HOME
DETAILS

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണം യു.എസിന്റെ വിശ്വാസ്യത തകര്‍ത്തു- ചൈന

  
Web Desk
June 23 2025 | 03:06 AM

China Criticizes US After Attack on Irans Nuclear Sites Warns of Escalation

ബെയ്ജിങ്: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണം നയതന്ത്ര രംഗത്തെ യു.എസിന്റെ വിശ്വാസ്യത തകര്‍ത്തുവെന്ന് ചൈന. സാഹചര്യങ്ങള്‍ നിയന്ത്രണാതീതമാകുമോയെന്ന് ആശങ്കയുണ്ടെന്നും യു.എന്‍ രക്ഷാസമിതി യോഗത്തിന് പിന്നാലെ ചൈന അഭിപ്രായപ്പെട്ടു.

ബലപ്രയോഗത്തിലൂടെ സംഘര്‍ഷങ്ങള്‍ വഷളാക്കരുത്. എരിതീയില്‍ എണ്ണയൊഴിക്കുന്നതില്‍ നിന്ന് എല്ലാവരും മാറിനില്‍ക്കണമെന്നും യു.എന്നിലെ ചൈനീസ് അംബാസഡര്‍ ഫു കോങ് പറഞ്ഞു. സ്ഥിതിഗതികള്‍ വഷളാകുന്നത് തടയുന്നതിനും യുദ്ധ വ്യാപനം ഒഴിവാക്കുന്നതിനും ഇസ്‌റാഈല്‍ ഉടന്‍ തന്നെ വെടിനിര്‍ത്തലിന് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഇറാന് പരുക്കേറ്റിട്ടുണ്ട്. എന്നാല്‍, ഒരു രാഷ്ട്രമെന്ന നിലയിലും അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇടപെടുന്ന കക്ഷി എന്ന നിലയിലും യു.എസിന്റെ നയതന്ത്ര വിശ്വാസ്യതക്ക് കനത്ത തിരിച്ചടിയേറ്റു -അദ്ദേഹം പറഞ്ഞു.

ഇറാനിലെ ചൈനീസ് പൗരന്മാരില്‍ ഭൂരിഭാഗവും സുരക്ഷിതമായി ഒഴിപ്പിച്ചതായും ബാക്കിയുള്ളവര്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലല്ലെന്നും ഇറാനിലെ ചൈനീസ് എംബസി അറിയിച്ചു. 

അതിനിടെ, പശ്ചിമേഷ്യയിലെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് (മജ്ലിസ്) അംഗീകാരം നല്‍കിയിരിക്കുകയാണ്. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളായ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളില്‍ അമേരിക്ക നടത്തിയ 'ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍' എന്ന് പേരിട്ട സൈനിക നീക്കത്തിന് പ്രതികാരമായാണ് ഇറാന്റെ തീരുമാനം. ഇറാന്റെ സുപ്രിം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലിന് അന്തിമ തീരുമാനം എടുക്കാനുള്ള അധികാരവും പാര്‍ലമെന്റ് നല്‍കിയതായി സ്റ്റേറ്റ്റണ്‍ മാധ്യമമായ പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ആഗോള എണ്ണവിപണിയുടെ നട്ടെല്ലായ ഹോര്‍മുസ് കടലിടുക്കിലൂടെ ലോകത്തിന്റെ 20-30 ശതമാനം ക്രൂഡ് ഓയിലും 20 ശതമാനം ദ്രവീകൃത പ്രകൃതിവാതകവും (എല്‍.എന്‍.ജി.) കടന്നുപോകുന്നു. പേര്‍ഷ്യന്‍ ഗള്‍ഫിനെ ഗള്‍ഫ് ഓഫ് ഒമാനുമായും അറേബ്യന്‍ കടലുമായും ബന്ധിപ്പിക്കുന്ന ഈ 33 കിലോമീറ്റര്‍ വീതിയുള്ള ഇടുങ്ങിയ ജലപാതയില്‍ ഷിപ്പിംഗ് ചാനലുകള്‍ വെറും 3 കിലോമീറ്റര്‍ വീതിയില്‍ മാത്രമാണ്. സഊദി അറേബ്യ, ഇറാഖ്, യു.എ.ഇ., ഖത്തര്‍, കുവൈത്ത്, ഇറാന്‍ തുടങ്ങിയ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങള്‍ ഈ പാതയെ ആശ്രയിക്കുന്നു. ഹോര്‍മുസ് അടച്ചാല്‍, ഈ രാജ്യങ്ങളുടെ എണ്ണ കയറ്റുമതി തടസ്സപ്പെടുകയും ആഗോള എണ്ണവില കുത്തനെ ഉയരുകയും ചെയ്യും.

എണ്ണവിലയില്‍ 15-20% വര്‍ധനവ് (80100 ഡോളര്‍/ബാരല്‍) പ്രതീക്ഷിക്കപ്പെടുന്നു. ഇത് ഷിപ്പിംഗ് ചെലവ് 40-50% വര്‍ധിപ്പിക്കും. ഇന്ത്യയെ സംബന്ധിച്ച്, 5.5 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 2 ദശലക്ഷം ബാരലും ഹോര്‍മുസ് വഴിയാണ്. എന്നാല്‍, റഷ്യ, യു.എസ്., ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നുള്ള വൈവിധ്യവല്‍ക്കരിച്ച വിതരണവും ഖത്തറില്‍നിന്നുള്ള എല്‍.എന്‍.ജി. ഹോര്‍മുസിനെ ആശ്രയിക്കാത്തതും ഇന്ത്യയെ ഭാഗികമായി സംരക്ഷിക്കും.

ഇറാന്‍ ഈ നീക്കം നടപ്പാക്കിയാല്‍, ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകും, കാരണം ഹോര്‍മുസ് വഴിയുള്ള 84% എണ്ണയും 83% എല്‍.എന്‍.ജി.യും ഏഷ്യയിലേക്കാണ്. ഇത് ആഗോള സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടേക്കാം. യു.എസ്. ഫിഫ്ത് ഫ്ലീറ്റിന്റെ സാന്നിധ്യം കാരണം ഇറാന്റെ നീക്കം 'ആത്മഹത്യാപരം' ആയിരിക്കുമെന്ന് യു.എസ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ മുന്നറിയിപ്പ് നല്‍കി.

ഇറാനെ നിയന്ത്രിക്കാന്‍ യു.എസ് ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം ഇറാന്റെ 90% എണ്ണ കയറ്റുമതിയും ചൈനയിലേക്കാണ്. ചൈനീസ് സമ്മര്‍ദം ഇറാനെ പിന്തിരിപ്പിച്ചേക്കാം, കാരണം ഹോര്‍മുസ് അടയ്ക്കല്‍ ചൈനയുടെ എണ്ണവിതരണത്തെ തടസ്സപ്പെടുത്തും. 1980കളിലെ 'ടാങ്കര്‍ വാര്‍' പോലെ, ഇറാന്‍ ഖനനം, കപ്പല്‍ ആക്രമണം, അല്ലെങ്കില്‍ കപ്പല്‍ തടങ്കലിലാക്കല്‍ തുടങ്ങിയ തന്ത്രങ്ങള്‍ ഉപയോഗിച്ചേക്കാം.

ഹോര്‍മുസ് കടലിടുക്ക് വഴിയാണ് ഇറാന്റെ എണ്ണ കയറ്റുമതിയും നടക്കുന്നത്. അതിനാല്‍ ഹോര്‍മുസ് അടച്ചാല്‍ അത് ഇറാനും കനത്ത് തിരിച്ചടിയാകും. ഇത്തരത്തില്‍ ഒരു ആത്മഹത്യാപരമായ തീരുമാനമെടുക്കാന്‍ ഇറാന്‍ മുതിരില്ലെന്നാണ് പലരും കണക്കുകൂട്ടുന്നത്. എന്നാല്‍, പാര്‍ലമെന്റിന്റെ തീരുമാനം ഭീഷണിയുടെ ശക്തി വര്‍ധിപ്പിക്കുന്നു. ഇത് ആഗോള എണ്ണവിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിച്ചേക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കി വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്റെ സംസ്കാരം നടത്തി; കുവൈത്തിൽ തടങ്കലിലായിരുന്ന അമ്മ ജിനു നാട്ടിലെത്തി

Kerala
  •  14 hours ago
No Image

യുവാവിനെ മര്‍ദ്ദിച്ച ബേപ്പൂര്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐയെ സ്ഥലം മാറ്റി

Kerala
  •  14 hours ago
No Image

ബേക്കറിയിൽ കച്ചവടത്തിന് പഴകിയ പൂപ്പൽ ബാധിച്ച ഹൽവയും പേഡയും ക്രീംറോളും; ബേക്കറി അടച്ചുപൂട്ടി ഹെൽത്ത് ഡിപ്പാർട്ട്മെന്റ്

Kerala
  •  15 hours ago
No Image

കെഎസ്ആർടിസിയിൽ പുതിയ മാറ്റങ്ങൾ: എഐ സോഫ്റ്റ്‌വെയറും പുതുക്കിയ സ്റ്റുഡന്റ് കൺസെഷൻ കാർഡും

Kerala
  •  15 hours ago
No Image

കാലവര്‍ഷം; ഇതുവരെ ലഭിച്ചത് 53 ശതമാനം അധിക മഴ; ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഈ ജില്ലയില്‍

Kerala
  •  15 hours ago
No Image

മകന്റെ കാൻസർ ചികിത്സയ്ക്കായി ചെമ്പ് കമ്പികൾ മോഷണം നടത്തിയ അച്ഛൻ; മകന്റെ മരണവേളയിൽ ജയിലിൽ

International
  •  16 hours ago
No Image

ദുബൈയില്‍ വന്‍ വിസാതട്ടിപ്പ്; 21 പേര്‍ക്കെതിരെ 25.21 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  16 hours ago
No Image

പ്രണയാഭ്യർത്ഥന നിരസിച്ച യുവാവിനോട് പ്രതികാരം; 11 സംസ്ഥാനങ്ങളിൽ വ്യാജ ബോംബ് ഭീഷണി നടത്തിയ യുവതി പിടിയിൽ

National
  •  16 hours ago
No Image

ഇടക്കൊച്ചിയിൽ യുവാവിന്റെ കൊലപാതകം: പെൺസുഹൃത്ത് പിടിയിൽ; പിന്നിൽ മുൻവൈരാഗ്യമെന്ന് പൊലീസ്

Kerala
  •  16 hours ago
No Image

അല്‍ ഉബൈദ് ആക്രമണത്തില്‍ ഇറാന്‍ ഖേദം പ്രകടിപ്പിച്ചു; ഖത്തര്‍ പ്രധാനമന്ത്രി

qatar
  •  16 hours ago