
കറപുരണ്ട് കാക്കി; പെൺവാണിഭം മുതൽ കോടികളുടെ തട്ടിപ്പ് വരെ

കോഴിക്കോട്: അനാശാസ്യ കേന്ദ്രം നടത്തിപ്പ് മുതൽ കോടികളുടെ തട്ടിപ്പ് വരെ നടത്തിയ കുറ്റത്തിന് 10 ദിവസത്തിനുള്ളിൽ സസ്‌പെൻഷൻ നടപടി നേരിട്ടത് നാല് പൊലിസുദ്യോഗസ്ഥർ. പൊലിസ് ജനങ്ങൾക്കൊപ്പമുണ്ടെന്ന് ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയും ആവർത്തിക്കുന്നതിനിടെയാണ് തുടർച്ചയായി ക്രിമിനൽ കേസുകളിൽ പൊലിസ് ഉദ്യോഗസ്ഥർ പ്രതിചേർക്കപ്പെടുന്നത്.
കോഴിക്കോട് സിറ്റി പൊലിസ് പരിധിയിൽ മാത്രമാണ് നാലുപേരെ ദിവസങ്ങളുടെ ഇടവേളകളിൽ മാത്രം വിവിധ കാരണങ്ങളാൽ സർവിസിൽ നിന്ന് മാറ്റി നിർത്തിയത്. ഇതിൽ അസി.കമ്മിഷണർ ഉൾപ്പെടെ മൂന്ന് പേർ കേസിൽ പ്രതിസ്ഥാനത്താണുള്ളത്. സർവിസ് ചട്ടലംഘനം നടത്തിയതിനാണ് മറ്റൊരാളെ സസ്‌പെൻഡ് ചെയ്തത്. പരാതികൾ ലഭിക്കുമ്പോൾ മാത്രമാണ് കുറ്റക്കാരായ പൊലിസുകാരെ തിരിച്ചറിയാൻ സാധിക്കുന്നത്. അഴിമതിയും ക്രിമിനൽ പശ്ചാത്തലങ്ങളും കണ്ടെത്തുന്നതിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച ഇതോടെ സേനയിൽ ചർച്ചയായി മാറി. ചില കേസുകളിൽ റിപ്പോർട്ട് സമർപ്പിച്ചാലും നടപടിക്ക് കാലതാമസം നേരിടുന്നതും പതിവാണ്.
കോഴിക്കോട് സിറ്റി നോർത്ത് ട്രാഫിക് അസി.കമ്മിഷണർ കെ.എ സുരേഷ് ബാബു, പൊലിസ് ഡ്രൈവർമാരായ കെ.ഷൈജിത്ത്, കെ.സനിത്, സുബീഷ് എന്നിവരെയാണ് അടുത്തിടെ സർവിസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ജ്വല്ലറി ഉടമയിൽ നിന്ന് 2.51 കോടി രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതിയിലാണ് അസി.കമ്മിഷണറായ കെ.എ സുരേഷ് ബാബു സസ്‌പെൻഷൻ നേരിട്ടത്. ജ്വല്ലറി ഉടമ ബാങ്കിൽ നിന്നെടുത്ത കോടികളുടെ ഓവർഡ്രാഫ്റ്റ് കുടിശികയിൽ ബാങ്കിനേയും കോടതിയേയും സ്വാധീനിച്ച് ജപ്തി ഒഴിവാക്കി കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്നാണ് പരാതി.
പണം തിരികെ ആവശ്യപ്പെട്ടപ്പോൾ വധഭീഷണി മുഴക്കുകയും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൊല്ലം സിറ്റി പൊലിസ് മേധാവി കിരൺ നാരായണന്റെ റിപ്പോർട്ടിനെ തുടർന്നാണ് സസ്പൻഷൻ. 2023 ൽ വിജിലൻസ് ഡിവൈ.എസ്.പിയായിരിക്കെയാണ് സംഭവമുണ്ടായത്. കൈക്കൂലി വാങ്ങിയ ഡിവൈ.എസ്.പി പിന്നീട് കോഴിക്കോട് സിറ്റിയിലെത്തുകയും ജോലിയിൽ തുടരുകയും ചെയ്തു. അതിനിടെയാണ് ശനിയാഴ്ച സസ്‌പെൻഡ് ചെയ്തുള്ള ഉത്തരവിറങ്ങിയത്.
സ്വകാര്യ ട്യൂഷൻ സെന്റർ നടത്തിയതിനാണ് കോഴിക്കോട് സിറ്റി കൺട്രോൾ റൂമിലെ ഡ്രൈവറായ സുബീഷിനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തത്.
ട്യൂഷൻ സെന്റർ നടത്തിപ്പുമായി ബന്ധപ്പെട്ട് പാർട്ണർ ആക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി കബളിപ്പിച്ചെന്ന് വ്യക്തമാക്കി തട്ടിപ്പിനിരയായ ആൾ രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
അതേസമയം സുബീഷ് ട്യൂഷൻ സെന്റർ നടത്തുന്ന കാര്യം പൊലിസിൽ പലർക്കും അറിയാമെങ്കിലും അക്കാര്യം രഹസ്യമാക്കി. പരാതി ഉയർന്നതിന് ശേഷം മാത്രമാണ് രഹസ്യാന്വേഷണ വിഭാഗം ഉണർന്നത്. തുടർന്ന് സിറ്റി പൊലിസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകുകയും കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മോട്ടോർട്രാൻസ്‌പോർട്ട് വിഭാഗം ഡ്രൈവറെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.
മലാപ്പറമ്പിൽ ഫ്‌ളാറ്റ് വാടകക്കെടുത്ത് അനാശാസ്യ കേന്ദ്രം നടത്തിയതിനെ തുടർന്നാണ് പൊലിസ് ഡ്രൈവർമാരായ പെരുമണ്ണ കുന്നമ്മൽ കെ.ഷൈജിത്ത് , കുന്ദമംഗലം പടനിലം കൊല്ലത്തൊടി കെ.സനിത് എന്നിവരെ സസ്‌പെൻഡ് ചെയ്തത്.
രണ്ടു വർഷമായി നടത്തുന്ന കേന്ദ്രത്തെ കുറിച്ചോ അതിൽ പൊലിസുകാർക്കുള്ള പങ്കിനെ കുറിച്ചോ കണ്ടെത്താൻ രഹസ്യാന്വേഷണ വിഭാഗത്തിന് സാധിച്ചിരുന്നില്ല.
രണ്ട് മാസം മുൻപ് ലഭിച്ച വിവരത്തെ തുടർന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് സമർപ്പിക്കുകയും അനാശാസ്യ കേന്ദ്രം പൊലിസ് പരിശോധിക്കുകയും ചെയ്തത്. തുടർന്ന് പൊലിസുകാരുടെ പങ്ക് വ്യക്തമായതോടെ കേസിൽ പ്രതിചേർക്കുകയും സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹാജിമാരുടെ മടക്കയാത്ര ബുധനാഴ്ച മുതൽ
Kerala
• 9 hours ago
ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം; ആഗോള എണ്ണവിപണിയില്‍ ആശങ്ക
International
• 9 hours ago
'ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽനിന്ന് പണം പിടിച്ചെടുക്കാൻ തയാറായില്ല'; പൊലിസിനും വീഴ്ചയുണ്ടായെന്ന് സുപ്രിംകോടതി അന്വേഷണ സമിതി
National
• 9 hours ago
ചങ്കിടിപ്പോടെ മുന്നണികള്‍; നിലമ്പൂര്‍ ഉപതിരഞ്ഞെുപ്പ് ഫലം ഉടന്‍, ആദ്യം എണ്ണുക വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകള്‍
Kerala
• 9 hours ago
സമസ്ത മുശാവറ അംഗം മാണിയൂര്‍ ഉസ്താദ് വഫാത്തായി
Kerala
• 10 hours ago
ഇറാനെതിരെ യുഎസ് ആക്രമണം: നിയമലംഘനവും ക്രൂരതയുമെന്ന് ലോക രാജ്യങ്ങൾ
International
• 17 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര് വീഴും? ആര് വാഴും ? ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം
Kerala
• 17 hours ago
യുദ്ധഭീതിയിൽ ഗൾഫ് പ്രവാസികളും നാട്ടിലെ ബന്ധുക്കളും; യുദ്ധം വ്യാപിക്കരുതേയെന്ന പ്രാര്‍ത്ഥന മാത്രം
Saudi-arabia
• 18 hours ago
വലിയ വിമാനങ്ങൾ മാത്രമല്ല; 19 റൂട്ടുകളിൽ സർവീസ് നടത്തുന്ന ചെറിയ വിമാനങ്ങളും താൽക്കാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ
National
• 18 hours ago
തെരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും സൂക്ഷിക്കണം, വായിൽ തോന്നിയത് വിളിച്ച് പറയരുത്: എം.വി. ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
Kerala
• 19 hours ago
എതിരാളികളുടെ മണ്ണിലും രാജാവ്; മുൻ ഇന്ത്യൻ നായകന്റെ റെക്കോർഡിനൊപ്പം ബും ബും ബുംറ
Cricket
• 19 hours ago
ഇറാനെതിരെ യുഎസ് ആക്രമണം: ഓപ്പറേഷനിൽ വഞ്ചനയും തന്ത്രവും ഉൾപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ
International
• 20 hours ago
ഇപ്പോഴത്തേക്കാൾ അവരുടെ ആദ്യ കാലങ്ങളിലെ പ്രകടനങ്ങളാണ് നമ്മൾ നോക്കേണ്ടത്: സൂപ്പർതാരങ്ങളെക്കുറിച്ച് നാനി
Football
• 20 hours ago
"ഞങ്ങളുടെ ആണവ സൗകര്യങ്ങൾ ആക്രമിക്കപ്പെടുന്നത് ഇതാദ്യമല്ല: ആണവ വ്യവസായം മുന്നോട്ട് പോകും" ആണവോർജ്ജ സംഘടന വക്താവ് ബെഹ്റൂസ് കമൽവണ്ടി
International
• 20 hours ago
ഭാര്യയുടെ പാസ്പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് ആവശ്യമില്ല; മദ്രാസ് ഹൈക്കോടതി
National
• 21 hours ago
ഇറാൻ-ഇസ്റാഈൽ-അമേരിക്ക സംഘർഷം: പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് യുഎഇ; ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണം
International
• a day ago
യുഎസ് ആക്രമണം അന്താരാഷ്ട്ര നിയമലംഘനം: ഇറാനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ചൈന
International
• a day ago
ബുംറയല്ല! ഏതൊരു ക്യാപ്റ്റനും ടീമിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ബൗളർ അവനാണ്: സുനിൽ ഗവാസ്കർ
Cricket
• a day ago
ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ തുടരുമെന്ന് മെഴ്സ്ക്; സുരക്ഷാ ആശങ്കകൾ പുനഃപരിശോധിക്കും
International
• 21 hours ago
ഗസ്സയിലെ ദുരിതം ലോകം മറക്കരുത്: ലോകരാഷ്ട്രങ്ങളോട് ലിയോ മാർപ്പാപ്പയുടെ ആഹ്വാനം
International
• 21 hours ago
പാലക്കാട് രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
Kerala
• 21 hours ago