മകന്റെ വാക്സിനേഷനിടെ ഡോക്ടർക്ക് പിഴവ്; കുട്ടിയുടെ പിതാവിന് 350,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ച് അബൂദബി കോടതി
അബൂദബി: മകന്റെ വാക്സിനേഷനിടെ ഉണ്ടായ ഡോക്ടർക്ക് സംഭവിച്ച പിഴവിന് കുട്ടിയുടെ പിതാവിന് 350,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ച് അബൂദബി കോടതി.
അൽ ഐനിലാണ് സംഭവം. വാക്സിനേഷൻ നൽകുന്നതിനിടെ ഡോക്ടർ പിഴവ് വരുത്തിയെന്ന് ആരോപിച്ച് ആശുപത്രിക്കും ഡോക്ടർക്കുമെതിരെ കുട്ടിയുടെ പിതാവ് ഫയൽ ചെയ്ത കേസിലായിരുന്നു വിധി.
ഈ പിഴവ് സ്ഥിരമായ വൈകല്യത്തിന് കാരണമായില്ല. എന്നാൽ, ഡോക്ടർ ശരിയായ സ്ഥലത്ത് വാക്സിനേഷൻ നൽകിയില്ലെന്നും ശരിയായ വാക്സിനേഷൻ രീതി അവ്ർ ഉപയോഗിച്ചില്ലെന്നുമായിരുന്നു പിതാവിന്റെ വാദം.
സംഭവത്തിൽ മെഡിക്കൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് മെഡിക്കൽ ലയബിലിറ്റി കമ്മിറ്റി കണ്ടെത്തി. തുടർന്ന്, പ്രാഥമിക കോടതി പിതാവിന് ആശുപത്രിയും ഡോക്ടറും സംയുക്തമായി 300,000 ദിർഹം നഷ്ടപരിഹാരമായി നൽകാൻ വിധിച്ചു.
തുടർന്ന്, ഡോക്ടറും ആശുപത്രിയും ഈ വിധിക്കെതിരെ അപ്പീൽ നൽകി. സുപ്രീം മെഡിക്കൽ ലയബിലിറ്റി കമ്മിറ്റിയുടെ റിപ്പോർട്ട് പരിശോധിച്ച അപ്പീൽ കോടതി വിധി പരിഷ്കരിച്ച് നഷ്ടപരിഹാരം 350,000 ദിർഹമായി വർധിപ്പിച്ചു.
സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ 313-ാം വകുപ്പ് പ്രകാരം, ജീവനക്കാരുടെ പിഴവുകൾക്ക് ആശുപത്രി ബാധ്യസ്ഥരാണെന്ന് കോടതി വ്യക്തമാക്കി. ജോലിക്കിടെ ജീവനക്കാരന് ഉണ്ടാകുന്ന പിഴവിന്, മേൽനോട്ടക്കാരനെന്ന നിലയിൽ ആശുപത്രിയും ജീവനക്കാരനോടൊപ്പം ബാധ്യത വഹിക്കണം കോടതി വ്യക്തമാക്കി.
The Abu Dhabi court has ruled that a doctor must pay Dh 350,000 in compensation to a child's father due to a vaccination-related error. However, in similar cases, Abu Dhabi's civil family court has made landmark rulings, emphasizing the best interests of the child and equal rights for both parents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."