
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിൽ കെ.കെ. ലതിക അടക്കമുള്ളവർക്കെതിരെ പരാതി നൽകി ടി സിദ്ദീഖിന്റെ ഭാര്യ ഷറഫുന്നീസ

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തെയും അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ടി. സിദ്ദിഖ് എംഎൽഎയുടെ ഭാര്യ ഷറഫുന്നീസ പൊലിസിൽ പരാതി നൽകി. സിപിഎം മുൻ എംഎൽഎ കെ.കെ. ലതിക, ശശികല റഹീം, ബിവിജ കാലിക്കറ്റ് എന്നിവർക്കെതിരെയാണ് സമൂഹമാധ്യമത്തിലൂടെ അപമാനിച്ചതിന് കോഴിക്കോട് കമ്മീഷണർക്ക് പരാതി നൽകിയത്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി രാജിവെക്കേണ്ടിവന്ന രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ഇരിക്കുന്ന പഴയ ചിത്രം പങ്കുവെച്ച് നടത്തിയ മോശം പരാമർശത്തിലാണ് പരാതി.
ടി. സിദ്ദിഖ് എംഎൽഎ, ഭാര്യ ഷറഫുന്നീസ, മകൻ എന്നിവർക്കൊപ്പം ഇരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ പഴയ ചിത്രമാണ് ഇപ്പോൾ രാഹുലിനെതിരെ നടക്കുന്ന സമൂഹമാധ്യമ വിമർശനത്തിന് ഉപയോഗിച്ചത്. അങ്ങേയറ്റം ഹീനമായ രീതിയിലാണ് ഷറഫുന്നിസയുടെ പേരുൾപ്പെടെ ചേർത്ത് കെ.കെ. ലതിക, ശശികല റഹീം, ബിവിജ കാലിക്കറ്റ് തുടങ്ങിയവർ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രചാരണം നടത്തിയത്. സംഭവത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിഷേധം അറിയിച്ച ഷറഫുന്നീസ പിന്നാലെ പരാതി നൽകുകയായിരുന്നു.
ശശികല റഹീം എന്ന സി.പി.എമ്മുകാരി ഇട്ട പോസ്റ്റിലും അതിന് താഴെ വന്ന കമന്റുകളിലും ആത്മാഭിമാനത്തെയും സ്ത്രീത്വത്തെയും അപമാനിക്കുകയാണെന്ന് ഷറഫുന്നീസയുടെ ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചിരുന്നു. സിദ്ധിഖിനും കുടുംബത്തിനുമൊപ്പം കൽപറ്റയിൽ ഭക്ഷണത്തിനായുള്ള കാത്തിരിപ്പിൽ എന്ന തലക്കെട്ടോടെ 2022 ൽ പങ്കുവെച്ച ഒരു ഫോട്ടോ 'ശേഷം എന്താണ് അവിടെ നടന്നിട്ടുണ്ടാകുക എന്ന് ആലോചിച്ചിട്ട്...’ എന്ന തലക്കെട്ടോടെയാണ് ശശികല റഹീം എന്ന ഫേസ്ബുക്ക് പ്രൊഫൈൽ പങ്കുവെച്ചത്.
ഷറഫുന്നീസയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഞാനും എന്റെ കുടുംബവും ഏത് രാഷ്ട്രീയ വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെടുന്നത് എന്തിനാണ്?. വിവാഹമോചനവും പുതിയ പങ്കാളിയുണ്ടാകുന്നതും എന്റെ ജീവിതത്തിൽ മാത്രം സംഭവിച്ച കാര്യമാണോ?. യോജിക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ ബന്ധം പിരിയുന്നത് ഞങ്ങളുടെ ജീവിതത്തിൽ മാത്രമാണോ?. ഉന്നത സ്ഥാനത്തിരിക്കുന്ന നിങ്ങളുടെ തന്നെ നേതാക്കളുടെ ജീവിതത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലേ? പ്രബുദ്ധരെന്നും പുരോഗമനകാരികളെന്നും നടിക്കുന്ന ഇടതുപക്ഷക്കാരോട് ഈ ചോദ്യങ്ങൾ ചോദിക്കാതെ ഇനി മുന്നോട്ട് പോകാൻ കഴിയില്ല. ഏത് ചീഞ്ഞുനാറിയ കഥകൾക്കൊപ്പവും ചേർത്ത് നിങ്ങൾക്ക് അപഹസിക്കാനുള്ളതല്ല എന്റെ കുടുംബവും ജീവിതവും. ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന ഫോട്ടോ നോക്കൂ, എന്തിനാണ് ഞങ്ങളുടെ കുഞ്ഞിനെ പോലും ഇതിലേക്ക് നിങ്ങൾ കൊണ്ടിടുന്നത്. ഏറ്റവും നീചമായ വാക്കുകളല്ലേ നിങ്ങൾ എനിക്കെതിരെ പ്രയോഗിക്കുന്നത്. നിങ്ങളുടെ വനിതാ നേതാക്കൾക്കെതിരെ ഇത്തരം പദങ്ങൾ പ്രയോഗിക്കുമ്പോൾ വൈകാരികമായി പ്രതികരിക്കുന്നത് കാണാറുണ്ടല്ലോ. ഇവിടെ ശശികല റഹീം എന്ന സി.പി.എമ്മുകാരി ഇട്ട പോസ്റ്റിലും അതിന് താഴെ വന്ന കമന്റുകളിലും എന്റെ ആത്മാഭിമാനത്തെയും സ്ത്രീത്വത്തെയും അപമാനിക്കുമ്പോൾ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന കൂട്ടങ്ങൾ തന്നെയല്ലേ ശൈലജ ടീച്ചർക്കും ദിവ്യക്കും ചിന്തയ്ക്കും ആര്യക്കും വേണ്ടി നിലവിളിക്കുന്നത്. രാഷ്ട്രീയ മണ്ഡലത്തിൽ നിന്നും മാറി നിൽക്കുന്നവരാണ് ഞാനും എന്റെ കുഞ്ഞുങ്ങളും. പൊതുപ്രവർത്തകനായ എന്റെ പങ്കാളിയെ നിങ്ങൾക്ക് രാഷ്ട്രീയമായി ആക്രമിക്കാം. അല്ലാതെ എന്റെ കുടുംബജീവിതത്തെയും എന്നെയും നിന്ദ്യമായ ഭാഷയിൽ അപമാനിക്കാൻ അനുവദിക്കില്ല. ശശികല റഹീമിനെതിരെ നിയമപരമായി നീങ്ങാനാണ് എന്റെ തീരുമാനം. ഇനിയും ഇത് അനുവദിച്ച് കൊടുക്കാനാവില്ല…
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സിപിഐ മുൻ ദേശീയ ജനറൽ സെക്രട്ടറി സുരവരം സുധാകർ റെഡ്ഡി അന്തരിച്ചു
National
• 2 hours ago
തിരുവനന്തപുരത്ത് പൊലിസുകാരന് കുത്തേറ്റു: മുഖത്ത് വെട്ടേറ്റ പാടുകളും; ഗുരുതരാവസ്ഥയിൽ
Kerala
• 2 hours ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിനി ആശുപത്രിയിൽ
Kerala
• 3 hours ago
ട്രംപിന്റെ മുൻ ഉപദേഷ്ടാവും പിന്നീട് വിമർശകനുമായി മാറിയ ജോൺ ബോൾട്ടന്റെ വീട്ടിൽ എഫ്ബിഐ റെയ്ഡ്; തനിക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞൊഴിഞ്ഞ് ട്രംപ്
International
• 3 hours ago
കുവൈത്തില്‍ സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്ക് പൊതുജനാരോഗ്യ സേവനങ്ങള്‍ നിരോധിച്ചു
Kuwait
• 3 hours ago
കോഴിക്കോട് കാർ നിയന്ത്രണംവിട്ട് ഓട്ടോയിൽ ഇടിച്ചു; മൂന്ന് പേർക്ക് പരുക്ക്; അപകടം ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെ
Kerala
• 3 hours ago
വമ്പൻ തിമിംഗല സ്രാവുകളെ കാണണോ?, എങ്കിൽ ഖത്തറിലേക്ക് വിട്ടോളൂ
qatar
• 4 hours ago
ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു? വെബ്‌സൈറ്റ് ലഭ്യമായിത്തുടങ്ങി, നീക്കം ഇന്ത്യ - ചൈന ബന്ധത്തിന് പിന്നാലെ | Tiktok
Tech
• 4 hours ago
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ സപ്ലൈകോ ഗോഡൗണിൽ നിന്ന് അരി കടത്ത്: ജീവനക്കാരൻ അറസ്റ്റിൽ, കൂട്ടുപ്രതിക്കായി തിരച്ചിൽ
latest
• 4 hours ago
മുംബൈ ഇന്ത്യൻസ് താരം തിളങ്ങിയിട്ടും രക്ഷയില്ല; തൃശൂരിന്റെ വെടിക്കെട്ടിൽ ആലപ്പി വീണു
Cricket
• 4 hours ago
14 കാരൻ 10 വയസുകാരിയെ കുത്തിയത് 18 തവണ, പിന്നാലെ കഴുത്തറുത്തു; 'മിഷൻ ഡോൺ' - ഞെട്ടിക്കുന്ന കൊലപാതകം
National
• 4 hours ago
അവൻ വളരെ ആത്മവിശ്വാസമുള്ള താരമാണ്, പക്ഷെ ടീമിലുണ്ടാകില്ല: രഹാനെ
Cricket
• 5 hours ago
ചൈനയിൽ പാലം തകർന്ന് 12 മരണം; നാല് പേരെ കാണാതായി
Kerala
• 5 hours ago
വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കുന്നതിന് കൈക്കൂലി; കാസർഗോഡ് കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ
Kerala
• 5 hours ago
ഗ്യാസ് സ്റ്റേഷനിലെ സ്ഫോടനം ഒഴിവാക്കാന്‍ ധീരപ്രവര്‍ത്തനം നടത്തിയ സ്വദേശി പൗരനെ ആദരിച്ച് സല്മാന് രാജാവ്; യുവാവിന് ലഭിച്ചത് ഒരു ദശലക്ഷം റിയാലെന്ന് റിപ്പോര്‍ട്ട്
Saudi-arabia
• 6 hours ago
വേണ്ടത് വെറും ഒരു ഗോൾ; കിരീടപ്പോരിൽ ഫുട്ബോൾ ലോകം കീഴടക്കാൻ റൊണാൾഡോ
Football
• 6 hours ago
ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ നാടുകടത്തി യുഎഇ
uae
• 6 hours ago
'വാല് തൂങ്ങി നടക്കുന്നവർക്ക് സ്ഥാനം, ബിജെപി നേതൃത്വത്തോട് പുച്ഛം; രൂക്ഷവിമർശനവുമായി മഹിള മോർച്ച നേതാവ്
Kerala
• 7 hours ago
രക്തദാന ക്യാമ്പയിനില്‍ പങ്കെടുത്ത് സഊദി കിരീടാവകാശി; രക്തദാനം ചെയ്യാന്‍ താമസക്കാരോട് അഭ്യര്‍ത്ഥനയും
Saudi-arabia
• 5 hours ago
എന്റെ ചെറുപ്പത്തിലെ മികച്ച താരം റൊണാൾഡോയായിരുന്നു, എന്നാൽ ഇപ്പോൾ മറ്റൊരാളാണ്: മുള്ളർ
Football
• 5 hours ago
എടിഎം കൗണ്ടറിൽ 16-കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; 45-കാരൻ അറസ്റ്റിൽ
Kerala
• 5 hours ago.jpeg?w=200&q=75)