HOME
DETAILS

പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമില്ലായ്മ: മണിപ്പൂരിന്റെ കണ്ണീർ ഇപ്പോഴും മോദിക്ക് അപരിചിതം; രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

  
June 08 2025 | 13:06 PM

Prime Ministers Irresponsibility Manipurs Tears Still Unknown to Modi Priyanka Gandhi Slams with Sharp Criticism

 

ന്യൂഡൽഹി: മണിപ്പൂരിൽ വീണ്ടും അക്രമസംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടും സമാധാനം പുനഃസ്ഥാപിക്കാൻ കഴിയാത്തതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കാണെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി ആരോപിച്ചു. മണിപ്പൂർ സന്ദർശിക്കാത്തതും സംസ്ഥാന പ്രതിനിധികളുമായി ചർച്ച നടത്താത്തതും പ്രധാനമന്ത്രിയുടെ നിസ്സംഗതയാണെന്ന് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. 

കഴിഞ്ഞ രണ്ട് വർഷമായി മണിപ്പൂർ അക്രമവും കൊലപാതകവും ബലാത്സംഗവും കുടിയേറ്റവും നേരിടുന്നുവെന്ന് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർ ഭവനരഹിതരാവുകയും ചെയ്തു. രാജ്യത്തെ ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണെന്നും അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഉത്തരവാദിത്ത വിമുഖതയാണെന്നും പ്രിയങ്ക വിമർശിച്ചു

ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബൽ, കാച്ചിംഗ്, ബിഷ്ണുപൂർ ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. മെയ്തേയ് തീവ്രവാദ സംഘടനയായ ആംരംഭായ് തെങ്കോലിന്റെ നേതാവ് കനാൻ സിങിന്റെ അറസ്റ്റിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്. പ്രതിഷേധക്കാർ തെരുവിലിറങ്ങി ടയറുകൾ കത്തിക്കുകയും അക്രമം അരങ്ങേറുകയും ചെയ്തു. ഇതേത്തുടർന്ന് സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനങ്ങൾക്കും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും മണിപ്പൂരിലെ വിഷയത്തിൽ ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് രം​ഗത്തെത്തി . 2023 മെയ് 3 മുതൽ മണിപ്പൂർ അക്രമത്തിന്റെ പിടിയിലാണെന്നും ബിജെപി ഭരണത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു. 2023 ജൂൺ 4ന് കേന്ദ്രം നിയോഗിച്ച മൂന്നംഗ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് 2025 നവംബർ 20 വരെ നീട്ടിയതിനെയും അദ്ദേഹം വിമർശിച്ചു.

2025 ഫെബ്രുവരി 13നാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. എന്നാൽ, ഇത് സ്ഥിതിഗതികൾ മെച്ചപ്പെടുത്തിയില്ലെന്ന് രമേശ് വ്യക്തമാക്കി. ഗവർണർക്ക് പോലും ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്റർ ഉപയോഗിച്ച് യാത്ര ചെയ്യേണ്ട ഗതികേടുണ്ടായി. പ്രധാനമന്ത്രിയുടെ നിസ്സംഗത ഞെട്ടിക്കുന്നതാണെന്നും മണിപ്പൂരിന്റെ ദുരിതം രാജ്യത്തിന്റെ മുഴുവൻ ദുരവസ്ഥയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന് അഭിമാന നിമിഷം; ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ്‍സി ഐറീന ഇന്ന് വിഴിഞ്ഞത്തെത്തും

Kerala
  •  7 hours ago
No Image

തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ 60 കാരന് ദാരുണാന്ത്യം

National
  •  14 hours ago
No Image

സഊദിയിൽ ബിസിനസുകൾക്കായി ഹോം ഡെലിവറി പെർമിറ്റ് സേവനം; ജൂലൈ ഒന്ന് മുതൽ ആരംഭിക്കും

Saudi-arabia
  •  14 hours ago
No Image

ഝാർഖണ്ഡിൽ 17 കാരിയെ പത്ത് പേർ ചേർന്ന് ബലാത്സംഗം ചെയ്തു; എട്ട് പേർ പിടിയിൽ, രണ്ട് പേർക്കായി തിരച്ചിൽ

latest
  •  15 hours ago
No Image

സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്

Kerala
  •  15 hours ago
No Image

കുതിച്ചുയർന്ന് കോവിഡ് കേസുകൾ; സജീവ കേസുകൾ 6,000 കടന്നു, കേരളം മുന്നിൽ

National
  •  15 hours ago
No Image

പാലൂർക്കോട്ട വെള്ളച്ചാട്ടത്തിൽ അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്

Kerala
  •  16 hours ago
No Image

ഒമാനിൽ കനത്ത മഴ; റോഡുകൾ തകർന്നു, ​ഗതാ​ഗത തടസമുണ്ടായി; പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു

oman
  •  16 hours ago
No Image

മനഃപൂർവ്വം വീട് പണി വൈകിപ്പിച്ച കൺസ്ട്രക്ഷൻ കമ്പനി 19.34 ലക്ഷം നഷ്ടപരിഹാരം നൽകണം; ഉപഭോക്തൃ കമ്മീഷൻ

Kerala
  •  16 hours ago
No Image

ബോംബ് ഭീഷണി: ഗൾഫ് എയർ വിമാനം കുവൈത്തിൽ സുരക്ഷിതമായി ഇറക്കി

Kuwait
  •  17 hours ago