HOME
DETAILS

വനിതാ പ്രവർത്തകയുടെ പരാതിയിൽ ബിജെപി എംഎല്‍എക്കെതിരെ ഗാങ്ങ്‌റേപ്പ് കേസ്; ഗുരുതര ആരോപണങ്ങളൾ

  
May 22 2025 | 16:05 PM

Gangrape Case Against BJP MLA Munirathna Shocking Allegations by Woman Activist

ബെംഗളൂരു: 40കാരിയായ ബിജെപി വനിതാ പ്രവർത്തകയുടെ പരാതിയിൽ ബിജെപി എംഎൽഎ മുനിരത്നയ്‌ക്കെതിരെയും സഹായികളായ വസന്ത്, ചന്നകേശവ, കമൽ എന്നിവർക്കെതിരെയും ഗാങ്ങ്‌റേപ്പ് കേസിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സംഭവം 2023 ജൂൺ 11നാണ് ഉണ്ടായത്.

ആരോപണങ്ങൾ

പരാതിക്കാരിയായ യുവതി പറയുന്നത്, നേരത്തെ തന്നെ കള്ളക്കേസിൽ കുടുക്കി  സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഓഫീസിലേക്ക് വിളിപ്പിക്കുകയും തുടർന്ന് തന്നെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ്. മുൻകൂട്ടി ഒരുക്കിയതുപോലെയാണ് സംഭവം നടന്നതെന്നും മൂന്ന് പേർ ചേർന്നാണ് ഗാങ്ങ്‌റേപ്പ് നടതിയതെന്നും യുവതി ആരോപിക്കുന്നു.

പീഡനത്തിന് ശേഷം എംഎൽഎ തന്റെ മുഖത്ത് മൂത്രമൊഴിച്ചെന്നും, പിന്നീട് മറ്റൊരാള്‍ മുറിയില്‍ കടന്ന് വന്ന് അറിയാത്ത വൈറസ് ശരീരത്തില്‍ കുത്തിവച്ചെന്നും യുവതി പറയുന്നു. ഈ കുത്തിവയ്പിന്റെ ഫലമായി തനിക്കു ഗുരുതര രോഗം ബാധിച്ചതായും ആരോഗ്യപ്രശ്നങ്ങളോടെ ആശുപത്രിയിൽ എത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത് എന്നും പരാതിയില്‍ പറയുന്നു.

ഭീഷണികളും പഴയ കേസുകളും

പീഡന വിവരങ്ങള്‍ പുറത്ത് പറഞ്ഞാല്‍ മകനെ കൊല്ലുമെന്ന് മുനിരത്ന ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു, മുന്‍പും ലൈംഗിക പീഡനവും,ജാതി അധിക്ഷേപവും ഉള്‍പ്പെടെ നിരവധി കേസുകള്‍ അദ്ദേഹത്തിന് നേരെ നിലനില്‍ക്കുന്നതായും യുവതി പറഞ്ഞു. കള്ളക്കേസുകളില്‍ കുടുക്കിയ ശേഷം സഹായം വാ​ഗ്ദാനം നൽകി എംഎൽഎ ഓഫീസില്‍ എത്തിച്ച്  പീഡിപ്പിക്കുകയായിരുന്നു.

കേസ് വിശദാംശങ്ങൾ

പൊലീസ് ഐപിസി 376(ഡി) (കൂട്ടബലാത്സംഗം), 270 (മാരക അണുബാധ പടര്‍ത്തുന്ന പ്രവൃത്തി), 323, 354, 504, 506, 509, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്നുപേര്‍ പ്രതികളായി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും നാലാമത്തെ പ്രതിയെ കണ്ടെത്താനായിട്ടില്ല.

മുൻ കേസുകളും ജാമ്യവും

2024 സെപ്റ്റംബറില്‍ മറ്റൊരു വനിതാ സാമൂഹ്യപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്തിരുന്ന മുനിരത്നയ്ക്ക് 2024 ഒക്‌ടോബര്‍ 15ന് ജാമ്യം ലഭിച്ചിരുന്നു. പുതിയ കേസില്‍ അന്വേഷണം ശക്തമാക്കാനാണ് പൊലീസ് നീക്കം.

A female BJP activist in Bengaluru has filed a police complaint accusing BJP MLA Munirathna and his aides of gangrape and abuse. The alleged incident occurred on June 11, 2023. The survivor claims she was lured to the MLA’s office under false pretenses, sexually assaulted by four men, and injected with an unknown virus. She also alleges threats to her son's life if she revealed the assault. An FIR has been registered under IPC sections related to rape, assault, and criminal intimidation.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പണം കൊടുത്ത് പണം വാങ്ങുന്ന ഒരു മാർക്കറ്റ്; സൊമാലിലാൻഡിലെ പണ മാർക്കറ്റ്

International
  •  7 hours ago
No Image

കറന്റ് അഫയേഴ്സ്-22-05-2025

PSC/UPSC
  •  8 hours ago
No Image

സെഞ്ച്വറി! തകർത്തടിച്ച് കരീബിയൻ കൊടുങ്കാറ്റ് കയറിയത് ലഖ്‌നൗവിന്റെ ചരിത്രത്തിലേക്ക്

Cricket
  •  8 hours ago
No Image

മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ടെന്ന് പറഞ്ഞ ട്രാഫിക് എസ്‌ഐക്ക് സ്ഥലംമാറ്റം

Kerala
  •  9 hours ago
No Image

മൂന്ന് കോടി തട്ടിയെടുത്തു; പാലക്കാട് മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽ സ്വാമി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

ആദ്യം ഏട്ടൻ, ഇപ്പോൾ അനിയൻ; ഐപിഎല്ലിൽ പുതിയ ചരിത്രം സൃഷ്ടിച്ച് മാർഷ് ബ്രദേഴ്‌സ്

Cricket
  •  9 hours ago
No Image

വിരമിക്കൽ ചടങ്ങിനിടെ കയ്യാങ്കളി; തിരുവനന്തപുരം മൃഗസംരക്ഷണ ഓഫീസിൽ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ച് ഒരാൾക്ക് പരിക്ക്

Kerala
  •  10 hours ago
No Image

തെരഞ്ഞെടുപ്പ് സമഗ്രവും സുഗമവുമായിരിക്കാനായി 18 പുതിയ പരിഷ്‌ക്കാരങ്ങൾ; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നീക്കം

National
  •  10 hours ago
No Image

റയലിന്റെ രാജാവ് കളമൊഴിയുന്നു; ഇതിഹാസത്തിന്റെ പടിയിറക്കത്തിൽ ഞെട്ടി ഫുട്ബോൾ ലോകം

Football
  •  11 hours ago
No Image

പരപ്പനങ്ങാടി കടലിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; ആനങ്ങാടി സ്വദേശിയായ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago