
തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ മാറ്റം വരുത്തി സഊദി മാനവ വിഭവശേഷി മന്ത്രാലയം, മാറ്റങ്ങള്‍ ഇവ

റിയാദ്: തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പരിഷ്‌കരിച്ച് സഊദി അറേബ്യ. സഊദി മാനവ വിഭവശേഷി, സാമൂഹിക വിസന മന്ത്രാലയമാണ് നിയമലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ മാറ്റം വരുത്തിയത്.
തൊഴില്‍ നിയമത്തിലെ പുതിയ ഭേദഗതികളെയും അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളെയും അടിസ്ഥാനമാക്കി, ലംഘനങ്ങളുടെയും പിഴകളുടെയും പട്ടിക പുതുക്കാന്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍രാജ്ഹി തീരുമാനിച്ചു. പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് മുമ്പ് മന്ത്രാലയം പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ഇസ്തിത്‌ല പബ്ലിക് സര്‍വേ പ്ലാറ്റ്‌ഫോമില്‍ മന്ത്രാലയം ലംഘനങ്ങളുടെയും പിഴകളുടെയും പട്ടിക പ്രസിദ്ധീകരിച്ചു.
വിവിധ വിഭാഗത്തിലുള്ള കമ്പനികളിലും സ്ഥാപനങ്ങളിലും നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതില്‍ വിവേചനാധികാരത്തിന്റെയും വ്യക്തിപരമായ വിധിന്യായത്തിന്റെയും ആവശ്യകത കുറയ്ക്കുന്നതിലൂടെ, സ്ഥാപനങ്ങള്‍ക്കും ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ലംഘനങ്ങള്‍ വ്യക്തമായും കൃത്യമായും നിര്‍വചിക്കുക എന്നതാണ് പരിഷ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഫ്‌ലെക്‌സിബിള്‍ ജോലി, റിമോട്ട് വര്‍ക്ക് തുടങ്ങിയ തൊഴില്‍ അന്തരീക്ഷത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ അഭിസംബോധന ചെയ്യാന്‍ പരിഷ്‌കാരം സഹായിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ ഉറപ്പാക്കികൊണ്ടാണ് പിഴകളുടെ പട്ടിക പുതുക്കിയിരിക്കുന്നത്.
ഗുരുതരമായ വിവിധ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍:
- ലൈസന്‍സില്ലാതെ റിക്രൂട്ട്‌മെന്റ് നടത്തിയാലോ പുറത്തുനിന്നും ആളുകളെ ജോലിക്കെടുക്കുകയോ ചെയ്യുന്നതിന് 2 ലക്ഷം മുതല്‍ രണ്ടര ലക്ഷം സഊദി റിയാല്‍ വരെ പിഴ.
- ലൈസന്‍സില്ലാതെ സഊദികളെ നിയമിച്ചാല്‍ 2 ലക്ഷം സഊദി റിയാല്‍.
- വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതത്ത സഊദി അല്ലാത്ത ഒരാളെ നിയമിച്ചാല്‍ തൊഴിലുടമയ്ക്ക് 10,000 സഊദി റിയാല്‍. തൊഴിലാളികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിഴത്തുകയും കൂടും.
- സഊദി സ്വദേശി അല്ലാത്ത തൊഴിലാളികളെ സഊദികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന തൊഴിലുകളിലോ പ്രവര്‍ത്തനങ്ങളിലോ നിയമിച്ചതിനോ സാധുവായ തൊഴില്‍ ബന്ധമില്ലാതെ സഊദി തൊഴിലാളിയെ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്താല്‍ തൊഴിലുടമയ്ക്ക് 8,000 സഊദി റിയാല്‍.
- ഒരു തൊഴിലുടമ തന്റെ ജീവനക്കാരനെ മൂന്നാം കക്ഷിക്ക് വേണ്ടി ജോലി ചെയ്യാന്‍ അനുവദിച്ചാല്‍ 10,000-20,000 സഊദി റിയാല്‍.
- തൊഴില്‍ സുരക്ഷ, ആരോഗ്യ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്ന തൊഴിലുടമക്ക് 5,000 സഊദി റിയാല്‍.
- യാതൊരുതരത്തിലുള്ള മുന്‍കരുതലുകളും എടുക്കാതെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന സ്ഥലത്തോ പ്രതികൂല കാലാവസ്ഥയിലോ ജോലിയെടുപ്പിച്ചാല്‍ 1,000 റിയാല്‍ പിഴ.
- തൊഴിലാളികളുടെ ഫീസും മറ്റു ചെലവുകളും വഹിക്കാതിരുന്നാല്‍ ആളൊന്നിന് 1,000 മുതല്‍ 3,000 റിയാല്‍ വരെ പിഴ.
- തൊഴിലാളികളുടെ വേതനവും അവകാശങ്ങളും കൃത്യസമയത്ത് നല്‍കാതിരിക്കുകയോ വേതനം തടഞ്ഞുവയ്ക്കുകയോ ചെയ്താല്‍ 10 റിയാല്‍ 300 റിയാല്‍.
- തൊഴിലുടമ വിവേചനപരമായി ഇടപെട്ടാല്‍ 1000-3000 റിയാല്‍.
- തൊഴിലാളികളുടെ പെരുമാറ്റ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ കമ്മിറ്റി രൂപീകരിച്ചില്ലെങ്കില്‍ 3000 റിയാല്‍.
- 15 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലിക്കെടുത്താല്‍ 1,000 മുതല്‍ 2,000 റിയാല്‍ വരെ
- മേല്‍നോട്ടത്തിനായി നിയോഗിച്ചിട്ടുള്ള സൂപ്പര്‍വൈസര്‍മാരുടെയും ജീവനക്കാരുടെയും ചുമതലകള്‍ സുഗമമാക്കുന്നതില്‍ പരാജയപ്പെടുന്നവര്‍ക്ക് 3000-5000 റിയാല്‍ വരെ.
- ജോലി ഒഴിവുകള്‍ പരസ്യപ്പെടുത്തുന്നതിനും അഭിമുഖങ്ങള്‍ നടത്തുന്നതിനുമുള്ള ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ 1000-3000 റിയാല്‍ വരെ.
- ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രസവാവധി നല്‍കിയില്ലെങ്കില്‍ 1000-3000 റിയാല്‍ വരെ.
- സേവനങ്ങള്‍ നല്‍കുന്നതിലും വികലാംഗര്‍ക്ക് അവരുടെ ജോലി നിര്‍വഹിക്കാന്‍ പ്രാപ്തമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സുഗമമാക്കുന്നതിലും പരാജയപ്പെട്ടാല്‍ 500 റിയാല്‍.
The Saudi Ministry of Human Resources has updated penalties for labor law violations. Learn what’s changed and how it affects employers and workers across the Kingdom.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്-22-05-2025
PSC/UPSC
• 4 hours ago
സെഞ്ച്വറി! തകർത്തടിച്ച് കരീബിയൻ കൊടുങ്കാറ്റ് കയറിയത് ലഖ്‌നൗവിന്റെ ചരിത്രത്തിലേക്ക്
Cricket
• 5 hours ago
മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ടെന്ന് പറഞ്ഞ ട്രാഫിക് എസ്‌ഐക്ക് സ്ഥലംമാറ്റം
Kerala
• 5 hours ago
മൂന്ന് കോടി തട്ടിയെടുത്തു; പാലക്കാട് മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽ സ്വാമി അറസ്റ്റിൽ
Kerala
• 5 hours ago
വനിതാ പ്രവർത്തകയുടെ പരാതിയിൽ ബിജെപി എംഎല്‍എക്കെതിരെ ഗാങ്ങ്‌റേപ്പ് കേസ്; ഗുരുതര ആരോപണങ്ങളൾ
National
• 6 hours ago
ആദ്യം ഏട്ടൻ, ഇപ്പോൾ അനിയൻ; ഐപിഎല്ലിൽ പുതിയ ചരിത്രം സൃഷ്ടിച്ച് മാർഷ് ബ്രദേഴ്‌സ്
Cricket
• 6 hours ago
വിരമിക്കൽ ചടങ്ങിനിടെ കയ്യാങ്കളി; തിരുവനന്തപുരം മൃഗസംരക്ഷണ ഓഫീസിൽ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ച് ഒരാൾക്ക് പരിക്ക്
Kerala
• 6 hours ago
തെരഞ്ഞെടുപ്പ് സമഗ്രവും സുഗമവുമായിരിക്കാനായി 18 പുതിയ പരിഷ്‌ക്കാരങ്ങൾ; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നീക്കം
National
• 6 hours ago
റയലിന്റെ രാജാവ് കളമൊഴിയുന്നു; ഇതിഹാസത്തിന്റെ പടിയിറക്കത്തിൽ ഞെട്ടി ഫുട്ബോൾ ലോകം
Football
• 7 hours ago
പരപ്പനങ്ങാടി കടലിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; ആനങ്ങാടി സ്വദേശിയായ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം
Kerala
• 8 hours ago
ഇംഗ്ലണ്ടിനെ തകർക്കാൻ ഇന്ത്യൻ ടി-20 ലോകകപ്പ് ജേതാവിനെ കളത്തിലിറക്കാൻ ഇന്ത്യ; റിപ്പോർട്ട്
Cricket
• 8 hours ago
ദേശീയപാത നിർമ്മാണത്തിൽ അട്ടിമറി,അന്വേഷണം വേണം; സുരേഷ് ഗോപി
Kerala
• 8 hours ago
ജെയ്സ്വാളും വൈഭവുമല്ല! സഞ്ജുവിന്റെ അഭാവത്തിൽ രാജസ്ഥാനായി മികച്ച പ്രകടനം നടത്തിയത് അവൻ: ദ്രാവിഡ്
Cricket
• 8 hours ago
വെസ്റ്റ് ബാങ്കിലെ ജെനിന് സന്ദര്‍ശിച്ച നയതന്ത്ര പ്രതിനിധി സംഘത്തിന് നേരെയുണ്ടായ ഇസ്റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് സഊദി അറേബ്യ
Saudi-arabia
• 9 hours ago
കാസർഗോഡിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
Kerala
• 9 hours ago
സൂര്യവംശി ഇന്ത്യൻ ടീമിൽ, ക്യാപ്റ്റനായി ചെന്നൈ താരം; ഇതാ ഇംഗ്ലണ്ടിനെ തീർക്കാനുള്ള യുവനിര
Cricket
• 10 hours ago
വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ വിധി പറയാന്‍ മാറ്റി
National
• 10 hours ago
'സ്റ്റോപ്പ് ഇസ്റാഈല്‍' ഗസ്സയില്‍ ഇസ്റാഈല്‍ കൊന്നൊടുക്കിയ 4986 കുഞ്ഞുമക്കളുടെ പേരെഴുതിയ ടീഷര്‍ട്ട് ധരിച്ച് ജൂലിയന്‍ അസാന്‍ജ് കാന്‍ വേദിയില്‍
International
• 11 hours ago
കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച എസ്ബിഐ മാനേജർ കന്നഡയിൽ മാപ്പ് പറഞ്ഞു; വീണ്ടും പുതിയ വീഡിയോ വൈറൽ
National
• 9 hours ago
ഇവൻ ടീമിലുണ്ടെങ്കിൽ കിരീടമുറപ്പ്; കളിച്ച അഞ്ച് ഫൈനലിലും വീഴാതെ ടോട്ടൻഹാം താരം
Football
• 9 hours ago
അന്ന് 500ലധികം മിസ്ഡ് കോളുകളാണ് എനിക്ക് വന്നത്: വൈഭവ് സൂര്യവംശി
Cricket
• 9 hours ago