HOME
DETAILS

ഏഷ്യാ കപ്പ് ഫൈനൽ: 'സ്റ്റേഡിയത്തിനുള്ളിൽ കയറിയാൽ, മത്സരം അവസാനിക്കുന്നതുവരെ പുറത്തേക്ക് പോകരുത്, പോയാൽ തിരിച്ചുവരവ് അസാധ്യം'; ആരാധകരെ കാത്തിരിക്കുന്നത് കർശന സുരക്ഷാ നിയന്ത്രണങ്ങൾ

  
Web Desk
September 28 2025 | 08:09 AM

asia cup final once inside the stadium no exit until the match ends re-entry impossible - strict security awaits fans

ദുബൈ: ക്രിക്കറ്റ് പ്രേമികളുടെ ഹൃദയമിടിപ്പ് ഉയർത്തുന്ന മഹാമാമാങ്കം, ഏഷ്യാ കപ്പ് 2025 ഫൈനൽ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഈ  ആവേശകരമായ കിരീടപ്പോരാട്ടം കാണാൻ ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന ആയിരക്കണക്കിന് ആരാധകരെ കാത്തിരിക്കുന്നത് കർശന സുരക്ഷാ നിയന്ത്രണങ്ങളുടെ ഒരു പരമ്പരയാണ്.

ദുബൈ പൊലിസും ഇവന്റ് സെക്യൂരിറ്റി കമ്മിറ്റിയും ചേർന്ന് പുറത്തിറക്കിയ ഈ നിർദേശങ്ങൾ പാലിക്കാതിരുന്നാൽ, ആവേശത്തിന്റെ നിമിഷങ്ങളിൽ സന്തോഷിക്കുന്നതിനെക്കാൾ പിഴയും ജയിൽവാസവുമായി മാറിയേക്കാം. ഇന്ന് (ഇന്ത്യൻ സമയം രാത്രി 8 മണി) നടക്കുന്ന ഈ മെഗാ മാച്ചിന്റെ ടിക്കറ്റുകൾ നിമിഷനേരം കൊണ്ടാണ് വിറ്റുതീർന്നത്. ലക്ഷക്കണക്കിന് ആരാധകരെ കൊണ്ട് സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞ് നിൽക്കുമെന്നാണ് പ്രതീക്ഷ.

ആവേശം കൊടുമ്പിരികൊള്ളുന്ന മത്സരം തുടങ്ങുന്നതിന് (ഇന്ത്യൻ സമയം രാത്രി 8 മണി) മൂന്ന് മണിക്കൂറെങ്കിലും മുമ്പ് സ്റ്റേഡിയത്തിലെത്തുക  എന്നതാണ് ദുബൈ പൊലിസിന്റെ പ്രധാന നിർദേശം. നീണ്ട സുരക്ഷാ പരിശോധനകളുടെ ക്യൂകളും ജനത്തിരക്കും കണക്കിലെടുത്ത് നേരത്തെ എത്തിയാൽ മാത്രമേ നിങ്ങളുടെ സീറ്റിലിരുന്ന് ഐതിഹാസിക നിമിഷങ്ങൾ ആസ്വദിക്കാനാവൂ എന്ന് പൊലിസ് അറിയിച്ചു.

ഒരു ടിക്കറ്റിൽ ഒരു വ്യക്തി മാത്രം, ഡ്യൂപ്ലിക്കേറ്റുകളോ മറ്റൊരാൾക്ക് പങ്കുവയ്ക്കലോ അനുവദനീയമല്ല. സ്റ്റേഡിയത്തിനുള്ളിൽ കയറിയാൽ, മത്സരം അവസാനിക്കുന്നതുവരെ പുറത്തേക്ക് പോകരുത്; പോയാൽ തിരിച്ചുവരവ് അസാധ്യം. പാർക്കിങ്ങിന്റെ കാര്യത്തിലും ജാഗ്രത പുലർത്തണം, നിശ്ചിത സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ നിർത്തിയിട്ടാൽ മാത്രമേ പ്രശ്നങ്ങൾ ഒഴിവാക്കാനാവൂ. റോഡരികിലോ അനധികൃത പ്രദേശങ്ങളിലോ പാർക്ക് ചെയ്താൽ, ടോയിങ്ങും പിഴയും ഉറപ്പ്.

സ്റ്റേഡിയത്തിനുള്ളിൽ നിന്നുള്ള ആവേശം പൊട്ടിത്തെറിക്കുമ്പോൾ, ചില നിയന്ത്രണങ്ങൾ മറക്കരുത്. വംശീയ അധിക്ഷേപങ്ങൾ, അസഭ്യവാക്കുകൾ, അല്ലെങ്കിൽ ക്രമസമാധാനം തകർക്കുന്ന ഏതൊരു പ്രവൃത്തിയും കർശനമായി നിരോധിച്ചിരിക്കുന്നു. കളിക്കാർക്ക് നേരെ വിദ്വേഷപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയാൽ, പ്രത്യേക പൊലിസ് ടീമുകൾ നിങ്ങളെ പിടികൂടും. സ്റ്റേഡിയത്തിന്റെ എല്ലാ കോണുകളിലും അവരുടെ കണ്ണുകൾ തുറന്നിരിക്കുന്നുണ്ടാകും. നിരോധിത വസ്തുക്കൾ കൊണ്ടുവരുന്നത് കനത്ത പിഴയ്ക്ക് വഴിയൊരുക്കും. 1.2 ലക്ഷം മുതൽ 7.24 ലക്ഷം രൂപ വരെ, കൂടാതെ മൂന്ന് മാസം വരെ ജയിൽശിക്ഷയും ലഭിക്കും. പിച്ചിലേക്ക് ഇറങ്ങുകയോ വസ്തുക്കൾ എറിയുകയോ ചെയ്താൽ പിഴ 2.41 ലക്ഷം മുതൽ 7.24 ലക്ഷം വരെ ഉയരാം.

എന്തൊക്കെയാണ് ഈ 'നോ-എൻട്രി' വസ്തുക്കൾ? 

പടക്കങ്ങൾ, ഫ്ലെയറുകൾ, ലേസർ ലൈറ്റുകൾ തുടങ്ങി അപകടകരമായ എന്തും; മൂർച്ചയുള്ള ആയുധങ്ങൾ, ലഹരിവസ്തുക്കൾ, റിമോട്ട് കൺട്രോൾ ഗാഡ്ജറ്റുകൾ; വലിയ കുടകൾ, സെൽഫി സ്റ്റിക്കുകൾ, പ്രൊഫഷണൽ ക്യാമറകൾ; ബാനറുകൾ, കൊടികൾ, വളർത്തുമൃഗങ്ങൾ, സൈക്കിളുകൾ, സ്കേറ്റ്ബോർഡുകൾ, ഇവയൊന്നും സ്റ്റേഡിയത്തിനുള്ളിലേക്ക് കടത്തരുത്. ഓർഗനൈസർമാർ അംഗീകരിക്കാത്ത ഒന്നും അനുവദനീയമല്ല.

സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയും സൽമാൻ അലി അഗയുടെ ക്യാപ്റ്റൻസിയിലുള്ള പാകിസ്ഥാനും തമ്മിലുള്ള ഈ മത്സരം ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായിരിക്കുമെന്നാണ് പ്രതീക്ഷ. യുഎഇയുടെ സാംസ്കാരിക മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ ആരാധകർ സ്പോർട്സ്മാൻഷിപ്പോടെ മത്സരം ആസ്വദിക്കണമെന്ന് ദുബൈ പൊലിസ് ആഹ്വാനം ചെയ്തു.

 

 

 

The Asia Cup 2025 final. introduces strict security measures. prohibiting fans from exiting the stadium until the match concludes, with no re-entry allowed. Expect heightened safety protocols for a secure experience.

Asia Cup 2025. Asia Cup final. stadium security. match safety protocols, cricket event rules, fan guidelines, no re-entry policy. asia cup final. india v/s pakistan final. guidelines. dubai police guidlines.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആൺസുഹൃത്തുമായി രാത്രി ചാറ്റിങ്; മകൾ കുടുംബത്തിന്റെ മാനം കളഞ്ഞതായി സംശയം,17കാരിയെ വെടിവച്ച് കൊന്ന പിതാവും സഹോദരനും അറസ്റ്റിൽ

crime
  •  6 hours ago
No Image

'സൂപ്പർ സീറ്റ് സെയിൽ' പ്രഖ്യാപിച്ച് എയർ അറേബ്യ; 299 ദിർഹത്തിന് കേരളത്തിലേക്ക് പറക്കാം  | Air Arabia Super Seat Sale

uae
  •  6 hours ago
No Image

സഹോദരിയെ കാണാൻ ഫ്ലാറ്റിലെത്തിയ എംബിബിഎസ് വിദ്യാർത്ഥി 21-ാം നിലയിൽ നിന്ന് താഴേക്ക് ചാടി; ആത്മഹത്യയെന്ന് സംശയം

National
  •  6 hours ago
No Image

മോദിക്ക് കാണാമെങ്കിൽ സോനം വാങ്ചുക് മുഹമ്മദ് യൂനുസിനെ കാണുമ്പോൾ പ്രശ്നമാകുന്നതെങ്ങിനെ? - ദേശവിരുദ്ധനാക്കാനുള്ള നീക്കത്തിനെതിരെ വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി

National
  •  7 hours ago
No Image

സംഘര്‍ഷക്കേസില്‍ പൊലിസ് മുഖം മൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Kerala
  •  7 hours ago
No Image

'ആ ക്ലബ്ബിൽ ഞാൻ കാണുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിനെയല്ല'; റൂബൻ അമോറിമിനെ പുറത്താക്കണമെന്ന ആവിശ്യവുമായി യുണൈറ്റഡിന്റെ ഇതിഹാസ താരം

Football
  •  7 hours ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത; സഊദിയിൽ ഇനിമുതൽ സന്ദർശന വിസയിൽ എത്തിയവർക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാം

Saudi-arabia
  •  7 hours ago
No Image

'ഈ പരിപാടി നടക്കില്ല, മുറ്റത്ത് വണ്ടി കേറ്റിയാൽ ടൈൽസ് പൊട്ടുമെന്ന പറഞ്ഞ ഉദ്യോഗസ്ഥനെ കാണണം'; പരിപാടിക്ക് ആളില്ലാത്തതിനാൽ ഉദ്ഘടനം റദ്ദാക്കി ഗതാഗത മന്ത്രി

Kerala
  •  7 hours ago
No Image

പാക് അധിനിവേശ കശ്മീരിൽ ജനകീയ പ്രക്ഷോഭം; പൊലിസ് വെടിവയ്പ്പിൽ രണ്ട് മരണം, 22 പേർക്ക് പരിക്ക്

International
  •  8 hours ago
No Image

കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; ടിക്കറ്റ് നിരക്ക് ഉയരും

uae
  •  8 hours ago