HOME
DETAILS

'നെതന്യാഹുവിനെ വിശ്വാസമില്ല, കരാര്‍ അട്ടിമറിച്ചേക്കാം' തെല്‍അവീവിനെ പിടിച്ചു കുലുക്കി ബന്ദികളുടെ ബന്ധുക്കളുടെ റാലി; കരാറില്‍ ഉടന്‍ ഒപ്പിടണമെന്ന് ആവശ്യം

  
Web Desk
Invalid date

Massive Tel Aviv Protest Against Netanyahu Over Hostage Crisis and Gaza War We Dont Trust Him Anymore

തെല്‍അവീവ്: ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെതിരെ ഇസ്‌റാഈലില്‍ കൂറ്റന്‍ റാലി. ബന്ദികളുടെ ബന്ധുക്കളാണ് കവിഞ്ഞ ദിവസം രാത്രി തെല്‍അവീവില്‍ തെരുവിലിറങ്ങിയത്. അക്ഷരാര്‍ത്ഥത്തില്‍ നഗരത്തെ പിടിച്ചു കുലുക്കുന്നതായിരുന്നു റാലി. 
ബന്ദികളെ തിരിച്ചെത്തിക്കുന്നതിനായി യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ഇസ്‌റാഈല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ നിലപാടില്‍ ആശങ്ക പ്രകടിപ്പിച്ച പ്രതിഷേധക്കാര്‍ നെതന്യാഹുവിനെ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും വ്യക്തമാക്കി.  മുന്‍പ് ചെയ്തതുപോലെ നെതന്യാഹു ഈ കരാറും അട്ടിമറിക്കുമോ എന്ന ഭയവും അവര്‍ പങ്കുവെച്ചു.

'തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കുന്ന വിഷത്തില്‍ ഞങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്. യുദ്ധം അവസാനിപ്പിക്കുന്ന വിഷയത്തിലും ഞങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്. നെതന്യാഹുവില്‍ ഞങ്ങള്‍ക്ക് ഒട്ടും വിശ്വാസമില്ല' -പ്രതിഷേധ റാലിയില്‍ പങ്കെടുത്ത ഗില്‍ ഷെല്ലി പറഞ്ഞു. ഇപ്പോള്‍ വിശ്വാസം മുഴുവന്‍ തങ്ങള്‍ ട്രംപില്‍ അര്‍പ്പിക്കുന്നവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയിലില്‍ പോകാതിരിക്കാനും പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനും വേണ്ടി മാത്രമാണ് നെതന്യാഹു യുദ്ധം തുടരാന്‍ ആഗ്രഹിക്കുന്നതെന്ന് ട്രംപ് ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും ഷെല്ലി പറഞ്ഞു.

അതിനിടെ, ഗസ്സ വംശഹത്യ അവസാനിപ്പിക്കാന്‍ ട്രംപ് മുന്നോട്ടുവെച്ച 20 ഇന യുദ്ധവിരാമ കരാറിനോടുള്ള ഹമാസിന്റെ തന്ത്രപരമായ പ്രതികരണം ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനേറ്റ തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. ബന്ദികളെ വിട്ടയക്കാമെന്ന് പ്രഖ്യാപിച്ചെങ്കിലും അതില്‍ വ്യക്തത വരുത്താതെയും നിരായുധീകരണമെന്ന കരാര്‍ വ്യവസ്ഥയോട് പ്രതികരിക്കാതെയുമാണ് ഹമാസിന്റെ പ്രതികരണം. മാത്രമല്ല 'വിശദാംശങ്ങളില്‍ കൂടുതല്‍ ചര്‍ച്ച വേണ'മെന്ന നിലപാടാണ് ഹമാസ് സ്വീകരിച്ചിട്ടുള്ളത്. ഹമാസിന്റെ ഈ പ്രതികരണത്തോട് ട്രംപ് അനുകൂലമായി പ്രതികരിക്കുകയും ചെയ്തത് നെതന്യാഹുവിന് തിരിച്ചടിയായി. അവസാന വാക്ക് തന്റേതാകണമെന്ന നെതന്യാഹുവിന്റെ വാശിയാണ് ഇവിടെ പൊളിഞ്ഞിരിക്കുന്നത്. ഹമാസിന്റെ പ്രസ്താവനയെ യൂറോപ്യന്‍, അറബ് രാഷ്ട്രങ്ങളും സ്വാഗതം ചെയ്തതും നെതന്യാഹുവിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

 

Thousands took to the streets of Tel Aviv demanding an end to the war and the safe return of hostages. Families of captives accused Prime Minister Netanyahu of sabotaging peace efforts, placing their hopes instead on Trump’s ceasefire plan.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  23 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  23 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  24 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  24 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  24 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  24 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  24 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  24 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  24 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  24 days ago