നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ; മോചന ചർച്ചകൾ തുടരും ; ഔദ്യോഗികമായി സ്ഥിരീക്കരിക്കാതെ വിദേശകാര്യ മന്ത്രാലയം
കോഴിക്കോട്: യമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായതായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ഓഫീസ് അറിയിച്ചു. വധശിക്ഷ റദ്ദാക്കുന്നതിനും തുടർനടപടികൾ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്നതിനും യോജിപ്പുണ്ടായിട്ടുണ്ട്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ, വടക്കൻ യമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദുൾ മഹ്ദിയുടെ കുടുംബവുമായി നടക്കുന്ന തുടർചർച്ചകൾക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാവുക. നേരത്തെ, ജൂലൈ 16-ന് നിശ്ചയിച്ചിരുന്ന വധശിക്ഷ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. എന്നാൽ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പ്രസിദ്ധ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളിന്റെ മധ്യസ്ഥതയിലൂടെ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഈ കേസിൽ നിർണായക ഇടപെടലുകൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് വധശിക്ഷ താത്കാലികമായി മരവിപ്പിക്കാനും സാധിച്ചത്. ഇനിമുതൽ ജയിൽ മോചനമോ ജീവപര്യന്ത തടവോ മാത്രമേ ശിക്ഷയായി ഉണ്ടാകൂ എന്നും സർഹാൻ ഷംസാൻ തന്റെ പോസ്റ്റിൽ വ്യക്തമാക്കി.
പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയായ നിമിഷപ്രിയ, തൊടുപുഴ സ്വദേശി ടോമിയെ വിവാഹം ചെയ്ത ശേഷം 2012-ൽ കുഞ്ഞുമായി യമനിലേക്ക് പോയതാണ്. നാട്ടിൽ നഴ്‌സായിരുന്ന നിമിഷപ്രിയ യമനിലും ആ ജോലി തുടർന്നു, ടോമി ഒരു സ്വകാര്യ കമ്പനിയിൽ ജോലി നേടി. ഈ സമയത്താണ് ഇവർ യമൻ പൗരനായ തലാൽ അബ്ദുൾ മഹ്ദിയെ പരിചയപ്പെടുന്നത്. ഒരു ക്ലിനിക് തുടങ്ങാൻ പങ്കാളിത്തത്തിൽ തീരുമാനിച്ചെങ്കിലും, യമനിൽ പ്രാദേശിക പങ്കാളിയില്ലാതെ അതിനു സാധിക്കാത്തതിനാൽ തലാലിന്റെ സഹായം തേടി.
ക്ലിനിക് തുടങ്ങിയ ശേഷം, നിമിഷപ്രിയ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി തലാൽ തന്റെ ഭർത്താവാണെന്ന് വിശ്വസിപ്പിച്ചു. പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ക്ലിനിക്കിന്റെ വരുമാനം പൂർണമായും സ്വന്തമാക്കുകയും ചെയ്തു. നിമിഷപ്രിയ പാസ്‌പോർട്ട് കൈക്കലാക്കുകയും സ്വർണം വിൽക്കുകയും ചെയ്തു. എന്നാൽ തലാൽ, പരാതി നൽകിയതിനെ തുടർന്ന് തലാലിനെ ഉയർന്ന ഡോസിൽ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നാണ് കേസ്.
Nimisha Priya, a Malayali nurse imprisoned in Yemen, has had her death sentence revoked following negotiations led by Kanthapuram A.P. Aboobacker Musliyar. Discussions for her release will continue with the victim's family, with further decisions pending. The execution, initially set for July 16, was postponed due to these efforts
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."