HOME
DETAILS

ഫുജൈറ വെള്ളപ്പൊക്കത്തിന് മൂന്ന് വർഷം; ഓർമകളിൽ ഇപ്പോഴും ദുരന്തത്തിന്റെ നടുക്കം

  
Web Desk
July 29 2025 | 12:07 PM

Three Years Since Fujairah Floods Memories of the Disaster Still Haunt Residents

ഫുജൈറ: മൂന്ന് വർഷങ്ങൾക്ക് മുമ്പ്, 27 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയെ തുടർന്ന് ഫുജൈറയിൽ ഉണ്ടായ അഭൂതപൂർവമായ വെള്ളപ്പൊക്കം ഇന്നും താമസക്കാരുടെ മനസ്സിനെ പിടിച്ചുലക്കുന്നുണ്ട്. തുടയോളം വെള്ളത്തിലൂടെ നിവാസികൾ നടന്ന ആ ദിനങ്ങൾ, ദുരന്തത്തിന്റെ ദുരിതപൂർണമായ ഓർമകൾ ഇന്നും ബാക്കിയാക്കുന്നു.

രണ്ട് ദിവസത്തെ തുടർച്ചയായ മഴയിൽ ഫുജൈറ തുറമുഖ സ്റ്റേഷനിൽ 255.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി, ഇത് യുഎഇയിൽ ജൂലൈ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന തോതായിരുന്നു. മസാഫിയിൽ 209.7 മില്ലിമീറ്ററും ഫുജൈറ വിമാനത്താവളത്തിൽ 187.9 മില്ലിമീറ്ററും മഴ ലഭിച്ചു. വെള്ളപ്പൊക്കം അടിസ്ഥാന സൗകര്യങ്ങളിൽ വൻനാശം വിതച്ചു. ഒട്ടേറെ താമസക്കാർ ഹോട്ടലുകളിലേക്ക് മാറിയെങ്കിലും, ആവശ്യകത വർധിച്ചതോടെ ഹോട്ടൽ നിരക്കുകൾ കുത്തനെ ഉയർന്നു.

ദുരന്തത്തിന്റെ തുടർദിനങ്ങളിൽ, വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ കാറുകൾ മറിഞ്ഞുവീഴുന്ന ദൃശ്യങ്ങൾ ഞെട്ടലുണ്ടാക്കി. റിക്കവറി ടീമുകൾ വാഹനങ്ങൾ നീക്കംചെയ്യാൻ ശ്രമിക്കുന്ന കാഴ്ചകൾ പലരും വീഡിയോയിൽ പകർത്തിയിരുന്നു.

വെള്ളപ്പൊക്കത്തിൽ ഏഴ് ഏഷ്യൻ വംശജർ മരിച്ചതായി യുഎഇ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഫെഡറൽ സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറലായ ബ്രിഗേഡിയർ ജനറൽ ഡോ. അലി സലേം അൽ തുനൈജി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

"എമിറേറ്റുകളിലെ വെള്ളപ്പൊക്കത്തിൽ ആറ് ഏഷ്യൻ പൗരന്മാരെ മരിച്ചനിലയിൽ കണ്ടെത്തി. ഇരകളുടെ കുടുംബങ്ങളോട് ആഭ്യന്തര മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നു." അദ്ദേഹം അന്ന് പറഞ്ഞുവെച്ചതിങ്ങനെയാണ്. ദുരന്തത്തെ നേരിടാൻ രാഷ്ട്രനേതാക്കൾ ഒന്നിച്ചുനിന്നു. സൈന്യത്തിന്റെ സഹായത്തോടെ നടത്തിയ രക്ഷാപ്രവർത്തനങ്ങളിൽ വടക്കൻ എമിറേറ്റുകളിൽനിന്ന് ഏകദേശം 900 പേരെ രക്ഷപ്പെടുത്തി. ഫുജൈറയിലും ഷാർജയിലും 3,897-ലധികം ആളുകളെയാണ് താൽക്കാലിക ഷെൽട്ടറുകളിൽ പാർപ്പിച്ചത്.

Three years after the devastating floods in Fujairah, residents continue to recall the traumatic impact and lasting damage. The disaster remains fresh in memory, highlighting the region’s vulnerability to extreme weather.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ലെ ഹജ്ജ് അപേക്ഷ തീയതി ആഗസ്റ്റ് 7 വരെ നീട്ടി; ഇന്നലെ വരെ ലഭിച്ചത് ഇരുപതിനായിരത്തിലേറെ അപേക്ഷകൾ

Saudi-arabia
  •  2 days ago
No Image

അതുല്യയുടെ മൃതദേഹം സംസ്‌കരിച്ചു; യുവതിയുടെ ഭര്‍ത്താവിനെ നാട്ടില്‍ എത്തിക്കാന്‍ ചവറ പൊലിസ്

uae
  •  2 days ago
No Image

പാലക്കാട് മരം മുറിക്കുന്നതിനിടെ കയർ കുരുങ്ങി തൊഴിലാളി മരിച്ചു

Kerala
  •  2 days ago
No Image

തിരുനെൽവേലി ദുരഭിമാനക്കൊല: കെവിന്റെ പെൺസുഹൃത്തിന്റെ വീഡിയോ സന്ദേശം, 'എന്റെ അച്ഛനമ്മമാർക്ക് കൊലപാതകവുമായി ബന്ധമില്ല'

National
  •  2 days ago
No Image

മാമി തിരോധാന കേസ്: പൊലിസിന് ഗുരുതര വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

ഫസീലയുടെ ആത്മഹത്യ: ഭർതൃവീട്ടിൽ നിരന്തര പീഡനം; കുറ്റവാളികൾക്ക് ശിക്ഷ വേണമെന്ന് പിതാവ്

Kerala
  •  2 days ago
No Image

ധർമസ്ഥലകേസ്: മൂന്നാം ദിന പരിശോധനയിൽ നിർണായക തെളിവ്

National
  •  2 days ago
No Image

ഇറാൻ-ഇന്ത്യ വ്യാപാരത്തിന് ഉപരോധം: ട്രംപ് ഭരണകൂടത്തിനെതിരെ ഇറാൻ എംബസിയുടെ വിമർശനം

International
  •  2 days ago
No Image

അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു

Cricket
  •  2 days ago
No Image

മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്‍

National
  •  2 days ago