
ഇസ്‌റാഈലിന്റെ പ്രതിരോധ സംവിധാനം ഉപയോഗശൂന്യം, തങ്ങളുടെ കൃത്യത ലോകത്തിന് ബോധ്യപ്പെട്ടുവെന്നും ഇറാന്‍

തെഹ്‌റാന്‍: ഇസ്‌റാഈലിന്റെ പ്രതിരോധ സംവിധാനം ഉപയോഗശൂന്യമെന്ന് തുറന്നടിച്ച് ഇറാന്‍ സൈന്യം. തങ്ങളുടെ മിസൈലാക്രമണത്തിന്റെയും ഇന്റലിജന്‍സിന്റെയും കൃത്യത ലോകത്തിന് ബോധ്യപ്പെട്ടുവെന്നും സൈന്യം ചൂണ്ടിക്കാട്ടി.
ഇസ്‌റാഈലിനെതിരെ കനത്ത ആക്രമണമാണ് ഇറാന്‍ നടത്തുന്നത്. സെന്‍ട്രല്‍ തെല്‍ അവീവില്‍ കനത്ത നാശമുണ്ടായെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു. മൊസാദ് ആസ്ഥാനം ഉള്‍പെടെ ഇറാന്റെ ആക്രമണങ്ങളില്‍ തകര്‍ന്നിട്ടുണ്ട്. അയണ്‍ഡോം നോക്കു കുത്തിയാവുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലോകം കണ്ടത്. മൈലുകള്‍ക്കപ്പുറത്ത് നിന്നും ഇറാന്‍ തൊടുന്ന വിടുന്ന മിസൈലുകള്‍ കൃത്യമായി ലക്ഷ്യത്തിലെത്തുന്നതിനും ലോകം സാക്ഷ്യം വഹിച്ചു.
രണ്ട് ദിവസത്തിനിടയിലെ കനത്ത ആക്രമണത്തില്‍ തെല്‍അവീവും ജെറുസേലേമും അക്ഷരാര്‍ഥത്തില്‍ വിറച്ചു. ഇന്റലിജന്‍സ് ആസ്ഥാനം ലക്ഷ്യം വെച്ച് ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിനിടെ സൊറോക ആശുപത്രിയിലും മിസൈല്‍ പതിച്ചു. ഗസ്സയില്‍ പരുക്കേല്‍ക്കുന്ന സൈനികരെ ചികിത്സിക്കുന്ന ആശുപത്രിയാണിത്. ഇസ്‌റാഈലില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 24 ആയി. 838 പേര്‍ക്ക് പരിക്കേറ്റു. വീടുകളില്‍ നിന്നും 5000 പേരെ ഒഴിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കൂടാതെ, ഇറാനില്‍ നിന്നുള്ള ആക്രമണങ്ങള്‍ കടുത്തതോടെ ഇസ്റാഈലിന്റെ വ്യോമപ്രതിരോധ മിസൈലുകളുടെ സ്റ്റോക്ക് തീരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഒരാഴ്ചത്തേക്കുള്ള മിസൈലുകളേ ഇനി സ്റ്റോക്കുള്ളൂവെന്നാണ് അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പിന്നാലെ ഇസ്റാഈല്‍ മാധ്യമങ്ങളിലും ഇത് വാര്‍ത്തയായി. ഇസ്റാഈലിന്റെ അയേണ്‍ഡോം, ആരോ പ്രതിരോധ മിസൈല്‍ സംവിധാനത്തിലെ മിസൈലുകളാണ് തീരുന്നത്.
കഴിഞ്ഞ ദിവസം മാത്രം 350 മിസൈലുകളാണ് ഇറാന്‍ ഇസ്റാഈലിലേക്ക് അയച്ചത്. ഇറാന്‍ അയക്കുന്ന ചെറു മിസൈലുകള്‍ വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ഇതോടൊപ്പം ആക്രമണത്തിന് ഹൈപര്‍സോണിക് മിസൈലുകളും അയക്കും. ഇങ്ങനെ ഇസ്റാഈലിന്റെ വ്യോമപ്രതിരോധം ദുര്‍ബലമാക്കുകയാണ് ലക്ഷ്യം. മിസൈലിനൊപ്പം നൂറുണക്കിന് ഡ്രോണുകളും ഇറാന്‍ അയക്കുന്നുണ്ട്. ഇറാന്റെ ഇപ്പോഴത്തെ ആക്രമണം കണക്കാക്കിയാല്‍ തന്നെ പരമാവധി 10 ദിവസം കൂടി പിടിച്ചു നില്‍ക്കാനുള്ള മിസൈലേ ഇസ്റാഈലിന്റെ പക്കലുള്ളൂ. ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധിക്കാന്‍ യു.എസിന്റെ താഡിനെ ആശ്രയിക്കുകയാണ് ഇനി ചെയ്യാനുള്ളത്.
അതിനിടെ, ഇസ്‌റാഈലിന് മുന്നറിയിപ്പുമായി ഹിസ്ബുല്ലയും ഇറാഖും രംഗത്തെത്തി. ഇറാന്‍ പരമോന്നത നേതാവിനെ ലക്ഷ്യം വെച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇറാന്‍ സൈനിക സഹായം ആവശ്യപ്പെട്ടില്ലെന്നും പൊതുവായ സഹകരണം തുടരുമെന്നും റഷ്യയും അറിയിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ റേഡിയേഷന്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അതേസമയം, ഇറാന്റെ സൈനിക ഹെലികോപ്റ്ററുകളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും, നിര്‍മാണ കേന്ദ്രങ്ങളും ഇസ്‌റാഈല്‍ തകര്‍ത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ തിരിച്ചടിച്ചത്.
Iranian military declares Israel's Iron Dome defense system ineffective after launching accurate long-range missile strikes on Tel Aviv, including reported damage to a Mossad facility. The attacks highlight the precision of Iran's intelligence and missile technology, shaking global confidence in Israel’s security shield.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇംഗ്ലണ്ടിനെതിരെ ഗില്ലാട്ടം; ക്യാപ്റ്റനായ ആദ്യ കളിയിൽ ചരിത്രനേട്ടങ്ങളുടെ നിറവിൽ ഇന്ത്യൻ നായകൻ
Cricket
• 12 hours ago
എക്‌സിറ്റ് പെര്‍മിറ്റ് വൈകുന്നു; കുവൈത്തിലെ പ്രവാസി അധ്യാപകര്‍ പ്രതിസന്ധിയില്‍
Kuwait
• 12 hours ago
ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 572 മില്യണ്‍ ഡോളറിന്റെ നഷ്ടം; ഇസ്‌റാഈലിന് കനത്ത തിരിച്ചടി
International
• 12 hours ago
വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന 4 വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി
Kerala
• 12 hours ago
ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി
National
• 13 hours ago
ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; യാത്രാതടസ്സം ഭയന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുന്ന യുഎഇ യാത്രികരുടെ എണ്ണം വര്‍ധിക്കുന്നു
uae
• 13 hours ago
അവന്റെ പ്രകടനങ്ങളിൽ എല്ലാവർക്കും വലിയ വിശ്വാസമാണ്: സൂപ്പർതാരത്തെക്കുറിച്ച് സച്ചിൻ
Cricket
• 13 hours ago
എട്ടാം ദിവസവും മിസൈൽ ആക്രമണങ്ങൾ തുടരുന്നു; ഇസ്റാഈലിനു നേരെ മിസൈൽ അറ്റാക്ക്; 17 പേർക്ക് പരിക്ക്
International
• 14 hours ago
ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം
National
• 14 hours ago
ഇംഗ്ലണ്ടിന്റെ മണ്ണിൽ ജെയ്‌സ്വാളിന്റെ റെക്കോർഡ് വേട്ട; സെഞ്ച്വറി അടിച്ച് നേടിയത് സ്വപ്നനേട്ടം
Cricket
• 14 hours ago
സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ നിന്നും പൗരന്മാരെയും താമസക്കാരെയും തിരിച്ചെത്തിച്ച് യുഎഇ
uae
• 15 hours ago
ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിക്കേണ്ടിവന്നതായി സമ്മതിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി
National
• 16 hours ago
'ഫ്ലാഷ് മോബിനല്ല, കാഴ്ചകള്‍ ആസ്വദിക്കാനാണ് സന്ദര്‍ശകര്‍ ടിക്കറ്റ് എടുക്കുന്നത്'; വൈറലായി ബുര്‍ജ് ഖലീഫയിലെ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ നൃത്തം, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം
uae
• 16 hours ago
മെസിക്ക് വീണ്ടും റെക്കോർഡ്; അർദ്ധ രാത്രിയിൽ പിറന്ന മഴവിൽ ഗോൾ ചരിത്രത്തിലേക്ക്
Football
• 16 hours ago
മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചു; സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍
Kerala
• 17 hours ago
മെസിക്ക് മുന്നിലുള്ളത് രണ്ട് ഇതിഹാസങ്ങൾ മാത്രം; ഒന്നാമതെത്താൻ ഇനിയും ഫ്രീ കിക്ക് ഗോളുകൾ പിറക്കണം!
Football
• 17 hours ago
ഇന്ത്യയ്ക്ക് മാത്രമായി വ്യോമാതിര്‍ത്തി തുറന്ന് ഇറാന്‍; മൂന്ന് പ്രത്യേക വിമാനങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കും
International
• 17 hours ago
ഇസ്റാഈല്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ യുഎസും പങ്കാളി; അമേരിക്കന്‍ ഭരണകൂടവുമായി ഒരു ചര്‍ച്ചയുമില്ലെന്ന് ഇറാന്‍
International
• 17 hours ago
ട്യൂഷൻ ഫീസ് അടച്ചിട്ടില്ലെന്ന കാരണത്താൽ വിദ്യാർത്ഥിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച സ്കൂളിന് ബാലാവകാശ കമ്മിഷന്റെ താക്കീത്
Kerala
• 16 hours ago
ശ്രീലങ്കന്‍ യുവതിയുടെ സ്വപ്നം സാക്ഷാത്കരിച്ച് അജ്മാന് പൊലിസ്; നാല്‍പ്പത് വര്‍ഷത്തിനു ശേഷം വൈകാരികമായൊരു പുനഃസമാഗമം
uae
• 16 hours ago
16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാകാൻ ഓസ്ട്രേലിയ
International
• 16 hours ago