HOME
DETAILS

കൊച്ചി കപ്പൽ അപകടം: സാധാരണക്കാർക്കൊപ്പം നിൽക്കേണ്ട സർക്കാർ കോർപറേറ്റുകൾക്ക് വേണ്ടി നാടിനെ ഒറ്റികൊടുക്കുന്നു- വി.ഡി സതീശൻ

  
Web Desk
June 11 2025 | 13:06 PM

Kochi Ship Accident Government Betrays People for Corporates Says VD Satheesan

 

കൊച്ചി: അറബിക്കടലിൽ കൊച്ചി തീരത്തിന് സമീപം എംഎസ്‌സി എൽസ-3 എന്ന ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തു. കപ്പലിന്റെ ഉടമസ്ഥരായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി ഒന്നാം പ്രതിയും, ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും, കപ്പൽ ക്രൂ അം​ഗത്തെ മൂന്നാം പ്രതിയുമാക്കിയാണ് കേസെടുത്തത്. മനുഷ്യജീവന് അപകടകരവും പരിസ്ഥിതി നാശത്തിന് കാരണമാകുന്നതുമായ വസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്തുവെന്നാണ് കേസ്. സിപിഎം അമ്പലപ്പുഴ ഏരിയാ സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തത്.

വിഴിഞ്ഞം തുറമുഖവുമായി എംഎസ്‌സിക്ക് അടുത്ത ബന്ധമുള്ളതിനാൽ കേസെടുക്കാതെ ഇൻഷുറൻസ് ക്ലെയിം വഴി പരിഹാരം കണ്ടെത്താനാണ് സർക്കാർ ആദ്യം തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥനും മെയ് 29-ന് തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനമെടുത്തത്. എന്നാൽ, ഈ നിലപാട് വൻ വിവാദമായതോടെയാണ് പൊലീസ് കേസെടുത്തത്.

സ്ഫോടക വസ്തുക്കൾ, പ്ലാസ്റ്റിക്, പരിസ്ഥിതി നാശത്തിന് കാരണമാകുന്ന ഉൽപ്പന്നങ്ങൾ എന്നിവ കടലിൽ വീണതിനാൽ വൻ പാരിസ്ഥിതിക നാശവും മത്സ്യബന്ധന മേഖലയ്ക്ക് തിരിച്ചടിയും ഉണ്ടായി. ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം തകർന്നതായി എഫ്‌ഐആറിൽ പറയുന്നു.

സർക്കാർ ഒത്തുകളി ആരോപണം

കപ്പൽ അപകടത്തിൽ ആദ്യം കേസെടുക്കേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. അദാനി ഗ്രൂപ്പുമായി ബന്ധമുള്ള ഷിപ്പിംഗ് കമ്പനിയെ വഴിവിട്ട് സഹായിക്കാൻ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഒത്തുകളിച്ചതാണ് ഇപ്പോൾ പുറത്തുവന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഷിപ്പിംഗ് കമ്പനിക്കെതിരെ കേസ് നൽകേണ്ടെന്ന് തീരുമാനിച്ചിരുന്നു. കേന്ദ്രത്തിന് മാത്രമേ കേസെടുക്കാൻ കഴിയൂവെന്ന് തുറമുഖ മന്ത്രിയും അവകാശപ്പെട്ടിരുന്നതായി സതീശൻ ചൂണ്ടിക്കാട്ടി.

മുൻപുണ്ടായ കപ്പൽ അപകടങ്ങളിൽ ഷിപ്പിംഗ് കമ്പനികളിൽ നിന്ന് നഷ്ടപരിഹാരം വാങ്ങി മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ സഹായിക്കുകയാണ് മറ്റ് സംസ്ഥാനങ്ങൾ ചെയ്തത്. എന്നാൽ, കീഴ്‌വഴക്കങ്ങൾ അവഗണിച്ചാണ് സർക്കാർ ഈ സംഭവം ഒതുക്കാൻ ശ്രമിച്ചതെന്ന് സതീശൻ ആരോപിച്ചു. ഇപ്പോൾ പൊലീസ് കേസെടുത്തെങ്കിലും ദുർബലമായ വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് അദാനിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചാൽ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് സതീശൻ മുന്നറിയിപ്പ് നൽകി. ഈ സംഭവത്തിന് പിന്നിൽ ബിജെപി-സിപിഐഎം ബന്ധമാണെന്നും, സാധാരണക്കാർക്കൊപ്പം നിൽക്കേണ്ട സർക്കാർ കോർപറേറ്റുകൾക്ക് വേണ്ടി നാടിനെ ഒറ്റുകൊടുക്കുകയാണെന്നും സതീശൻ ആരോപിച്ചു.

മെയ് 25-ന് കേരള തീരത്ത് നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ലൈബീരിയൻ ഫ്ലാഗുള്ള എംഎസ്‌സി എൽസ-3 മുങ്ങിയത്. കപ്പലിലെ 640 കണ്ടെയ്നറുകളിൽ 13 എണ്ണത്തിൽ അപകടകരമായ വസ്തുക്കളുണ്ടായിരുന്നതായി മുന്നറിയിപ്പുണ്ടായിരുന്നു. കണ്ടെയ്നറുകൾ തെക്കൻ തീരങ്ങളിൽ അടിഞ്ഞതോടെ വൻ നാശനഷ്ടമുണ്ടായി.

സ്വിറ്റ്സർലൻഡ് ആസ്ഥാനമായ എംഎസ്‌സി ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിംഗ് കമ്പനികളിലൊന്നാണ്. എൽസ-3 ലൈബീരിയയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്ത കപ്പലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എല്ലാ തിരക്കുകളും മാറ്റിവെച്ച് ഞാന്‍ വരും എന്റെ അച്ഛനെ പരിചരിക്കാന്‍..'യാത്രക്ക് മുമ്പ് ക്യാപ്റ്റന്‍ സുമീത് അച്ഛന് നല്‍കിയ ഉറപ്പ്; അപകടം അനാഥനാക്കിയത് 82കാരനായ പിതാവിനെ കൂടി

National
  •  a day ago
No Image

പറന്നുയർന്ന് 20 മിനിറ്റിനകം ശുചിമുറിയിൽ നിന്ന് ബോംബ് ഭീഷണി കുറിപ്പ്; ഫുക്കറ്റ് - ഡൽഹി വിമാനത്തിന് അടിയന്തര ലാൻഡിം​ഗ്-

National
  •  a day ago
No Image

ദുബൈ മെട്രോയുടെ റെയിൽ ട്രാക്കുകൾ പരിശോധിക്കാൻ എഐ സംവിധാനവുമായി ആർടിഎ

uae
  •  a day ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: ചൊവ്വാഴ്ച മുതൽ ഖത്തർ അൽ-ഖോർ ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം

latest
  •  a day ago
No Image

ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചതായി റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലെന്നും വിശദീകരണം

National
  •  a day ago
No Image

വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളി രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; താലൂക്ക് ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സസ്‌പെന്റ് ചെയ്തു

Kerala
  •  a day ago
No Image

ഇറാന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ സര്‍വകാല റെക്കോര്‍ഡിട്ട് പൊന്നുംവില; പവന് 1500ലേറെ വര്‍ധന, 75,000 തൊടാന്‍ ഇനിയേറെ വേണ്ട

Business
  •  a day ago
No Image

ഇന്ത്യന്‍ രൂപയും ദിര്‍ഹം, ദിനാര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് കറന്‍സികളും തമ്മിലുള്ള ഇന്നത്തെ വിനിമയ നിരക്ക് | SAR, AED, QAR, KWD, BHD, OMR, vs Indian Rupee

bahrain
  •  a day ago
No Image

അഹമ്മദാബാദിലെ ദുരന്ത ഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി, ആശുപത്രിയും സന്ദർശിച്ചു, അവലോകന യോഗം ചേരും 

National
  •  a day ago
No Image

തിരിച്ചടിച്ച് ഇറാന്‍; ഇസ്‌റാഈലിന് നേരെ നൂറു കണക്കിന് ഡ്രോണുകള്‍

International
  •  a day ago