HOME
DETAILS

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ; മോചന ചർച്ചകൾ തുടരും ; ഔദ്യോ​ഗികമായി സ്ഥിരീക്കരിക്കാതെ വിദേശകാര്യ മന്ത്രാലയം

  
Web Desk
July 28, 2025 | 5:47 PM

Agreement Reached to Revoke Nimisha Priyas Death Penalty Release Talks to Continue Foreign Affairs Ministry Yet to Officially Confirm

 

കോഴിക്കോട്: യമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായതായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ഓഫീസ് അറിയിച്ചു. വധശിക്ഷ റദ്ദാക്കുന്നതിനും തുടർനടപടികൾ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്നതിനും യോജിപ്പുണ്ടായിട്ടുണ്ട്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ, വടക്കൻ യമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദുൾ മഹ്ദിയുടെ കുടുംബവുമായി നടക്കുന്ന തുടർചർച്ചകൾക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാവുക. നേരത്തെ, ജൂലൈ 16-ന് നിശ്ചയിച്ചിരുന്ന വധശിക്ഷ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. എന്നാൽ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. 

പ്രസിദ്ധ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളിന്റെ മധ്യസ്ഥതയിലൂടെ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഈ കേസിൽ നിർണായക ഇടപെടലുകൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് വധശിക്ഷ താത്കാലികമായി മരവിപ്പിക്കാനും സാധിച്ചത്. ഇനിമുതൽ ജയിൽ മോചനമോ ജീവപര്യന്ത തടവോ മാത്രമേ ശിക്ഷയായി ഉണ്ടാകൂ എന്നും സർഹാൻ ഷംസാൻ തന്റെ പോസ്റ്റിൽ വ്യക്തമാക്കി.

പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയായ നിമിഷപ്രിയ, തൊടുപുഴ സ്വദേശി ടോമിയെ വിവാഹം ചെയ്ത ശേഷം 2012-ൽ കുഞ്ഞുമായി യമനിലേക്ക് പോയതാണ്. നാട്ടിൽ നഴ്‌സായിരുന്ന നിമിഷപ്രിയ യമനിലും ആ ജോലി തുടർന്നു, ടോമി ഒരു സ്വകാര്യ കമ്പനിയിൽ ജോലി നേടി. ഈ സമയത്താണ് ഇവർ യമൻ പൗരനായ തലാൽ അബ്ദുൾ മഹ്ദിയെ പരിചയപ്പെടുന്നത്. ഒരു ക്ലിനിക് തുടങ്ങാൻ പങ്കാളിത്തത്തിൽ തീരുമാനിച്ചെങ്കിലും, യമനിൽ പ്രാദേശിക പങ്കാളിയില്ലാതെ അതിനു സാധിക്കാത്തതിനാൽ തലാലിന്റെ സഹായം തേടി.

ക്ലിനിക് തുടങ്ങിയ ശേഷം, നിമിഷപ്രിയ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി തലാൽ തന്റെ ഭർത്താവാണെന്ന് വിശ്വസിപ്പിച്ചു. പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ക്ലിനിക്കിന്റെ വരുമാനം പൂർണമായും സ്വന്തമാക്കുകയും ചെയ്തു. നിമിഷപ്രിയ പാസ്‌പോർട്ട് കൈക്കലാക്കുകയും സ്വർണം വിൽക്കുകയും ചെയ്തു. എന്നാൽ തലാൽ, പരാതി നൽകിയതിനെ തുടർന്ന് തലാലിനെ ഉയർന്ന ഡോസിൽ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മ‍ൃതദേ​ഹം കഷ്ണങ്ങളാക്കി ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നാണ് കേസ്.

Nimisha Priya, a Malayali nurse imprisoned in Yemen, has had her death sentence revoked following negotiations led by Kanthapuram A.P. Aboobacker Musliyar. Discussions for her release will continue with the victim's family, with further decisions pending. The execution, initially set for July 16, was postponed due to these efforts



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല പ്രചരണങ്ങളിൽ നിയന്ത്രണം വേണം; കേന്ദ്രത്തിന് നിർദേശവുമായി സുപ്രിംകോടതി

National
  •  14 days ago
No Image

ദേശീയപാതയോരത്ത് കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാതെ പൊലിസ്

Kerala
  •  14 days ago
No Image

സമൂഹ വിവാഹത്തിൽ ചിപ്‌സിനായുള്ള തിക്കിലും തിരക്കിലും പെട്ട് അതിഥികൾക്ക് പരുക്ക്; വീഡിയോ വൈറൽ

National
  •  14 days ago
No Image

മനപ്പൂർവം തിരക്ക് സൃഷ്ടിച്ച് കവർച്ച; ബസ് സ്റ്റാൻഡിൽ വച്ച് മോഷണ സംഘത്തെ പൊലിസ് പിടികൂടി

Kerala
  •  14 days ago
No Image

ഗുരുവായൂർ ഏകാദശി മഹോത്സവം; ഡിസംബർ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ

Kerala
  •  14 days ago
No Image

ദേശീയ ദിനത്തോട് അനുബന്ധിച്ച് ബ്ലാക്ക് പോയിന്റുകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  14 days ago
No Image

വീട്ടുജോലിക്കാരിയുടെ സ്വർണ്ണക്കവർച്ച; ഉടമയുടെ 'രഹസ്യബുദ്ധി'യിൽ മോഷ്ടാവ് കുടുങ്ങി

Kerala
  •  14 days ago
No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  14 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  14 days ago