HOME
DETAILS

കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി; മയക്കുവെടി വെക്കാനുള്ള നീക്കത്തിനായി ദൗത്യസംഘം

  
Web Desk
May 21 2025 | 13:05 PM

Man-eating tiger found in Kalikavu Mission team to launch drug operation

കാളികാവ്: മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടിൽ യുവാവിനെ കൊലപ്പെടുത്തിയ കടുവയെ കണ്ടെത്തി. പിന്നാലെ മയക്കുവെടി വെക്കാനായി ധൗത്യ സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു കേരളം എസ്റ്റേറ്റിന് സമീപം മധാരിയിലെ എസ് വളവിലാണ് കടുവയെ കണ്ടത്. നാല് സംഘങ്ങളായി തിരിഞ്ഞുകൊണ്ടാണ് കടുവയെ മയക്കുവെടി വെക്കാനായുള്ള ശ്രമം നടക്കുന്നത്. 

കഴിഞ്ഞ വ്യാഴാച്ചയാണ് കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിയായ കാളികാവ് കല്ലാമൂല പാലത്തിങ്ങലിലെ കളപ്പറമ്പിൽ അബ്ദുൽ ഗഫൂർ (44) കൊല്ലപ്പെട്ടത്. കാളികാവ് അടയ്ക്കാക്കുണ്ട് റാവുത്തൻ കാട്ടിലാണ് സംഭവം നടന്നത്. ഗഫൂറിനെ കടുവ കഴുത്തിൽ കടിച്ച് വലിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്ന സൃഹൃത്ത് അബ്ദുസ്സമദ് പറഞ്ഞത്. രാവിലെ ആറോടെയാണ് ഇരുവരും തോട്ടത്തിലെത്തിയത്. കുറച്ച് മരം ടാപ്പ് ചെയ്ത് കഴിഞ്ഞപ്പോഴാണ് ഗഫൂറിന് നേരെ കടുവയുടെ ആക്രമണം ഉണ്ടായതെന്നുമാണ് സുഹൃത്ത് പറഞ്ഞത്. 

തോട്ടം ഉടമയെ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പിടികൂടിയ സ്ഥലത്ത് നിന്ന് 300 മീറ്ററോളം അകലെയാണ് കുറച്ച് ശരീരഭാഗം ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടയുടെ ഭാഗവും അതിനു മുകളിലുമാണ് കടുവ ഭക്ഷിച്ചത്. 

കാളികാവ്, ചോക്കാട്, കരുവാരകുണ്ട് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ രണ്ട് വർഷത്തിനിടെ 50 ലധികം വളർത്തു മൃഗങ്ങളെയാണ് കടുവ പിടികൂടിയത്. തുടർന്ന് രണ്ട് മാസം മുമ്പ് പ്രദേശവാസികൾ വനം വകുപ്പ് അധികൃതരോട് കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മനുഷ്യരെ അക്രമിക്കാത്തതിനാൽ കൂട് സ്ഥാപിക്കാൻ കഴിയില്ലെന്ന മറുപടിയാണത്രെ ലഭിച്ചത്.

പ്രദേശത്ത് മാസങ്ങളായി സ്ഥിരമായി കടുവയുടെ സാന്നിധ്യമുണ്ട്. തലനാരിഴക്കാണ് പലരും കടുവയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത്. നിരവധി വളർത്തുമൃഗങ്ങളെ കടുവ ഇരയാക്കിയിട്ടുണ്ട്. ഇവിടെ കാമറയും കൂടും സ്ഥാപിക്കണമെന്ന ആവശ്യം വനം വകുപ്പ് അവഗണിക്കുകയാണ് ചെയ്തതെന്നും നാട്ടുകാർ പറയുന്നു. 

Man-eating tiger found in Kalikavu Mission team to launch drug operation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ ബാലന്റെ മരണത്തില്‍ സ്‌കൂള്‍ ജീവനക്കാര്‍ കുറ്റക്കാരെന്ന് ഷാര്‍ജ ഫെഡറല്‍ കോടതി

uae
  •  a day ago
No Image

'ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് നല്‍കുക ശക്തമായ മറുപടി, കീഴടങ്ങലല്ല, ഇനി ദയയില്ലാത്ത തിരിച്ചടി' യു.എസിനും ഇസ്‌റാഈലിനും ഇറാന്റെ താക്കീത്

International
  •  a day ago
No Image

കേരളത്തിൽ അഞ്ച് ദിവസംകൂടി മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറിടത്ത് യെല്ലോ

Weather
  •  a day ago
No Image

ഓൺലൈൻ ബെറ്റിങ് ആപ് കേസ്: ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇ.ഡി

National
  •  a day ago
No Image

കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച് വീണ്ടും തെരുവുനായ; രണ്ട് ദിവസത്തിനിടെ കടിയേറ്റത് 65ലേറെ ആളുകള്‍ക്ക്

Kerala
  •  a day ago
No Image

ഇറാനിലെ മൊസാദിന്റെ ഡ്രോണ്‍ നിര്‍മാണശാല തകര്‍ത്തു; രണ്ടു പേര്‍ അറസ്റ്റില്‍

International
  •  a day ago
No Image

ആണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനേക്കാള്‍ മുന്നില്‍; ചൈന ബഹുദൂരം മുന്നില്‍

International
  •  a day ago
No Image

ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങി; 110 പേരുടെ സംഘം ഇന്ന് ഡല്‍ഹിയിലെത്തും

International
  •  a day ago
No Image

പ്ലസ് വണ്‍ പ്രവേശനം; 3.4 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് സ്‌കൂളിലേക്ക്

Kerala
  •  a day ago
No Image

ജോർദാനിലേക്കുള്ള സർവീസ് നിർത്തിവച്ചു ഒമാൻ എയർ | Oman Air Service

oman
  •  a day ago