HOME
DETAILS

ഖത്തറിലെ യുഎസ് താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം: ഇന്നലെ ഇന്ത്യൻ പ്രവാസികൾ നേരിട്ടത് ഭീതിയുടെ രാത്രി

  
June 24 2025 | 09:06 AM

Iran Missile Attack on US Base in Qatar Indian Expatriates Faced a Night of Fear Yesterday

 

ദോഹ: ഖത്തറിലെ അൽ-ഉദൈദ് യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ തുടർന്ന് 8.3 ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ പ്രവാസികൾ കടന്ന് പോയത് പരിഭ്രാന്തിയുടെ രാത്രിയിൽ . ജൂൺ 23 തിങ്കളാഴ്ച രാത്രി നടന്ന ആക്രമണം ഖത്തറിലേക്കും അവിടെ വഴി മറ്റ് രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകളെ സാരമായി തടസ്സപ്പെടുത്തുകയും ചെയ്തു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായ അൽ-ഉദൈദിൽ മിസൈലുകൾ വിക്ഷേപിക്കുന്ന ദൃശ്യങ്ങൾ ദോഹയിൽ വ്യാപകമായി പ്രചരിച്ചു. നഗരത്തിൽ സ്ഫോടന ശബ്ദങ്ങൾ മുഴങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തരായി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഖത്തറിൽ 8,36,784 ഇന്ത്യക്കാർ താമസിക്കുന്നുണ്ട്.

മിസൈൽ ആക്രമണ വാർത്ത പരന്നതോടെ, ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ ഫ്ലാറ്റുകളിൽ നിന്നും ഓഫീസുകളിൽ നിന്നും താഴത്തെ നിലകളിലേക്ക് ഓടി രക്ഷപ്പെട്ടു. “രാത്രി 8 മണിയോടെ സ്ഫോടന ശബ്ദങ്ങൾ കേട്ടു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുമ്പേ എല്ലാവരും പുറത്തേക്ക് ഓടി. നാലാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ഞങ്ങൾ പാർക്കിലേക്ക് ഓടി. ആളുകൾ ഫോണിൽ വാർത്തകൾ നോക്കുകയും കുടുംബവുമായി സംസാരിക്കുകയും ചെയ്തു, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പഞ്ചാബി ലോജിസ്റ്റിക്സ് മാനേജർ പറഞ്ഞതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. അദ്ദേഹത്തിന്റെ വീട് അൽ-ഉദൈദ് താവളത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ്. വൈദ്യുതിയോ ഇന്റർനെറ്റോ തടസ്സപ്പെട്ടില്ലെങ്കിലും, യുദ്ധം രൂക്ഷമാകുമോ എന്ന ഭയത്തിൽ ആളുകൾ രാത്രി മുഴുവൻ ഉറങ്ങിയില്ല. ആകാശത്ത് മിസൈലുകൾ കാണാമായിരുന്നു. ഖത്തർ പൊലീസ് ജാഗ്രതയോടെ ഹൈവേകളിൽ പരിശോധന നടത്തി, ആളുകളോട് സുരക്ഷിതരായിരിക്കാൻ നിർദേശിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ എംബസിയുടെ പ്രതികരണം

ജൂൺ 24ന് പുലർച്ചെ ദോഹയിലെ ഇന്ത്യൻ എംബസി X-ൽ പോസ്റ്റ് ചെയ്തു: “ഖത്തർ വ്യോമാതിർത്തി തുറന്നതോടെ വിമാന സർവീസുകൾ പുനരാരംഭിച്ചതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു. യാത്രക്കാരെ സുരക്ഷിതമായി എത്തിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു. ഹമദ് വിമാനത്താവളത്തിൽ അധിക ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. യാത്രക്ക് മുമ്പ് qatarairways.com പരിശോധിക്കുക.

ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹം 8.3 ലക്ഷത്തിലധികം ഇന്ത്യക്കാർ  

ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് 8.3 ലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാർ. ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, ബാങ്കർമാർ, ബിസിനസുകാർ, മാധ്യമപ്രവർത്തകർ, ബ്ലൂ കോളർ തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിൽ ഇവർ പ്രവർത്തിക്കുന്നു. ഖത്തറിലെ 19 ഇന്ത്യൻ സ്കൂളുകളിലും മറ്റ് അന്താരാഷ്ട്ര സ്കൂളുകളിലുമായി 60,000-ലധികം ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഇന്ത്യൻ സ്കൂളുകളിൽ ഏകദേശം 4,500 ഇന്ത്യക്കാർ അധ്യാപകരായും മറ്റ് ജീവനക്കാരായും ജോലി ചെയ്യുന്നു. അടിസ്ഥാന സൗകര്യം, ഊർജം, ഐടി, ആശയവിനിമയം തുടങ്ങിയ മേഖലകളിൽ 20,000-ലധികം ഇന്ത്യൻ കമ്പനികൾ ഖത്തറിൽ സജീവമാണ്. 2017-2025 കാലയളവിൽ ഇന്ത്യൻ കമ്പനികൾ 350 മില്യൺ ഡോളറിലധികം ഖത്തറിൽ നിക്ഷേപിച്ചതായി ഇൻവെസ്റ്റ് ഖത്തർ റിപ്പോർട്ട് ചെയ്യുന്നു. എൽ ആൻഡ് ടി, വിപ്രോ, ടിസിഎസ്, ലുലു ഗ്രൂപ്പ്, മലബാർ തുടങ്ങിയ പ്രമുഖ ഇന്ത്യൻ കമ്പനികൾ ഖത്തറിൽ ശക്തമായ സാന്നിധ്യം നിലനിർത്തുന്നു.

ഖത്തറിലെ ഇന്ത്യൻ പ്രവാസികൾ നിർമ്മാണം, എണ്ണ, പ്രകൃതിവാതകം, സ്റ്റീൽ തുടങ്ങിയ മേഖലകളിൽ എഞ്ചിനീയർമാർ, മാനേജർമാർ, തൊഴിലാളികൾ എന്നിങ്ങനെ ജോലി ചെയ്യുന്നു. പഞ്ചാബ്, കേരളം, കശ്മീർ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഇവിടെ സജീവമാണ്. പാകിസ്ഥാൻ, ഫിലിപ്പീൻസ്, ഈജിപ്ത്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഖത്തറിൽ താമസിക്കുന്നു. 

ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനെ തുടർന്ന്, അവിടെ താമസിക്കുന്ന 8.3 ലക്ഷത്തിലധികം ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ എംബസി. തിങ്കളാഴ്ച രാത്രി ദോഹയ്ക്ക് സമീപമുള്ള അൽ-ഉദൈദ് വ്യോമതാവളത്തിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു. ഇതിന് പിന്നാലെ, ഇന്ത്യൻ എംബസി എല്ലാവരോടും വീടിനുള്ളിൽ തന്നെ കഴിയാൻ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഖത്തറിലെ ഇന്ത്യൻ സമൂഹം ജാഗ്രത പാലിക്കണം. വീടിനുള്ളിൽ തുടരുകയും ഖത്തർ അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കുകയും ചെയ്യുക," എംബസി പ്രസ്താവനയിൽ വ്യക്തമാക്കി. സോഷ്യൽ മീഡിയ വഴി തുടർച്ചയായി അപ്ഡേറ്റുകൾ നൽകുമെന്നും എംബസി അറിയിച്ചു.

ഞായറാഴ്ച മൂന്ന് ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിനുള്ള പ്രതികാരമാണെന്ന് ഇറാന്റെ ആക്രമണമെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സ്ഥിരീകരിച്ചു. യുഎസ് താവളം മാത്രമാണ് ആക്രമണ ലക്ഷ്യമെന്നും ജനവാസ മേഖലകൾ ലക്ഷ്യമിട്ടിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി.

 

Yesterday, a missile attack by Iran targeted a US military base in Qatar, causing widespread fear among Indian expatriates in the region. The sudden assault left residents anxious as tensions escalated, with many seeking safety amidst the chaos.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.ഐയെ ക്ഷണിച്ച് അടൂര്‍ പ്രകാശ്; സി.പി.എമ്മിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ബിനോയ് വിശ്വം, മോദി സ്തുതി നടത്തുന്നവര്‍ ബി.ജെ.പിയിലേക്ക് പോകാതെ നോക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും ഒളിയമ്പ്

Kerala
  •  21 hours ago
No Image

ചൈനയിൽ വവ്വാലുകളിൽ 20 പുതിയ വൈറസുകൾ കണ്ടെത്തി; മനുഷ്യർക്ക് ഭീഷണിയോ?

International
  •  21 hours ago
No Image

പസഫിക് സമുദ്രത്തിൽ ചരക്ക് കപ്പൽ തീപിടിച്ച് മുങ്ങി: 3,000 വാഹനങ്ങൾ കടലിൽ 

International
  •  21 hours ago
No Image

ചരിത്രം കുറിച്ച് ശുഭാംശു; ആക്‌സിയം 4 വിക്ഷേപിച്ചു

National
  •  a day ago
No Image

ലോകത്തിലെ മറ്റ് ഭാ​ഗങ്ങളെ അപേക്ഷിച്ച് ഏഷ്യ ഇരട്ടി വേഗത്തിൽ ചൂടാകുന്നു: WMO റിപ്പോർട്ട്

National
  •  a day ago
No Image

അനധികൃത ഇസ്‌റാഈലി സെറ്റില്‍മെന്റുകളുമായി ബന്ധമുള്ള കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് പ്രഖ്യാപിച്ച് ഷിപ്പിങ് ഭീമന്‍ മേഴ്‌സ്‌ക്

International
  •  a day ago
No Image

23-ാം വയസ്സിൽ നാസയുടെ പരിശീലനം പൂർത്തിയാക്കി; ആന്ധ്രയുടെ ജാൻവി 2029-ൽ ബഹിരാകാശത്തേക്ക് പറക്കാൻ പോകുന്നു

National
  •  a day ago
No Image

ചൂരല്‍മലയില്‍ വീണ്ടും മണ്ണിടിച്ചില്‍?; ശക്തമായ മഴ, കുത്തൊഴുക്ക്, മുണ്ടക്കൈ-അട്ടമല റോഡ് പൂര്‍ണമായും വെള്ളത്തില്‍

Kerala
  •  a day ago
No Image

ആക്സിയം-4 ദൗത്യം: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ബഹിരാകാശത്തേക്ക്; വിക്ഷേപണത്തിന് കാലാവസ്ഥ 90% അനുകൂലം

International
  •  a day ago
No Image

ജയ്ശ്രീറാം വിളിക്കാന്‍ വിളിക്കാന്‍ വിസമ്മതിച്ചു; മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ച് എട്ടംഗസംഘം, മര്‍ദ്ദനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെട്ടെന്നും ആന്തരിക ക്ഷതമേറ്റെന്നും റിപ്പോര്‍ട്ട് 

National
  •  a day ago