കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ സ്ഫോടക വസ്തു; കണ്ടെത്തിയത് വിദ്യാർഥികൾ
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഞെട്ടിക്കുന്ന സ്ഫോടക വസ്തു കണ്ടെത്തൽ. ക്യാമ്പസിനുള്ളിലെ ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്ത് നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്ഫോടക വസ്തു കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം വിദ്യാർഥികളാണ് ഒരു കവറിൽ സൂക്ഷിച്ച നിലയിൽ സ്ഫോടക വസ്തു കണ്ടത്. തുടർന്ന് അവർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ ഡോഗ് സ്ക്വാഡ് പ്രാഥമിക പരിശോധന നടത്തി. തേഞ്ഞിപ്പലം പൊലിസ് സ്ഫോടക വസ്തു കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് അപകടസാധ്യത ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പൊലിസ് വസ്തു കൈവശപ്പെടുത്തിയത്. തൃശൂരിൽ നിന്ന് വിദഗ്ധ സംഘം എത്തി വിശദമായ പരിശോധന നടത്തുമെന്ന് പൊലിസ് അറിയിച്ചു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനാണ് പൊലിസിന്റെ തീരുമാനം. സ്ഫോടക വസ്തുവിന്റെ ഉറവിടവും ക്യാമ്പസിൽ എത്തിയ സാഹചര്യവും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കും.
An explosive device was found abandoned near the indoor stadium at Calicut University campus by students on Saturday evening. The dog squad conducted initial checks, and Thenhipalam police took the device into custody after ensuring no immediate threat. A specialized team from Thrissur will conduct further inspections, and a detailed investigation is planned
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."