HOME
DETAILS

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ വിധി പറയാന്‍ മാറ്റി

  
Web Desk
May 22 2025 | 11:05 AM

Supreme Court Reserves Verdict on Petitions Against Waqf Amendment Act

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ വിധി പറയാന്‍ മാറ്റി. വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് വിധി പറയാന്‍ മാറ്റിയത്. 

വഖ്ഫ് ഇസ്‌ലാമിലെ അനിവാര്യമായ ആചാരമല്ലെന്നും വഖ്ഫ് നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നതില്‍ തെറ്റില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചത്. സുപിംകോടതിയില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് എ.ജി മസീഹ് എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഈ വാദമുന്നയിച്ചത്. വഖ്ഫ് ഇസ്‌ലാമിക ആശയമാണ്. പക്ഷേ അത് ഇസ്‌ലാമിന്റെ അനിവാര്യമായ ഭാഗമല്ല, ദാനധര്‍മം മാത്രമാണ്. എല്ലാ മതങ്ങളിലും ദാനധര്‍മം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അത് ഒരു മതത്തിന്റെയും അനിവാര്യമായ തത്വമായി കണക്കാക്കാനാവില്ലെന്നും മേത്ത വാദിച്ചു. വാദത്തിന്റെ രണ്ടാംദിനമായ ഇന്നലെ കേന്ദ്രസര്‍ക്കാറാണ് മൂന്ന് മണിക്കൂറിലധികം വാദിച്ചത്. വാദം ഇന്നും തുടരും.

വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയല്ല നിയമം കൊണ്ടുവന്നതെന്ന് മേത്ത വാദിച്ചു. ഉപയോഗത്തിലൂടെയുള്ള വഖ്ഫ് നിര്‍ത്തലാക്കുന്നത് ഭാവിയില്‍ സംഭവിക്കുന്നതാണ്. നിലവിലുള്ള വഖ്ഫുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ അത് ബാധിക്കില്ല. ഉപയോഗത്തിലൂടെയുള്ള വഖ്ഫ് മൗലികാവകാശമല്ലെന്നും അത് നിയമപരമായ അംഗീകാരം മാത്രമാണെന്നും അത് എടുത്തുകളയാന്‍ കഴിയുമെന്നും മേത്ത വാദിച്ചു. പല രാജ്യങ്ങളിലും വഖ്ഫ് സംവിധാനം ഇല്ല. വഖ്ഫ് ബോര്‍ഡുകള്‍ മതേതര പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനാല്‍ അമുസ്‌ലിംകളെ അതില്‍ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ല. ബോര്‍ഡില്‍ രണ്ട് അമുസ്‌ലിം അംഗങ്ങള്‍ ഉണ്ടായിരിക്കുന്നത് മതപരമായ ആചാരത്തെയും ബാധിക്കില്ലെന്നും കേന്ദ്രം വാദിച്ചു.
ഹിന്ദുമത എന്‍ഡോവ്മെന്റുകള്‍ പൂര്‍ണമായും മതപരമാണ്. വഖ്ഫുകള്‍ അങ്ങനെയല്ല. അമുസ്‌ലിംകള്‍ക്ക് വഖ്ഫുകളുടെ ഗുണഭോക്താക്കളാകുകയും ചെയ്യാം. അതുകൊണ്ടാണ് അമുസ്‌ലിംകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വഖ്ഫ് ബോര്‍ഡുകളെ ഹിന്ദു എന്‍ഡോവ്മെന്റുകള്‍ കൈകാര്യം ചെയ്യുന്ന ബോര്‍ഡുകളുമായി താരതമ്യം ചെയ്യുന്നത് അനുചിതമാണെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

നിലവിലുള്ള വഖഫ് സ്വത്തുക്കള്‍ക്ക് ഒരു മാറ്റവും വരുത്തരുതെന്ന് വഖഫ് ഭേദഗതി നിയമത്തെ ചോദ്യംചെയ്തുള്ള ഹരജികളില്‍ ഏപ്രില്‍ 17ലെ ഇടക്കാല വിധിയില്‍ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. വഖഫ് ഭേദഗതി നിയമം നിയമം സ്റ്റേ ചെയ്തില്ലെങ്കിലും നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ-ഇസ്റാഈൽ-അമേരിക്ക സംഘർഷം: പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് യുഎഇ; ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണം

International
  •  3 days ago
No Image

യുഎസ് ആക്രമണം അന്താരാഷ്ട്ര നിയമലംഘനം: ഇറാനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ചൈന 

International
  •  3 days ago
No Image

ബുംറയല്ല! ഏതൊരു ക്യാപ്റ്റനും ടീമിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ബൗളർ അവനാണ്: സുനിൽ ഗവാസ്‌കർ

Cricket
  •  3 days ago
No Image

കടലുണ്ടി ട്രെയിൻ ദുരന്തത്തിന് 24 വയസ്സ്: പാലത്തിന് മുകളിലൂടെ ഓരോ ട്രെയിനുകളും കുതിച്ചു പായുമ്പോഴും വർഷത്തിനിപ്പുറവും വേട്ടയാടപ്പെടുന്ന വേദനകൾ 

Kerala
  •  3 days ago
No Image

കുളത്തുപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി തൂങ്ങിമരിച്ച നിലയിൽ

Kerala
  •  3 days ago
No Image

കീപ്പിങ്ങിൽ മിന്നലായി പന്ത്; ചോരാത്ത കൈകളുമായി അടിച്ചുകയറിയത് ഇതിഹാസം വാഴുന്ന ലിസ്റ്റിലേക്ക്

Cricket
  •  3 days ago
No Image

ഇസ്റാഈലിന്റെ മൊസാദിന് വേണ്ടി ചാരവൃത്തി; ഇറാൻ മറ്റൊരു ചാരനെ തൂക്കിലേറ്റി

International
  •  3 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: സമാധാനം പുനഃസ്ഥാപിക്കണമെന്ന് മോദി, ഇറാൻ പ്രസിഡന്റുമായി ചർച്ച

International
  •  3 days ago
No Image

റൊണാൾഡോയെ വീഴ്ത്താൻ വേണ്ടത് വെറും രണ്ട് ഗോൾ; ചരിത്ര റെക്കോർഡിനരികെ മെസി

Football
  •  3 days ago
No Image

ഭിന്നശേഷിക്കാരനായ ഭർത്താവിനെ ഓഫീസിൽ അതിക്രമിച്ചു കയറി തല്ലി ഭാര്യ; സിസിടിവി ദൃശ്യങ്ങൾ വൈറൽ, കോടതിയിൽ പരാതി

National
  •  3 days ago