HOME
DETAILS

തേങ്ങ മുതൽ ശരീരത്തിന് ഹാനികരമായ കാത്സ്യം കാർബെെഡ് വരെ; കൊച്ചിയിൽ മുങ്ങിയ കപ്പലിലെ കണ്ടയ്നറുകളിലെ ചരക്ക് വിവരങ്ങൾ പുറത്ത്

  
Web Desk
June 05 2025 | 09:06 AM

government has released details of the cargo containers from the sunken vessel MSC ELS 3

കൊച്ചി: കൊച്ചി പുറംകടലിൽ മുങ്ങിയ എം.എസ്.സി എൽസ 3 എന്ന ചരക്ക് കപ്പലിലെ കണ്ടെയ്‌നറുകളിൽ ഉണ്ടായിരുന്ന ചരക്കുകളുടെ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടു. തേങ്ങ മുതൽ കാത്സ്യം കാർബെെഡ് വരെ നിറച്ച കണ്ടയ്നറുകളാണ് കടലിൽ വീണതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ആകെ കപ്പലിലുണ്ടായിരുന്ന 643 കണ്ടയ്നറുകളിൽ 640 എണ്ണത്തിലെ വിവരങ്ങളാണ് സർക്കാർ പുറത്തുവിട്ടത്. 

ക്യാഷ് എന്ന് എഴുതിയ 4 കണ്ടെയ്നറിൽ കശുവണ്ടിയാണ് ഉണ്ടായിരുന്നത്. 46 കണ്ടെയ്നറിൽ തേങ്ങയും കശുവണ്ടിയുമാണ്. 87 കണ്ടെയ്നറിൽ തടിയുമുണ്ടായിരുന്നു. 87 കണ്ടെയ്‌നറുകളിൽ തടിയും 60 കണ്ടെയ്‌നറുകളിൽ പോളിമർ അസംസ്‌കൃത വസ്തുക്കളുമാണെന്നും റിപ്പോർട്ടിലുണ്ട്. 39 കണ്ടെയ്‌നറുകളിൽ വസ്ത്രനിർമാണത്തിനുള്ള പഞ്ഞിയാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

മനുഷ്യശരീരവുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടാൽ അപകടകരമായ വസ്തുവാണ് കാൽസ്യത്തിന്റെയും കാർബണിന്റെയും സംയുക്തമായ കാൽസ്യം കാർബൈഡ്. ഇവ 13 കണ്ടെയ്നറുകളിലുണ്ടായിരുന്നു. ഇതു വെള്ളവുമായി ചേർന്ന് അസറ്റലിൻ വാതകമുണ്ടാകുകയും, പെട്ടെന്നു തീപിടിക്കുകയും ചെയ്യും.  ഇതിൽ എട്ടെണ്ണം മുങ്ങിയ കപ്പലിന്റെ അകത്തെ അറയിലും ബാക്കിയുള്ളവ പുറത്തുമാണ്.

പ്രാഥമിക കണക്കെടുപ്പില്‍ 500-600 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. ഫീഡര്‍ കണ്ടെയ്‌നര്‍ കപ്പലുകള്‍ക്ക് നിലവില്‍ 150-200 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. 30 വര്‍ഷം പഴക്കമുള്ള എല്‍സ 3 കപ്പലിന് 80-90 കോടി രൂപ വരെയാണ് കണക്കാക്കു. 

കണ്ടെയ്‌നറുകളിലെ ചരക്കുകള്‍ക്ക് ഏകദേശം 400 കോടിയാണ് പ്രാഥമിക നഷ്ടമായി വിലയിരുത്തിയത്. ഇന്‍ഷുറന്‍സ് ലഭിക്കുമെന്നതിനാല്‍ കപ്പലിലുള്ള തുക നഷ്ടമാകില്ല.

government has released details of the cargo containers from the sunken vessel MSC ELS 3, which went down off the coast of Kochi. The containers, which fell into the sea, were reportedly carrying goods ranging from coconuts to calcium carbide.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ

National
  •  14 hours ago
No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  14 hours ago
No Image

41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

Football
  •  15 hours ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോ​ഗിക പ്രഖ്യാപനവുമായി കായിക മന്ത്രി

Football
  •  15 hours ago
No Image

കറന്റ് അഫയേഴ്സ്-06-06-2025

PSC/UPSC
  •  15 hours ago
No Image

ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

Kerala
  •  15 hours ago
No Image

E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ

uae
  •  16 hours ago
No Image

2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി

Cricket
  •  16 hours ago
No Image

ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു 

Kerala
  •  16 hours ago
No Image

എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ

International
  •  16 hours ago