
'തകര്‍ത്തു തരിപ്പണമാക്കും' ഇസ്റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; തെല്‍ അവീവിലും ഹൈഫയിലും വീണ്ടും മിസൈലുകള്‍, നഗരങ്ങളിലെങ്ങും അപായ സൈറണ്‍
International
• 6 days ago
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുക്കുന്ന കേരള സര്‍വകലാശാല സെനറ്റ് യോഗം ഇന്ന്
Kerala
• 6 days ago
എംജി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥികളുടെ ഫെലോഷിപ് വിതരണം മുടങ്ങിയതില്‍ പ്രതിഷേധം ശക്തമാക്കി
Kerala
• 6 days ago
നിയമങ്ങൾ ഏറെയാണെങ്കിലും, അവർ സുരക്ഷിതരല്ല; സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു
Kerala
• 6 days ago
ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം; വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ യമന്‍ പൗരന്റെ മൃതദേഹമെന്ന് സംശയം
Kerala
• 6 days ago
ആയത്തുല്ലാ ഖാംനഇയെ വധിച്ചാല്‍ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു
International
• 6 days ago
വർഷങ്ങളായി ഭർത്താവിന്റെ പീഡനവും, ആക്രമണവും; യുവതിക്ക് വിവാഹമോചനം അനുവദിച്ച് ബഹ്റൈൻ കോടതി
bahrain
• 6 days ago