
താങ്ങായി എപ്പോഴും കൂടെനില്‍ക്കുന്ന സമസ്തയുടെ ജനത | Samastha @ 100

സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ സ്ഥാപക നേതാക്കളും പില്ക്കാല നേതാക്കളും പള്ളിദര്സുകളില് പഠിച്ചവരാണ്. കേരളത്തിന്റെ മുസ്്ലിം മത, രാഷ്ടീയ, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളുടെ നൂറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന ചരിത്രത്തില്‍ നായകരായി നിറഞ്ഞുനിന്നവരും പള്ളിദര്‍സുകളുടെ പ്രൊഡക്ടുകളായിരുന്നു. കൊളോണിയല്‍ വിരുദ്ധ രചനകള്‍ നിര്‍വഹിച്ച് രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കുകയും വൈജ്ഞാനിക കൃതികള്‍ രചിക്കുകയും അധ്യാപനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത മഖ്ദൂമുമാര്‍ മുതല്‍ 1921ലെ മലബാര്‍ സമരത്തിനു ചുക്കാന്‍പിടിച്ച ആലി മുസ്്ലിയാര്‍ വരെയുള്ളവര്‍ അക്കൂട്ടത്തിലുണ്ട്.
മലബാറിന്റെ മത, രാഷ്ട്രീയ, സാംസ്കാരിക മേഖലയില്‍ അവരടക്കമുള്ള, നൂറ്റാണ്ടുകളോളം മുസ്്ലിം സമുദായത്തിനു നേതൃത്വം നല്കിയവര് പള്ളിദര്സുകളില് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവരാണെന്നതു ചരിത്രം. ഒരു ജനതയുടെ സാമൂഹിക ജീവിതമൂല്യങ്ങള്‍ക്കും അതിജീവനഘട്ടങ്ങള്ക്കും കാവല്‍നിന്ന ആ ശുഭ്രവസ്ത്രധാരികളുടെ പാതയില്‍ തന്നെയാണ് സമസ്യുടെ നേതൃത്വവും നിലകൊള്ളുന്നത്. പള്ളിദര്സുകളില് പഠിച്ചും പഠിപ്പിച്ചും അതിനു പുറത്തുള്ള ജനതയെ അവര്‍ നയിച്ചു. ആത്മീയ പ്രഭാവലയത്തിന്റെ കേന്ദ്രസ്ഥാനത്തു നിന്നുകൊണ്ട് സമുദായത്തെ നേരിന്റെ വഴിയില്‍ അവര്‍ കൈപിടിച്ചു നടത്തി. അതതുകാലത്തെ സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികളെ വിവേകത്തോടെയും പക്വതയോടെയും സമീപിച്ചു. കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളെയും അധികാരികളെയും സമീപിച്ച് ആവശ്യങ്ങള്‍ നിറവേറ്റുകയും നിയമത്തിന്റെ വഴികളില്‍ പോകേണ്ടിടത്ത് പോകുകയും ചെയ്തു.
സമസ്തയുടെ സാന്നിധ്യം ഒരു തണലായി മാറുന്നത്, ആത്മീയ നിറവുകളോടൊപ്പം ഇത്തരം ജാഗ്രതകളുടെ സന്ദര്ഭങ്ങളില്കൂടിയാണ്. ഇന്ത്യയില്‍ പതിറ്റാണ്ടുകളായി ഭരിച്ച കോണ്‍ഗ്രസ് ഭരണത്തില്‍നിന്നു വ്യത്യസ്തമായി, സംഘ്പരിവാര്‍ ഭരണകൂടം ന്യൂനപക്ഷാവകാശങ്ങള്‍ക്കു നേരെ ഏകപക്ഷീയമായി കടന്നാക്രമണം നടത്താന്‍ തുടങ്ങിയപ്പോഴാണ് സമസ്ത കോടതിയെ നിരന്തരം സമീപിക്കുന്ന സ്ഥിതിയിലേക്കു വന്നത്. മുസ്്ലിം അനന്തരാവകാശ സംരക്ഷണനിയമം മുതല്‍ ഏറ്റവും ഒടുവില്‍ നടന്ന വഖ്്ഫ് കേസ് വരെ അക്കൂട്ടത്തിലുണ്ട്.
ഓരോ കോടതി വ്യവഹാരവും അനിവാര്യതയുടെ പിറവിയായിരുന്നുവെന്ന് അവ പരിശോധിക്കുമ്പോള്‍ വ്യക്തമാകും. മുസ്്ലിം അനന്തരാവകാശ സംരക്ഷണം സംബന്ധിച്ച കേരള ഹൈക്കോടതിയിലെ കേസില്‍ സമസ്തയുടെ ഭാഗമാണ് വിജയിച്ചിരുന്നതെങ്കിലും എതിര്‍കക്ഷി അപ്പീലുമായി പോയതോടെയാണ് ശരീഅത്ത് സംരക്ഷണത്തിനു വേണ്ടി സമസ്തയ്്ക്കു സുപ്രിംകോടതിയില്‍ പോകേണ്ടിവന്നത്. അതുപോലെ, യതീംഖാന ഉള്‍പ്പെടെയുള്ള റസിഡന്‍ഷ്യല്‍ മതസ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുമെന്നു കണ്ടപ്പോഴാണ് ജെ.ജെ ആക്ടിനെതിരേ സമസ്ത നീക്കം നടത്തിയത്. എല്ലാ ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളും 2017 ഡിസംബര്‍ 31നകം ജെ.ജെ ആക്ട് പ്രകാരമുള്ള രജിസ്ട്രേഷന് നടത്തണമെന്നായിരുന്നു സുപ്രിംകോടതി നിര്‍ദേശം. കടുത്ത വ്യവസ്ഥകള്‍ നിലനില്‍ക്കുന്ന ജെ.ജെ ആക്ടിനു കീഴില്‍ മതസ്ഥാപനങ്ങള്‍ വരുന്നതോടെ അവയുടെ നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലാകുന്ന സ്ഥിതിയുണ്ടായി.
ജെ.ജെ മോഡല്‍ റൂള്‍സ് 2016 വകുപ്പ് 26, 29, 39 എന്നിവ പ്രകാരമുള്ള സ്റ്റാഫ് പാറ്റേണ്‍, ഇന്‍ഫ്രാസ്ട്രക്ച്ചര്‍, മാനേജ്മെന്റ് കമ്മിറ്റി എന്നിവ യതീംഖാന അടക്കമുള്ള റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നവയാണ്. കുട്ടിയുടെ രക്ഷിതാവ് ജെ.ജെ ആക്ട് വകുപ്പ് 2(14)(5) പ്രകാരം കുട്ടിയെ സംരക്ഷിക്കാന്‍ കഴിയാത്ത രക്ഷിതാവായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു തീരുമാനിക്കാന്‍ സാധിക്കും. അതോടെ കുട്ടിയെ രക്ഷിതാക്കളുടെയും സ്ഥാപന ഭാരവാഹികളുടെയും അനുമതിയില്ലാതെ അന്യവ്യക്തികളായ ഏതൊരാള്‍ക്കും കൈമാറാനുള്ള അധികാരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കുണ്ട്. തിരിച്ചുപിടിക്കാനുള്ള അധികാരം നിയമപരമായി രക്ഷിതാക്കള്‍ക്കോ സ്ഥാപന ഭാരവാഹികള്‍ക്കോ ഇല്ലതാനും. ഈ സന്ദര്‍ഭത്തിലാണ് ജെ.ജെ ആക്ട് ബാധകമാക്കുന്നതിനെതിരേ 2017 ഡിസംബറില്‍ സമസ്ത സുപ്രിംകോടതിയെ സമീപിച്ചത്. അതിനെ തുടര്‍ന്ന് ഹിയറിങ്ങുകള്‍ നടക്കുകയുണ്ടായി. പ്രസ്തുത കേസില്‍, കുട്ടികള്‍ താമസിച്ചു പഠിക്കുന്ന എല്ലായിനം സ്ഥാപനങ്ങളില്‍നിന്നും വ്യതിരിക്തമായി യതീംഖാനകള്‍ക്ക് പ്രത്യേകപരിഗണന നല്‍കിക്കൊണ്ട് 2018 ഫെബ്രുവരി 20നു സുപ്രിംകോടതി ഉത്തരവിറക്കിയത് വലിയ ആശ്വാസവുമായി.
മുത്വലാഖ് ക്രിമിനല്‍ നിയമമാക്കുന്ന മുസ്്ലിം വനിതാ (വിവാഹ അവകാശ സംരക്ഷണം) നിയമത്തിന്റെ ഭരണഘടനാപരമായ സാധുത സമസ്ത സുപ്രിംകോടതിയില്‍ ചോദ്യം ചെയ്തത് മറ്റൊരു ഇടപെടലായിരുന്നു. ക്ലാസ്്മുറികളില് ഹിജാബ് വിലക്കിയത് ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ കേരളത്തില്‍നിന്ന് സുപ്രിംകോടതിയിലെത്തിയ ആദ്യഹരജി സമസ്തയുടേതായിരുന്നു. ഡിവിഷന് ബെഞ്ചിലെ ജസ്റ്റിസ് സുധാന്‍ഷു ധൂലിയ ഹിജാബ് നിരോധിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയതായി പ്രഖ്യാപിച്ചത് സമസ്തയുടെ വാദം സാധൂകരിച്ചായിരുന്നു. കേസ് വിശാല ബെഞ്ചിനു വിട്ടിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരേയും സമസ്ത സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജി കോടതിയുടെ പരിഗണനയിലാണ്.
ആരാധനാലയ സംരക്ഷണ നിയമത്തിലും വഖ്്ഫ് നിയമ ഭേദഗതിയിലും സമസ്ത ക്രിസ്റ്റല്‍ ക്ലിയറായ നിലപാട് സ്വീകരിക്കുകയും നിയമത്തിന്റെ വഴിയില്പോയി പോരാടുകയും ചെയ്തു. എല്ലാ മതങ്ങളെയും ഒരുപോലെ പരിഗണിക്കണമെന്ന ഭരണഘടനയുടെ അടിസ്ഥാനതത്വം ലംഘിക്കുന്ന വഖ്്ഫ് നിയമ ഭേദഗതിക്കെതിരേയും സമസ്ത സുപ്രിംകോടതിയില്‍ പോയി രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ ശബ്ദമായി മാറുന്നതും നാം കണ്ടു.
ശരീഅത്ത് സംരക്ഷിക്കാന്‍ നിയമത്തിന്റെ വഴികളില്‍ സംഘ്പരിവാര്‍ കാലത്ത് സമസ്ത ശ്രദ്ധയോടെ നീങ്ങുന്നു. മുമ്പ് മുസ്്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം വിവാദമായപ്പോള്‍ കോട്ടുമല ടി.എം ബാപ്പു മുസ്്ലിയാരുടെ നേതൃത്വത്തില്‍ സമസ്ത സ്വീകരിച്ച നിലപാട് സമുദായത്തിനകത്തു നിന്നുപോലും വിമര്‍ശിക്കപ്പെട്ടെങ്കിലും ദീര്‍ഘവീക്ഷണത്തോടെയുള്ള സമീപനമായിരുന്നു അതെന്ന് ഇപ്പോള്‍ എല്ലാവരും തിരിച്ചറിയുന്നു. സമുദായത്തിന്റെ സംരക്ഷണമല്ല, അപരവത്കരണമാണ് അത്തരം നിയമ ഭേദഗതികള്‍ക്കു പിറകിലെന്ന് എല്ലാവര്ക്കും ബോധ്യമാകുന്നു. പൊതുയിടങ്ങളിലെ കൈയടിയല്ല, ശരീഅത്തും സമുദായവുമാണ് നൂറു വര്‍ഷത്തിനടുത്ത ചരിത്രമുള്ള സമസ്തയുടെ എക്കാലത്തെയും ലക്ഷ്യം. അപരവല്ക്കരിക്കപ്പെട്ടവരെയും വിശ്വാസത്തിനു മുറിവേറ്റവരെയും സമസ്ത സ്വന്തം ജനതയായി കാണുന്നു. ആ ജനത തങ്ങളുടെ വിശ്വാസ സംരക്ഷണത്തിന്റെ കെടാത്ത റാന്തലായി സമസ്തയെയും കാണുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഷാര്‍ജയിലെ ആദ്യ സൗരോര്‍ജ നിലയം തുറന്നു; 13,780 വീടുകള്‍ക്ക് വെളിച്ചമേകും | Sharjah’s 1st solar plant ‘SANA’
uae
• 6 hours ago
'നിലപാടില്‍ മാറ്റമില്ല'; നൂറാം വാര്‍ഷിക ദിനത്തില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുടെ അഭിമുഖം | Interview with Jifri Thangal
Kerala
• 6 hours ago
രണ്ടു വയസ്സുള്ള ഇറാനിയന്‍ കുഞ്ഞിനെ എടുത്തുയര്‍ത്തി തറയിലടിച്ച് യുവാവ്; സംഭവം മോസ്കോ വിമാനത്താവളത്തില്‍, കുട്ടി കോമയില്‍/video
International
• 6 hours ago
ഇമാറാത്തികള്ക്കിടയിലെ ജനന നിരക്ക് കുറയുന്നു; ഫെഡറല്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ യുഎഇ
uae
• 6 hours ago
പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതില്‍ നിന്നും ബാങ്കിന് ആറു മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 7 hours ago
റാസല്‍ഖൈമയില്‍ ഉണ്ടൊരു നെല്‍ കര്ഷകന്: പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്നത് 60 കിലോഗ്രാം നെല്ല്; നെല്‍പ്പാടത്ത് ഇന്ത്യയുടെ 'ബസുമതിയും'
uae
• 7 hours ago
വാല്‍പ്പാറയില്‍ നാലു വയസ്സുകാരിയെ കൊന്ന പുലിയെ പിടികൂടി
Kerala
• 7 hours ago
വീണ്ടും ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ കനക്കും, ശക്തമായ കാറ്റിനും സാധ്യത, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Weather
• 8 hours ago
കനത്ത മഴയില്‍ എറണാകുളം ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി
Kerala
• 8 hours ago
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി നഴ്സ് ഹൃദയാഘാതംമൂലം ജിസാനില്‍ മരിച്ചു
Saudi-arabia
• 8 hours ago
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുഹറം ഒന്ന്
qatar
• 8 hours ago
ആരാകും പുതിയ സംസ്ഥാന പൊലിസ് മേധാവി; നിര്‍ണായക യോഗം ഇന്ന്
Kerala
• 9 hours ago
ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: ലഹരിജീവിതത്തിൽനിന്ന് ജീവിതലഹരിയിലേക്ക്; ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കുമ്പസാരക്കുറിപ്പ്
Kerala
• 9 hours ago
മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരേ കർണാടകയിൽ വീണ്ടും കേസ്; ജയിൽവാസം നീട്ടാനുള്ള ശ്രമമെന്ന് ഭാര്യ ഷൈന
Kerala
• 9 hours ago
സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ മുഹറം ഒന്ന്
Saudi-arabia
• 15 hours ago
പേരാമ്പ്രയിൽ ആയുർവേദ മസാജ് മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ
Kerala
• 16 hours ago
ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇസ്റാഈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ
International
• 17 hours ago
തൃശൂരിൽ കാർ കവർച്ച; ഗൃഹനാഥന്റെ കാലിലൂടെ കാർ കയറ്റിയിറക്കി, ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
Kerala
• 17 hours ago
നൂറ്റാണ്ടിന്റെ ചരിത്രനിയോഗമായി സമസ്ത; കേരളീയ മുസ്ലിം സമുദായത്തിന്റെ നാഡിമിടിപ്പ് അറിഞ്ഞ പ്രസ്ഥാനത്തിന് ഇന്ന് 99 വയസ്സ്
Kerala
• 9 hours ago
ആത്മനിര്‍വൃതിയില്‍ ഹാജിമാരെത്തി; കരിപ്പൂരില്‍ സ്നേഹോഷ്മള സ്വീകരണം
Kerala
• 9 hours ago
ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ വീണ്ടും ആര്.എസ്.എസ് ചിത്രം; എതിര്‍പ്പ് അറിയിച്ച് മുഖ്യമന്ത്രി
Kerala
• 9 hours ago