HOME
DETAILS

കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; മലബാറിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്താൻ നിർദേശം നൽകി ഫയർ ഫോഴ്സ് ഡിജിപി

  
Web Desk
May 18 2025 | 15:05 PM

Massive Fire Erupts at Kozhikode Shopping Complex All Malabar Fire Units Rushed to Scene

കോഴിക്കോട്:കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഷോപ്പിങ് കോംപ്ലക്സിൽ ഉണ്ടായ വൻതീപിടിത്തം മൂന്ന് മണിക്കൂറിനു ശേഷവും നിയന്ത്രണവിധേയമാക്കാനായില്ല. വൈകിട്ട് 5.30ഓടെ ആരംഭിച്ച തീപിടിത്തതിൽ ഇതിനോടകം വസ്ത്ര ഗോഡൗണുകളും മറ്റ് കടകളും കത്തി നശിച്ചതായി റിപ്പോർട്ടുകളുണ്ട്. തീ ഉയർന്ന നിലകളിലേക്കും പടരുന്നതോടെ ഭീതിയിലാണ് പ്രദേശവാസികൾ.

ഫയർ ഫോഴ്‌സ് ഡിജിപി യോഗേഷ് ഗുപ്തയുടെ നേതൃത്വത്തിൽ മലബാറിലെ മുഴുവൻ അഗ്നിശമന സേനകൾക്കും കോഴിക്കോട് എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കെട്ടിടത്തിൽ തീ വ്യാപകമായി ആളിക്കത്തുന്ന സാഹചര്യത്തിൽ അകത്തേക്ക് കടക്കാൻ സേനയ്ക്ക് ബുദ്ധിമുട്ടുണ്ടായതും തീയണയ്ക്കുന്നതിൽ താമസം വരാൻ കാരണമാവുകയായിരുന്നു. ജനൽ ചില്ലകളും മേൽക്കൂരയും ജെസിബി ഉപയോഗിച്ച് തകർത്ത് അകത്തേക്ക് വെള്ളമൊഴിച്ച് തീ നിയന്ത്രിക്കാനാണ് ശ്രമം.

അധികാരികളുടെയും ആശുപത്രി സംവിധാനങ്ങളുടെയും പ്രതികരണം:

കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആശുപത്രിയിൽ എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി അറിയിച്ചു.

ബസുകൾ സമീപ ബസ് സ്റ്റാൻഡിൽ നിന്നും മാറ്റി.

ആളുകളെ ഉടൻ ഒഴിപ്പിച്ചതുമാണ് വലിയ അപകടം ഒഴിവാക്കിയത്.

ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ആദ്യം തീ പിടിച്ചത് ഒരു മെഡിക്കൽ സ്റ്റോറിലാണെന്ന് ദൃക്സാക്ഷികൾ പറയുന്നു.

പിന്നീട് കടകൾക്കും വസ്ത്ര ഗോഡൗണുകൾക്കും തീ പടർന്നതായി കണ്ടെത്തി.

പൂർണമായി കത്തി നശിച്ച സ്ഥാപനങ്ങൾ:

കാലിക്കറ്റ് ടെക്‌സ്റ്റൈൽസ് ഉൾപ്പെടെ നിരവധി കടകൾ.

മുൻകരുതലുകൾ ശക്തിപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. തീ അണക്കാനുള്ള പ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.

A massive fire broke out at a shopping complex near the Kozhikode new bus stand on Friday evening. The blaze, which began around 5:30 PM, has not been brought under control even after three hours. Kozhikode and surrounding areas are blanketed in thick black smoke. Fire Force DGP Yogesh Gupta has ordered all fire units in the Malabar region to rush to the scene. Firefighters are struggling to douse the flames due to the intensity of the blaze and building structure. Thankfully, no casualties have been reported, and all individuals were safely evacuated.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മക്ക റൂട്ട് പദ്ധതി; ഇതുവരെ പ്രയോജനം ലഭിച്ചത് ഒരു ദശലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്കെന്ന് സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  16 hours ago
No Image

വാറന്റിയുള്ള ഫോൺ നന്നാക്കാൻ കമ്പനി പണം ആവിശ്യപ്പെട്ടെന്ന പരാതി; 98,690 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവ്

Kerala
  •  16 hours ago
No Image

മലപ്പുറത്ത് പുതിയ ആറുവരി ദേശീയപാത തകർന്നു ,കാറുകള്‍ അപകടത്തില്‍പ്പെട്ടു

Kerala
  •  17 hours ago
No Image

വിവിഎസ് ലക്ഷ്മണല്ല; ഇംഗ്ലണ്ടിലേക്ക് പറക്കാൻ ഇന്ത്യക്കൊപ്പം പുതിയ പരിശീലകൻ; പ്രഖ്യാപനവുമായി ബിസിസിഐ

Cricket
  •  17 hours ago
No Image

ബെംഗളൂരു നഗരം വെള്ളത്തിനടിയിൽ, ഒരു മരണം, പലയിടങ്ങളിലും കനത്ത മഴ തുടരുന്നു; സ്തംഭിച്ച് ജനജീവിതം

National
  •  17 hours ago
No Image

വേണ്ടത് വെറും മൂന്ന് ഗോൾ; ഫുട്ബോളിലെ ചരിത്ര റെക്കോർഡിനരികെ റൊണാൾഡോ

Football
  •  18 hours ago
No Image

വ്യാജ മാല മോഷണക്കേസ് ; സ്വർണമാല തൊഴിലുടമയുടെ വീട്ടിൽ; എന്നിട്ടും ദലിത് യുവതിയായ ബിന്ദുവിനെതിരെ എഫ്‌ഐആർ, പേരൂർക്കട എസ്‌ഐയ്ക്ക് സസ്‌പെൻഷൻ

Kerala
  •  18 hours ago
No Image

സംഭല്‍ ഷാഹി മസ്ജിദ് സര്‍വേ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി; വിചാരണ കോടതി ഉത്തരവ് ശരിവച്ചു, മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി

National
  •  18 hours ago
No Image

ലക്ഷ്യം ട്രിപ്പിൾ സെഞ്ച്വറി; പുതിയ നാഴികക്കല്ല് സ്വന്തമാക്കാൻ ഹൈദരാബാദ് താരം 

Cricket
  •  19 hours ago
No Image

'എന്ത് ക്ഷമാപണമാണത്..വെറും മുതലക്കണ്ണീര്‍' സോഫിയ ഖുറൈഷിക്കെതിരായ പരാമര്‍ശത്തിലെ ബി.ജെപി മന്ത്രിയുടെ മാപ്പപേക്ഷ തള്ളി സുപ്രിം കോടതി; പ്രത്യേക അന്വേഷണത്തിന് ഉത്തരവ്

National
  •  19 hours ago