HOME
DETAILS

'അവര്‍ മുസ്‌ലിമാണ്, ഞാനവരെ പരിശോധിക്കില്ല, മറ്റെവിടെയെങ്കിലും കൊണ്ടുപൊയ്‌ക്കോളൂ'  മതത്തിന്റ പേരില്‍ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് യു.പിയിലെ ഡോക്ടര്‍

  
Web Desk
October 05, 2025 | 7:40 AM

Pregnant Muslim Woman Denied Treatment by Doctor in Uttar Pradesh I Wont Treat Them Theyre Muslims

ലഖ്‌നൗ: മതത്തിന്റെ പേരില്‍ ചികിത്സ നിഷേധിക്കുക. അതും ഒരു ഗര്‍ഭിണിക്ക്, ഇത് ഏതെങ്കിലും 'തീവ്രവാദികളുടെ' രാജ്യത്ത് നിന്നുള്ള വാര്‍ത്തയല്ല. ലോകത്തിലെ ഏറ്റവും മതേതര രാജ്യത്ത് നിന്നുള്ളതാണ്. ഇന്ത്യയില്‍ നിന്നുള്ളതാണ്. 

ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഒരു ഡോക്ടറാണ് ഗര്‍ഭിണിയായ മുസ്‌ലിം യുവതിക്ക് ചികിത്സ നിഷേധിച്ചത്.  ജൗന്‍പൂര്‍ സ്വദേശിയായ ഷമ പര്‍വീനാണ് ഡോക്ടറുടെ മതവെറിക്കിരയായത്. 

സെപ്തംബര്‍ 30നാണ് സ്ത്രീകളുടെ ജില്ലാ ആശുപത്രിയിലേക്ക് ഷമയെ ചികിത്സക്കായി കൊണ്ടുവരുന്നത്. അവിടെ ഡ്യൂട്ടിയിലുള്ള ഡോക്ടറോട് ഭാര്യയെ പരിശോധിക്കാന്‍ ഷമയുടെ ഭര്‍ത്താവ് മുഹമ്മദ് നവാസ് ആപേക്ഷിക്കുന്നു. എന്നാല്‍ ഡോക്ടര്‍ അപേക്ഷ ചെവികൊണ്ടില്ല. മാത്രമല്ല. മുസ്‌ലിമായ യുവതിയെ താന്‍ പരിശോധിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. 

'അവരെ ഓപറേഷന്‍ തിയറ്ററിലേക്ക് കൊണ്ടു വരരുത്. അവര്‍ മുസ്‌ലിമാണ്. ഞാന്‍ അവരെ ചികിത്സിക്കില്ല' ഡോക്ടര്‍ പറഞ്ഞു. 

'താന്‍ മുസ്ലിം രോഗികളെ നോക്കില്ലെന്നാണ് ആ വനിതാ ഡോക്ടര്‍ പറഞ്ഞത്. സെപ്തംബര്‍ 30ന് രാവിലെ ഒമ്പത് മണിയോടെയാണ് ഞാന്‍ ആശുപത്രിയില്‍ എത്തിയത്'- ഷമ പറഞ്ഞു. തന്നെ മാത്രമല്ല മറ്റൊരു യുവതിയേയും ഡോക്ടര്‍ ചികിത്സിക്കാന്‍ വിസമ്മതിച്ചു- ഷമ പറഞ്ഞു. 

'അവള്‍ ഒരു മുസ്ലിമാണ്. ഞാന്‍ അവളെ ചികിത്സിക്കില്ല. മറ്റെവിടെയെങ്കിലും കൊണ്ടുപോകൂ'- എന്നാണ് ഡോക്ടര്‍ പറഞ്ഞത്.  ബന്ധുക്കള്‍ ആരോപിക്കുന്നു. 
ഡോക്ടറുടെ സമീപനം പര്‍വീന്‍ ചോദ്യം ചെയ്‌തെങ്കിലും നിലപാട് മാറ്റാന്‍ അവര്‍ തയാറായില്ലെന്നും ഷമ ചൂണ്ടിക്കാട്ടുന്നു. മുസ്ലിം സ്ത്രീകളെ പ്രസവത്തിനായി ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോവരുതെന്ന് ഡോക്ടര്‍ എല്ലാ നഴ്സുമാരോടും പറഞ്ഞു- അവര്‍ കൂട്ടിച്ചേര്‍ത്തു. 

ആശുപത്രിക്കുള്ളില്‍ നിന്നുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ, വിഷയം ശ്രദ്ധയില്‍പ്പെട്ട ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ ഡോക്ടറില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ഇത്തരം സമീപനങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. ഒരു ഡോക്ടറും രോഗികളെ അവരുടെ മതത്തിന്റെ പേരില്‍ അവഗണിക്കാന്‍ പാടില്ല- ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പര്‍വീന്റെ ആരോപണത്തില്‍ ആരോപണവിധേയയായ ഡോക്ടറോ ആശുപത്രി അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

A shocking incident from Uttar Pradesh: A doctor allegedly refused to treat a pregnant Muslim woman, citing her religion. The family was told to take her elsewhere. Human rights groups condemn the act.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  2 days ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  2 days ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  2 days ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  2 days ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  2 days ago
No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  2 days ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  2 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  2 days ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  2 days ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  2 days ago