കന്യാസ്ത്രീകള്‍ക്ക് ജാമ്യം; രാജീവ് ചന്ദ്രശേഖറിനോടൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിട്ട് ക്രൈസ്തവ പ്രതിനിധികള്‍
തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ ജയിലിലടച്ച കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനോടൊപ്പം കേക്ക് മുറിച്ച് സന്തോഷമറിയിച്ച് ക്രൈസ്തവ നേതാക്കള്‍. വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്‌സിന്റെ പ്രതിനിധികളാണ് മാരാര്‍ജി ഭവനിലെത്തി കൂടിക്കാഴ്ച്ച നടത്തിയത്. കൂടിക്കാഴ്ച്ചയുടെ വിവരങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.
ബിലീവേഴ്‌സ് ചര്‍ച്ച്, ആക്ട്‌സ്, മാര്‍ത്തോമാ സഭ, സിഎസ് ഐ, സാല്‍വേഷന്‍ ആര്‍മി, കെഎംഎഫ് പെന്തക്കോസ്ത് ചര്‍ച്ച് തുടങ്ങിയ സംഘടന നേതാക്കളാണ് കൂടിക്കാഴ്ച്ചക്ക് എത്തിയതെന്ന് രാജീവ് ചന്ദ്രശേഖര്‍ അവകാശപ്പെട്ടു. ലോകത്തെവിടെയും പ്രതിസന്ധിയില്‍പ്പെടുന്ന മലയാളികള്‍ക്ക് ജാതിരാഷ്ട്രീയ ഭേദമന്യേ സഹായഹസ്തവുമായി ഇനിയും ബിജെപി കൂടെയുണ്ടാകുമെന്നം രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ ഇടപെട്ടതിലുള്ള സന്തോഷമറിയിച്ച് കേക്കുമായി എത്തിയ ക്രൈസ്തവ സഭാ പ്രതിനിധികളുമായി ഏറെ സമയം ചെലവഴിച്ചു. വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ പ്രതിനിധികളാണ് മാരാർജി ഭവനിൽ എത്തിയത്. ക്രൈസ്തവ സമൂഹത്തിൻ്റെ ആശങ്കകൾ പരിഹരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം അവരെ അറിയിച്ചു.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അതിരൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാത്യൂസ് മോർ സിൽവാനോസ്, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ട്രഷറർ സാജൻ വേളൂർ (മാർത്തോമാ സഭ), റവ. ഷെറിൻ ദാസ് (CSI), ലെഫ്റ്റനൻ്റ് കേണൽ സാജു ദാനിയൽ, ലെഫ്റ്റനൻ്റ് കേണൽ സ്നേഹ ദീപം (സാൽവേഷൻ ആർമി), ഡെന്നിസ് ജേക്കബ് (K.M.F പെന്തകോസ്ത് ചർച്ച്), റവ. BT വറുഗീസ്, റവ. യേശു ദാസൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വേണ്ടിയെന്നതാണ് ബിജെപിയുടെ കാഴ്ചപ്പാട്. ലോകത്തെവിടെയും പ്രതിസന്ധിയിൽപ്പെടുന്ന മലയാളികൾക്ക് ജാതിമതരാഷ്ട്രീയഭേദമെന്യേ സഹായഹസ്തവുമായി ഇനിയും ബിജെപിയുണ്ടാകും.
Following the release on bail of jailed nuns in Chhattisgarh, Christian leaders celebrated with BJP state president Rajeev Chandrasekhar by cutting a cake. T
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."