HOME
DETAILS

വടക്കന്‍ ഗസ്സയിലെ അവസാന ആശുപത്രിയും അടച്ചു പൂട്ടി ഇസ്‌റാഈല്‍; കുടിയൊഴിപ്പിക്കലുകള്‍ തുടരുന്നു, ആക്രമണവും ശക്തം

  
Web Desk
May 30 2025 | 09:05 AM

Despite Ceasefire Claims Israeli Strikes Continue in Gaza Forced Evacuations and Hospital Closures Reported

ഗസ്സ സിറ്റി: ഗസ്സയില്‍ സമാധാനപ്പുലരിയെന്നും വെടിനിര്‍ത്തലിന് ഇസ്‌റാഈല്‍ സമ്മതിച്ചെന്നുമൊക്കെയുള്ള യു.എസ് അവകാശവാദത്തിനിടെ ഗസ്സയില്‍ കൂട്ടക്കുരുതി തുടരുകയാണ് ഇസ്‌റാഈല്‍. ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് പറയുന്നതിനിടേയും നിരവധി ആക്രമണങ്ങളാണ് പ്രദേശത്ത് സയണിസ്റ്റ് സേന നടത്തിയത്. 

ഗസ്സന്‍ ജനതയെ ഗസ്സ മുനമ്പിന്റെ ചെറിയ ഒരു പ്രദേശത്ത് ഒതുക്കാനാണ് ഇസ്‌റാഈല്‍ പദ്ധതി. വടക്കന്‍ ഗസ്സയിലെ അഞ്ചിടത്ത് നിന്നു കൂടി നിര്‍ബന്ധിത കുടിയിറക്കലിന് ഉത്തരവിട്ടിരിക്കുകയാണ് ഇസ്‌റാഈല്‍. മരണം പെയ്യുന്ന തെരുവീഥികളിലൂടെ പട്ടിണിയാല്‍ തളര്‍ന്ന ഒരു ജനത എവിടേക്കെന്നില്ലാതെ ഇറങ്ങി അലയുന്നതാണ് ഇവിടങ്ങളിലെ കാഴ്ച.  

അതിനിടെ, വടക്കന്‍ ഗസ്സയിലെ താല്‍ അല്‍ സാതറിലെ അല്‍ ഔദ ആശുപത്രി അടച്ച് പൂട്ടാനും ഇസ്‌റാഈല്‍ ഉത്തരവിട്ടു. പ്രദേശത്ത് നിലനില്‍ക്കുന്ന അവസാനത്തെ ആശുപത്രിയാണിത്. ചികിത്സയിലുള്ള രോഗികളേയും ജീവനക്കാരെയും അടിയന്തരമായി സ്ഥലം മാറ്റാന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് ഇസ്‌റാഈല്‍ നിര്‍ദേശം നല്‍കി.

ഇസ്‌റാഈലിന്റെ മനുഷ്യത്വ രഹിതമായ ഈ നടപടി നിരവധി ഗസ്സക്കാരെയാണ് പ്രതിസന്ധിയിലാക്കുന്നത്. നിരന്തരമായ ബോംബാക്രമണവും, കടുത്ത പട്ടിണിയും നേരിടുന്നതോടൊപ്പം പരിമിതമെങ്കിലും പ്രാഥമികമായ ചികിത്സപോലും തേടാന്‍ പോലും കഴിയാത്ത സാഹചര്യത്തിലേക്കാണ് ഗസ്സ നീങ്ങുന്നത്. 97 ആളുകളാണ് ആശുപത്രിയിലുളളതെന്നാണ് കണക്ക്. ഇതില്‍ 13 പേര്‍ രോഗികളോ പരിക്കേറ്റവരോ ആണ്. ബാക്കി 84 പേര്‍ മെഡിക്കല്‍ സ്റ്റാഫ് അംഗങ്ങളുമാണ്.

ആശുപത്രിയെ പ്രവര്‍ത്തന രഹിതമാക്കിയ ഇസ്‌റാഈലിന്റെ നടപടിയെ ഗസ്സ ആരോഗ്യ മന്ത്രാലയം അപലപിച്ചു. ഈ നടപടി പ്രദേശത്തെ ആരോഗ്യ മേഖലക്കെതിരായ ലംഘനങ്ങളുടേയും കുറ്റകൃത്യങ്ങളുടേയും തുടര്‍ച്ചയാണെന്ന്  അവര്‍ കുറ്റപ്പെടുത്തി.
'അന്താരാഷ്ട്ര, മാനുഷിക നിയമങ്ങള്‍ ഉറപ്പുനല്‍കുന്നതുപോലെ, ഗാസ മുനമ്പിലെ ആരോഗ്യ സംവിധാനത്തിന് സംരക്ഷണം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നു'  മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു

ലോകാരോഗ്യ സംഘടന പ്രവര്‍ത്തകര്‍ അല്‍-ഔദ ആശുപത്രിയിലെത്തി ഗുരുതരാവസ്ഥയിലുള്ള രോഗികളെ അല്‍-ഷിഫയിലേക്ക് മാറ്റിയിട്ടുണ്ട്.  സമീപകാല ആക്രമണങ്ങളുടെ പരിണിതഫലമായുണ്ടായ സ്ഥിതിഗതികള്‍ സംഘം വിലയിരുത്തി. ഒമ്പത് രോഗികള്‍ ഉള്‍പ്പടെ 57 പേരെയാണ് അല്‍ ഔദ ആശുപത്രിയില്‍ നിന്നും ഒഴിപ്പിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.  ബാക്കിയുള്ളവര്‍ ആശുപത്രില്‍ തന്നെ തുടരുകയാണ്. ഗതാഗതയോഗ്യമല്ലാത്ത റോഡുകള്‍ കാരണം ആശുപത്രിയിലെ മെഡിക്കല്‍ ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയില്ലെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. 

യുദ്ധത്തിന്റെ തുടക്കം മുതല്‍ തന്നെ ഇസ്‌റാഈല്‍ ഗസ്സയിലുടനീളമുള്ള ആശുപത്രികള്‍ ഉപരോധിക്കുകയും ബോംബാക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്. 1,400-ലധികം മെഡിക്കല്‍ ജീവനക്കാര്‍,  രോഗികള്‍ അഭയം തേടിയെത്തിയവരര്‍ തുടങ്ങി നിരവധി പേര്‍ കൊല്ലപ്പെട്ടതായും സംഘം ചൂണ്ടിക്കാട്ടി. ആശുപത്രികള്‍ ഒരിക്കലും തകര്‍ക്കപ്പെടരുത്. അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യരുത്- പേരതിനിധി കൂട്ടിച്ചേര്‍ത്തു. 

ഇതോടൊപ്പം ആക്രമണവും ശക്തമായി തുടരുകയാണ് ഇസ്‌റാഈല്‍. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍നടത്തിയ ബോംബാക്രമണത്തില്‍ 70 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

600 ദിവസത്തിലേറെയായി തുടരുന്ന ഗസ്സ വംശഹത്യക്ക് അറുതിവരുത്തുന്ന വെടിനിര്‍ത്തല്‍ കരാറിന് സാധ്യത തെളിഞ്ഞെന്നാണ് യു.എസ് പറയുന്നത്. അമേരിക്കയുടെ പശ്ചിമേഷ്യന്‍ സ്ഥാനപതി സ്റ്റീവ് വിറ്റ്കോഫ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അംഗീകരിച്ചെന്നാണ് യു.എസ് അവകാശപ്പെടുന്നു. വിറ്റ്കോഫ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിര്‍ദേശമടങ്ങിയ പുതിയ രൂപരേഖ ഇസ്റാഈല്‍ അംഗീകരിക്കുകയാണെന്ന് ഹമാസ് ബന്ദികളാക്കിയവരുടെ കുടുംബങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നെതന്യാഹു പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയും ഇക്കാര്യം ശരിവച്ചിട്ടുണ്ട്.

എന്നാല്‍ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം പ്രകടിപ്പിക്കുകയാണ് ഹമാസ്. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തെ സംബന്ധിച്ച് തങ്ങള്‍ ചര്‍ച്ചയിലാണെന്നാണ് ഹമാസ് പ്രതികരിച്ചത്. നിലവിലെ കരാറിന്റെ രൂപമനുസരിച്ച് ഇത് കൂട്ടക്കുരുതിയുടെ തുടര്‍ച്ചയാകാനേ സാധ്യതയുള്ളൂ എന്നും ഹമാസ് പ്രതിനിധി ചൂണ്ടിക്കാട്ടുന്നു. പ്രദേശത്തെ കൂട്ടക്കുരുതികളും ഉപരോധങ്ങളും കൂടുതല്‍ ശക്തമായി തുടരുക എന്നതിനപ്പുറം മറിച്ചൊന്ന് സംഭവിക്കാനുള്ള സാധ്യത അതിവിദൂരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.വെടിനിര്‍ത്തല്‍ നിര്‍ദേശം പഠിച്ചുവരുകയാണ്. തങ്ങളുടെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് ഇത് ഉതകുമെങ്കില്‍ അംഗീകരിക്കുമെന്നുമാണ് കരാരിനെ കുറിച്ച് ഹമാസ് പ്രതികരിച്ചത്.

 

Amid U.S. assertions of an approaching ceasefire, Israeli forces continue heavy attacks in Gaza. Evacuation orders have been issued in five northern Gaza areas, and Al-Awda Hospital in Tal al-Zaatar—the last functional hospital in the region—has been ordered shut, worsening the humanitarian crisis.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്ധ്യപ്രദേശിൽ ലാൻഡിങിനിടെ പരിശീലന വിമാനം അപകടത്തിൽപെട്ടു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

National
  •  a day ago
No Image

സിറിയയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സഊദി വിമാനക്കമ്പനിയായ ഫ്‌ലൈഡീല്‍

Saudi-arabia
  •  a day ago
No Image

യുഎഇയിൽ നാളെ താപനില കുറയും; ചില സമയങ്ങളിൽ പൊടി ഉയരുന്നത് ദൃശ്യപരത കുറക്കാം

uae
  •  a day ago
No Image

നാളെ വിരമിക്കാനിരിക്കെ വിജിലൻസ് റെയ്ഡ്; സംഭവം കോഴിക്കോട് കോർപറേഷൻ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീട്ടിൽ 

Kerala
  •  a day ago
No Image

'ഇങ്ങനെയാണ് ഞങ്ങള്‍ ആളുകളെ ബഹുമാനിക്കുന്നത്... ഇങ്ങനെയാണ് ഞങ്ങള്‍ സായിദിന്റെ പേരിനെ ആദരിക്കുന്നത്'; റെസിഡന്‍സി നിയമം ലംഘിച്ച പ്രവാസിക്കു വേണ്ടി 60,000 ദിര്‍ഹം പിഴ അടച്ച ജഡ്ജിയെ ആദരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  a day ago
No Image

എട്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ജേഴ്സിൽ മിന്നൽ സെഞ്ച്വറി; തിരിച്ചുവരവ് രാജകീയമാക്കി കരുൺ നായർ

Cricket
  •  a day ago
No Image

കുവ ഗ്രാൻഡ് കൺവെൻഷൻ നാളെ തിരൂരിൽ

Kerala
  •  a day ago
No Image

ഹജ്ജ് 2025: തീർത്ഥാടന തൊഴിൽ വിസകളിൽ കൃത്രിമം കാണിക്കുന്നവർ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

സൂര്യഗാഥ തുടരുന്നു, വീണ്ടും റെക്കോർഡ്; വമ്പൻ നേട്ടത്തിലേക്ക് നടന്നുകയറി സ്‌കൈ

Cricket
  •  a day ago
No Image

യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയോളം; വലഞ്ഞ് പ്രവാസി മലയാളികള്‍, ചെലവ് ചുരുക്കാനൊരു മാര്‍ഗമിതാ

uae
  •  a day ago