Reports have emerged indicating that the owner of the ship that first sank off the Kerala coast has business ties with Adani. The connection comes through the vessel MSC ELSA 3. MSC (Mediterranean Shipping Company) is reported to have shareholding partnerships in Adani's Mundra and Ennore ports. These revelations come at a time when both the central and state governments are facing criticism for their stance of not initiating legal action against the shipping company involved in the sinking.
HOME
DETAILS

MAL
കേരള തീരത്ത് മുങ്ങിയ കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ട്
Web Desk
June 11 2025 | 05:06 AM

കൊച്ചി: കേരള തീരത്ത് കടലിൽ ആദ്യം മുങ്ങിയ കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. എംഎസ്‌സി എൽസ 3 എന്ന കപ്പലുമായാണ് അദാനിക്കുള്ള ബന്ധം പുറത്തുവരുന്നത്. അദാനിയുടെ മുന്ദ്ര, എന്നൂർ തുറമുഖങ്ങളിൽ എംഎസ്‌സിക്ക് ഓഹരി പങ്കാളിത്തമുണ്ട്. എൽസ കപ്പൽ മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിക്കെതിരെ കേസെടുക്കേണ്ടെന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിലപാടിൽ വിമർശനമുയരുന്നതിനിടെയാണ് അദാനിയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവന്നത്.
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ അദാനി കണ്ടെയ്‌നർ ടെർമിനലിൽ 50% ഓഹരിയാണ് എംഎസ്‌സിക്ക് ഉള്ളത്. ചെന്നൈയിലെ അദാനിയുടെ എന്നൂർ തുറമുഖത്തിൽ എംഎസ്‌സിയുടെ ഉപകമ്പനിക്ക് 49% ഓഹരിയും ഉണ്ട്.
കപ്പൽ മുങ്ങിയതിൽ കേസ് എടുക്കേണ്ടെന്ന സർക്കാർ നിലപാട് അദാനിയുമായുള്ള ബന്ധം കാരണമാണ് എന്നാണ് നിലവിൽ വരുന്ന വിമർശനം. കേസെടുക്കാത്തതിൽ പ്രതിപക്ഷം ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു. കേരളത്തിലെ വിഴിഞ്ഞം തുറമുഖത്തിന് വേണ്ടപ്പെട്ട കമ്പനിയായതിനാലാണ് എംഎസ്‌സിക്കെതിരെ ക്രിമിനൽ നടപടി എടുക്കാതിരുന്നത് എന്നും വിമർശനം ഉന്നയിച്ചിരുന്നു.
അതേസമയം, കണ്ണൂർ അഴീക്കലിൽനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ തീപിടിച്ച് സ്‌ഫോടകശേഷിയുള്ള വസ്തുക്കളുമായി കടലിൽ നിയന്ത്രണമില്ലാതെ ഒഴുകുന്ന ചരക്കുകപ്പൽ എം.വി. വാൻഹായ് 503 യിലെ തീ പൂർണമായും അണയ്ക്കാനായില്ല. കപ്പലിന്റെ പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാനാണ് കോസ്റ്റ് ഗാർഡിന്റെയും നാവിക സേനയുടേയെും ശ്രമം. എന്നാൽ കൂടുതൽ കണ്ടെയ്‌നറുകളിലേക്ക് തീപടർന്നതും സ്ഫോടനസാധ്യതയും വെല്ലുവിളിയാണ്. കപ്പൽ കൂടുതൽ ചെരിഞ്ഞതോടെ കണ്ടെയ്‌നുകൾ വെള്ളത്തിൽ വീഴുന്നതും ആശങ്കയേറ്റുന്നു. കപ്പലിലെ കാണാതായ നാല് ജീവനക്കാർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
മുൻഭാഗത്തെ തീ അൽപം നിയന്ത്രണവിധേയമാക്കി. കനത്ത പുക അന്തരീക്ഷത്തിൽ പടരുകയാണ്. കപ്പലിനുള്ളിലെ 2240 ടൺ ഇന്ധന ശേഖരം ഭീതി പരത്തുന്നതാണ്. ഇവിടേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രിയും ഇന്നലെ പകലും കോസ്റ്റ് ഗാർഡ് കപ്പലുകളായ സമുദ്ര പ്രഹരി, സചേത് എന്നിവയിൽനിന്ന് ശക്തമായി വെള്ളം പമ്പു ചെയ്ത് തീ അണയ്ക്കാൻ ശ്രമിക്കുന്നുണ്ട്.
കോസ്റ്റ് ഗാർഡിന്റെയും നാവികസേനയുടെയും ഏഴ് കപ്പലുകളാണ് രക്ഷാപ്രവർത്തനങ്ങൾക്കായി കടലിൽ വിന്യസിച്ചിരിക്കുന്നത്. കപ്പൽ നിയന്ത്രണ വിധേയമല്ലെങ്കിലും മുങ്ങുന്നില്ല എന്നാണു വിവരം. കപ്പൽ കമ്പനിയുടെ സാൽവേജ് ടീമുകൾ സ്ഥലത്തെത്തി. ഇവർ ടഗുകൾ ഉപയോഗിച്ച് ഉൾക്കടലിലേക്ക് കപ്പൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. നിലവിൽ സചേത്, സമുദ്ര പ്രഹരി, അർന്വേഷ്, രാജ് ദൂത്, സമർഥ് എന്നീ അഞ്ച്് കോസ്റ്റ് ഗാർഡ് കപ്പലുകളും നാവികസേനയുടെ രണ്ട് കപ്പലുകളുമാണ് രക്ഷാദൗത്യത്തിലുള്ളത്. അഗ്‌നിശമന ഉപകരണങ്ങളും മലിനീകരണം തടയാൻ സൗകര്യങ്ങളുമുള്ള കപ്പലുകളാണിവ. ഡോണിയർ വിമാനങ്ങൾ ഉപയോഗിച്ച് കപ്പലിനെ നിരീക്ഷിക്കുന്നുണ്ട്.
കപ്പലിൽ 1754 കണ്ടെയ്‌നറുകളാണുള്ളത്. 671 കണ്ടെയ്‌നറുകൾ ഡെക്കിലാണ്. കാർഗോ മാനിഫെസ്റ്റ് പ്രകാരം ഇതിൽ 157 ഇനങ്ങൾ അത്യന്ത്യം അപകടരമായ വസ്തുക്കളാണ്. പെട്ടെന്ന് തീപിടിക്കുന്ന ഖര, ദ്രാവ വസ്തുക്കളും കപ്പലിലുണ്ട്. 21,600 കി.ഗ്രാമിനടുത്ത് റെസിൻ സൊല്യൂഷൻ കപ്പലിലുണ്ട്. പാരിസ്ഥിതികമായി അപകടരമായ 20,000 കിലോഗ്രാം വസ്തുക്കളുമുണ്ട്. വെടിമരുന്നിനുള്ള നൈട്രോസെല്ലുലോസ് അടക്കമുണ്ട്.പലതരം ആസിഡുകളും ആൾക്കഹോൾ മിശ്രിതങ്ങളും നാഫ്ത്തലിനും കളനാശിനികളുമുണ്ട്. പുറമേ, 2000 ടൺ കപ്പൽ ഓയിലും 240 ടൺ ഡീസൽ ഓയിലും കപ്പലിലുണ്ടെന്നതും അപകടസാധ്യത കൂട്ടുന്നു.
കണ്ടെയ്‌നറുകൾ അപകടമുണ്ടായ സ്ഥലത്തുനിന്ന് തെക്കുകിഴക്കൻ ദിശയിൽ നീങ്ങാനാണ് സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ പ്രാഥമിക വിലയിരുത്തൽ. വളരെ പതിയെ നീങ്ങാനാണ് സാധ്യതയെന്നും ചില കണ്ടെയ്‌നറുകൾ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ തീരത്തടിയാൻ സാധ്യതയുണ്ടെന്നായിരുന്നു ആദ്യ നിഗമനം. നിലവിൽ കാറ്റിന്റെ ഗതിയും വേഗവും കണക്കിലെടുത്ത് തെക്കൻ തീരത്തേക്കും കണ്ടെയ്‌നറുകൾ എത്തിയേക്കാം. കപ്പലിൽനിന്നുള്ള എണ്ണപ്പാട കേരള തീരത്തിനു സമാന്തരമായി സഞ്ചരിക്കാൻ സാധ്യതയുള്ളതായും വിലയിരുത്തുന്നു. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് കൊളംബോയിൽ നിന്ന് നവി മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ കപ്പൽ അപകടത്തിൽപെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിലമ്പൂരിലെ പൊലിസ് പരിശോധന: മനഃപൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനുമുള്ള ശ്രമം: പി.കെ ഫിറോസ്
Kerala
• 10 hours ago
ആപ്പിൾ M2 മാക് മിനിക്ക് ഇന്ത്യയിൽ സൗജന്യ റിപ്പയർ
Gadget
• 10 hours ago
ദുബൈയിലെ മറീനയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തം; പൂർണമായും നിയന്ത്രണ വിധേയമാക്കി സിവിൽ ഡിഫൻസ്
uae
• 11 hours ago
പകലിൽ മാല വില്പന, രാത്രിയിൽ ചന്ദനമോഷണം; ക്രിമിനൽ സംഘത്തിൽപ്പെട്ട നാല് സ്ത്രീകളെ പിടികൂടി പൊലീസ്, 19 പേർ ഒളിവിൽ
National
• 11 hours ago
ജമ്മു കശ്മീർ പാകിസ്ഥാന്റേതെന്ന് ഇസ്റഈൽ സൈന്യം: ഒടുവിൽ ക്ഷമാപണം
International
• 11 hours ago
കെനിയയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും
Kerala
• 11 hours ago
നിലമ്പൂരിലെ പെട്ടി പരിശോധന മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ് നേതാക്കൾ
Kerala
• 12 hours ago
ജനപ്രീതിയിൽ തിളങ്ങുന്ന ജിംനി: ഒരു ലക്ഷം വിൽപ്പനയുമായി കടലും കടന്ന് കുതിപ്പ്
auto-mobile
• 12 hours ago
ഇറാൻ - ഇസ്റാഈൽ സംഘർഷം: യാത്രക്കാർക്ക് നിർദേശങ്ങൾ നൽകി സഊദിയിലെ വിമാനത്താവളങ്ങൾ
Saudi-arabia
• 13 hours ago
ഇസ്റാഈൽ - ഇറാൻ സംഘർഷം; സർവിസുകൾ നിർത്തിവച്ച് പ്രമുഖ വിമാന കമ്പനികൾ
uae
• 13 hours ago
കേരളതീരത്ത് നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യവും സുരക്ഷിതവും ആണെന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി)
Kerala
• 14 hours ago
രഞ്ജിതയുടെ മൃതദേഹം ഏറ്റുവാങ്ങാൻ സഹോദരനും അമ്മാവനും അഹമ്മദാബാദിൽ എത്തി; ഡിഎൻഎ പരിശോധന ഇന്ന്
Kerala
• 14 hours ago
ഇറാന് - ഇസ്റാഈല്‍ സംഘര്‍ഷം: എയര്‍ അറേബ്യ 10 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി | Travel Alert
uae
• 14 hours ago
'സിപിഎമ്മിനായി വേഷം കെട്ടണ്ട'; നിലമ്പൂരിൽ ഷാഫിയുടെയും രാഹുലിന്റെയും വാഹനം തടഞ്ഞ് പരിശോധന; ഒന്നും കണ്ടെത്താനാവാതെ പൊലിസ്
Kerala
• 14 hours ago
അഹമദാബാദ് വിമാനദുരന്തം; അപകട കാരണം തേടി വിദഗ്ധർ
latest
• 15 hours ago
സംസ്ഥാനത്ത് അതിതീവ്ര മഴ; കണ്ണൂരും കാസർകോടും റെഡ് അലർട്, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്
Kerala
• 16 hours ago
ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇസ്റാഈലിൽ 63 പേര്‍ക്ക് പരുക്ക്: ഇസ്റാഈൽ വീണ്ടും ഇറാനില്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായി സൂചനകൾ
International
• 16 hours ago
ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്
International
• a day ago
എച്ച് സലാം എംഎല്‍എയുടെ മാതാവ് അന്തരിച്ചു
Kerala
• 14 hours ago
വയനാട് സ്വദേശിനി ഒമാനില്‍ നിര്യാതയായി
oman
• 15 hours ago
ചെറിയ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ വേണ്ടേ; കർശന നിരോധനം സംബന്ധിച്ച് ചൊവ്വാഴ്ച ഉത്തരവിറക്കുമെന്ന് ഹൈക്കോടതി
Kerala
• 15 hours ago