
തീതുപ്പുന്ന ആകാശത്തിന് കീഴെ ഒന്നായവര്‍; ഇസ്റാഈല്‍ കൊന്നു കളഞ്ഞ മുഹമ്മദ് സലാമയുടെ പ്രണയകഥ

അതിമനോഹരമായ മറ്റൊരു പ്രണയകഥ കൂടി പാതിവഴിക്ക് ഇല്ലാതാക്കിയിരിക്കുന്നു ഇസ്റാഈല്‍ ഭീകരര്‍. മാധ്യമപ്രവര്‍ത്തകരായ മുഹമ്മദ് സലാമയുടേയും ഹാല അസ്ഫര്‍ സലാമയുടേയും പ്രണയകഥ. വാര്‍ത്തകള്‍ പങ്കിട്ട് മാത്രം ഒന്നായവരല്ല അവര്‍. അവരുടെ പ്രണയത്തിന് പിന്നില്‍ യുദ്ധത്തിന്റെ ഭീകരതയുണ്ടായിരുന്നു. അത് തീര്‍ത്ത ഒടുങ്ങാത്ത നോവിന്റെ കരുത്തുണ്ടായിരുന്നു. അവര്‍ കണ്ട സ്വപ്നങ്ങള്‍ക്ക് ഒലീവിലകളുടെ നിറമായിരുന്നു. അവരുടെ ആകാശത്തിന് കറുപ്പും ചുവപ്പും പച്ചയും വെളുപ്പും തീര്‍ത്ത മനോഹാരിയതയായിരുന്നു. അവരുടെ കിനാക്കളിലെന്നും വെടിയൊച്ചകളില്ലാത്ത തെരുവുകളിലൂടെ വിശക്കാത്ത വയറുമായി ഓടിക്കളിക്കുന്ന ഹന്ദലമാരായിരുന്നു. എല്ലാ പ്രതീക്ഷകള്‍ക്കും ഒരേ ആഴം. എല്ലാ സ്വപ്നങ്ങള്‍ക്കും ഒരേ നിറം ..എല്ലാ ചിന്തകള്‍ക്കും ഒരേ താളം..അങ്ങിനയങ്ങിനെ ഒന്നായവരായിരുന്നു അവര്‍. അവരുടെ ചുവടുകളും എന്നും ഒന്നിച്ചായിരുന്നു. വരണ്ട മണ്ണിലൂടെ മരണം മണക്കുന്ന കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ ചവിട്ടി പരസ്പരം താങ്ങായി നടന്നു നീങ്ങിയവരാണ് അവര്‍.
എന്നാല്‍ ചോരയുണങ്ങാത്ത...വേദനകള്‍ അവസാനിക്കാത്ത വാര്‍ത്തകള്‍ തേടി അവന്റെ കൈകള്‍ പിടിച്ച് അലഞ്ഞ ആ തെരുവുകളിലൂടെ അവളിനി തനിച്ച് നടക്കണം. ഇനിയും പറഞ്ഞു തീരാത്ത വിശേഷങ്ങളുടെ വിങ്ങലുകള്‍ അവളെ വല്ലാതെ ഉലക്കുമായിരിക്കും. ഇനിയുമേറെ ലോകത്തോട് ഒന്നിച്ച് പറയാനുണ്ടായിരുന്നു അവര്‍ക്ക്. ഇനിയുമേറെ നോവുകള്‍...വിശപ്പുകള്...ചോരപ്പാടുകള്‍...ലോകത്തിനു മുന്നില്‍ അവന്റെ കാമറക്കണ്ണുകള്‍ക്ക് ഇനിയുമേറെ ചിത്രങ്ങള്‍ കൊണ്ടുവരാനുണ്ടായിരുന്നു. കരുതിക്കൂട്ടി തന്നെയാണ് ഇസ്റാഈല്‍ കാമറക്കു പിന്നിലെ ആ ജീവനെ കൊന്നുകളഞ്ഞിട്ടുണ്ടാവുക. അവനെ മാത്രമല്ല അവനെ പോലെ ഈ ലോകത്തോട് നേര് വിളിച്ചു പറഞ്ഞു കൊണ്ടിരുന്ന 250 മാധ്യമപ്രവര്‍ത്തകരെയാണ് ഈ രണ്ട് കൊല്ലത്തിനിടക്ക് ഇസ്റാഈല്‍ കൊന്നു കളഞ്ഞിരിക്കുന്നത്.
യാദൃശ്ചികമായി ജീവിതത്തില്‍ ഒന്നിച്ചവരല്ല അവര്‍. മരണം പെയ്യുന്ന ആകാശത്തിന് കീഴെ നിന്ന് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചവര്‍. അതേ ആകാശത്തിന് കീഴെ നിന്ന് ജീവിതം പ്ലാന്‍ ചെയ്തവര്‍. ഇസ്റാഈല്‍ തകര്‍ത്തു കളഞ്ഞ കെട്ടിടങ്ങള്‍ക്കുള്ളില്‍ നിന്ന് പ്രിയപ്പെട്ടവളെ കാമറയില്‍ പകര്‍ത്തുന്ന സലാമ..അവരുടെ കല്യാണ ചിത്രങ്ങളില്‍ ഒന്ന് ഇതാണ്. ലോകം വല്ലാത്തൊരിഷ്ടത്തോടെ നെഞ്ചോട് ചേര്‍ത്തതാണ് ഈ ചിത്രം.
ഒരിക്കല്‍ സലാമ ഹാലയോട് പറഞ്ഞിരുന്നു. നമ്മള് ഒന്നിച്ചിരിക്കേ മരണത്തിന് പോലും നമ്മെ തോല്പിക്കാനാവില്ല...എന്നാല്‍ ഖാന് യൂനിസിലെ അല്‍ നാസര്‍ ആശുപത്രിക്ക് മുകളില്‍ വീണ മരണ ബോംബില്‍ അവന് പോയി. താങ്ങാനാവാത്ത നോവുമായി അവന്റെ തൊട്ടരികെ അവളെ ബാക്കിയാക്കിക്കൊണ്ട്. ഇസ്റാഈല്‍ മിസൈലുകള്‍ തകര്‍ത്തിട്ട കെട്ടിടങ്ങള്‍ക്കിടയിലൂടെ തീനാളങ്ങള്‍ വകഞ്ഞുമാറ്റി തന്റെ കാമറയുമായി ചുറുചുറുക്കോടെ അവന് ഓടിനടക്കുന്നത് അവളെത്ര തവണ കണ്ടിരിക്കുന്നു. എന്നാല്‍ ഇന്ന് അവന് ഉറങ്ങുകയാണ്. ചെയ്യാനുള്ളതെല്ലാം ചുരുങ്ങിയ നാളുകളില്‍ ചെയ്തു തീര്‍ത്ത സമാധാനത്തിന്റെ ഉറക്കം.
ഹാലയും സലാമയും ഗസ്സക്ക് പറയാനുള്ള ഒറ്റപ്പെട്ട കഥയല്ല. ഗസ്സക്ക് പറയാന്‍ നിരവധിയനവധി കഥകളുണ്ട്. ലോകമിന്നോളം കാണാത്ത കേള്‍ക്കാത്ത കൊടും ക്രൂരതയുടെ കഥകള്‍. ലോകം ഇന്നോളം കാണാത്തത്രയും കുഞ്ഞു മയ്യിത്തുകള്‍...വിശപ്പിന്റെ കാഠിന്യങ്ങള്‍..അനാഥരായിപ്പോയ പൊന്നുമക്കള്..മാതാപിതാക്കള്‍...ഇതെല്ലാം ലോകത്തിന് മുന്നില്‍ എത്തിച്ചേ മതിയാവൂ. എത് തീരാനഷ്ടത്തിന്റേയും നോവുകള്‍ക്ക് മുകളില്‍ കരുത്തോടെ തലയുയര്‍ത്തി നില്ക്കാന് ഫലസ്തീനിലെ മാധ്യമപ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്നത് ഇതാണ്.
ഹാലയും ഇനി തനിച്ചു തന്നെ നടക്കണം. സലാമയുടെ കാമറ ഇനി അവളുടെ കയ്യിലിരുന്ന് ലോകത്തെ കാണും. ഫലസ്തീനിലെ കുഞ്ഞുമക്കളുടെ ചിത്രങ്ങള്‍ ഇനിയവള് തനിച്ച് ലോകത്തിന് മുന്നിലെത്തിക്കും. മരണത്തിന്റെ ചീള് തനിക്കു മേലും പതിക്കും വരെ അവള് നടന്നു കൊണ്ടേയിരിക്കും ..കൂടെ അവളുടെ പെന്നും അവന്റെ കാമറയും
The blood of our martyred journalists in Gaza has not yet dried before the Israeli occupation forces committed another crime against Al Jazeera cameraman Mohammed Salama, together with three other photojournalists. pic.twitter.com/epmXjl5HtZ
— Al Jazeera English (@AJEnglish) August 25, 2025
mohammed salama story, gaza love story, israel palestine conflict, mohammed salama killed, tragic love stories, gaza war victims, palestinian love story, human stories from gaza, mohammed salama israel attack, emotional war stories
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വീണ്ടും ബാങ്ക് ലയനം; പൊതുമേഖല ബാങ്കുകള്‍ മൂന്നായി ചുരുങ്ങും
National
• a day ago
നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിനിടെ മുങ്ങിയത് 13,000 ജയിൽപുള്ളികൾ; പകുതിയോളം പേരും ഇപ്പോഴും കാണാമറയത്ത്, 540 ഇന്ത്യൻ കുറ്റവാളികളും ഒളിവിൽ
International
• a day ago
സ്കൂളുകളില്‍ എ.ഐ പഠനം; അടുത്ത അധ്യയനവര്‍ഷത്തില്‍ മൂന്നാം ക്ലാസ് മുതല്‍ തുടങ്ങും
Kerala
• a day ago
റൊണാൾഡോ ക്ഷമ ചോദിക്കേണ്ടതില്ല, അദ്ദേഹം പോർച്ചുഗലിന് എല്ലാം നൽകി, അത് തുടരുന്നു; റെനാറ്റോ വീഗ
Football
• a day ago
വാൽപ്പാറയിൽ കാട്ടാന വാതിൽപ്പൊളിച്ച് വീട്ടിൽക്കയറി ആക്രമിച്ചു; മൂന്ന് വയസുകാരനും മുത്തശ്ശിക്കും ദാരുണാന്ത്യം
Kerala
• a day ago
കേരളത്തിൽ മഴ ഭീതി; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ ഭീഷണിയും കടൽക്ഷോഭവും; ജാഗ്രതാ നിർദേശങ്ങൾ
Kerala
• a day ago
ആര്.എസ്.എസ് പോഷകസംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത് താലിബാന് നേതാവ് മുത്തഖി
National
• a day ago
ഒമാന്‍: വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച രണ്ട് പ്രവാസികള്‍ അറസ്റ്റില്‍
oman
• a day ago
അമേരിക്കയിൽ റെസ്റ്റോറന്റ് ബാറിൽ വെടിവെപ്പ്; നാല് മരണം, 20-ലധികം പേർക്ക് പരിക്ക്; അന്വേഷണം ഊർജിതം
crime
• a day ago
പ്രവാസി മലയാളി യുവാവ് ഹൃദയാഘാതംമൂലം ബഹ്റൈനില്‍ മരിച്ചു
bahrain
• a day ago
UAE Weather: അസ്ഥിര കാലാവസ്ഥ തുടരുന്നു; യുഎഇയില്‍ കൂടുതല്‍ മഴയും ഇടിമിന്നലും പ്രതീക്ഷിക്കാം
Weather
• a day ago
കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
Kerala
• a day ago
കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി; പിന്നിൽ ടിവികെയെന്ന് ഡിഎംകെ
National
• a day ago
ഒമാനിൽ പുതിയ ഗാർഹിക തൊഴിൽ നിയമം; പാസ്പോർട്ട് പിടിച്ചുവെക്കാനാകില്ല, ജോലി സമയത്തിലും വേതനത്തിലുമടക്കം വമ്പൻ മാറ്റങ്ങൾ
oman
• 2 days ago
തിരിച്ചടിയുടെ ലിസ്റ്റിൽ മെസിക്ക് മുകളിൽ റൊണാൾഡോ; ജയിച്ചിട്ടും നിർഭാഗ്യം തേടിയെത്തി
Football
• 2 days ago
രാജസ്ഥാനിൽ വീട്ടിൽ കയറിയ മുതലയെ പിടികൂടാൻ വനം വകുപ്പ് എത്തിയില്ല; രക്ഷകനായെത്തിയത് ഹയാത്ത് ഖാൻ ടൈഗർ
National
• 2 days ago
നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ
uae
• 2 days ago
വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്
uae
• 2 days ago
ആഡംബര കാർ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ
Kerala
• 2 days ago
ഈജിപ്തിലെ വാഹനാപകടത്തിൽ ഖത്തർ നയതന്ത്രജ്ഞർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ്
uae
• 2 days ago
നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് അമിത് ഷാ; യുപിക്കാരനല്ലാത്ത യോഗി ആദിത്യനാഥാണ് നുഴഞ്ഞുകയറ്റക്കാരൻ എന്ന് തിരിച്ചടിച്ച് അഖിലേഷ് യാദവ്
National
• 2 days ago