HOME
DETAILS

റെസിഡന്‍സി, തൊഴില്‍ നിയമലംഘനങ്ങള്‍; കുവൈത്തില്‍ 301 പേര്‍ അറസ്റ്റില്‍, 249 പേരെ നാടുകടത്തി

  
Web Desk
May 22 2025 | 10:05 AM

Security Crackdown in Kuwait 301 Arrested 249 Deporte

കുവൈത്ത് സിറ്റി: സുരക്ഷ ഉറപ്പാക്കല്‍, നിയമലംഘകരെ പിടികൂടല്‍ എന്നീ നടപടികളുടെ ഭാഗമായുള്ള സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കി കുവൈത്ത്. ഇക്കഴിഞ്ഞ ദിവസം ജലീബ് അല്‍ ശുയൂബ് മേഖലയില്‍ സുരക്ഷാപരിശോധനകള്‍ നടന്നിരുന്നു. 

ആക്ടിംഗ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍സബയുടെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര മന്ത്രാലയമാണ് സുരക്ഷാ പരിശോധനകള്‍ നടത്തുന്നത്. ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റും ഫര്‍വാനിയ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റും സഹകരിച്ചാണ് ജലീബ് അല്‍ഷുയൂഖില്‍ സുരക്ഷാ പരിശോധനകള്‍ നടത്തുന്നത്. സുരക്ഷാപരിശോധനക്കിടെ പൊലിസ് തിരയുന്ന 301 വ്യക്തികളെ അറസ്റ്റ് ചെയ്തു. ഇവരില്‍ 249 പേരെ നാടുകടത്തിയിട്ടുണ്ട്. 

പൊലിസ് തിരയുന്ന വ്യക്തികളെയോ നിയമലംഘനങ്ങള്‍ നടത്തിയ ആരെയെങ്കിലും പിടികൂടുന്നതിനായി നിരവധി ബന്ധപ്പെട്ട സംസ്ഥാന ഏജന്‍സികളുമായി സഹകരിച്ചാണ് സുരക്ഷാപരിശോധനകള്‍ ആരംഭിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. 

പരിശോധനയില്‍ നിയമലംഘനം നടത്തിയ 121 വൈദ്യുതി കണക്ഷനുകള്‍ വിച്‌ഛേദിച്ചു. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം) നടത്തിയ അന്വേഷണത്തില്‍ 152 റെസിഡന്‍സി നിയമലംഘനങ്ങളും കണ്ടെത്തി.

എല്ലാത്തരം നിയമലംഘനങ്ങളെയും ചെറുക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനും പൊതു ക്രമസമാധാനം നിലനിര്‍ത്തുന്നതിനുമായി ഇത്തരം പരിശോധനകള്‍ ദിവസവും നടത്തുന്നുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. റെസിഡന്‍സി നിയമം ലംഘിച്ചവര്‍, നിയമവിരുദ്ധ ജോലിയില്‍ ഏര്‍പ്പെട്ടവര്‍, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് (അവരുടെ സ്‌പോണ്‍സര്‍മാര്‍ക്കല്ലാതെ) വേണ്ടി ജോലി ചെയ്യുന്നവര്‍ എന്നിവരെ ഈ പരിശോധനകളില്‍ അറസ്റ്റ് ചെയ്തവരെ ഉടനടി നാടുകടത്തുകയും അവരുടെ സ്‌പോണ്‍സര്‍മാര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

Kuwait intensifies security checks, resulting in the arrest of 301 individuals and the deportation of 249. Authorities emphasize ongoing efforts to uphold national safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-പാക് വെടിനിർത്തൽ നേരിട്ടുള്ള ചർച്ചകളുടെ മാത്രം വിജയം; ട്രംപിന്റെ മധ്യസ്ഥത വാദത്തെ തള്ളി എസ്. ജയശങ്കർ

National
  •  11 hours ago
No Image

യുഎഇ സര്‍ക്കാരിന് ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ചു നല്‍കി ഇന്ത്യന്‍ പ്രതിനിധി സംഘം

uae
  •  12 hours ago
No Image

ഹയര്‍സെക്കന്‍ഡറിയില്‍ 77.81 വിജയശതമാനം; മുഴുവന്‍ എ പ്ലസ് നേടിയവര്‍ 30,145 , ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറത്ത് 

Kerala
  •  12 hours ago
No Image

1000 കോടിയുടെ മദ്യ അഴിമതി; 'ടാസ്മാക് ഗേറ്റ്' ഡിഎംകെയ്ക്ക് തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചടിയാകുമോ ?

National
  •  12 hours ago
No Image

അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത; ശനിയാഴ്ച മുതൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  12 hours ago
No Image

ഷാര്‍ജയില്‍ ചരിത്രം പിറന്നു; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കി യുഎഇ, ഇത് ചോദിച്ചു വാങ്ങിയ റെക്കോര്‍ഡ് തോല്‍വി

uae
  •  12 hours ago
No Image

ദേശീയപാത തകര്‍ച്ച; കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം, കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിങ്ങിനും വിലക്ക് 

National
  •  12 hours ago
No Image

യുഎഇയിലെ പകുതിയോളം ഉപഭോക്താക്കാളും ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളെ, പിന്നിലെ കാരണമിത്

uae
  •  13 hours ago
No Image

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ഏറ്റുമുട്ടലിന് പിന്നാലെ ഐഇഡി സ്ഫോടനം: ഡിആർജി ജവാന് വീരമൃത്യു

National
  •  13 hours ago
No Image

'ഷെയ്ഖ് ഹംദാന് നന്ദി'; ദുബൈയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ച നഴ്‌സുമാര്‍, പലരും പതിറ്റാണ്ടുകളോളം ദുബൈയെ സേവിച്ചവര്‍

uae
  •  13 hours ago